Home Blog Page 2158

നെഹ്റു ട്രോഫി ജലോത്സവം: ആലപ്പുഴ ജില്ലയിൽ ശനിയാഴ്ച പൊതു അവധി

ആലപ്പുഴ: നെഹ്റു ട്രോഫി ജലോത്സവത്തിൻ്റെ പശ്ചാത്തലത്തിൽ ശനിയാഴ്ച ആലപ്പുഴ ജില്ലയിൽ പൊതു അവധി പ്രഖ്യാപിച്ച് ജില്ലാ കലക്‌ടർ. ഓഗസ്റ്റ് 10ന് നടത്താനിരുന്ന വള്ളംകളി വയനാട് ചൂരല്‍മല ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ സെപ്റ്റംബര്‍ 28 ലേക്ക് മാറ്റുകയായിരുന്നു.

സാംസ്‌കാരിക കമ്മിറ്റിയുടെ നേതൃത്വത്തില്‍ എല്ലാ വര്‍ഷവും സംഘടിപ്പിക്കാറുള്ള വിവിധ പരിപാടികളും സാംസ്‌കാരിക ഘോഷയാത്രയും വഞ്ചിപ്പാട്ട് ഉള്‍പ്പെടെയുള്ള മത്സരങ്ങളും ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ റദ്ദാക്കിയിട്ടുണ്ട്.

‘ന്യൂസ് അറ്റ് നെറ്റ് ‘   ഇന്നത്തെ പ്രധാന വാർത്തകൾ

2024 സെപ്തംബർ 26 വ്യാഴം 10.00 PM

? പി വി.അൻവറിൻ്റെ ആരോപണങ്ങളിൽ മാധ്യമങ്ങളോട് പ്രതികരിക്കാതെ മുഖ്യമന്ത്രിയും, മന്ത്രി മുഹമ്മദ് റിയാസും

? പി വി അൻവറിൻ്റെ ആരോപണങ്ങൾക്ക് നാളെ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മറുപടി പറയും

? പി വി അൻവറിനെതിരായ നടപടി നാളെ മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച ശേഷം

? കേന്ദ്ര കമ്മിറ്റി യോഗത്തിന് മുമ്പ് കേരളത്തിൽ നിന്നുള്ള നേതാക്കൾ കൂടിയാലോചന നടത്തും.

? മുഖ്യമന്ത്രിക്കെതിരായ അൻവറിൻ്റെ വെല്ലുവിളി വളരെ ഗൗരവത്തോടെ സി പിഎം കാണുന്നു.

? അൻവർ എം എൽ എ സ്ഥാനം രാജിവെയ്ക്കില്ല; ഞായറഴ്ച നിലമ്പൂരിൽ പൊതുയോഗം നടത്തും.

? അൻവർ ഏതെങ്കിലും ശത്രുക്കളുടെ കൈയ്യിൽ കളിക്കുന്നുവോ എന്ന് സംശയമെന്ന് ഇടത് മുന്നണി കൺവീനർ.

? മുൻ എസ് പി സുജിത്ത് ദാസും, എഡിജിപി അജിത്ത് കുമാറും സ്വർണ്ണംതട്ടി, പി.ശശി കൂട്ടുനിന്നു വെന്ന് പി വി അൻവർ.

? ഇനി പ്രതീക്ഷ കോടതിയിൽ, ഹൈക്കോടതിയെ സമീപിക്കുമെന്നും അൻവർ

? മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യുഡിഫ് സമരത്തിന്,സെക്രട്ടറിയേറ്റ് നടയിൽ മറ്റന്നാൾ സമരം.

?നടിയെ അക്രമിച്ച കേസ് രണ്ടാം ഘട്ട വിചാരണ തുടങ്ങി.നടൻ ദിലീപ്, പൾസർ സുനി, മാർട്ടിൻ മണികണ്ഠൻ എന്നിവർ കോടതിയിൽ എത്തി,

?നടിയെ ആക്രമിച്ച കേസ്; രണ്ടാം ഘട്ട വിചാരണ നാളെയും തുടരും.

?പത്തനംതിട്ട കൊടുമൺ പാറക്കരയിൽ കഴുത്ത് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച 40കാരൻ ആശുപത്രിയിൽ

? എഡിജിപിയെ മാറ്റി നിർത്തി അന്വേഷണം നടത്തെണമെന്ന് റവന്യൂ, മന്ത്രി കെ .രാജൻ

? എൻ. സി.പി: രാജൻ മാസ്റ്ററുടെ സസ്പൻഷൻ പിൻവലിക്കക്കണമെന്ന ഏ കെ ശശീന്ദ്രൻ്റെ ആവശ്യം തള്ളി പിസി ചാക്കോ.

? അർജുൻ്റെ ലോറിയിൽ നിന്ന് കണ്ടെടുത്ത സാധന സമാഗ്രികൾ തിരിച്ച് കൊണ്ട് വരണമെന്ന് ഭാര്യ

?അർജുൻ്റെ മൃതദേഹഭാഗങ്ങൾ അംബുലൻസിൽ കർണ്ണാടക പോലീസ് അകമ്പടിയിൽ നാളെ നാട്ടിലെത്തിക്കും.

?എം എം .ലോറൻസി
ൻ്റെ മൃതദേഹം വിട്ടു കിട്ടാൻ ഹൈക്കോടതിയെ സമീപിക്കുമെന്ന് മകൾ ആശ

?തൃശൂർ പൂര വിവാദം: തുടരന്വേഷണം ക്രൈംബ്രാഞ്ചിന്. ADGP എച്ച് വെങ്കിടേഷിൻ്റെ നേതൃത്വത്തിലായിരിക്കും അന്വേഷണമെന്നും വിവരം

? നിലവിൽ എം ആർ അജിത് കുമാറിന് എതിരെ 4 അന്വേഷണങ്ങൾ.

?പൂരം അലങ്കോലപ്പെടുത്താൻ രാഷ്ട്രീയ തീരുമാനമുണ്ടായിട്ടുണ്ടന്ന് സംശയിക്കണമെന്ന് വി എസ് സുനിൽകുമാർ

?ജൂഡീഷ്യൽ അന്വേഷണത്തിൽ കുറഞ്ഞതൊന്നും അംഗീകരിക്കില്ലെന്ന് കെ.മുരളീധരൻ

ചരിത്രത്തിലില്ലാത്ത വിധം സിപിഎമ്മിനെ കടുത്ത പ്രതിസന്ധിയിലാക്കി ഇടത് എംഎൽഎ പി വി അൻവർ

തിരുവനന്തപുരം. ചരിത്രത്തിലില്ലാത്ത വിധം സിപിഎമ്മിനെ കടുത്ത പ്രതിസന്ധിയിലാക്കി ഇടത് എം.എൽ.എ പി വി അൻവർ. സിപിഎം സംസ്ഥാന സെക്രട്ടറി എം പി ഗോവിന്ദൻ നിസ്സഹായനാണെന്ന് അൻവർ വിമർശിച്ചു. ഈ പാർട്ടി നിലനിന്നു കാണണമെന്ന് ആഗ്രഹിക്കുന്ന സാധാരണ പ്രവർത്തകർക്കു വേണ്ടിയാണ് താൻ ശബ്ദിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോഴത്തെ നേതൃത്വത്തെ പൂർണ്ണമായും തള്ളിയ അൻവർ, കോടിയേരി ബാലകൃഷ്ണൻ ഉണ്ടായിരുന്നെങ്കിൽ തനിക്ക് ഈ ഗതി വരില്ലെന്ന് തിരിച്ചടിച്ചു. എല്ലാം വിശദീകരിക്കാൻ ഞായറാഴ്ച നിലമ്പൂരിൽ പൊതുസമ്മേളനം വിളിച്ചു.

ഇടത് എംഎൽഎ എന്ന നിലയ്ക്കുള്ള എല്ലാ സീമകളും ലംഘിച്ച് പറയേണ്ടതിന്‍റെ പരമാവധി പറഞ്ഞുവെച്ചു പി വി അൻവർ. മുഖ്യമന്ത്രി ഉൾപ്പെട്ട സംഘം ഈ പാർട്ടിയെ എങ്ങോട്ടാണ് നയിക്കുന്നത്? സിപിഎം സംസ്ഥാന സെക്രട്ടറി എം പി ഗോവിന്ദൻ നിവർത്തികേടുകൊണ്ടാണ് തനിക്കെതിരെ പറഞ്ഞത്.

മുഖ്യമന്ത്രിയെയും പാർട്ടി നേതൃത്വത്തെയും അടുത്ത ഭാഷയിൽ വിമർശിച്ച അൻവർ പാർട്ടി പ്രവർത്തകരെ കൂടെ നിർത്തുന്ന തന്ത്രപരമായ ഭാഷയാണ് ഇന്ന് ഉപയോഗിച്ചത്. എന്താണ് പാർട്ടി എന്നും അതിലെ വ്യതിചലനവും വിശദീകരിച്ചു

സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണൻ ഉണ്ടായിരുന്നെങ്കിൽ താൻ പറയുന്നത് കേൾക്കുമായിരുന്നു. അദ്ദേഹത്തിൻറെ മൃതദേഹം എകെജി സെന്ററിലേക്ക് കൊണ്ടുപോകാത്തതിനു പിന്നിൽ മുഖ്യമന്ത്രിയാണ്.

ഞായറാഴ്ച നിലമ്പൂരിൽ രാഷ്ട്രീയ പൊതുസമ്മേളനം അൻവർ വിളിച്ചു. തന്റെ ഭാഗം വിശദീകരിക്കാനാണ് സമ്മേളനമെങ്കിലും നിലവിൽ പാർട്ടിക്കുള്ളിൽ നിന്നടക്കം ലഭിക്കുന്ന ജനപിന്തുണ ഉറപ്പിക്കുകയാണ് ലക്ഷ്യം.

നാഷണൽ സർവ്വീസ് സ്കീം ദിനാചരണം

കൊല്ലം. ജില്ലയിൽ ഹയർസെക്കൻഡറി സ്കൂളുകളിലെ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റുകൾ വൈവിധ്യമാർന്ന പരിപാടികളോടെ 56-ാം പിറന്നാൾ ദിനം സമുചിതമായി ആഘോഷിച്ചു. മാലിന്യ നിർമ്മാർജ്ജന, ലഹരിവിരുദ്ധ, പരിസ്ഥിതി സംരക്ഷണ പ്രവൃത്തികളിലൂടെ സുസ്ഥിര വികസനം എന്ന ലക്ഷ്യത്തേയും, ജീവകാരുണ്യ പ്രവർത്തനങ്ങളേയും മുൻ നിർത്തിയാണ് യൂണിറ്റുകൾ ദിനാചരണം സംഘടിപ്പിച്ചത്.

ജില്ലാതല ഉദ്ഘാടനം കൊല്ലം ക്ലസ്റ്ററിൻ്റെ ആഭിമുഖ്യത്തിൽ കൊല്ലം കടപ്പാക്കട സ്പോർട്ട്സ് ക്ലബ്ബിലെ പട്ടത്തുവിള ഹാളിൽ സംഘടിപ്പിച്ച ആകർഷകമായ ചടങ്ങിൽ സംസ്ഥാന ക്ഷീരവികസന വകുപ്പ്മന്ത്രി ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. എം നൗഷാദ് എം എൽ എ അദ്ധ്യക്ഷത വഹിച്ച ചടങ്ങിന് എൻ എസ് എസ് കൊല്ലം ക്ലസ്റ്റർ കൺവീനർ ഗ്ലാസീസൺ എൽ സ്വാഗതമാശംസിക്കുകയും ജില്ലാ കൺവീനർ അഭിലാഷ് എസ് എസ്, എൻ എസ് എസ് ദിനസന്ദേശം നൽകുകയും ചെയ്തു. സെൻ്റ് അലോഷ്യസ് സ്കൂളിലെ പ്രോഗ്രാം ഓഫീസർ ശ്രീമതി കലാജോർജ്ജ് കൃതജ്ഞത രേഖപ്പെടുത്തി. എല്ലാ യൂണിറ്റുകളിൽ നിന്നുള്ള പ്രോഗ്രാം ഓഫീസർമാരും വോളണ്ടിയർമാരും ചടങ്ങിന് സാക്ഷ്യം വഹിച്ചു. തുടർന്ന് കാഴ്ച , സത്യമേവ ജയതേ , ജാഗ്രതാ ജ്യോതി , ജീവദ്യുതി, കാവലാൾ എന്നീ വിഷയങ്ങളെ അധികരിച്ച് നടത്തിയ സെമിനാറുകളും ക്യാമ്പയിനുകളും യഥാക്രമം ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് പി കെ ഗോപൻ, കൊല്ലം മേയർ പ്രസന്നാ ഏണസ്റ്റ് , സെപ്യൂട്ടി മേയർ കൊല്ലം മധു, എൻ എസ് എസ് ദക്ഷിണമേഖലാ കൺവീനർ ബിനു പി ബി , ഈസ്റ്റ് പോലീസ് സ്റ്റേഷൻ സിഐ എൻ അനിൽ കുമാർ എന്നിവർ ഉദ്ഘാടനം ചെയ്തു. ഹയർ സെക്കണ്ടറി വിഭാഗം ജില്ലാ കോർഡിനേറ്റർ പോൾ ആൻ്റണി, ക്ലസ്റ്ററിലെ വിവിധ സ്കൂളുകളിലെ പ്രിൻസിപ്പൽമാരായ സന്തോഷ് കുമാർ ഡി , ഷൈജു ടി.എസ്, ബിജു ജെ, റോയ് സെബാസ്റ്റ്യൻ, ദീപ്തി ബി, റോയിസ്റ്റൺ എ , പ്രദീപ് സി വി , ദീപ്തി, രേണുക, അനുപ് ജോൺ എന്നിവർ സെമിനാറുകളിൽ പങ്കെടുത്തു സംസാരിച്ചു. പരിപാടിയുടെ ഭാഗമായി നടന്ന ലഹരിവിരുദ്ധ റാലിയും, ഫ്ലാഷ് മോബും, തെരുവുനാടകവും ജനശ്രദ്ധ ആകർഷിച്ചു

എൻ ബി ത്രിവിക്രമൻപിള്ള ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ഏറ്റവും മികച്ച സാംസ്കാരിക സ്ഥാപനത്തിനുള്ള അവാർഡ് ചവറ വികാസിന്

ചവറ. എൻ.ബി ത്രിവിക്രമൻപിള്ള ഫൗണ്ടേഷൻ ഏർപ്പെടുത്തിയ അവാർഡ് ചവറ വികാസിന്

കേരളത്തിലെ ഏറ്റവും മികച്ച സാംസ്ക്‌കാരിക സ്ഥാപനത്തിനുള്ള ഈ വർഷത്തെ എൻ.ബി.ത്രിവിക്രമൻപിള്ള അവാർഡിനു വികാസ് കലാസാംസ്ക‌ാരികസമിതിയെ തെരഞ്ഞെടുത്തു.

നാടകരംഗത്ത് പ്രവർത്തിച്ച കലാകാരകന്മാർക്കും ഈ വർഷത്തെ എൻ.ബി. ത്രിവിക്രമൻപിളള അവാർഡ് 29 ഞായറാഴ്‌ച വൈകിട്ട് 4 മണിക്ക് വികാസ് ആഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ നൽകും. വികാസ് കലാസാംസ്‌കാരികസമിതിക്ക് പതിനായിരം രൂപ ക്യാഷ് അവാർഡും പ്രശസ്തി പത്രവും ശില്പവും നൽകുമെന്ന് ത്രിവിക്രമൻപിളള ഫൗണ്ടേഷൻ ഭാരവാഹികൾ വികാസിനെ അറിയിച്ചു. ചടങ്ങിനോടനുബന്ധിച്ച സമ്മേളനം ഡോ.സുജിത് വിജയൻപിളള എം.എൽ.എ ഉദ്ഘാടനം ചെയ്യും. ആർട്ടിസ്റ്റ് സുജാതൻ, ഡോ.വസന്തകുമാർ സാംബശിവൻ, വക്കം ഷക്കീർ, ഡോ.ജി.സുദർശനൻ. തുടങ്ങിയവർ പങ്കെടുക്കും.

പടിഞ്ഞാറെകല്ലടയിൽ ചോളം വിളവെടുപ്പ്

പടിഞ്ഞാറെകല്ലട. പട്ടകടവ് പതിനാലാം വാർഡിൽ യുവകർഷക കൂട്ടം നടത്തിയ ചോളകൃഷിയിൽ റിക്കാർഡ് വിലവാണുണ്ടായത്. സാബു കുരുട്ടുവാൽ, പ്രകാശ്, മനു, ജിതിൻ, വിദ്യവിജയൻ, ദിവ്യവിജയൻ, ജീന എന്നിവരടങ്ങിയ കർഷക ഗ്രൂപ്പാണ് ചോളകൃഷി നടത്തിയത്. അരഏക്കറിൽ നടത്തിയ കൃഷിയിൽ നിന്ന് ഏതാണ്ട് 50ടൺ ചോളം ലഭിച്ചു.
വിളവെടുപ്പിന്റെ ഉത്ഘാടനം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് ഡോ. സി. ഉണ്ണികൃഷ്ണൻ നിർവഹിച്ചു. വൈസ് പ്രസിഡന്റ് എൽ സുധ, ഗ്രാമപഞ്ചായത്ത്‌ അംഗം സുനിതദാസ് പൊതുപ്രവർത്തകരായ കലാദേവി, എ. സാബു, ജോസ് പ്രസാദ്, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ, സുദർശൻ അരക്കില്ലം, സാബു കുരട്ടുവാൽ അടക്കമുള്ള കർഷകരും ചടങ്ങിൽ പങ്കെടുത്തു. ചോളം വിളവെടുപ്പ് കേന്ദ്രത്തിൽ തന്നെ ആവശ്യകാർക്ക് നൽകുകയും, അധികം വരുന്നത് ഉണക്കി പൊടിച്ചു ചോളപ്പൊടിയാക്കി വിപണിയിലെത്തിക്കാനുമാണ് ഉത്പാദകർ തീരുമാനിച്ചിട്ടുള്ളത്. കൃഷി വകുപ്പും ഗ്രാമപഞ്ചായത്തും ഇവർക്ക് ഉത്പാദനബോണസ് നൽകുമെന്ന് പഞ്ചായത്ത്‌ പപ്രസിഡന്റ് അറിയിച്ചു.

പൂജവെയ്പിന് വിദ്യാലയങ്ങൾക്ക് അവധി നൽകണം’ – എൻ ടി യു

കൊല്ലം. പൂജവെയ്പിന് ആചാരമനുസരിച്ച് കൃത്യമായ രീതിയില്‍ വിദ്യാലയങ്ങൾക്ക് അവധി നൽകണമെന്ന് എൻ ടി യു ആവശ്യപ്പെട്ടു. ചന്ദ്രൻ്റെ വൃദ്ധിക്ഷയങ്ങൾ അനുസരിച്ച് പരമ്പരാഗതമായി നവരാത്രി പൂജകൾ ആശ്വിന മാസത്തിലെ ശുക്ള പക്ഷത്തിലെ പ്രഥമ മുതൽ ദശമി വരെയുള്ള തിഥികളിലാണ് ആചരിച്ചുവരുന്നത്. സാധാരണയായി 9 രാത്രികളും 10 പകലുകളും നീണ്ടുനിൽക്കുന്ന നവരാത്രി – വിജയദശമി – ആഘോഷങ്ങൾക്ക് ഇക്കുറി 11 നാൾ നീളുന്നു എന്ന സവിശേഷതയുണ്ട്. അതായത്, ഒക്ടോബർ മൂന്നിന് ആരംഭിക്കുന്ന നവരാത്രി ആഘോഷങ്ങൾക്ക് വിജയദശമിയായ 13നാണ് പരിസമാപ്തി കുറിക്കുക. സാധാരണ 60 നാഴിക അഥവാ 24 മണിക്കൂറാണ് ഒരു തിഥിയുടെ ദൈർഘൃം. എങ്കിലും ഇത്തവണ ചില വ്യത്യാസങ്ങൾ ഉള്ളതിനാൽ തൃതീയ രണ്ട് നാൾ വരുന്നുണ്ട്.

നവരാത്രി ആഘോഷങ്ങളിലെ പ്രധാനപ്പെട്ട ഒരു ചടങ്ങാണ് ഗ്രന്ഥം പൂജവെയ്ക്കുന്നത്. സാധാരണയായി അഷ്ടമി – ദുർഗാഷ്ടമി – ദിവസം സന്ധ്യാനേരത്ത് ക്ഷേത്രങ്ങളിലും ഭവനങ്ങളിലും പുസ്തകങ്ങൾ പൂജവെയ്ക്കുകയും ദശമി – വിജയദശമി – ദിവസം രാവിലെ പൂജയെടുപ്പും വിദ്യാരംഭ ചടങ്ങുകൾ നടത്തുകയുമാണ് പതിവ്. ദുർഗാഷ്ടമി ഒക്ടോബർ 11നാണെങ്കിലും തൃതീയ രണ്ട് ദിവസങ്ങളിൽ വന്നതിനാൽ പൂജവെയ്പ് ഒക്ടോബർ പത്തിനാണ്. അഷ്ടമി തിഥിയിലെ സന്ധ്യയ്ക്കാണ് ഗ്രന്ഥങ്ങൾ പൂജവെയ്ക്കേണ്ടത് എന്ന ആചാരത്തിൻ്റെ ഭാഗമായാണിത്. അതായത്, ഒക്ടോബർ 10 വ്യാഴാഴ്ച ഉച്ചയ്ക്ക് 12.28 മുതൽ 11 വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 .08 വരെയാണ് അഷ്ടമി. ഒക്ടോബർ 11 വെള്ളിയാഴ്ച ഉച്ചയ്ക്ക് അഷ്ടമി അവസാനിക്കുന്നതിനാൽ വ്യാഴാഴ്ച വൈകിട്ട് അഷ്ടമിയും സന്ധ്യയും ചേരുന്ന സമയമാണ് പൂജവെയ്പിന് ഉത്തമമായി ജ്യോതിഷ പണ്ഡിതന്മാർ നിർദേശിച്ചിരിക്കുന്നത്. കേരള സർക്കാരിൻ്റെ കലണ്ടറിലും, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിദ്ധീകരിച്ച കൊല്ലവർഷം 1200 -)മാണ്ടിലെ മലയാള പഞ്ചാംഗത്തിലും ഈ രീതിയിലാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

സർക്കാർ കലണ്ടറിൽ ഒക്ടോബർ 10 ന് പൂജവെയ്പ് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും 11ന് അവധി പ്രഖ്യാപിച്ചിട്ടില്ല. വിദ്യാഭ്യാസ കലണ്ടർ പ്രസിദ്ധീകരിച്ചിട്ടില്ലാത്തതിനാൽ വിദ്യാലയങ്ങളുടെ സ്ഥിതി എന്താണെന്നതിൽ വ്യക്തതയുമില്ല. പുസ്തകങ്ങൾ പൂജവെച്ചതിന് ശേഷം വിദ്യാലയങ്ങളിൽ പഠനം നടത്തുന്നതും സർക്കാർ ഓഫീസുകൾ പ്രവർത്തിക്കുന്നതും വിശ്വാസികളെ സംബന്ധിച്ചിടത്തോളം അംഗീകരിക്കാൻ കഴിയുന്ന ഒന്നല്ല എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇത്തരം സവിശേഷ സാഹചര്യങ്ങളിൽ മുൻകാലങ്ങളിൽ ചെയ്തിട്ടുള്ളതുപോലെ ഒക്ടോബർ 10 വെള്ളിയാഴ്ച അവധി അനുവദിക്കണമെന്ന് എന്‍ടിയു സംസ്ഥാനപ്രസിഡന്റ് പി എസ് ഗോപകുമാർ ആവശ്യപ്പെട്ടു.


മണ്ണിനേയും മനുഷ്യനേയും അറിയുക ഓരോ കുട്ടിയുടേയും ഉത്തരവാദിത്വം : രാജി പി രാജപ്പൻ

കടമ്പനാട്: മണ്ണിനേയും മനുഷ്യനേയും അറിയുക ഓരോ കുട്ടിയുടേയും ഉത്തരവാദിത്വമാണെന്ന് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി രാജപ്പൻ പറഞ്ഞു. കടമ്പനാട് വി എൽ പി എസി ൽ ആരംഭിച്ച അടുക്കള പച്ചക്കറിത്തോട്ടം കൃഷി ദീപത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അവർ. ഉപഭോക്തൃ സംസ്ഥാനമായ നമുക്ക് ആവശ്യമായ പച്ചക്കറികളും നെല്ലും ഇവിടെ തന്നെ ഉൽപ്പാദിപ്പിക്കാനുള്ള പരിശ്രമങ്ങളാണ് സംസ്ഥാന സർക്കാർ നടപ്പിലാക്കുന്നത്. അടുക്കള പച്ചക്കറി ത്തോട്ടവും ഓണത്തിന് ഒരു മുറം പച്ചക്കറി ഉൾപ്പെടെ വിവിധ പദ്ധതികൾ വിജയകരമായി നടപ്പിലാക്കി വരികയാണ്. കുട്ടികൾ പഠനത്തോടൊപ്പം കൃഷിയുടെ പ്രാധാന്യം കൂടി മനസിക്കുന്നത് വളരെ നല്ല കാര്യമാണ്. ഇതിനു വേണ്ടി വിവിധ തദ്ദേശസ്വയം ഭരണ സ്ഥാപന ങ്ങളുടെ സഹായവും അധ്യാപകരുടേയും പി റ്റി എ യുടേയും സഹകരണവും ഉറപ്പു വരുത്തണമെന്നും അവർ കുട്ടി ചേർത്തു
പിടിഎ പ്രസിഡൻറ് ജെബിൻ ഫിലിപ്പിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ് രമ്യാചന്ദ്രൻ സ്വാഗതം ആശംസിച്ചു.
കടമ്പനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് എസ് രാധാകൃഷ്ണൻ, വാർഡ് മെമ്പർ. ജോസ് തോമസ്, ശാസ്താംകോട്ട ഉപജില്ല വിദ്യാഭ്യാസ ഓഫീസർ സുജാകുമാരി പി എസ്, അസിസ്റ്റൻറ് അഗ്രികൾച്ചർ ഓഫീസർ ഐശ്വര്യ, ശാസ്താംകോട്ട ഉപജില്ല നൂൺ മീൽ ഓഫീസർ മനു വി കുറുപ്പ്, എം പി ടി എ പ്രസിഡൻറ് ബിൻസി ബാബു , പി ടി എവൈസ് പ്രസിഡൻറ് റീന , എം എം പി ടി എ വൈസ് പ്രസിഡൻറ് സരിത ആർ , സെക്രട്ടറി വിഎസ് ബിന്ദു, സ്റ്റാഫ് സെക്രട്ടറി . വിജേഷ് കൃഷ്ണൻ. വി , കൃഷിദീപം ജോയിൻറ് കോ – ഓർഡിനേറ്റർ വൃന്ദ കെ.പി എന്നിവർ സംസാരിച്ചു. കൃഷിദീപം സ്കൂൾ കോ – ഓർഡിനേറ്റർ അനീഷ് കുമാ

സീതാറാം യെച്ചൂരി സ്മൃതി സംഘടിപ്പിച്ചു

കരുനാഗപ്പള്ളി . അന്തരിച്ച സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി കേരളത്തിൽ അവസാനമായി ഒരു പരിപാടിയിൽ പങ്കെടുത്ത കരുനാഗപ്പള്ളിയിൽ യച്ചൂരിയുടെ സ്മരണ പുതുക്കി അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. ജൂലൈ 4ന് ദക്ഷിണ കേരളത്തിലെ ജില്ലകളിൽ നിന്നുള്ള സിപിഐ എം നേതൃനിരയിലെ പ്രവർത്തകർക്കായി കേന്ദ്രകമ്മിറ്റി തീരുമാനങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിന് വേണ്ടിയാണ് സീതാറാം യെച്ചൂരി അവസാനമായി കരുനാഗപ്പള്ളിയിൽ എത്തിയത്. അനുസ്മരണ യോഗത്തിൽ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം സൂസൻകോടി അധ്യക്ഷയായി. ജില്ലാ സെക്രട്ടറി എസ് സുദേവൻ, ഡിസിസി പ്രസിഡൻ്റ് പി രാജേന്ദ്രപ്രസാദ്, മുൻ മന്ത്രി മുല്ലക്കര രത്നാകരൻ, അഡ്വ കെ സോമപ്രസാദ്,പി രാമഭദ്രൻ, തൊടിയൂർ മുഹമ്മദ്കുഞ്ഞ് മൗലവി, കെ സി രാജൻ, അഡ്വ എം എസ് താര, കെ ജി രവി, സി രാധാമണി, പി ആർ വസന്തൻ, ഐ ഷിഹാബ്, എം അൻസാർ, പി കെ ജയപ്രകാശ്, ഷിഹാബ് എസ് പൈനുംമൂട് തുടങ്ങിയവർ സംസാരിച്ചു.

സൂര്യയ്ക്കും കാർത്തിക്കും നടുക്ക് നിൽക്കുന്ന ടൊവിനോയുടെ ചിത്രം… സോഷ്യൽ മീഡിയയിൽ വൈറൽ

സൂര്യയ്ക്കും കാർത്തിക്കും നടുക്ക് നിൽക്കുന്ന ടൊവിനോയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.
സൂര്യയ്ക്കും കാർത്തിക്കുമൊപ്പമുള്ള ചിത്രം ടൊവിനോ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. നടൻ ആകാൻ ആഗ്രഹിച്ചു നടന്ന നാളുകളിൽ സൂര്യയും കാർത്തിയും വലിയ പ്രചോദനമായിരുന്നുവെന്നും താരം കുറിച്ചു.
ഒരു നടനാകാൻ ആഗ്രഹിച്ചു നടന്ന വർഷങ്ങളിൽ, ഈ രണ്ടുപേരും എനിക്ക് അവരുടേതായ വഴികളിൽ പ്രചോദനം നൽകിയിട്ടുണ്ട്. അതിഗംഭീര അഭിനേതാക്കളും വ്യക്തികളുമായ ഈ രണ്ടു പേരുടെ നടുവിൽ ഇന്ന് നിൽക്കുമ്പോൾ, എന്റെ യാത്രയിൽ അവർ ചെലുത്തിയ സ്വാധീനത്തെക്കുറിച്ച് കൃതജ്ഞതാപൂർവം ഓർക്കാൻ ആഗ്രഹിക്കുന്നു. സൂര്യയെയും കാർത്തിയെയും നേരിട്ടു കണ്ട് കുറച്ചു സമയം ചിലവഴിക്കാൻ സാധിച്ചതിൽ ഒരുപാടു സന്തോഷം. ഒപ്പം നാളെ റിലീസ് ചെയ്യാനിരിക്കുന്ന കാർത്തിയുടെ മെയ്യഴകന് ഹൃദയം നിറഞ്ഞ ആശംസകൾ!- ടൊവിനോ കുറിച്ചു.