27.4 C
Kollam
Thursday 25th December, 2025 | 03:45:33 PM
Home Blog Page 2144

നവദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിൽ കണ്ടെയ്നർ ലോറി ഇടിച്ചു; യുവതിയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി,ദാരുണാന്ത്യം

തിരുവനന്തപുരം: ആറ്റിങ്ങലിൽ ഭർത്താവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന നവ വധുവിന് വാഹനാപകടത്തിൽ ദാരുണാന്ത്യം. ഇവര്‍ സഞ്ചരിച്ച സ്കൂട്ടറിന് പിന്നിൽ കണ്ടെയ്നര്‍ ലോറി ഇടിച്ചു കയറുകയായിരുന്നു. കൊല്ലം കൊട്ടറ സ്വദേശി കൃപ മുകുന്ദൻ ആണ് മരിച്ചത്. ഭർത്താവ് അഖിൽ ജിത്തിനും അപകടത്തിൽ പരിക്കേറ്റു. തിരുവനന്തപുരത്ത് ജോലി സംബന്ധമായ ആവശ്യത്തിന് പോയി മടങ്ങുകയായിരുന്നു കൃപയും ഭർത്താവ് അഖിൽ ജിത്തും.

ആറ്റിങ്ങൽ മാമം ദേശീയ പാതയിൽ വച്ച് ഇരുവരും സഞ്ചരിച്ച സ്കൂട്ടറിന്‍റെ പിന്നിൽ കണ്ടയ്നെ‌ർ ലോറി ഇടിക്കുകയായിരുന്നു. തുടർന്ന് റോഡിലേക്ക് തെറിച്ചു വീണ കൃപയുടെ തലയിലൂടെ കണ്ടെയ്നർ കയറി ഇറങ്ങി. ഗുരുതര പരിക്കേറ്റ കൃപ തൽക്ഷണം മരിച്ചു. ഭർത്താവ് അഖിൽജിത്ത് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. മൃതദേഹം ആറ്റിങ്ങൽ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കൊട്ടാരക്കര ബാർ കൗൺസിലിലെ അഭിഭാഷകയാണ് കൃപ. ആഗസ്റ്റ് 21 ന് ആയിരുന്നു ഇവരുടെ വിവാഹം. .

ഇനി തൊട്ട് നിനക്ക് അപ്പയില്ല, മകളോട് തർക്കിക്കുന്ന അച്ഛൻ ആണല്ല: ബാല

ഗുരുതര ആരോപണങ്ങളുന്നയിച്ച മകളുടെ വിഡിയോയ്ക്കു പിന്നാലെ പ്രതികരണവുമായി നടൻ ബാല. മകളോട് തർക്കിക്കാനില്ലെന്നും തോറ്റുകൊടുക്കുകയാണെന്നും ബാല സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ച വിഡിയോയിലൂടെ പറഞ്ഞു. മൈഫാദർ എന്ന് പറഞ്ഞതിന് മകളോട് നന്ദി പറഞ്ഞാണ് വിഡിയോ ആരംഭിക്കുന്നത്. അനുഭവിച്ചതിൽ വച്ച് ഏറ്റവും വലിയ വേദനയാണിതെന്നാന്നും ബാല പറയുന്നു.

‘‘പാപ്പു സംസാരിച്ച വിഡിയോ ഞാൻ കണ്ടിരുന്നു. ആദ്യമായി ഒരു പോസിറ്റീവ് കാര്യം പറയാം. ‘മൈ ഫാദർ’ എന്ന് പറഞ്ഞു, അതിന് താങ്ക് യു. നിന്നോട് തർക്കിക്കാൻ അപ്പയില്ല. മകളോട് തർക്കിക്കുകയാണെങ്കിൽ ഒരു അപ്പൻ ആണേയല്ല. പിന്നെ പാപ്പു ചില കാര്യങ്ങൾ പറഞ്ഞു. എന്നെ വിട്ട് പാപ്പു രണ്ടര മൂന്ന് വയസ്സിലാണ് പോയത്. മൂന്ന് വയസ്സ് ആകുമ്പോൾ എന്നെ വിട്ട് നീ അകന്ന് പോയി എന്നൊക്കെ. ഗ്ലാസ് എടുത്ത് അടിച്ചു എന്നൊക്കെ പറയുന്നതും കേട്ടു.

ഞാനിത് തകർക്കിക്കാൻ അല്ല പറയുന്നത്. അഞ്ച് ദിവസം വീട്ടിലിരുന്നു, ഭക്ഷണം കൊടുത്തില്ല എന്നൊക്കെ പറയുന്നു. പാപ്പു, തർക്കിച്ചാൽ ജയിക്കാൻ പറ്റും, പക്ഷേ ഇന്ന് ഞാൻ തോറ്റ് കൊടുക്കുകയാണ്. നീ ജയിക്കണം. വാക്ക് വാക്കായിരിക്കും പാപ്പു. നിന്റെ വിഡിയോ മുഴുവൻ ഞാൻ കണ്ടു. നിന്നെ സ്നേഹിക്കുന്നുണ്ടെങ്കിൽ ഇനി നിന്നോടും നിന്റെ കുടുംബത്തോടും ബന്ധപ്പെടല്ലേ എന്ന് പറഞ്ഞു. ഞാനും നിന്റെ കുടുംബം ആണെന്നാണ് വിചാരിച്ചത്.

ഞാൻ അന്യനായി പോയി നിനക്ക്. പക്ഷേ ഒരു വാക്ക് മാത്രം ഞാൻ ഇന്ന് പറയാം. ഇനി തൊട്ട് ഞാൻ വരില്ല. ഞാൻ ഹോസ്‌പിറ്റലിൽ മരിക്കാൻ കിടന്നപ്പോൾ നീ വന്നത് കൊണ്ടാണ് ഞാൻ തിരിച്ചു വന്നതെന്ന് ഞാൻ കരുതിയിരുന്നു. പക്ഷേ നിർബന്ധത്തിന്റെ പേരിലാണ് നീ വന്നതെന്ന് പറഞ്ഞു. അത് അന്ന് തന്നെ എന്റെടുത്ത് മുഖത്ത് നോക്കി പറഞ്ഞിരുന്നെങ്കിൽ ഈ അച്ഛൻ ഇപ്പൊ നിന്റെയടുത്ത് സംസാരിക്കാൻ ഉണ്ടാവില്ലായിരുന്നു.

നീ കാരണമാണ് പപ്പ ഇന്ന് ഇവിടെ ഇരിക്കുന്നത്. എന്റെ മകൾക്ക് എല്ലാ ഐശ്വര്യവും ഉണ്ടാവും. നന്നായി പഠിക്കണം നീ. നന്നായി വളരണം. നിന്നോട് മത്സരിച്ചു ജയിക്കാൻ ഒരിക്കലും എനിക്ക് പറ്റില്ല. നീ എന്റെ ദൈവമാടാ കണ്ണാ.. നിന്നെ ദൈവം അനുഗ്രഹിക്കട്ടെ.’’–ബാലയുടെ വാക്കുകൾ.

വിവാഹമോചനത്തിന് ശേഷം മകളെ കാണിക്കാന്‍ പോലും മുന്‍ ഭാര്യ ഗായിക അമൃത സുരേഷ് തയാറാകുന്നില്ലെന്നും തന്റെ മകളെ തന്നില്‍ നിന്നും അകറ്റുകയാണെന്നും പലപ്പോഴായി ബാല ആരോപിച്ചിരുന്നു. അച്ഛനെന്ന തന്റെ അവകാശം അവഗണിക്കുകയാണെന്ന് ബാല ഈയിടെ അഭിമുഖത്തിലും പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ബാലയുടെയും അമൃതയുടെയും മകളായ അവന്തിക വിശദീകരണവുമായി എത്തുന്നത്.മദ്യപിച്ച് വിട്ടിലെത്തുന്ന അച്ഛൻ തന്നെയും അമ്മയെയും ഉപദ്രവിക്കാറുണ്ടെന്നും ഒരിക്കൽ ചില്ല് കുപ്പി തനിക്കുനേരെ എറിയാൻ ശ്രമിച്ചെന്നുമായിരുന്നു ബാലയുടെ മകൾ വിഡിയോയിൽ പറഞ്ഞത്.

‘‘അച്ഛൻ അമ്മയെ നന്നായി ഉപദ്രവിച്ചിട്ടുണ്ട്. എന്നെയും അമ്മയെയും മാനസികമായി ഉപദ്രവിച്ചിട്ടുണ്ട്. ഞാൻ കുഞ്ഞായിരിക്കുമ്പോൾ മദ്യപിച്ച് വന്ന് ഒരു ചില്ല് കുപ്പി എൻറെ മുഖത്തേക്ക് എറിയാൻ ശ്രമിച്ചു. അത് എന്റെ തലയിൽ തട്ടുമായിരുന്നു. അമ്മ കൈവെച്ച് തടഞ്ഞത് കൊണ്ടാണ് എനിക്കൊന്നും സംഭവിക്കാതിരുന്നത്.

എന്റെ അമ്മ എന്നെ വളരെ നന്നായി നോക്കുന്നുണ്ട്. ഒറ്റക്കാര്യത്തിന് പോലും തല്ലിയിട്ടില്ല. അച്ഛന്‍ അമ്മയെ ഭയങ്കരമായി ദ്രോഹിച്ചിട്ടുണ്ട്. അദ്ദേഹം പല അഭിമുഖത്തിലും പറയുന്നുണ്ട് എന്നെ ഇഷ്ടമാണ്, എന്നെ ഭയങ്കര മിസ് ചെയ്തു, എനിക്ക് ഗിഫ്‌റ്റൊക്കെ അയക്കാറുണ്ടെന്നൊക്കെ. ഇതൊന്നും ശരിയല്ല. എന്റെ അച്ഛനെ സ്‌നേഹിക്കാന്‍ എനിക്കൊരു കാരണം പോലുമില്ല. അത്രയും എന്നേയും എന്റെ കുടുംബത്തേയും മാനസികമായും ശാരീരികമായും ദ്രോഹിച്ചിട്ടുണ്ട്. ഞാന്‍ കുഞ്ഞായിരുന്നപ്പോള്‍ അദ്ദേഹം കുടിച്ച് വന്നിട്ട് അമ്മയെ ഉപദ്രവിക്കുമായിരുന്നു. എനിക്ക് എന്ത് ചെയ്യാന്‍ പറ്റും ഞാന്‍ കുഞ്ഞല്ലേ.

ഒരു തവണ കോടതിയില്‍ നിന്ന് എന്നെ വലിച്ചിഴച്ച് ചെന്നൈയിലേക്ക് കൊണ്ടുപോയിട്ടുണ്ട്. ഒരു മുറിയില്‍ പൂട്ടിയിട്ട് എനിക്ക് ഭക്ഷണം പോലും തന്നിട്ടില്ല. എന്റെ അമ്മയെ വിളിക്കാന്‍ പോലും സമ്മതിച്ചില്ല. ഇങ്ങനെയുള്ള ആളുകളെ വിശ്വസിക്കരുത്. അദ്ദേഹം പറയുന്നത് പച്ചക്കളളമാണ്.’’–ബാലയുടെ മകളുടെ വാക്കുകൾ.

ഒരു മ്യൂസിക് റിയാലിറ്റി ഷോയിലൂടെയാണ് ബാലയും അമൃത സുരേഷും പ്രണയത്തിലാകുന്നതും വിവാഹം കഴിക്കുന്നതും. 2010ലായിരുന്നു വിവാഹം. 2012ല്‍ അവന്തിക ജനിച്ചു. 2016 മുതല്‍ ഇരുവരും വേര്‍പിരിഞ്ഞു താമസം ആരംഭിക്കുകയായിരുന്നു. 2019ൽ ഇവർ വിവാഹമോചിതരായി. അന്ന് ഏഴു വയസുള്ള ഏകമകളെ അമ്മയ്‌ക്കൊപ്പം വിടാനായിരുന്നു ഇവര്‍ തമ്മില്‍ ധാരണയായത്.

അമ്മ പറഞ്ഞിട്ടല്ല ഈ വിഡിയോ, അത്രയ്ക്ക് അച്ഛൻ ഉപദ്രവിച്ചു: ബാലയ്ക്കെതിരെ മകൾ

നടൻ ബാലയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മകൾ. തൻറെ അമ്മക്കെതിരെ ബാല ഉയർത്തുന്ന ആരോപണങ്ങൾ വ്യാജമാണെന്നും തനിക്ക് അച്ഛനെ കാണാനോ സംസാരിക്കാനോ താൽപ്പര്യമില്ലെന്നും മകൾ വ്യക്തമാക്കി. മദ്യപിച്ച് വിട്ടിലെത്തുന്ന അച്ഛൻ തന്നെയും അമ്മയെയും ഉപദ്രവിക്കാറുണ്ടെന്നും ഒരിക്കൽ ചില്ല് കുപ്പി തനിക്കുനേരെ എറിയാൻ ശ്രമിച്ചെന്നും വെളിപ്പെടുത്തി. അമ്മ കൈവെച്ച് തടഞ്ഞത് കൊണ്ടാണ് തനിക്കൊന്നും സംഭവിക്കാതിരുന്നതെന്നും മകൾ. തൻറെ അമ്മക്കും കുടുംബത്തിനുമൊപ്പം താൻ സന്തോഷവതിയാണെന്നും കുട്ടി വ്യക്തമാക്കി. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോയിലാണ് പെൺകുട്ടി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

‘‘എൻറെ കുടുംബത്തെ മുഴുവൻ ബാധിക്കുന്ന ഒരു കാര്യത്തെക്കുറിച്ചാണ് ഞാൻ സംസാരിക്കാൻ പോകുന്നത്. യഥാർത്ഥത്തിൽ എനിക്കിതിനെക്കുറിച്ച് സംസാരിക്കാൻ പോലും താൽപ്പര്യമില്ല. എന്നെ സംബന്ധിച്ചിടത്തോളം ഇതൊരു സെൻസിറ്റീവായ വിഷയമാണ്. പക്ഷേ എനിക്ക് മടുത്തു. എനിക്ക് എൻറെ അമ്മയും മുഴുവൻ കുടുംബവും ഇങ്ങനെ വിഷമിച്ചിരിക്കുന്നത് കണ്ട് എനിക്ക് മടുത്തു. എൻറെ കുടുംബം അങ്ങനെ തളർന്നിരിക്കുന്നത് കാണാൻ എനിക്ക് പറ്റില്ല. അത് കാണുമ്പോൾ എനിക്കും സങ്കടമാണ്. എന്നെയും ഇത് ബാധിക്കുന്നുണ്ട്. സ്കൂളിൽ പോകുമ്പോഴും യൂട്യൂബിൽ നോക്കുമ്പോഴും എന്നെയും എൻറെ അമ്മയേയും പറ്റി വ്യാജ ആരോപണങ്ങൾ വന്നുകൊണ്ടേയിരിക്കുന്നു. ഞാൻ സ്കൂളിൽ പോകുമ്പോൾ എൻറെ സുഹൃത്തുക്കൾ വരെ ചോദിക്കും അവര് പറയുന്നത് സത്യമാണോ ഇവര് പറയുന്നത് സത്യമാണോ എന്നൊക്കെ. എനിക്ക് അതിന് ഉത്തരം പറയാൻ പറ്റുന്നില്ല. സോഷ്യൽ മീഡിയയിൽ പലരും വ്യാജ വാർത്തകൾ നൽകുകയാണ്. എൻറെ അമ്മ മോശക്കാരിയാണെന്നൊക്കെയാണ് പറയുന്നത് അതൊന്നും സത്യമല്ല.

ശരിക്കും ഈ വിഷയം തുടങ്ങുന്നത് എൻറെ അച്ഛനിൽ നിന്നാണ്. അച്ഛൻ കുറേ അഭിമുഖങ്ങൾ നൽകുകയും വിഡിയോ ചെയ്യുകയും ചെയ്തിട്ടുണ്ട്. എന്നെ ഭയങ്കര ഇഷ്ടമാണ്, എന്നെ കാണാത്തതിൽ വിഷമമുണ്ട്, എനിക്ക് സമ്മാനങ്ങൾ അയക്കാറുണ്ട് എന്നൊക്കെ പറഞ്ഞിട്ട്. അതിൽ ഒന്നുപോലും സത്യമല്ല. എൻറെ അച്ഛനെ സ്നേഹിക്കാൻ എനിക്ക് ഒരു കാരണം പോലുമില്ല. അത്രയും എന്നെയും എൻറെ അമ്മയെയും അമ്മാമ്മയെയും ആൻറിയെയും മാനസികമായും ശാരീരികമായും ദ്രോഹിച്ചിട്ടുണ്ട്.

ഞാൻ വളരെ കുഞ്ഞായിരിക്കുമ്പോൾ പോലും അച്ഛൻ മദ്യപിച്ച് വീട്ടിൽ വന്ന് അമ്മയെ തല്ലുമായിരുന്നു. അത് കാണുമ്പോൾ തന്നെ എനിക്ക് ഭയങ്കര വിഷമം ആകും. ഒരു കാരണവുമില്ലാതെയാണ് മദ്യപിച്ച് അമ്മയെ തല്ലിക്കൊണ്ടിരുന്നത്. ഞാൻ കുഞ്ഞല്ലേ എനിക്കൊന്നും ചെയ്യാൻ പറ്റില്ലല്ലോ. എൻറെ അമ്മയും കുടുംബവും എന്നെ നന്നായി നോക്കുന്നുണ്ട്. എന്നെ ഇതുവരെ തല്ലിയിട്ടില്ല. എപ്പോഴും എന്നെ സപ്പോർട്ട് ചെയ്യാറുണ്ട്. എന്നെ നന്നായി സ്നേഹിക്കുന്ന കുടുംബമാണ്.

അച്ഛൻ പല ഇൻർവ്യൂകളിലും അമ്മയെക്കുറിച്ച് വ്യാജ ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്. അതൊക്കെ വ്യാജമാണ്. അച്ഛൻ അമ്മയെ നന്നായി ഉപദ്രവിച്ചിട്ടുണ്ട്. എന്നെയും അമ്മയെയും മാനസികമായി ഉപദ്രവിച്ചിട്ടുണ്ട്. ഞാൻ കുഞ്ഞായിരിക്കുമ്പോൾ മദ്യപിച്ച് വന്ന് ഒരു ചില്ല് കുപ്പി എൻറെ മുഖത്തേക്ക് എറിയാൻ ശ്രമിച്ചു. അപ്പോൾ അമ്മ ഇല്ലായിരുന്നെങ്കിൽ അത് എൻറെ തലയിൽ തട്ടുമായിരുന്നു. അമ്മ കൈവെച്ച് തടഞ്ഞത് കൊണ്ടാണ് എനിക്കൊന്നും സംഭവിക്കാതിരുന്നത്. അത്രയും ശാരീരികമായും മാനസികമായും എന്നെ ഉപദ്രവിച്ചിട്ടുണ്ട്.

ഒരു തവണ കോടതിയിൽ നിന്ന് എന്നെ ബലം പ്രയോഗിച്ച് ചെന്നൈയിൽ കൊണ്ടുപോയി. ഒരു മുറിയിൽ എന്നെ പൂട്ടിയിട്ടിട്ട് ഭക്ഷണം പോലും തന്നില്ല. അമ്മയെ വിളിക്കാൻ പോലും സമ്മതിച്ചില്ല. അങ്ങനെയുള്ളവരെയാണ് നിങ്ങൾ വിശ്വസിക്കുന്നത്. അച്ഛൻ പറയുന്നത് മുഴുവൻ നുണയാണ്. അടുത്തിടെ ഒരു ഇൻറർവ്യൂവിൽ അച്ഛൻ പറയുന്നുണ്ടായിരുന്നു എനിക്ക് അച്ഛനെ കാണാൻ അവകാശമില്ലേ എന്ന്. എനിക്ക് അച്ഛനെ അച്ഛൻറെ മുഖം കാണുകയോ സംസാരിക്കുകയോ വേണ്ട. എന്നെ ഇത്രയും ഇഷ്ടമാണെന്ന് പറയുന്ന ആൾ ഒരിക്കലെങ്കിലും എന്നെ വിളിച്ചിട്ടുണ്ടോ. അല്ലെങ്കിൽ ഒരു കത്തോ സമ്മാനമോ എന്തെങ്കിലും അയച്ചിട്ടുണ്ടോ. ഒന്നുമില്ല. ഒരു ഇൻറർവ്യൂവിൽ അച്ഛൻ പറയുന്നുണ്ടായിരുന്നു വയ്യാതിരുന്നപ്പോൾ ഞാൻ അവിടെപ്പോയി ലാപ്ടോപും കളിപ്പാട്ടങ്ങളും ആവശ്യപ്പെട്ടിരുന്നെന്ന്, ഞാൻ എന്തിനാണ് അതൊക്കെ ചോദിക്കുന്നത്. എനിക്ക് നിങ്ങളുടെ ഒരു സാധനവും വേണ്ട. ഞാൻ അവിടെ പോയത് തന്നെ അമ്മ പറഞ്ഞതുകൊണ്ടാണ്. പോകാൻ എനിക്ക് ഒട്ടും താൽപ്പര്യമുണ്ടായിരുന്നില്ല. എൻറെ അമ്മയെയും എന്നെയും കുടുംബത്തേയും ഒന്ന് വെറുതെ വിടു. ഞാൻ കുടുംബത്തോടൊപ്പം സന്തോഷത്തോടെയാണ് കഴിയുന്നത്. എനിക്ക് നിങ്ങളുടെ സ്നേഹമോ സഹായമോ ഒന്നും വേണ്ട. അതൊരിക്കലും കാണിച്ചിട്ടുമില്ല. ഒന്ന് വെറുതെ വിട്ടാൽ മതി. ഇതിലും കൂടുതൽ എനിക്കൊന്നും പറയാനില്ല.

എന്റെ അമ്മ എന്നെക്കൊണ്ട് നിർബന്ധിപ്പിച്ചിട്ടാണ് ഇങ്ങനെയൊരു വിഡിയോ എടുപ്പിക്കുന്നതെന്ന് നിങ്ങൾ തോന്നുണ്ടാകും. എന്നാൽ എൻറെ അമ്മ ഇവിടെയില്ല. ഇങ്ങനെയാരു വിഡിയോ അമ്മ തന്നെ ഇടണമെന്ന് ഞാൻ അമ്മയോട് പറഞ്ഞതാണ്. എന്നാൽ അമ്മയ്ക്ക് എന്നെ കേസിലേക്കോ ഇങ്ങനെയൊരു വിഷയത്തിലേക്കോ വലിച്ചിടാൻ താൽപ്പര്യമില്ല. എനിക്ക് മടുത്തു. ഞാൻ എൻറെ ഹൃദയത്തിൽ നിന്നാണ് ഇത് പറയുന്നത്. എൻറെ അമ്മയും കുടുംബവും കഷ്ടപ്പെടുന്നത് കണ്ടിട്ടാണ് ഞാൻ ഇത് പറയുന്നത്. അച്ഛൻ ഇത്രയൊക്കെ ചെയ്തിട്ടും അമ്മാമ്മ പറയാറ് അച്ഛനെക്കുറിച്ച് മോശമായിട്ട് ഒന്നും വിചാരിക്കരുത്. അച്ഛന് വേണ്ടി എപ്പോഴും പ്രാർത്ഥിക്കണം എന്നൊക്കെയാണ്. അത്രയും നല്ല ആളുകളാണ് എൻറെ കുടുംബത്തിലുള്ളത്. ഈ വ്യാജ ആരോപണങ്ങൾ നിർത്തു. എനിക്ക് നിങ്ങളോട് സംസാരിക്കാൻ താൽപ്പര്യമില്ല.’’

‘അൻവറുമായുള്ള എല്ലാ ബന്ധവും സിപിഎം ഉപേക്ഷിക്കുന്നു; പിണറായിക്കെതിരായ നീക്കം രാഷ്ട്രീയ വേല’

ന്യൂഡൽഹി: സർക്കാരിനെതിരെ അൻവറിന് ആരോപണം ഉന്നയിക്കാമെന്നും എന്നാൽ ഇടത് എംഎൽഎയായി ഇരുന്ന് അങ്ങനെ പറയാൻ കഴിയില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. താൻ എൽഡിഎഫിൽ ഇല്ലെന്നും പിണറായി കേരളത്തിലെ അവസാന കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയാകുമെന്നും പറയാം. പക്ഷേ, ഇടത് എംഎൽഎയായി ഇരുന്നുകൊണ്ട് അങ്ങനെ പറയാൻ കഴിയില്ല. പാർട്ടിക്ക് അൻവറിനെ പുറംതള്ളമെന്ന അഭിപ്രായം അന്നുമില്ല, ഇന്നുമില്ല. പി.വി.അൻവറുമായുള്ള എല്ലാ ബന്ധവും സിപിഎം ഉപേക്ഷിക്കുകയാണ്.

പിണറായി വിജയനാണോ പാർട്ടിയെന്ന ചോദ്യത്തിന്, പിണറായി വിജയൻ പാർട്ടിയല്ലെന്നും സിനീയറായ പാർട്ടി നേതാവാണെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു. ഒരു കേസും പിണറായിക്കെതിരെ ഇല്ല. കേസില്ലാതെ എങ്ങനെ അദ്ദേഹത്തെ അറസ്റ്റു ചെയ്യും. സിപിഎം പൊളിറ്റ് ബ്യൂറോ യോഗത്തിനായി ഡൽഹിയിൽ എത്തിയ എം.വി. ഗോവിന്ദൻ വാർത്താസമ്മേളനത്തിലൂടെയാണ് അൻവറിനെതിരെ ആഞ്ഞടിച്ചത്.

പിണറായിക്കെതിരെയുള്ള നീക്കമെല്ലാം രാഷ്ട്രീയ വേലയാണ്. അതിനെ രാഷ്ട്രീയമായി നേരിടേണ്ടതുണ്ട്. പിണറായിയെ അറസ്റ്റ് ചെയ്യണമെങ്കിൽ എഫ്ഐആർ വേണം. അങ്ങനെ എഫ്ഐആർ ഇല്ല. പിന്നെ എങ്ങനെ അറസ്റ്റു ചെയ്യുമെന്നും എം.വി. ഗോവിന്ദൻ ചോദിച്ചു. അൻവറിന്റെ ആരോപണങ്ങളിൽ കഴമ്പില്ലെന്ന് പറഞ്ഞിട്ടില്ല. അന്വേഷണം നടക്കുകയാണെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.

അൻവർ വലതുപക്ഷത്തിന്റെ കോടാലിയായി പ്രവർത്തിക്കുകയാണെന്നും ഗോവിന്ദൻ പറഞ്ഞു. കേരളത്തിലെ പാർട്ടിയെയും സർക്കാരിനെയും തകർക്കുന്നതിനായി കഴിഞ്ഞ കുറേക്കാലമായി വലതുപക്ഷ രാഷ്ട്രീയ ശക്തികളും അവർക്ക് അനുകൂലമായ വാർത്താമാധ്യമങ്ങളും പ്രചാരണം നടത്തിവരുകയാണ്. അവരുടെ വക്കാലത്ത് ഏറ്റുപിടിച്ച് പുറപ്പെട്ടിരിക്കുകയാണ് പി.വി.അൻവറെന്നും എം.വി.ഗോവിന്ദൻ കുറ്റപ്പെടുത്തി.

എം.വി.ഗോവിന്ദന്റെ വാക്കുകൾ

അൻവർ വലതുപക്ഷത്തിന്റെ കയ്യിലെ കോടാലിയായ സ്ഥിതിയാണുള്ളത്. അൻവറിന്റെ നിലപാടിനെതിരായി പാർട്ടിയെ സ്നേഹിക്കുന്ന ജനങ്ങളും സഖാക്കളും രംഗത്തിറങ്ങണം. അൻവറിന്റെ നിലപാടുകളും രാഷ്ട്രീയ സമീപനങ്ങളും പരിശോധിച്ചാൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ സംവിധാനത്തെക്കുറിച്ച് അയാൾക്കു കാര്യമായ ധാരണയില്ലെന്നു വ്യക്തമാണ്. അൻവർ കോൺഗ്രസ് പ്രവർത്തന പാരമ്പര്യമുള്ള കുടുംബത്തിൽനിന്നു വന്നയാളാണ്. കെ.കരുണാകരൻ ഡിഐസി രൂപീകരിച്ചപ്പോഴാണ് അദ്ദേഹം കോൺഗ്രസ് വിട്ടത്. ഡിഐസി കോൺഗ്രസിൽ ചേർന്നപ്പോൾ അദ്ദേഹം തിരിച്ചുപോയില്ല. സാധാരണ പാർട്ടിക്കാരുടെ വികാരം ഉൾക്കൊണ്ടു പ്രവർത്തിക്കുമെന്നാണ് അൻവർ പറഞ്ഞത്. എന്നാൽ പ്രവർത്തനം അങ്ങനെയല്ലെന്ന് അദ്ദേഹത്തിന്റെ രാഷ്ട്രീയ ചരിത്രം തെളിയിക്കുന്നു.

കോൺഗ്രസിനൊപ്പമായിരിക്കുമ്പോൾ അദ്ദേഹത്തിന് ഒരു എംഎൽഎ പോലും ആകാനായിട്ടില്ല. വർഗ,ബഹുജന പ്രസ്ഥാനത്തിലോ അതിന്റെ ഭാരവാഹിയായോ ഇന്നുവരെ പ്രവർത്തിച്ചിട്ടില്ല. സിപിഎമ്മിന്റെ പാർലമെന്ററി പാർട്ടി അംഗം എന്ന നിലയിൽ മാത്രമാണ് അദ്ദേഹം പ്രവർത്തിക്കുന്നത്. സിപിഎമ്മിന്റെ രാഷ്ട്രീയമായി ബന്ധമുള്ള പ്രധാനപ്പെട്ട വേദികളിലൊന്നും അദ്ദേഹം പ്രവർത്തിച്ചിട്ടില്ല. അതുകൊണ്ടുതന്നെ പാർട്ടിയുടെ പ്രവർത്തനത്തെക്കുറിച്ചും സംഘടനാരീതികളെക്കുറിച്ചും അദ്ദേഹത്തിന് അറിവില്ല.

എല്ലാവരുടെയും പരാതികളും ആവലാതികളും പരിശോധിക്കുക എന്നത് പാർട്ടിയുടെ നയമാണ്. ജനങ്ങളുടെ പരാതികൾ പരിശോധിച്ച് പരിഹരിച്ചു മുന്നോട്ടുപോകുന്ന നയം തന്നെയാണ് സർക്കാരിന്റെയും. ഭരണതലത്തിലെ ചില പ്രശ്നങ്ങളുമായി ബന്ധപ്പെട്ട പരാതികൾ പരസ്യമായി മാധ്യമങ്ങളോട് പറഞ്ഞശേഷമാണ് അൻവർ പാർട്ടിയെ അറിയിച്ചത്. അത് ശരിയല്ലെന്ന് അദ്ദേഹത്തോട് പറഞ്ഞു. പാർട്ടിയെ സംബന്ധിക്കുന്ന കാര്യങ്ങൾ പാർട്ടിയോടും സർക്കാരിനെ ബാധിക്കുന്ന കാര്യങ്ങൾ സർക്കാരിനെയും അറിയിക്കണം.

റിയാസിനെതിരെ അൻവർ ഫെയ്സ്‌ബുക് പോസ്റ്റിട്ടു. ഡിവൈഎഫ്ഐ അഖിലേന്ത്യ അധ്യക്ഷനായിരുന്നപ്പോഴാണ് തെരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ചത്. അദ്ദേഹത്തിന്റെ ഭാര്യയ്ക്കെതിരെയും ആക്ഷേപം ഉയർത്തി. മുഖ്യമന്ത്രിമാർക്കെതിരെ ആക്ഷേപം ഉയരുന്നത് ആദ്യമല്ല. ഇംഎഎസ് മുതൽ വിഎസ് വരെയുള്ള മുഖ്യമന്ത്രിമാർക്കെതിരെ ആക്ഷേപം വന്നു. ചങ്ങലയ്ക്കിടയിലാണെന്നാണ് എനിക്കെതിരെ ആക്ഷേപം ഉയർന്നത്. ഇങ്ങനെയുള്ള ആക്ഷേപം വരാതിരുന്നാലാണ് അദ്ഭുതം. ഒറ്റയ്ക്കല്ല, കൂട്ടായാണ് പാർട്ടിയെ നയിക്കുന്നത്. ചില്ലിക്കമ്പാണെങ്കിൽ ചവിട്ടി അമർത്താം. ഒരു കെട്ടാണെങ്കിൽ എളുപ്പമാകില്ല. അതുപോലെയാണ് കമ്യൂണിസ്റ്റ് പാർട്ടി. പാർട്ടിയെ ഇല്ലായ്മ ചെയ്യാൻ അൻവറല്ല, ആരു ശ്രമിച്ചാലും നടക്കില്ല. ഫോൺ ചോർത്തൽ ഗൗരവമുള്ള വിഷയമാണ്. അതേക്കുറിച്ച് നല്ല രീതിയിൽ അന്വേഷണം നടക്കും.

എഡിജിപി എം.ആർ.അജിത്കുമാറിനെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം സർക്കാരിനും പാർട്ടിക്കുമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. എഡിജിപിക്കെതിരായ ആരോപണങ്ങളെല്ലാം അന്വേഷിക്കുകയാണ്. അന്വേഷണം പൂർത്തിയായാൽ ആവശ്യമായ നടപടി സ്വീകരിക്കും.

നടന്‍ ബാലയുടെ ആരോപണങ്ങളില്‍ പൊട്ടിക്കരഞ്ഞുകൊണ്ട് പ്രതികരണവുമായി ഗായിക അമൃത സുരേഷ്

തന്റെ മകളെ കാണിക്കുന്നില്ലെന്ന നടന്‍ ബാലയുടെ ആരോപണങ്ങളില്‍ മകള്‍ക്ക് പിന്നാലെ പ്രതികരണവുമായി ഗായിക അമൃത സുരേഷ്. ഇന്‍സ്റ്റഗ്രാം വിഡിയോയിലൂടെ പ്രതികരിച്ചതിനു പിന്നാലെ മകള്‍ അവന്തികയ്ക്കെതിരെ സൈബര്‍ ആക്രമണം രൂക്ഷമായതോടെയാണ് നീണ്ട വിഡിയോയുമായി അമൃത എത്തിയത്. വിവാഹം കഴിഞ്ഞ ദിവസം മുതല്‍ താന്‍ ക്രൂരമായ പീഡനമാണ് അനുഭവിച്ചത് എന്നാണ് അമൃത പറയുന്നത്. അന്ന് നേരിട്ട മര്‍ദനങ്ങള്‍ക്ക് താന്‍ ഇപ്പോഴും ചികിത്സയിലാണെന്നും താരം കൂട്ടിച്ചേര്‍ത്തു. ആദ്യ വിവാഹത്തിന്റെ വിവരം മറച്ചുവെച്ച് തന്നെയും കുടുംബത്തേയും പറ്റിച്ചാണ് ബാല വിവാഹം കഴിച്ചതെന്നും അമൃത പറഞ്ഞു. പൊട്ടിക്കരഞ്ഞുകൊണ്ടാണ് അമൃത വിഡിയോയില്‍ സംസാരിച്ചത്.

https://www.facebook.com/share/v/QAgb7vCTFrTbfPDp/?mibextid=jmPrMh

https://www.facebook.com/share/v/QAgb7vCTFrTbfPDp/?mibextid=jmPrMh
https://www.facebook.com/share/v/QAgb7vCTFrTbfPDp/?mibextid=jmPrMh

സിബിഎസ്ഇ വേണാട് കലോത്സവം

കൊല്ലം: ജില്ലയിലെ നാല്പതോളം സിബിഎസ്ഇ സ്‌കൂളുകളുടെ കൂട്ടായ്മയായ വേണാട് സഹോദയ കോംപ്ലക്സ് പതിനാറാമത് കലോത്സവം 30, ഒക്ടോബര്‍ 4, 5 എന്നീ തീയതികളിലായി തഴുത്തല നാഷണല്‍ പബ്ലിക് സ്‌കൂള്‍, അഞ്ചല്‍ ശബരിഗിരി ഇംഗ്ലീഷ് സ്‌കൂള്‍ എന്നിവിടങ്ങളിലായി നടക്കും. ഇതിനായുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
അഞ്ച് കാറ്റഗറികളിലായി അയ്യായിരത്തോളം കലാപ്രതിഭകള്‍ മുന്നൂറിലധികം മത്സര ഇനങ്ങളില്‍ മാറ്റുരക്കാനെത്തും. 30ന് രാവിലെ 9.30ന് ഓഫ് സ്റ്റേജ് ഇനങ്ങളുമായി തഴുത്തല നാഷണല്‍ പബ്ലിക് സ്‌കൂളില്‍ ഈ വര്‍ഷത്തെ വേണാട് കലോത്സവത്തിന് തുടക്കം കുറിക്കും. രാവിലെ 9.30ന് നടക്കുന്ന ചടങ്ങിന്റെ ഉദ്ഘാടനം കൊല്ലം ഡെപ്യൂട്ടി മേയര്‍ മധു നിര്‍വഹിക്കും. പ്രസിഡന്റ് ഡോ. കെ. കെ. ഷാജഹാന്‍ അധ്യക്ഷത വഹിക്കും.
കൊല്ലം ജില്ലാ അത്‌ലറ്റിക് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ഡോ. ജയ് രാജ്, പാട്രണ്‍ ഡോക്ടര്‍ വി.കെ ജയകുമാര്‍, ജന.സെക്രട്ടറി സനല്‍.ടി.എസ് എന്നിവര്‍ പങ്കെടുക്കും.
ഒക്ടോബര്‍ 4ന് രാവിലെ 9ന് അഞ്ചല്‍ ശബരിഗിരി ഇംഗ്ലീഷ് സ്‌കൂളില്‍ വേണാട് കലോത്സവത്തിന്റെ ഉദ്ഘാടനം എന്‍.കെ പ്രേമചന്ദ്രന്‍ എംപി നിര്‍വഹിക്കും.

അന്‍വറിനെതിരെ പരസ്യ പ്രതിഷേധത്തിന് സിപിഎം മലപ്പുറം ജില്ലാ ഘടകം

മലപ്പുറം. ലക്ഷ്യം മുഖ്യമന്ത്രി പിണറായി വിജയൻ ആണെന്ന് വ്യക്തമായതോടെ അൻവർ നെതിരെ പരസ്യ പ്രതിഷേധത്തിന് സിപിഎം മലപ്പുറം ജില്ലാ ഘടകം. ഇന്ന് വൈകിട്ട് ഏരിയ തലങ്ങളിൽ പ്രതിഷേധ പ്രകടനം നടക്കും. അൻവർ രാഷ്ട്രീയ കോമാളിയായി മാറിയെന്ന് ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ് പ്രതികരിച്ചു. അൻവർ ഉന്നയിച്ച ആരോപണങ്ങളിൽ പാതി പിന്തുണയുമായി കെ ടി ജലീൽ മാത്രം രംഗത്ത് വന്നു. ടി കെ ഹംസയും വി അബ്ദുറഹ്മാനും അൻവറിനെ കൈവിട്ടു.

മുഖ്യമന്ത്രിയേയും പാർട്ടി നേതൃത്വത്തിനെയും കടന്നാക്രമിച്ച പിവി അൻവറിന് പ്രവർത്തകർക്കിടയിലുള്ള പൊതു പിന്തുണ കുറയ്ക്കുകയാണ് സിപിഎം ലക്ഷ്യം. മലപ്പുറത്ത് ഇന്ന് വൈകീട്ട് പരമാവധി പ്രവർത്തകരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പ്രതിഷേധ പ്രകടനങ്ങൾ ഏരിയ തലങ്ങളിൽ നടക്കും. അൻവറിന്റെ സമനില തെറ്റിയെന്ന് മലപ്പുറം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്.

മന്ത്രി വി. അബ്ദുറഹ്മാനും മലപ്പുറത്തെ മുതിർന്ന സിപിഎം നേതാവ് ടി കെ ഹംസയും അൻവറിനെതിരെ പ്രതികരിച്ചു. എം ആർ അജിത് കുമാറിനെതിരെ അൻവർ നടത്തിയ ആരോപണങ്ങൾക്ക് പിന്തുണയുണ്ടെന്ന് കെ ടി ജലീൽ 24 നോട് പറഞ്ഞു. ജലീൽ മാത്രമാണ് പാതിയെങ്കിലും പിന്തുണയുമായി രംഗത്ത് വന്നത്.

പി.വി അൻവർ കൊളുത്തിയ തീ സിപിഎമ്മിൽ ആളിപ്പടരുകയാണ്. എങ്കിലും സോഷ്യൽ മീഡിയയിൽ അൻവർ നെതിരെ പാർട്ടി പ്രവർത്തകരുടെ ഭാഗത്തുനിന്ന് കടന്നലാക്രമണമില്ലാത്തത് ശ്രദ്ധേയം.

പിവി അൻവറിന്റെ ആരോപണങ്ങൾ ഏറ്റെടുത്ത് പ്രതിപക്ഷം

തിരുവനന്തപുരം.മുഖ്യമന്ത്രിക്കും ആഭ്യന്തര വകുപ്പിനും എതിരായ പിവി അൻവറിന്റെ ആരോപണങ്ങൾ ഏറ്റെടുത്ത് പ്രതിപക്ഷം.അൻവറിന്റെ ഒപ്പം നിർത്തുന്നതിൽ ചർച്ച നടത്തുമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ.
സ്വാഗതം ചെയ്യുന്നില്ലെങ്കിലും കരുതലോടെ നീങ്ങി മുസ്ലിം ലീഗും.അൻവറിന്റെ പിന്നിൽ സിപിഐഎമ്മിലെ വലിയൊരു വിഭാഗം ഉണ്ടെന്ന് കെകെ രമ എംഎൽഎ പ്രതികരിച്ചു

സിപിഐഎമ്മും മുഖ്യമന്ത്രിയും തുടർച്ചയായി പിവി അൻവറിനെ തള്ളിപ്പറഞ്ഞതിന് പിന്നാലെയാണ് അൻവറിന്റെ ആരോപണങ്ങളെ പ്രതിപക്ഷം ഏറ്റെടുക്കുന്നത്.പി വി അൻവറിനെ ഒപ്പം നിർത്തുന്നതിൽ ചർച്ച നടത്തുമെന്നും ഇക്കാര്യത്തിൽ രാഷ്ട്രീയ തീരുമാനമാണ് വേണ്ടത് എന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു

പിവി അൻവറിനെ ലീഗിലേക്ക് സ്വാഗതം ചെയ്യില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം പറയുമ്പോഴും ഭാവിയിൽ അന്വറുമായി സഹകരിക്കുമോ എന്ന ചോദ്യത്തിന് മറുപടി ഇങ്ങനെ

ഗൗരവമുള്ള വിഷയമാണ് അൻവർ പറഞ്ഞത് എന്നും ,പിണറായിയുടെ മുഖത്ത് നോക്കി ഇത്തരം കാര്യങ്ങൾ പറയാൻ മറ്റൊരാൾക്കും ധൈര്യമില്ലെന്നും കെകെ രമ. എല്ലാ അഴിമതിയുടെയും പ്രഭവ കേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസ് ആണെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

അന്‍വറിന് പിന്നിൽ സിപിഐഎമ്മിലെയും പുറത്തെയും പ്രബല ലോബികൾ ആണെന്ന് ചെറിയാൻ ഫിലിപ് പറഞ്ഞു. അൻവറിന്റെ ആരോപണങ്ങളിൽ സമഗ്രമായ അന്വേഷണം വേണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്

തൃശൂരിലെ മൂന്നിടത്തെ എടിഎമ്മുകളില്‍ നിന്നായി ലക്ഷങ്ങളുടെ കവര്‍ച്ച നടത്തിയ സംഘം തമിഴ്നാട്ടില്‍ പിടിയില്‍,ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു

തൃശൂര്‍: ജില്ലയിലെ മൂന്നിടത്തെ എടിഎമ്മുകളില്‍ നിന്നായി ലക്ഷങ്ങളുടെ കവര്‍ച്ച നടത്തിയ സംഘം തമിഴ്നാട്ടില്‍ പിടിയില്‍. ഹരിയാന സ്വദേശികളായ ഇവരെ നാമക്കലില്‍ വച്ചാണ് തമിഴ്നാട് പോലീസ് പിടികൂടിയത്. പ്രതികളും പോലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഇവരെ പിന്തുടര്‍ന്ന് എത്തിയ പോലീസിനെ കവര്‍ച്ചക്കാര്‍ ആക്രമിച്ചുവെന്നാണ് ലഭ്യമായ വിവരം. ഇതോടെ പോലീസ് വെടിയുതിര്‍ക്കുകയായിരുന്നു.

കൊള്ളസംഘത്തില്‍ ആറ് പേരാണ് ഉണ്ടായിരുന്നത്. ഇവര്‍ മോഷ്ടിച്ച പണം കണ്ടെയ്നറില്‍ കടത്തുകയായിരുന്നു എന്നാണ് സൂചന. ഏറ്റുമുട്ടലില്‍ കൊള്ളസംഘത്തിലെ ഒരാള്‍ക്ക് വെടിയേറ്റിട്ടുണ്ട്. രണ്ട് പോലീസുകാര്‍ക്കും പരിക്കുണ്ടെന്നാണ് ലഭ്യമായ വിവരം. മോഷണത്തിന് വേണ്ടി ഉപയോഗിച്ചുവെന്ന് കരുതുന്ന കാര്‍ ഉള്‍പ്പെടെ കണ്ടെയ്നറില്‍ കടത്തിയായിരുന്നു ഇവരുടെ യാത്ര.

ഇന്ന് പുലര്‍ച്ചെയാണ് തൃശൂരില്‍ മൂന്നിടത്തായി എസ്ബിഐ എടിഎമ്മുകളില്‍ വന്‍ മോഷണം നടന്നത്. ഏകദേശം 65 ലക്ഷത്തോളം രൂപയുടെ മോഷണമാണ് നടന്നതെന്നായിരുന്നു ആദ്യഘത്തിലെ വിലയിരുത്തല്‍. വളരെ ആസൂത്രിതമായിട്ടായിരുന്നു മോഷണം നടന്നത്. പുലര്‍ച്ചെ മൂന്നിനും നാലിനും ഇടയ്ക്കുള്ള സമയമാണ് പ്രതികള്‍ കൃത്യത്തിനായി തിരഞ്ഞെടുത്തത്.

വെള്ളക്കാറില്‍ എത്തിയ സംഘമാണ് മോഷണം നടത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു. തുടര്‍ന്ന് പോലീസ് അതിര്‍ത്തികളില്‍ ഉള്‍പ്പെടെ പരിശോധന കര്‍ശനമാക്കിയിരുന്നു. എന്നാല്‍ കാര്‍ ഉള്‍പ്പെടെ കണ്ടെയ്നറിലേക്ക് മാറ്റിയ പ്രതികളുടെ തന്ത്രം പോലീസിനെ കബളിപ്പിക്കാനായിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി ഉണ്ടായ അപകടമാണ് പ്രതികള്‍ കുടുങ്ങുന്നതിലേക്ക് നയിച്ചതെന്ന് വ്യക്തം

യെച്ചുരിക്ക്‌ പകരക്കാരനെ കണ്ടെത്താനുള്ള സിപിഎം ന്റെ നിർണ്ണായക നേതൃയോഗങ്ങൾ ഡൽഹിയിൽ

ന്യൂഡെല്‍ഹി.യെച്ചുരിക്ക്‌ പകരക്കാരനെ കണ്ടെത്താനുള്ള സിപിഐഎം ന്റെ നിർണ്ണായക നേതൃയോഗങ്ങൾ ഡൽഹിയിൽ ആരംഭിച്ചു.ഇന്നും നാളെയും ചേരുന്ന പോളിറ്റ് ബ്യുറോ യോഗം പുതിയ ജനറൽ സെക്രട്ടറിയെ സംബന്ധിച്ച് നിർദ്ദേശം കേന്ദ്ര കമ്മറ്റിക്ക് മുന്നിൽ വക്കും. താൽക്കാലിക ചുമതല നൽകലോ,ആക്റ്റിങ് ജനറൽ സെക്രട്ടറിയോ ഭരണ ഘടനയിൽ ഇല്ലെന്ന് നേതാക്കൾ.പാർട്ടി കോണ്ഗ്രസ് വരെ പുതിയ ജനറൽ സെക്രട്ടറി വരുമെന്ന് സൂചന.തീരുമാനം കേന്ദ്ര കമ്മറ്റി യോഗത്തിന് ശേഷം പ്രഖ്യാപിക്കും. പി വി അൻവർ വിഷയം പോളിറ്റ് ബ്യൂറോ യോഗത്തിന്റെ അജണ്ടയിൽ ഇല്ലെന്ന് എം എ ബേബി.

ജനറൽ സെക്രട്ടറി സീതറാം യെച്ചൂരി യുടെ വിയോഗത്തോടെ മുൻപ് നേരിട്ടിട്ടില്ലാത്ത പ്രതിസന്ധിയാണ് സി പി ഐ എം നേതൃത്വത്തിൽ ഉടലെടുത്തത്.

ജനറൽ സെക്രട്ടറി മരിക്കുന്നത് ആദ്യമായാണ്, പാർട്ടി കോണ്ഗ്രസ് അടുത്ത വർഷം ഏപ്രിലിൽ ചേരാനിരിക്കെ താൽക്കാലിക ജനറൽ സെക്രട്ടറി യെ നിയോഗിക്കും എന്നും, നിലവിലെ പി ബി അംഗങ്ങളിൽ ഒരാൾ ക്ക്‌ ആക്ടിങ് ജനറൽ സെക്രട്ടറിഎന്ന് ചുമതല നൽകി യേക്കും എന്നും റിപ്പോർട്ടുകൾ വന്നിരുന്നു.

എന്നാൽ താൽ ക്കലിക ജനറൽ സെക്രട്ടറിയോ ആക്ടിങ് ജനറൽ സെക്രട്ടറിയോ പാർട്ടി ഭരണഘടനയിൽ ഇല്ലെന്ന് നേതാക്കൾ വ്യക്തമാക്കി.

പാർട്ടി കോൺഗ്രസിനുള്ള സുപ്രധാന രേഖകൾ അടക്കം തയ്യാറക്കേണ്ട ഉത്തരവാദിത്തമുള്ള ജനറൽ സെക്രട്ടറിയുടെ പദവിയിലേക്ക് പി ബി അംഗ ങ്ങളിൽ ഒരാളെ തിരഞ്ഞെടുക്കാൻ ആണ് തീരുമാനം.

നിലവിലെ സാഹചര്യത്തിൽ മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് ജനറൽ സെക്രട്ടറി ആകാനാണ് സാധ്യത.

വൃന്ദ കാരാട്ട്, എം എ ബേബി അടക്കമുള്ള പേരുകൾ ഉയർന്നു വന്നിരുന്നു.

ഭരണഘടന അനുസരിച്ച് കേന്ദ്ര കമ്മിറ്റി യോഗം ആണ് പുതിയ ജനറൽ സെക്രട്ടറി യെ തെരഞ്ഞെടുക്കേണ്ടത്.