22.8 C
Kollam
Thursday 25th December, 2025 | 06:11:54 AM
Home Blog Page 2139

ഇ എൻ മോഹൻദാസിന് ആർഎസ്എസ് മനസ്,സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറിക്കെതിരെ പി വി അൻവർ

മലപ്പുറം.സിപിഎം പ്രത്യാക്രമണം തുടരുന്നതിനിടെ മലപ്പുറം ജില്ലാ സെക്രട്ടറിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി പി.വി അൻവർ എംഎൽഎ. ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസിന് ആർഎസ്എസ് മനസ്സാണ്. ന്യൂനപക്ഷങ്ങളെ കള്ളക്കേസിൽ കുടുക്കാൻ കൂട്ടുനിന്നു. നാളത്തെ പൊതുസമ്മേളനത്തിൽ തെളിവുകൾ പുറത്തുവിടുമെന്നും അൻവർ പറഞ്ഞു. അതേ സമയം അൻവറിനെതിരായ സിപിഎം പ്രകടനത്തിലെ ഭീഷണി മുദ്രാവാക്യത്തെ സിപിഐ തള്ളി.

പി വി അൻവർമായുള്ള ബന്ധം പാർട്ടി ഉപേക്ഷിച്ചതോടെ മലപ്പുറം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ് രൂക്ഷ പ്രതികരണം അൻവർ നെതിരെ നടത്തിയിരുന്നു. ഇതാണ് അൻവറിനെ ചൊടിപ്പിച്ചത്. മോഹൻദാസിന് മുസ്ലിം വിരോധമാണ്. ആർഎസ്എസിന് വേണ്ടി രാപ്പകൽ പണിയെടുക്കുകയാണ്. ആർഎസ്എസ് ബന്ധം കാരണം ഒരു ജില്ലാ സെക്രട്ടറിയേറ്റ് അംഗം സെക്രട്ടറിയെ മർദ്ദിക്കാൻ വരെ തുനിഞ്ഞു. 2021ൽ തന്നെ നിലമ്പൂരിൽ തോൽപ്പിക്കാൻ ശ്രമിച്ചു. തെളിവുകളടക്കം മോഹൻദാസിനെതിരെ നാളെ പൊതുസമ്മേളനത്തിൽ തുറന്നു പറയുമെന്നും അൻവർ ആഞ്ഞടിച്ചു.

ഇന്നലെ അൻവറിനെതിരെ നിലമ്പൂരിൽ നടന്ന സിപിഎം പ്രതിഷേധ പ്രകടനത്തിൽ കൊലവിളി മുദ്രാവാക്യം ഉയർന്നിരുന്നു. ഇതു തള്ളി സിപിഐ രംഗത്തെത്തി. കയ്യും കാലും വെട്ടുന്നത് കമ്മ്യൂണിസ്റ്റ് ശൈലിയല്ലെന്നും ആശയങ്ങളെ എതിർക്കേണ്ടത് ആശയങ്ങൾ കൊണ്ടാകണമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.

പിവി അൻവറിനെ അനുകൂലിച്ച് നിലമ്പൂർ ജില്ലാ ആശുപത്രിക്ക് സമീപം ഫ്ലക്സുകൾ ഉയർന്നു. ഒരു പറ്റം ആംബുലൻസ് ഡ്രൈവർമാരും ഓട്ടോറിക്ഷ ഡ്രൈവർമാരുമാണ് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്.

ന്യൂസ് അറ്റ് നെറ്റ്    BREAKING NEWS

    

2024 സെപ്തംബർ 28 ശനി 1.00 PM

?70-ാമത് നെഹ്റു ട്രോഫി വള്ളംകളിക്ക് തുടക്കം. ചെറുവള്ളങ്ങളുടെ മത്സരങ്ങൾ പൂർത്തിയായി.

?ഉച്ചയ്ക്ക് 2 മണിക്ക് ഉദ്ഘാടന സമ്മേളനം, മൂന്നിന് ചുണ്ടൻ വള്ളങ്ങളുടെ മത്സരം തുടങ്ങും.

?ചുണ്ടൻ വള്ളങ്ങളുടെ ഫൈനൽ വൈകിട്ട് നാല് മുതൽ ആരംഭിക്കും.

?എഡിജിപി – ആർ എസ് എസ് കൂടി കാഴ്ചയിൽ അതൃപ്തി അറിയിച്ച് ഡിവൈഎഫ്ഐ .

?നിയമസഭാ സമ്മേളനം തുടങ്ങും മുമ്പ് തന്നെ എഡിജിപി എം ആർ അജിത്ത് കുമാറിനെ മാറ്റണമെന്ന് സി പി ഐ .

?തന്നെ ഒറ്റപ്പെടുത്താൻ ശ്രമിക്കുന്നതിന് പിന്നിൽ മലപ്പുറത്തെ സംഘ പരിവാർ മനസുള്ള സി പി എം നേതാക്കളെന്ന് പി വി അൻവർ.

? പ്രീയപ്പെട്ട അർജുൻ കണ്ണീരോർമ്മയായി. സംസ്കാര ചടങ്ങുകൾ കോഴിക്കോട് കണ്ണാടിക്കലിലെ ‘അമരാവതി ‘ വീട്ടുവളപ്പിൽ നടന്നു.

? കർണ്ണാടക സർക്കാരിൻ്റെ ധനസഹായമായ 5 ലക്ഷം രൂപ കുടുംബത്തിന് കൈമാറി.

അന്‍വര്‍, നിങ്ങളുടെ ഇന്നത്തെ അവസ്ഥയില്‍ സത്യത്തില്‍ സഹതാപമുണ്ട്, ആര്‍ക്കൊപ്പം നില്‍ക്കരുത് എന്നതിന് താങ്കളുടെ ഈ അനുഭവം പലര്‍ക്കും ഒരു പാഠമാവട്ടെ

പാലക്കാട്: പി.വി. അന്‍വര്‍ എം.എല്‍.എക്ക് തന്റെ അനിവാര്യമായ പതനത്തേക്കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയാതെ വന്നിരിക്കാമെന്നും അദ്ദേഹത്തിന്റെ ഇന്നത്തെ അവസ്ഥയില്‍ സത്യത്തില്‍ സഹതാപമുണ്ടെന്നും കോണ്‍ഗ്രസ് നേതാവ് വി.ടി.

ബല്‍റാം. ആര്‍ക്കൊപ്പം നില്‍ക്കരുത് എന്നതിന് അന്‍വറിന്റെ ഈ അനുഭവം പലര്‍ക്കും ഒരു പാഠമാവട്ടെയെന്നും അദ്ദേഹത്തിന്റെ സുരക്ഷിതത്വത്തിനായി പ്രത്യേകം ആശംസകള്‍ നേരുന്നുവെന്നും ബല്‍റാം ഫേസ്ബുക് കുറിപ്പില്‍ പറഞ്ഞു.

ഏതാനും വര്‍ഷം മുന്‍പ് മേയ് ദിനത്തില്‍ വിവാദമായ അന്‍വറിന്റെ വാട്ടര്‍ തീം പാര്‍ക്കിന്റെ ചിത്രമിട്ട് സിപിഎമ്മിനെ വിമര്‍ശിച്ച അന്നുമുതല്‍ അന്‍വറിനെ സംബന്ധിച്ച് താന്‍ അയാളുടെ ശത്രുവായതാണെന്ന് ബല്‍റാം ഓര്‍മിപ്പിച്ചു. പിന്നീടങ്ങോട്ട് അധിക്ഷേപിച്ചും പരിഹസിച്ചും അധമഭാഷയില്‍ അന്‍വര്‍ നടത്തിയ നിരവധി സൈബര്‍ അറ്റാക്കുകള്‍ ഇന്നും അയാളുടെ ഫേസ്ബുക്ക് പേജിലുണ്ട്. അന്‍വറിന്റെയും അയാളുടെ പേജ് കൈകാര്യം ചെയ്യുന്നവരുടേയും നിലവാരവും ഉദ്ദേശ്യവും മനസ്സിലായതുകൊണ്ട് ആദ്യത്തെ ഒന്നുരണ്ട് അവസരത്തിലല്ലാതെ അയാളോട് നേരിട്ട് പ്രതികരിച്ചിട്ടില്ല. എന്നാല്‍ അയാളുടെ നിയമലംഘനങ്ങള്‍ നിയമസഭക്കകത്തും പുറത്തും ചര്‍ച്ചയായി ഉയര്‍ത്താന്‍ മടിച്ചിട്ടുമില്ല.

സത്യത്തില്‍ ഇന്നത്തെ ഈ രാത്രി എന്റെ മനസ്സ് പി.വി.അന്‍വറിനൊപ്പമാണ്. അറ്റ്‌ലീസ്റ്റ് ആ മനുഷ്യന്‍ ഇപ്പോള്‍ കടന്നുപോകുന്നുവെന്ന് പ്രതീക്ഷിക്കപ്പെടുന്ന മാനസികാവസ്ഥ സങ്കല്‍പ്പിക്കാന്‍ ഞാന്‍ ശ്രമിക്കുന്നുണ്ട്. ഇതല്ല ഇതിനപ്പുറം അയാള്‍ അര്‍ഹിക്കുന്നുണ്ട് എന്ന ചിന്തയും ഈഗോയും ഞാന്‍ തല്‍ക്കാലത്തേക്കെങ്കിലും മാറ്റിവയ്ക്കുകയാണ്.

പിന്‍വാതിലിലൂടെയാണെങ്കിലും സിപിഎമ്മിലേക്ക് കടന്നുവന്ന കാലം മുതല്‍ ഈയടുത്ത ദിവസം വരെ ഏത് ‘സാധാരണ സിപിഎം പ്രവര്‍ത്തകരെ’ക്കുറിച്ചാണോ അന്‍വര്‍ ആണയിട്ടിരുന്നത്, വാ തോരാതെ വാഴ്ത്തിയിരുന്നത്, അവരെ ഉത്തേജിപ്പിച്ച് സ്വയം ആവേശഭരിതനായിരുന്നത്, സ്വന്തം നാട്ടിലെ ആ പ്രിയപ്പെട്ട പ്രവര്‍ത്തകരാണ് ഇന്ന് നടുറോട്ടില്‍ നിരന്നുനിന്ന് അന്‍വറിനെ എമ്‌ബോക്കി എന്നും മറ്റും തെറിവിളിക്കുന്നത്, കയ്യും കാലും വെട്ടിയരിഞ്ഞ് ചാലിയാറില്‍ തള്ളുമെന്ന് വധഭീഷണി മുഴക്കുന്നത് -ബല്‍റാം ചൂണ്ടിക്കാട്ടി.

കുറിപ്പിന്റെ പൂര്‍ണരൂപം:

പിന്‍വാതിലിലൂടെയാണെങ്കിലും സിപിഎമ്മിലേക്ക് കടന്നുവന്ന കാലം മുതല്‍ ഈയടുത്ത ദിവസം വരെ ഏത് ‘സാധാരണ സിപിഎം പ്രവര്‍ത്തകരെ’ക്കുറിച്ചാണോ അന്‍വര്‍ ആണയിട്ടിരുന്നത്, വാ തോരാതെ വാഴ്ത്തിയിരുന്നത്, അവരെ ഉത്തേജിപ്പിച്ച് സ്വയം ആവേശഭരിതനായിരുന്നത്, സ്വന്തം നാട്ടിലെ ആ പ്രിയപ്പെട്ട പ്രവര്‍ത്തകരാണ് ഇന്ന് നടുറോട്ടില്‍ നിരന്നുനിന്ന് അന്‍വറിനെ എമ്‌ബോക്കി എന്നും മറ്റും തെറിവിളിക്കുന്നത്, കയ്യും കാലും വെട്ടിയരിഞ്ഞ് ചാലിയാറില്‍ തള്ളുമെന്ന് വധഭീഷണി മുഴക്കുന്നത്.

അവരില്‍ മിക്കവരും ഒരുപക്ഷേ മിനിഞ്ഞാന്ന് വരെ അന്‍വറിന് പിന്തുണയറിയിച്ചവരായിരിക്കാം, നെറികേടുകള്‍ക്കെതിരെ പോരാടാന്‍ ഞങ്ങള്‍ക്ക് നിങ്ങളേയുള്ളൂ അമ്ബൂക്കാ എന്ന് പറഞ്ഞ് പിരികേറ്റിയവരായിരിക്കാം, അതിനപ്പുറം പണമായും സേവനമായും അന്‍വറിന്റെ വ്യക്തിപരമായ സൗജന്യം ഏറെ കൈപ്പറ്റിയവരായിരിക്കാം, എന്നിട്ടും ഇന്നവര്‍ അന്‍വറിനു നേരെ തെരുവില്‍ അട്ടഹസിക്കുകയാണ്. ആള്‍ക്കൂട്ട വയലന്‍സിന്റെ ആ ക്രൗര്യം അയാള്‍ക്കു നേരെ പകയോടെ ആര്‍ത്തലക്കുകയാണ്.

ഇനിയെങ്കിലും പി വി അന്‍വര്‍, നിങ്ങള്‍ തിരിച്ചറിയണം, നിങ്ങള്‍ ഭാഗമായിരുന്ന ആ ആള്‍ക്കൂട്ടം ലോകം ഇന്നേവരെ കണ്ടിട്ടുള്ള ഏറ്റവും അക്രമോത്സുകമായ, ജനാധിപത്യ വിരുദ്ധമായ, മനുഷ്യവിരുദ്ധമായ ഒരു പ്രത്യയശാസ്ത്രത്തിന്റെ സൃഷ്ടിയാണെന്ന്.

നേരിയ വിയോജിപ്പ് പോലും സഹിക്കാനാവാത്ത സോഷ്യല്‍ ഫാഷിസമാണ് നിങ്ങള്‍ ഇപ്പോഴും കാല്‍പ്പനികവല്‍ക്കരിക്കുന്ന ആ കമ്മ്യൂണിസമെന്ന്.

അണികളെ ആവേശം കൊള്ളിക്കാനാണെങ്കിലും സ്ഥാനത്തും അസ്ഥാനത്തും നിങ്ങള്‍ പൊക്കിപ്പിടിച്ച ആ ചെങ്കൊടി സമഗ്രാധിപത്യത്തിന്റെ ഇരകളായ മില്യണ്‍ കണക്കിന് നിരപരാധികളുടെ ഹൃദയരക്തത്താല്‍ പങ്കിലമാണെന്ന്.

ഇരുമ്ബുമറകള്‍ക്കുള്ളില്‍ അടിച്ചമര്‍ത്തപ്പെടുന്നത് നീതിയും അഭിപ്രായ, ആവിഷ്‌ക്കാര സ്വാതന്ത്ര്യങ്ങളുമാണെന്ന്.

പരമോന്നത നേതാവിന്റെ പ്രീതി നഷ്ടപ്പെട്ടാല്‍ അര നിമിഷം അതിനകത്ത് തുടരാനാവില്ലെന്ന്.

പുറത്തുപോവുന്ന ആ നിമിഷം മുതല്‍ നിങ്ങളവര്‍ക്ക് കുലംകുത്തിയും വര്‍ഗവഞ്ചകനുമാണെന്ന്.

വ്യക്തിപരമായ ഒരു സൗമനസ്യവും അക്കൂട്ടത്തിലെ ആരില്‍ നിന്നും പ്രതീക്ഷിക്കേണ്ടതില്ലെന്ന്.

ഏതാനും വര്‍ഷം മുന്‍പ് ഒരു മെയ് ദിനത്തില്‍ ഒരുപാട് നിയമലംഘനങ്ങളുടെ പേരില്‍ വിവാദമായ അന്‍വറിന്റെ വാട്ടര്‍ തീം പാര്‍ക്കിന്റെ ചിത്രമിട്ട് ഞാന്‍ സിപിഎമ്മിനെ വിമര്‍ശിച്ചിരുന്നു. തൊഴിലാളിവര്‍ഗ പാര്‍ട്ടിയെന്ന പേരില്‍ അഭിമാനിക്കുന്ന സിപിഎം അന്‍വറിനേപ്പോലെ ഷേഡി സ്വഭാവമുള്ള ഒരു മുതലാളിക്ക് വേണ്ടി നടത്തുന്ന തരംതാണ പ്രവൃത്തികളേക്കുറിച്ചുള്ള ഒരു രാഷ്ട്രീയ വിമര്‍ശനമായിരുന്നു അത്. എന്നാല്‍ അന്‍വര്‍ അത് വ്യക്തിപരമായാണ് എടുത്തത്. അന്നുമുതല്‍ അന്‍വറിനെ സംബന്ധിച്ച് ഞാനയാളുടെ ശത്രുവുമാണ്.

പിന്നീടങ്ങോട്ട് എന്നെക്കുറിച്ച് അധിക്ഷേപിച്ചും പരിഹസിച്ചും അധമഭാഷയില്‍ അന്‍വര്‍ നടത്തിയ നിരവധി സൈബര്‍ അറ്റാക്കുകള്‍ ഇന്നും അയാളുടെ ഫേസ്ബുക്ക് പേജിലുണ്ട്. അന്‍വറിന്റെയും അയാളുടെ പേജ് കൈകാര്യം ചെയ്യുന്നവരുടേയും നിലവാരവും ഉദ്ദേശ്യവും മനസ്സിലായതുകൊണ്ട് ആദ്യത്തെ ഒന്നുരണ്ട് അവസരത്തിലല്ലാതെ ഞാനയാളോട് നേരിട്ട് പ്രതികരിച്ചിട്ടില്ല. എന്നാല്‍ അയാളുടെ നിയമലംഘനങ്ങള്‍ നിയമസഭക്കകത്തും പുറത്തും ചര്‍ച്ചയായി ഉയര്‍ത്താന്‍ മടിച്ചിട്ടുമില്ല.

അന്‍വറിന് പിന്നീട് ഓരോ കാലത്തും ഓരോ പ്രഖ്യാപിത ശത്രുക്കളുണ്ടായി. അന്‍വര്‍ തന്നെ ചെസ്റ്റ് നമ്ബറിട്ട ചില സാമൂഹ്യ വിരുദ്ധര്‍ക്കെതിരെയുള്ള ‘പോരാട്ട’ങ്ങള്‍ക്ക് സ്വാഭാവികമായ ചില കയ്യടികള്‍ കിട്ടി. എന്നാല്‍ അതിനൊപ്പം എതിര്‍ ചേരിയില്‍ നില്‍ക്കുന്ന മുഴുവനാളുകള്‍ക്കുമെതിരെ ഒന്നിനു പിറകേ ഒന്നെന്ന നിലയില്‍ അന്‍വര്‍ ഹീനമായ വ്യക്തിഹത്യകള്‍ നടത്തിയപ്പോള്‍ സൈബര്‍ ലോകത്തെ അക്രമോത്സുകമായ കമ്മ്യൂണിസ്റ്റ് ആള്‍ക്കൂട്ടം അതിലൊരു പ്രയോജന സാധ്യത കണ്ടെത്തി. ബുദ്ധിശൂന്യരായ, എന്നാല്‍ അങ്ങേയറ്റം വയലന്റായ, ആ സൈബര്‍ കടന്നലുകളുടെ നേതാവായപ്പോള്‍ അയാള്‍ സ്വന്തം നിലമറന്നിരിക്കാം. സെര്‍വാന്റസിന്റെ സ്പാനിഷ് നോവലിലെ ഡോണ്‍ ക്വിഹോട്ടെയെപ്പോലെ കാറ്റാടിയന്ത്രങ്ങള്‍ക്ക് നേരെ യുദ്ധം ചെയ്യുന്ന സ്വന്തം അപഹാസ്യത അയാള്‍ക്ക് തിരിച്ചറിയാന്‍ കഴിയാതെ വന്നിരിക്കാം. അനിവാര്യമായ പതനത്തേക്കുറിച്ച് അയാള്‍ക്ക് ചിന്തിക്കാന്‍ പോലും കഴിയാതെ വന്നിരിക്കാം.

എന്നാലും പി.വി. അന്‍വര്‍, നിങ്ങളുടെ ഇന്നത്തെ അവസ്ഥയില്‍ സത്യത്തില്‍ സഹതാപമുണ്ട്. ആര്‍ക്കൊപ്പം നില്‍ക്കരുത് എന്നതിന് താങ്കളുടെ ഈ അനുഭവം പലര്‍ക്കും ഒരു പാഠമാവട്ടെ എന്നാശംസിക്കുന്നു. താങ്കളുടെ സുരക്ഷിതത്വത്തിനായി പ്രത്യേകം ആശംസകള്‍ നേരുന്നു.

നോവായ് …,തീയായ് അർജുൻ മടങ്ങി

കോഴിക്കോട്: ഇനി ഒരിക്കലും തിരികെയില്ലെന്ന് ഓർമ്മപ്പെടുത്തി, പ്രീയപ്പെട്ടവരുടെ ഉള്ളിൽ നോവായി മണ്ണിലേക്കുള്ള മടക്കത്തിൽ അർജുനെ അഗ്നി ഏറ്റുവാങ്ങി.
അര്‍ജുൻ ഇനി ജനഹൃദയങ്ങളില്‍ ജീവിക്കും. ഒരു നാടിന്‍റെയാകെ യാത്രാമൊഴി ഏറ്റുവാങ്ങി കോഴിക്കോട് കണ്ണാടിക്കലിലെ അമരാവതി വീടിനോട് ചേര്‍ന്ന് അര്‍ജുൻ നിത്യനിദ്രയിലേക്ക് മടങ്ങുമ്പോൾ വേദന തീ നാളങ്ങൾ തീർത്ത ഓർമ്മയായി.
ആയിരങ്ങളുടെ സാന്നിധ്യത്തില്‍ രാവിലെ 11.20ഓടെയാണ് സംസ്കാര ചടങ്ങുകള്‍ ആരംഭിച്ചു.11.45ഓടെ അന്ത്യകര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കി അര്‍ജുന്‍റെ ചിതയ്ക്ക് തീകൊളുത്തുമ്പോൾ കണ്ണാടിക്കൽ എന്ന നാട് അക്ഷരാർത്ഥത്തിൽ കണ്ണീരണിഞ്ഞു.

കണ്ണാടകത്തിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരിച്ച അർജുന്റെ മൃതദേഹം ഇന്ന് രാവിലെയാണ് വീട്ടിലെത്തിച്ചത്. കുടുംബാംഗങ്ങളും നാട്ടുകാരും അവസാനമായി അർജുന് അന്ത്യാഞ്ജലി അർപ്പിച്ചു.

മൃതദേഹം വഹിച്ചുള്ള ആംബുലൻസിനെ അനുഗമിച്ച്‌ വിലാപയാത്ര 9.30 തോടെ കണ്ണാടിക്കലിലെ ‘അമരാവതി’ എന്ന വീടിനരികിലേക്ക് എത്തിയത്. അവിടെ നിന്നും വീട്ടിലേക്കുളള വഴി നീളെ ആംബുലൻസിനെ അനുഗമിച്ച്‌ പുരുഷാരം ഒഴുകിയെത്തി. മുദ്രാവാക്യം വിളികളോടെ അർജുനെ നാട് ഏറ്റുവാങ്ങി. ആദ്യം ബന്ധുക്കള്‍ക്ക് മാത്രം കുറച്ച്‌ സമയം അന്ത്യാ‌ഞ്ജലി അ‍ർപ്പിക്കാൻ സമയം നല്‍കി. പിന്നീട് നാട്ടുകാർക്കും അർജുന് ആദരമർപ്പിക്കാനായി പല നാടുകളില്‍ നിന്നെത്തിയവർക്കുമായി പൊതുദർശനം നടന്നു.രാഷ്ട്രീയ സാമൂഹ്യ മേഖകളിൽ നിന്നടക്കം ജീവിതത്തിൻ്റെ നാനാതുറകളിൽപ്പെട്ടവർ പ്രീയ അർജുന് അന്തിമാഭിവാദനം അർപ്പിക്കാൻ എത്തിയിരുന്നു.

യുവതി യുവാക്കളെ ഇദ്ദേഹത്തെ നമ്പരുത്,പി വി അന്‍വറിനെതിരെ നടന്‍ വിനായകന്‍

കൊച്ചി: പി.വി അന്‍വറിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ വിനായകന്‍. യുവതി യുവാക്കളെ ഇദ്ദേഹത്തെ നമ്ബരുതെന്ന് പറഞ്ഞ വിനായകന്‍ അന്‍വറിന്റേത് മതരാഷ്ട്രീയ ഉടായിപ്പ് വിപ്ലവം എന്ന് വിമര്‍ശിക്കുകയും ചെയ്തു.

ഫെയ്‌സ്ബുക് പോസ്റ്റിലൂടെയാണ് വിനായകന്റെ പ്രതികരണം.പൊതുജനം ബോധമില്ലാത്തവരല്ലെന്നും സ്വന്തം രാഷ്ട്രീയത്തിലേക്ക് യുവതീ യുവാക്കള്‍ പറന്ന് പോകണമെന്നും നടന്‍ ആവശ്യപ്പെടുന്നു.

ഫെയ്‌സ്ബുക് പോസ്റ്റിന്റെ പൂര്‍ണ രൂപം

യുവതി യുവാക്കളെ
”ഇദ്ദേഹത്തെ നമ്ബരുത് ‘
ശ്രീമാന്‍ P V അന്‍വര്‍,
പാവപെട്ട ജനസമൂഹത്തെ കൂട്ടിനിര്‍ത്തിക്കൊണ്ട്
താങ്കളുടെ
മതരാഷ്ട്രീയ ഉടായിപ്പ് വിപ്ലവം വിജയിപ്പിക്കാമെന്നത്
വ്യാമോഹം മാത്രമാണ്.
പൊതുജനം അത്രയ്ക്ക് ബോധമില്ലാത്തവരല്ല.
കുയിലിയെയും, കര്‍താര്‍ സിംഗ് സാരഭയെയും, മാതംഗിനി ഹാജ്‌റായേയും, ഖുദിറാം ബോസിനെയും, അബുബക്കറേയും, മഠത്തില്‍ അപ്പുവിനെയും, കുഞ്ഞമ്ബു നായരേയും, ചിരുകണ്ടനെയും നിങ്ങളുടെ അനുയായികള്‍ മറന്നുകഴിഞ്ഞു.
പിന്നെയല്ലേ പുത്തന്‍വീട്…..
Mr. P V അന്‍വര്‍
താങ്കളുടെ
മതരാഷ്ട്രീയ ഉടായിപ്പ് വിപ്ലവം
നിര്‍ത്തി പോകൂ
യുവതി യുവാക്കളെ,
”ഇദ്ദേഹത്തെ നമ്ബരുത്”
നിങ്ങള്‍ നിങ്ങളുടെ സ്വന്തം രാഷ്ട്രീയത്തിലേക്ക് പറന്നു പോകൂ
ജയ് ഹിന്ദ് …

പിവി അൻവർ , മലപ്പുറത്തെ യൂത്ത് കോൺഗ്രസിൽ പരസ്പരം പോര്

മലപ്പുറം. പിവി അൻവർ വിഷയത്തിൽ മലപ്പുറത്തെ യൂത്ത് കോൺഗ്രസിൽ ഭിന്നാഭിപ്രായം. അൻവറിനെ അടിച്ചമർത്താൻ നോക്കേണ്ടെന്നും യൂത്ത് കോൺഗ്രസ് സംരക്ഷണം നൽകുമെന്നും ജില്ല പ്രസിഡന്റ് ഹാരിസ് മുദൂർ. അൻവറിനെ ചുമക്കേണ്ട ബാധ്യത മലപ്പുറത്തെ യൂത്ത് കോൺഗ്രസിന് ഇല്ലെന്ന് ജില്ല വൈസ് പ്രസിഡന്റ് പി നിധീഷിന്റെ മറുപടി. ഫേസ്ബുക്കിലാണ് നേതാക്കളുടെ പോര്

ചേതനയറ്റ് അർജുൻ എത്തി, കണ്ണാടിക്കൽ ജനസാഗരം

കോഴിക്കോട്: കണ്ണാടിക്കൽ എന്ന നാടിനെ കണ്ണീർ കടലാക്കി പ്രീയപ്പെട്ടവരുടെ നടുവിലേക്ക് ചേതനയറ്റ് ഒടുവിൽ അർജുൻ എത്തി.75 ദിനങ്ങൾ നീണ്ട പ്രാർത്ഥനകൾക്കും കാത്തിരിപ്പുകൾക്കുമൊടുവിലാണ് അർജുൻ അന്ത്യയാത്രയ്ക്കായി സ്വഭവനത്തിൽ എത്തിയത്.
ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുന് വിട നൽകാനുള്ള ഒരുക്കങ്ങൾളിലാണ് നാട്.
പരിശോധനയ്ക്ക് ശേഷം ഇന്നലെയാണ് മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകിയത്.ഇപ്പോൾ വീട്ടിലെ പൊതുദർശനത്തിനായി മൃതദേഹം വീടിന് മുന്നിൽ തയ്യാറാക്കിയ പന്തലിലേക്ക്‌ മാറ്റി.
വീട്ടിലെ പൊതുദർശനത്തിന് മൃതദേഹം ശേഷം സംസ്‌കാര ചടങ്ങുകൾ ആരംഭിക്കും. കുടുംബത്തിന്റെ ആഗ്രഹ പ്രകാരം വീട്ടുവളപ്പിൽ തന്നെയാണ് മൃതദേഹം സംസ്‌കരിക്കുക.

ഇന്നലെ കർണാടകയിൽ നിന്നും പുറപ്പെട്ട വിലാപയാത്രയെ കോഴിക്കോട് വരെ കാർവാർ പൊലീസും അനുഗമിച്ചു. സംസ്ഥാന സർക്കാരിന് വേണ്ടി മന്ത്രി എ കെ ശശീന്ദ്രനാണ് മൃതദേഹം ഏറ്റുവാങ്ങിയത്. തലപ്പാടി ചെക്ക് പോസ്റ്റിലും കാസർകോടും നിരവധി പേരാണ് അർജുന് ആദരാഞ്ജലി അർപ്പിക്കാൻ കാത്തുനിന്നത്. മഞ്ചേശ്വരം എംഎൽഎ എകെഎം അഷറഷ്, കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയ്ൽ, കർണാകടയിലെ പ്രാദേശിക മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെ അടക്കമുള്ളവർ വിലാപയാത്രയ്ക്ക് ഒപ്പമുണ്ടായിരുന്നു.
പൂളാടിക്കുന്നിൽ നിന്നും വാഹനങ്ങളുടെ അകമ്പടിയോടെയായിരുന്നു വിലാപയാത്ര. ലോറിയുടെ കാബിനിൽ നിന്നും ലഭിച്ച അർജുന്റെ ഫോണും പേഴ്സും വാച്ചും അടക്കമുള്ളവ ആംബുലൻസിന് പിന്നാലെ കാറിലാണ് കൊണ്ടുവന്നു. ആദ്യം വീടിനുള്ളിൽ ബന്ധുക്കൾക്ക് മാത്രം കുറച്ച് സമയം അന്ത്യാഞ്ജലി അർപ്പിക്കാൻ മൃതദേഹം വിട്ടുനൽകി.പ്രീയപ്പെട്ടൻ്റെ ഓർമ്മകൾ തളം കെട്ടി നിൽക്കുന്ന വീട്ടിനുള്ളിലും പുറത്തും സങ്കടപ്പെടുത്തുന്ന കാഴ്ചയാണ് കാണാനാവുക.

ലെപ്രസി സാനിറ്റോറിയം വളപ്പിൽ തന്നെ കേന്ദ്രീയ വിദ്യാലയം സ്ഥാപിക്കണം – കൊടിക്കുന്നിൽ സുരേഷ് എംപി

നൂറനാട്. 27 ബറ്റാലിയൻ ഐടിപി ക്യാമ്പിൽ അനുവദിച്ച കേന്ദ്രീയ വിദ്യാലയത്തിനായി അധികമായി ആവശ്യമുള്ള 1.73 ഏക്കർ ഭൂമി സാനിട്ടോറിയം വളപ്പിൽ തന്നെ അനുവദിക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി ആവശ്യപ്പെട്ടു.

നൂറനാട് ഐടി ബി പി ക്യാമ്പിൽ സന്ദർശിച്ച എംപിയോട് നിലവിൽ ക്യാമ്പിൽ നടക്കുന്ന പ്രവർത്തനങ്ങൾ, പുതിയതായി ആരംഭിക്കാനിരിക്കുന്ന കേന്ദ്രീയ വിദ്യാലയത്തിന്റെ നിലവിലത്തെ അവസ്ഥ തുടങ്ങിയ കാര്യങ്ങൾ ബറ്റാലിയൻ കമാൻഡൻഡ് വിവേക് പാണ്ഡെ വിശദീകരിച്ചു.

കേന്ദ്രീയ വിദ്യാലയത്തിനായി അധികമായി ആവശ്യമുള്ള ഭൂമി നിലവിൽ സർക്കാർ അനുവദിച്ചിരിക്കുന്നത് ഒരുതരത്തിലും അനുയോജ്യമായ ഭൂമിയല്ലെന്ന് സ്ഥലം സന്ദർശിച്ച ശേഷം കൊടിക്കുന്നിൽ സുരേഷ് എംപി വ്യക്തമാക്കി. നിലവിൽ അനുവദിച്ചിരിക്കുന്ന സ്ഥലത്തിന്റെ അനുയോജ്യത സംബന്ധിച്ച് വിശദമായ റിപ്പോർട്ട് എത്രയും വേഗം സമർപ്പിക്കുവാൻ സെൻട്രൽ പബ്ലിക് വർക്ക് ഡിപ്പാർട്ട്മെന്റ്, കേന്ദ്രീയ വിദ്യാലയം റീജിയണൽ ഓഫീസ് എറണാകുളം എന്നിവർക്ക് നിർദ്ദേശം നൽകുമെന്ന് എംപി അറിയിച്ചു. അതോടൊപ്പം കേന്ദ്രീയ വിദ്യാലയത്തിന്റെ വികസനത്തിനായി നിലവിൽ ഐടിബിപി ക്യാമ്പിലുള്ള സ്ഥലത്തോട് ചേർന്നുള്ള അനുയോജ്യമായ സ്ഥലവും എംപി സന്ദർശിച്ചു.

80 ശതമാനത്തോളം പ്രാദേശികമായി കുട്ടികൾക്ക് അഡ്മിഷൻ ലഭിക്കുന്ന ഐടിബിപി ബറ്റാലിയനിലെ വരാനിരിക്കുന്ന കേന്ദ്രീയ വിദ്യാലയത്തിന് അധികമായി ആവശ്യമായ അനുയോജ്യമായ ഭൂമി സംസ്ഥാന സർക്കാർ അനുവദിക്കാതെ ലെപ്രസി സാനിറ്റോറിയം വളപ്പിൽ തന്നെ കൃഷ്ണപിള്ള സ്മാരകത്തിനും കക്കൂസ് മാലിന്യ പ്ലാന്റിനും സാമൂഹിക ക്ഷേമ വകുപ്പിനും ഭൂമി അനുവദിക്കുവാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനം നാട്ടിലെ യുവജനതയോടുള്ള വെല്ലുവിളിയാണ്. സർക്കാർ ഈ തീരുമാനം പുന പരിശോധിക്കണമെന്ന് എംപി ആവശ്യപ്പെട്ടു. അനുയോജ്യമായ ഭൂമി അനുവദിക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് കത്തെഴുതുമെന്നും അദ്ദേഹം വ്യക്തമാക്കി. അനുകൂലമായ തീരുമാനം ഉണ്ടാകാത്തപക്ഷം അനുയോജ്യമായ സ്ഥലം ലഭ്യമാക്കുവാൻ നിയമപരമായ വഴികൾ തേടുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഐടിബിപി ക്യാമ്പിൽ നടന്ന അവലോകനയോഗത്തിലും സ്ഥല സന്ദർശനത്തിലും ഐടിബിപി 27 ബെറ്റാലിയൻ കമാൻഡൻഡ് വിവേക് പാണ്ഡെ, ചെങ്ങന്നൂർ ആർഡിഒ മോബി ജെ , താമരക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി വേണു, പി ബി ഹരികുമാർ, തൻസീർ കണ്ണനാകുഴി, ഐടിബിപി, റവന്യൂ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

അങ്കമാലിയിൽ ദമ്പതികൾ പൊള്ളലേറ്റു മരിച്ച നിലയിൽ

കൊച്ചി: അങ്കമാലിയില്‍ വീടിന് തീവെച്ച് ഗൃഹനാഥന്‍ ജീവനൊടുക്കി. തീ ആളിക്കത്തിയതിനെ തുടര്‍ന്ന് വീടിനകത്ത് ഉറങ്ങിക്കിടന്ന ഭാര്യ തീപ്പൊള്ളലേറ്റ് മരിച്ചു.

ഗുരുതരമായി പൊള്ളലേറ്റ രണ്ടു കുട്ടികളെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ വെന്റുലേറ്ററിലേക്ക് മാറ്റിയിരിക്കുകയാണ്.

പുളിയനം മില്ലുംപടിക്കല്‍ എച്ച്.ശശി, ഭാര്യ സുമി സനല്‍ എന്നിവരാണ് മരിച്ചത്. വീടിനകത്ത് ഗ്യാസ് സിലിണ്ടറിന്റെ പൈപ്പ് തുറന്നു വെച്ചാണ് തീകൊളുത്തിയതെന്നാണ് പ്രാഥമിക നിഗമനം.

ശശിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സാമ്ബത്തിക ബാധ്യതയെ തുടര്‍ന്ന് ജീവനൊടുക്കുന്നുവെന്ന് വ്യക്തമാക്കുന്ന ശശിയുടെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. മരിച്ച ശശിയുടേയും ഭാര്യ സുമി സനലിന്റേയും മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റിയിരിക്കുകയാണ്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

സിപിഐഎം ജനറൽ സെക്രട്ടറി , പിബിയിൽ രണ്ട് അഭിപ്രായം

ന്യൂഡെല്‍ഹി. സിപിഐഎം ജനറൽ സെക്രട്ടറി : പിബി യോഗത്തിൽ വന്നത് 2 അഭിപ്രായങ്ങൾ. പകരം ജനറൽ സെക്രട്ടറി ഉടൻ വേണ്ടെന്ന് ഒരു വിഭാഗം. പാർട്ടി സമ്മേളനങ്ങൾ ആരംഭിച്ചു കഴിഞ്ഞതിനാൽ താൽക്കാലിക സംവിധാനം മതി യെന്ന് അഭിപ്രായം. പാർട്ടി കേന്ദ്രത്തിലെ പിബി അംഗങ്ങൾ ചുമതലകൾ പങ്കിടാമെന്നാണ് നിർദ്ദേശം. മണിക് സർക്കാർ പ്രകാശ് കാരാട്ടി ന്റെ പേര് നിർദ്ദേശിച്ചതായി സൂചന. പി ബി യുടെ രണ്ടു നിർദ്ദേശങ്ങളും കേന്ദ്ര കമ്മറ്റിക്ക് മുന്നിൽ വക്കും.