Home Blog Page 2125

ആർത്തവ ദിവസം ഇനി വാട്ട്‌സപ്പിലൂടെ അറിയാം

എല്ലാ മാസവും ആർത്തവം എന്നാവും എന്ന് കൃത്യമായി ഓർമ്മിച്ചു വയ്ക്കാത്തവർ കുറവല്ല. ആവുമ്പോഴായിരിക്കും പലരും ഇന്നാണല്ലോ ദിവസം എന്ന് ഓർക്കുന്നതു പോലും. ചിലർ കലണ്ടറിൽ അടയാളപ്പെടുത്തി വെയ്ക്കും. ചിലർ ഫോണിൽ തന്നെ നോട്ട് ചെയ്ത് വയ്ക്കും. എന്നാൽ, ഇതിൽ നിന്നെല്ലാം കുറച്ചും കൂടെ എളുപ്പമാണ് മുൻകൂട്ടി നമ്മളുടെ ഡേയ്റ്റ് റിമൈന്റ് ചെയ്യുന്നത്.

സ്ത്രീകളുടെ മെൻസ്ട്രൽ സൈക്കിൾ ഇനി വാട്ട്‌സപ്പിലൂടെ കൃത്യമായി അറിയുവാനുള്ള സംവിധാനം വികസിപ്പിച്ചിരിക്കുകയാണ്. വിമൺസ് പേഴ്‌സണൽ ഹൈജീൻ പ്രോഡക്ട്‌സ് ബ്രാൻഡ് ആയ സിറോണ ആണ് ഈ പുതിയ ടെക്‌നോളജി വാട്‌സപ്പിലൂടെ അവതരിപ്പിച്ചിരിക്കുന്നത്.

വാട്ട്‌സപ്പിലൂടെ ചെയ്യേണ്ട വിധം

ഇതിനായി വാട്‌സപ്പിൽ 9718866644 എന്ന നമ്പറിലേയ്ക്ക് ആദ്യം ഹായ് അയക്കണം. അതിനുശേഷം സിറോണ നിങ്ങൾക്ക് ഒരു ലിസ്റ്റ് അയക്കും. ഇപ്പോൾ നിങ്ങൾക്ക് ആർത്തവത്തെ കുറിച്ചാണ് സംശയമെങ്കിൽ പിരിയഡ് ട്രാക്കർ എന്ന് ചാറ്റ് ബോക്‌സിൽ ടൈപ്പ് ചെയ്യണം. അപ്പോൾ സിറോണ നിങ്ങളുടെ ഓവുലേഷൻ ഡിറ്റേയ്ൽസും അതുപോലെ പ്രഗ്‌നൻസി സംബന്ധമായ കാര്യങ്ങളും അടുത്തമാസം എന്ന് ആർത്തവം ഉണ്ടാകും എന്നെല്ലാം കൃത്യമായ വിവരങ്ങൾ നിങ്ങൾക്ക് നൽകും.

ഇന്ത്യയിൽതന്നെ ഇതാദ്യമായാണ് ഇത്തരത്തിൽ ഒരു മൊബൈൽ അപ്ലിക്കേഷൻ വരുന്നത്. ഇപ്പോൾ അമ്മയാകുവാൻ താൽപര്യമില്ലാത്തവർക്ക് ഈ ആപ്പ് വഴി ഓവുലേഷൻ സമയം നോക്കി കാര്യങ്ങൾ മനസ്സിലാക്കുവാനും അതുപോലെ ആർത്തവത്തിന്റെ ദിവസങ്ങളെക്കുറിച്ച് കൃത്യമായി ഓർമിക്കുവാനും ഈ ടെക്‌നോളജി സഹായിക്കും.

എന്തെല്ലാം ഗുണങ്ങളാണ് ഇതിലൂടെ ലഭിക്കുന്നത്‌

ഈ ടെക്‌നോളജി സ്ഥിരമായി പിന്തുടരുന്നതുവഴി നിരവധി ഗുണങ്ങളുണ്ട്. അതായത്, നിലവിൽ നിങ്ങളുടെ ആർത്തവം അടുത്തമാസം കൃത്യ സമയത്ത് തന്നെയാണോ നടക്കുന്നത്, അതുപോലെ എത്ര ദിവസത്തെ വ്യതിയാനം ഉണ്ടാകുന്നുണ്ട് എന്നെല്ലാം മനസ്സിലാക്കുവാൻ ഇത് സഹായിക്കുന്നുണ്ട്.

നിങ്ങൾക്ക് പിസിഒഡി അല്ലെങ്കിൽ തൈറോയ്ഡ് പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ അത് മനസ്സിലാക്കുവാനും സാധിക്കും. ഇത്തരം പ്രശ്‌നമുള്ളവരിൽ ആർത്തവം വരുന്ന ഡേയ്റ്റിലും വ്യത്യാസം കാണുവാൻ സാധിക്കും. അതിനനുസരിച്ച് ഒരു ഡോക്ടറെ കാണാവുന്നതാണ്.

നല്ലൊരു ഫാമിലി പ്ലാനിംഗ് നടത്തുവാൻ ഇത് സഹായിക്കുന്നുണ്ട്. അതായത്, നിലവിൽ കല്ല്യാണം കഴിഞ്ഞവർക്ക് പെട്ടെന്ന് കുട്ടികൾ വേണ്ടെങ്കിൽ ഓവുലേഷൻ സമയം കാൽകുലേറ്റ് ചെയ്ത് ഫാമിലി പ്ലാൻ ചെയ്യാവുന്നതാണ്. അതുപോലെ ഗർഭിണിയാണോ എന്ന് മനസ്സിലാക്കുവാനും ഇത് സഹായിക്കും.

അതുപോലെതന്നെ ആർത്തവത്തിന് രണ്ട് ദിവസം മുൻപ് തന്നെ പലരിലും മൂഡ് ചേയ്ഞ്ചസ് കണ്ടുവരാറുണ്ട്. ഇത്തരത്തിൽ നിങ്ങളിൽ തന്നെ മാറ്റങ്ങൾ കാണുമ്പോൾ അത് എന്തുകൊണ്ടാണ് സംഭവിക്കുന്നത് എന്ന് സ്വയം മനസ്സിലാക്കുവാൻ ഇത്തരത്തിൽ ട്രാക്ക് ചെയ്യുന്നതിലൂടെ പലർക്കും സാധിക്കും. മുൻ കൂട്ടി മനസ്സിലാക്കുന്നതിനനുസരിച്ച് തയ്യാറെടുപ്പുകൾ നടത്തുവാൻ സാധിക്കുന്നതായിരിക്കും.

കൺപ്പീലി എളുപ്പത്തിൽ വളർത്താൻ ചില പൊടിക്കൈകൾ ഇതാ

വളരെ സുലഭമായി ലഭിക്കുന്ന ചില ചേരുവകൾ മാത്രം മാത്രം ഉപയോഗിച്ചാൽ കൺപ്പീലികൾ എളുപ്പത്തിൽ വളർത്തിയെടുക്കാം. കറ്റാർവാഴ, വെളിച്ചെണ്ണ, ആവണക്കെണ്ണ എന്നിങ്ങനെ വളരെ ചെറിയ ചേരുവകളാണ് ഇതിനായി ഉപയോഗിക്കുന്നത്.

കൺപ്പീലി എളുപ്പത്തിൽ വളർത്താൻ ചില പൊടിക്കൈകൾ ഇതാ

മുഖത്തിൻ്റെ ഭംഗി കണ്ണിന് മാത്രമല്ല കൺ പീലിക്കുമുണ്ട്. നല്ല നീളവും ഭംഗിയുമുള്ള കൺ പീലി വേണമെന്ന് എല്ലാ പെൺകുട്ടികൾക്കും ആഗ്രഹമുണ്ട്. എന്നാൽ ചിലരുടെ കൺപ്പീലി പലപ്പോഴും കട്ടി കുറഞ്ഞതായിരിക്കും. പൊതുവെ മസ്കാരയും അതുപോലെ ഐ ലാഷുമൊക്കെ വച്ചാണ് പലരും പല പരിപാടിക്കും പോകുന്നത്. എന്നാൽ കൺപ്പീലികൾ വളർത്താൻ വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്ന ചില പരിഹാര മാർഗങ്ങളുണ്ട്. ഐ ലാഷസ് ഉപയോഗിക്കുന്നതിന് പകരം എളുപ്പത്തിൽ കൺപ്പീലി വളർത്താൻ ചില പൊടിക്കൈകൾ ചെയ്യാം.

കറ്റാർവാഴ ജെൽ

ചർമ്മത്തിൻ്റെ മിക്ക പ്രശ്നങ്ങൾക്കുമുള്ള പരിഹാരം കറ്റാർവാഴയിലുണ്ട്. മുടിക്കും കറ്റാർവാഴ ഏറെ നല്ലതാണ്. ഇതിലെ എൻസൈമുകളും മറ്റ് പോഷകങ്ങളും മുടി പോകുന്നത് തടയാൻ വളരെയധികം സഹായിക്കുന്നതാണ്. കറ്റാർവാഴയുടെ ജെൽ എടുത്ത് നന്നായി ഉടച്ച ശേഷം കൈവിരലുകൾ ഉപയോഗിച്ച് കൺപ്പീലികൾ തേച്ച് പിടിപ്പിക്കാം. രാത്രിയിൽ കിടക്കുമ്പോൾ ഇത് തേച്ച് കിടന്ന ശേഷം രാവിലെ ഇത് കഴുകി വ്യത്തിയാക്കാവുന്നതാണ്. തണുത്ത വെള്ളത്തിൽ വേണം കഴുകി കളയാൻ.

വെളിച്ചെണ്ണ

മുടികൊഴിച്ചിൽ മാറ്റാൻ ഏറ്റവും നല്ലതാണ് വെളിച്ചെണ്ണ. കൺപ്പീലികളെ ആരോഗ്യത്തോടെ വയ്ക്കാൻ വെളിച്ചെണ്ണയ്ക്ക് കഴിയാറുണ്ട്. മുടിയിഴകളിൽ നിന്ന് പ്രോട്ടീൻ നഷട്മാകുന്നത് ഇല്ലാതാക്കാൻ വെളിച്ചെണ്ണ ഏറെ സഹായിക്കും. ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ എടുത്ത ശേഷം ഒരു ചെറിയ പഞ്ഞി അതിലേക്ക് മുക്കി കൺപ്പീലികളിൽ തേയ്ക്കുക. കണ്ണിന് ഉള്ളിലേക്ക് എണ്ണ പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. അതിന് ശേഷം അടുത്ത ദിവസം രാവിലെ ഇത് കഴുകി വ്യത്തിയാക്കാവുന്നതാണ്.

ആവണക്കെണ്ണ

മുടി വളർത്താൻ ഏറ്റവും മികച്ചതാണ് ആവണക്കെണ്ണ. ഇതിൽ അടങ്ങിയിരിക്കുന്ന റിസിനോലിക് ആസിഡിന് ആൻ്റി ഇന്‍ഫ്‌ളമേറ്ററി, ആൻ്റി ബാക്ടീരിയല്‍ ഗുണങ്ങളുണ്ട്. കൺപ്പീലികൾ വളർത്തിയെടുക്കാൻ ഇത് ഏറെ മികച്ചതാണ്. 1 ടേബിൾ സ്പൂൺ ആവണക്കെണ്ണ കൺപ്പീലികളിൽ തേച്ച് പിടിപ്പിച്ച് അടുത്ത ദിവസം കഴുകി കളയാവുന്നതാണ്. ഒന്നിലധികം ദിവസം ഇത് കണ്ണിൽ വയ്ക്കാൻ പാടില്ല.

ഗ്രീൻ ടീ

ആരോഗ്യത്തിനും സൌന്ദര്യ സംരക്ഷണത്തിനും ഗ്രീൻ ടീ വളരെ മികച്ചതാണ്. ഇതിലെ ആൻ്റി ഓക്സിഡൻ്റുകൾ മുടി വളർത്താൻ വളരെയധികം സഹായിക്കാറുണ്ട്. ഒരു ഗ്രീൻ ടീ ബാഗ് നല്ല ചൂട് വെള്ളത്തിലിട്ട് അഞ്ച് മിനിറ്റ് വയ്ക്കുക. ഗ്രീൻ ടീയുടെ സത്ത് മുഴുവൻ അതിൽ ഇറങ്ങി കഴിയുമ്പോൾ ബാഗ് എടുത്ത് മാറ്റാം. വെള്ളം തണുത്ത ശേഷം അത് വ്യത്തിയുള്ള കൈകൾ ഉപയോഗിച്ചോ അല്ലെങ്കിൽ കോട്ടൺ ഉപയോഗിച്ചോ കണ്ണിൽ വയ്ക്കാം. അടുത്ത ദിവസം കഴുകി വ്യത്തിയാക്കാൻ മറക്കരുത്.

മഞ്ജു വാര്യര്‍ ഇനി വിജയ് യുടെ നായിക, എച്ച് വിനോദ് തന്ന വാക്കിനെ കുറിച്ച് താരം

മഞ്ജു വാര്യര്‍ ഇപ്പോള്‍ തമിഴില്‍ തിരക്കിലാണ്. അജിത്ത്, ധനുഷ്, രജിനികാന്ത്, വിജയ് സേതുപതി എന്നിങ്ങനെ തമിഴിലെ നമ്പര്‍ വണ്‍ സ്റ്റാറുകളുടെ ചിത്രത്തിലാണ് മഞ്ജു നായികയായി എത്തുന്നത്. അടുത്ത സിനിമയില്‍ വിജയ് യുടെ നായികയായി എത്തുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

മലയാളം വിട്ട് തമിഴകത്ത് കൂടുതല്‍ സജീവമാവുകയാണ് മഞ്ജു വാര്യര്‍. അജിത്ത്, ധനുഷ് തുടങ്ങിയവര്‍ക്കൊപ്പം അഭിനയിച്ച മഞ്ജുവിന്റെ അടുത്ത റിലീസ് രജിനികാന്തിനൊപ്പമുള്ള വേട്ടൈയന്‍ ആണ്. അതിന് ശേഷം വിജയ് സേതുപതിയ്‌ക്കൊപ്പമുള്ള വിടുതലൈ പാര്‍ട്ട് 2 റിലീസ് ചെയ്യും. അതിന് ശേഷം വിജയ് യൊക്കപ്പമുള്ള സിനിമയിലാവും മഞ്ജു അഭിനയിക്കുന്നത് എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

നിലവില്‍ വേട്ടൈയന്റെ പ്രമോഷനുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് മഞ്ജു വാര്യര്‍. ഒക്ടോബര്‍ 10 ന് സിനിമ തിയേറ്ററുകളിലെത്തും. സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് എസ് എസ് മ്യൂസിക്കിന് നല്‍കിയ അഭിമുഖത്തില്‍ മഞ്ജു വാര്യര്‍ സംവിധായകന്‍ എച്ച് വിനോദുമായുള്ള ബന്ധത്തെ കുറിച്ച് സംസാരിക്കുകയുണ്ടായി. അജിത്ത് കുമാറിനെ നായകനാക്കി എച്ച് വനോദ് സംവിധാനം ചെയ്ത തുനിവില്‍ നായികയായി എത്തിയത് മഞ്ജുവായിരുന്നു.

സിനിമയിലെ ഒരു പ്രധാന രംഗം അഭിനയിച്ചു കഴിഞ്ഞതിന് ശേഷം എച്ച് വിനോദ് മഞ്ജു വാര്യരോട് പറഞ്ഞുവത്രെ, എന്റെ മറ്റൊരു ചിത്രത്തില്‍ ഇതിലും നല്ലൊരു വേഷം, നന്നായി അഭിനയിക്കാനായി നിങ്ങള്‍ക്ക് നല്‍കും എന്ന്. ഇക്കാര്യം മഞ്ജു വെളിപ്പെടുത്തിയതോടെ വിജയ് യെ നായകനാക്കി എച്ച് വിനോദ് സംവിധാനം ചെയ്യുന്ന, ദളപതി 69 എന്ന് താത്കാലികമായി പേരിട്ട സിനിമയില്‍ മഞ്ജു വാര്യരും ഉണ്ട് എന്ന ചര്‍ച്ചകള്‍ സജീവമാവുന്നത്.

ദളപതി 69 ഇതിനോടകം വാര്‍ത്തകളില്‍ നിറഞ്ഞ സിനിമയാണ്. വിജയ് രാഷ്ട്രീയത്തിലേക്ക് പൂര്‍ണമായും ഇറങ്ങുന്നതിന് മുന്‍പ് അവസാനമായി ചെയ്യുന്ന സിനിമയായിരിക്കും ഇത്. ചിത്രത്തില്‍ മമിത ബൈജു ഒരു പ്രധാന റോള്‍ ചെയ്യുന്നു എന്ന് വാര്‍ത്തകളുണ്ടായിരുന്നു. ജില്ലയ്ക്ക് ശേഷം മോഹന്‍ലാലും വിജയ് യും ഈ ചിത്രത്തില്‍ വീണ്ടും ഒന്നിക്കുന്നു എന്ന വാര്‍ത്തകളും വന്നു. അതിന് പുറമെയാണിപ്പോള്‍ മഞ്ജു വാര്യരും ഉണ്ടെന്ന വാര്‍ത്തകള്‍ വരുന്നത്.

കല്ലുകൊണ്ട് തലയ്ക്ക് ഇടിയേറ്റ്‌ ചെത്തുതൊഴിലാളി കൊല്ലപ്പെട്ടു; അയൽവാസി അറസ്റ്റിൽ

ചാമംപതാൽ: മുൻവൈരാഗ്യത്തെ തുടർന്ന്, ചെത്തുതൊഴിലാളിയെ അയൽവാസി കരിങ്കല്ലുകൊണ്ട് തലയ്ക്കിടിച്ചു കൊലപ്പെടുത്തി. ചാമംപതാൽ കറിയാപറമ്പിൽ ബിജു (57) ആണു മരിച്ചത്. സംഭവത്തിൽ ചാമംപതാൽ വെള്ളാറപ്പള്ളി വീട്ടിൽ അപ്പുവിനെ (23) പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകിട്ട് 4.30നു വെള്ളാറപ്പള്ളി – മാരാംകുന്ന് റോഡിലായിരുന്നു സംഭവം.

തെങ്ങ് ചെത്തുന്നതിനു സൈക്കിളിൽ പോകുകയായിരുന്ന ബിജുവിനെ അപ്പു തടഞ്ഞുനിർത്തിയശേഷം ആക്രമിക്കുകയായിരുന്നു. രക്തം വാർന്നു റോഡിൽ കിടന്ന ബിജു സംഭവസ്ഥലത്തുതന്നെ മരിച്ചു. ഇവർ തമ്മിൽ നേരത്തേയും തർക്കമുണ്ടായിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു. ബിജുവിന്റെ ഭാര്യ: തങ്കമ്മ. മക്കൾ: ബിജേഷ്, അഭിലാഷ്.

ഭർത്താവ് ഉപദ്രവിക്കുന്നെന്ന് മകൾ; മരുമകനെ ഓടുന്ന ബസിൽ കൊലപ്പെടുത്തി ദമ്പതികൾ

മുംബൈ: മകളെ നിരന്തരമായി ഉപദ്രവിച്ച മരുമകനെ, ഓടിക്കൊണ്ടിരുന്ന ബസിൽ ദമ്പതികൾ കൊലപ്പെടുത്തി. കോലാപുരിലാണ് സംഭവം. ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഭർത്താവ് ഉപദ്രവിക്കുന്നത് തടഞ്ഞില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന മകളുടെ മുന്നറിയിപ്പിനു പിന്നാലെയാണ് കൊലപാതകം. സന്ദീപ് ഷിർഗാവെ (35) ആണ് കൊല്ലപ്പെട്ടത്.

കോലാപുരിലേക്കുള്ള സ്റ്റേറ്റ് ട്രാൻസ്പോർട്ട് ബസിൽ സന്ദീപിനൊപ്പം ദമ്പതികൾ കയറി. പിന്നീട് സന്ദീപ് ഉറങ്ങിയ സമയം നോക്കി പാന്റിന്റെ നാട ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.

ഇവരെ കൂടാതെ രണ്ടുപേർ മാത്രമാണ് ബസിൽ ഉണ്ടായിരുന്നത്. മൃതദേഹം കോലാപുർ ബസ് സ്റ്റാൻഡിൽ ഉപേക്ഷിച്ച് ഇവർ കടന്നു. സന്ദീപിനെ കാണാതായതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മരിച്ചയാളെ തിരിച്ചറിഞ്ഞതും പ്രതികളായ ഹനുമന്തപ്പ കാളെ, ഭാര്യ ഗൗരവ കാളെ എന്നിവരെ അറസ്റ്റ് ചെയ്തതും

വലിയ ആശ്വാസം! കഴുത്തറപ്പ് തടയാൻ രണ്ടും കൽപ്പിച്ച് കെഎസ്ആര്‍ടിസി; ഒരു മാസത്തേക്ക് അധിക സർവീസുകൾ ഏർപ്പെടുത്തി

തിരുവനന്തപുരം: മഹാനവമി, വിജയദശമി, ദീപാവലി ആഘോഷങ്ങളോടനുബന്ധിച്ച് യാത്രക്കാരുടെ സൗകര്യാർത്ഥം അധിക അന്തർ സംസ്ഥാന സർവ്വീസുകളുമായി കെഎസ്ആർടിസി. ഒക്ടബോര്‍ ഒമ്പത് മുതൽ നവംബര്‍ ഏഴ് വരെയാണ് യാത്രക്കാരുടെ ആവശ്യകത പരിഗണിച്ച് പ്രത്യേക അധിക സർവ്വീസുകൾ കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് ബംഗളൂരു, മൈസൂർ, ചെന്നൈ എന്നിവിടങ്ങളിലേയ്ക്കും തിരിച്ചും നടത്താൻ തീരുമാനിച്ചിട്ടുള്ളത്.

സർവീസുകളുടെ സമയക്രമം

ബംഗളൂരു ചെന്നൈ എന്നിവിടങ്ങളിൽ നിന്നുള്ള അധിക സർവ്വീസുകൾ…

  1. 19.45 ബംഗളൂരു – കോഴിക്കോട് (SF)(കുട്ട, മാനന്തവാടി വഴി)
  2. 20.15 ബംഗളൂരു – കോഴിക്കോട് (SF) (കുട്ട, മാനന്തവാടി വഴി)
  3. 20.50 ബംഗളൂരു – കോഴിക്കോട് (SF) (കുട്ട, മാനന്തവാടി വഴി)
  4. 21.15 ബംഗളൂരു – കോഴിക്കോട് (SF) (കുട്ട, മാനന്തവാടി വഴി)
  5. 21.45 ബംഗളൂരു – കോഴിക്കോട് (SF) (കുട്ട, മാനന്തവാടി വഴി)
  6. 22.15 ബംഗളൂരു – കോഴിക്കോട് (SF) (കുട്ട, മാനന്തവാടി വഴി)
  7. 22.50 ബംഗളൂരു – കോഴിക്കോട് (SF) (മൈസൂർ,സുൽത്താൻബത്തേരി വഴി)
  8. 23.15 ബംഗളൂരു – കോഴിക്കോട് (SF) (കുട്ട, മാനന്തവാടി വഴി)
  9. 9. 20.45 ബംഗളൂരു – മലപ്പുറം (S/F)(മൈസൂർ, കുട്ട വഴി) (alternative days)
  10. 20.45 ബംഗളൂരു – മലപ്പുറം (S/Dlx.) (മൈസൂർ, കുട്ട വഴി)(alternative days)
    11.19.15 ബംഗളൂരു – തൃശ്ശൂർ (S/Exp.) (കോയമ്പത്തൂർ, പാലക്കാട് വഴി)
  11. 21.15 ബംഗളൂരു – തൃശ്ശൂർ (S/Exp.) (കോയമ്പത്തൂർ, പാലക്കാട് വഴി)
  12. 22.15 ബംഗളൂരു – തൃശ്ശൂർ (SF)(കോയമ്പത്തൂർ, പാലക്കാട് വഴി)
    14.17.30 ബംഗളൂരു എറണാകുളം (S/Dlx.) (കോയമ്പത്തൂർ, പാലക്കാട് വഴി)
  13. 18.30 ബംഗളൂരു – എറണാകുളം (S/Dlx.) (കോയമ്പത്തൂർ, പാലക്കാട് വഴി)
  14. 19.30 ബംഗളൂരു – എറണാകുളം (S/Dlx.) (കോയമ്പത്തൂർ, പാലക്കാട് വഴി)
  15. 19.45 ബംഗളൂരു – എറണാകുളം(S/Dlx.) (കോയമ്പത്തൂർ, പാലക്കാട് വഴി)
  16. 20.30 ബംഗളൂരു – എറണാകുളം(S/Dlx.) (കോയമ്പത്തൂർ, പാലക്കാട് വഴി)
  17. 17.00 ബംഗളൂരു – അടൂർ (S/Dlx.) (കോയമ്പത്തൂർ, പാലക്കാട് വഴി)
  18. 17.30 ബംഗളൂരു – കൊല്ലം (S/Exp) (കോയമ്പത്തൂർ, പാലക്കാട് വഴി)
  19. 18.10 ബംഗളൂരു – കോട്ടയം (S/Dlx) (കോയമ്പത്തൂർ, പാലക്കാട് വഴി )
  20. 19.10 ബംഗളൂരു – കോട്ടയം (S/Exp.) (കോയമ്പത്തൂർ, പാലക്കാട് വഴി)
  21. 20.30 ബംഗളൂരു – കണ്ണൂർ (SF)(ഇരിട്ടി, മട്ടന്നൂർ വഴി)
  22. 21.45 ബംഗളൂരു – കണ്ണൂർ (SF) (ഇരിട്ടി, മട്ടന്നൂർ വഴി)
  23. 22.45 ബംഗളൂരു – കണ്ണൂർ (SF)(ഇരിട്ടി, കൂട്ടുപുഴ വഴി)
  24. 22.15 ബംഗളൂരു – പയ്യന്നൂർ (S/Exp.) (ചെറുപുഴ വഴ
  25. 19.30 ബംഗളൂരു – തിരുവനന്തപുരം (S/Dlx.) (നാഗർകോവിൽ വഴി)
  26. 18.30 ചെന്നൈ – തിരുവനന്തപുരം (S/Dlx.)(നാഗർകോവിൽ വഴി)
  27. 19.30 ചെന്നൈ – എറണാകുളം (S/Dlx.) (സേലം, കോയമ്പത്തൂർ വഴി)
    കേരളത്തിൽ നിന്നുള്ള അധിക സർവ്വീസുകൾ
    09.10.2024 മുതൽ 06.11.2024 വരെ
  28. 20.15 കോഴിക്കോട് – ബംഗളൂരു (SF) (മാനന്തവാടി, കുട്ട വഴി)
  29. 20.45 കോഴിക്കോട് – ബംഗളൂരു (SF) (മാനന്തവാടി, കുട്ട വഴി)
  30. 21.15 കോഴിക്കോട് – ബംഗളൂരു (SF) (മാനന്തവാടി, കുട്ട വഴി)
  31. 21.45 കോഴിക്കോട് – ബംഗളൂരു (SF) (മാനന്തവാടി, കുട്ട വഴി)
  32. 22.15 കോഴിക്കോട് – ബംഗളൂരു (SF) (മാനന്തവാടി, കുട്ട വഴി)
  33. 22.30 കോഴിക്കോട് – ബംഗളൂരു (SF) (മാനന്തവാടി, കട്ട വഴി)
  34. 22.50 കോഴിക്കോട് – ബംഗളൂരു (SF) (മാനന്തവാടി, കുട്ട വഴി)
  35. 23.15 കോഴിക്കോട് – ബംഗളൂരു (SF) (മാനന്തവാടി, കുട്ട വഴി)
  36. 20.00 മലപ്പുറം – ബംഗളൂരു (S/F)(മാനന്തവാടി, കുട്ട വഴി (alternativedays)
  37. 20.00 മലപ്പുറം – ബംഗളൂരു (S/Dlx.) (മാനന്തവാടി, കുട്ട വഴി) (alternativedays)
  38. 19.45 തൃശ്ശൂർ – ബംഗളൂരു (S/Exp.) (കോയമ്പത്തൂർ, സേലം വഴി)
  39. 21.15 തൃശ്ശൂർ – ബംഗളൂരു (S/Exp.) (കോയമ്പത്തൂർ, സേലം വഴി)
  40. 22.15 തൃശ്ശൂർ – ബംഗളൂരു (SF) (കോയമ്പത്തൂർ, സേലം വഴി)
  41. 17.30 എറണാകുളം – ബംഗളൂരു (S/Dlx.) (കോയമ്പത്തൂർ, സേലം വഴി)
  42. 18.30 എറണാകുളം – ബംഗളൂരു (S/Dlx.) (കോയമ്പത്തൂർ, സേലം വഴി)
  43. 19.00 എറണാകുളം – ബംഗളൂരു (S/Dlx.) (കോയമ്പത്തൂർ, സേലം വഴി)
  44. 19.30 എറണാകുളം – ബംഗളൂരു (S/Dlx.) (കോയമ്പത്തൂർ, സേലം വഴി)
  45. 20.15 എറണാകുളം – ബംഗളൂരു (S/Dlx.) (കോയമ്പത്തൂർ, സേലം വഴി)
  46. 17.30 അടൂർ – ബംഗളൂരു (S/Dlx.) (കോയമ്പത്തൂർ, സേലം വഴി)
  47. 18.00 കൊല്ലം – ബംഗളൂരു (S/ Exp.) (കോയമ്പത്തൂർ, സേലം വഴി)
  48. 18.10 കോട്ടയം – ബംഗളൂരു (S/Dlx.)(കോയമ്പത്തൂർ, സേലം വഴി)
  49. 19.10 കോട്ടയം – ബംഗളൂരു (S/Dlx.) (കോയമ്പത്തൂർ, സേലം വഴി)
  50. 20.10 കണ്ണൂർ – ബംഗളൂരു (SF)(മട്ടന്നൂർ, ഇരിട്ടി വഴി)
  51. 21.40 കണ്ണൂർ – ബംഗളൂരു (SF)(ഇരിട്ടി, കൂട്ടുപുഴ വഴി)
  52. 22.10 കണ്ണൂർ – ബംഗളൂരു (SF)(ഇരിട്ടി, കൂട്ടുപുഴ വഴി)
  53. 17.30 പയ്യന്നൂർ – ബംഗളൂരു (S/Exp.) (ചെറുപുഴ വഴി)
  54. 18.00 തിരുവനന്തപുരം – ബംഗളൂരു (S/Dlx.) (നാഗർകോവിൽ, മധുര വഴി)
  55. 18.30 തിരുവനന്തപുരം – ചെന്നൈ (S/Dlx.) (നാഗർകോവിൽ വഴി)
  56. 19.30 എറണാകുളം – ചെന്നൈ (S/Dlx.) (കോയമ്പത്തൂർ, സേലം വഴി)

യാത്രക്കാരുടെ തിരക്കനുസരിച്ച് കൂടുതൽ സർവീസ് ആവശ്യമെങ്കിൽ ക്രമീകരണങ്ങൾ ഏര്‍പ്പെടുത്തിയതായും കെഎസ്ആര്‍ടിസി അറിയിച്ചു. ഓൺലൈൻ റിസർവേഷൻ സംവിധാനവും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റുകൾ മുൻകൂട്ടി ബുക്കു ചെയ്യുന്നതിനും സൗകര്യമുണ്ട്. നേരത്തെ ബംഗളൂരുവില്‍ നിന്നടക്കം ഓണയാത്രയ്ക്ക് കേരളത്തിലേക്കുള്ള സ്വകാര്യ ബസ് നിരക്ക് കുതിച്ചുയര്‍ന്നിരുന്നു. കർണാടക ആർടിസിയും നിരക്ക് വർധിപ്പിച്ചിരുന്നു. ബംഗളൂരു – കൊച്ചി ഐരാവത് ബസ് നിരക്ക് 800 രൂപയാണ് വർധിപ്പിച്ചത്. കേരളത്തില്‍ നിന്ന് കൂടുതല്‍ സ്വകാര്യ ലക്ഷ്വറി ബസ് സര്‍വീസുള്ള ബംഗളൂരുവിലേക്ക് സാധരണ ടിക്കറ്റ് നിരക്ക് 1200 മുതല്‍ 2000 വരെയാണ്. എന്നാല്‍ ഓണം സീസണില്‍ ഇത് 4500 മുതല്‍ 6000 വരെയായാണ് ഉയര്‍ത്തിയിരുന്നത്. കെഎസ്ആര്‍ടിസി അധിക സര്‍വീസുകൾ ഇതോടെ അവധി നാട്ടിലെത്തി തിരിച്ച് പോകാൻ ആഗ്രഹിക്കുന്നവര്‍ക്ക് ആശ്വാസമാകും.

കരുത്തറിയിച്ച് അൻവറിന്റെ ശക്തിപ്രകടനം; യോഗത്തിനെത്തിയത് അയ്യായിരത്തോളം പേർ: പുതിയ പാർട്ടി സർവേക്കു ശേഷം

നിലമ്പൂർ (മലപ്പുറം):പുതിയ പാർട്ടി രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട സസ്പെൻസ് നിലനിർത്തിയും എഡിജിപി എം.ആർ.അജിത് കുമാറിനെതിരെ കൂടുതൽ ആരോപണങ്ങളുന്നയിച്ചും പി.വി.അൻവർ എംഎൽഎ. സിപിഎം തള്ളിപ്പറഞ്ഞതിനു പിന്നാലെ നിലപാടു വിശദീകരിക്കാനായി വിളിച്ചു ചേർത്ത ആദ്യ പൊതുയോഗം അൻവറിന്റെ ശക്തിപ്രകടനമായി. നിലമ്പൂർ ചന്തക്കുന്ന് ബസ് സ്റ്റാൻഡിൽ നടന്ന പൊതുയോഗത്തിൽ അയ്യായിരത്തോളം ആളുകൾ പങ്കെടുത്തു.

മുൻ പഞ്ചായത്ത് പ്രസിഡന്റും സിപിഎം മരുത മുൻ ലോക്കൽ സെക്രട്ടറിയുമായ ഇ.എ.സുകുവാണു സ്വാഗതം പറഞ്ഞത്. മറ്റു പ്രമുഖ രാഷ്ട്രീയ നേതാക്കളാരും വേദിയിലെത്തിയില്ല. കൂത്തുപറമ്പ് രക്തസാക്ഷി പുഷ്പനെ സ്മരിച്ചു തുടങ്ങിയ പ്രസംഗത്തിൽ അൻവർ തന്റെ പഴയ ആരോപണങ്ങളെല്ലാം ആവർത്തിച്ചു.

പുതിയ പാർട്ടി രൂപീകരിക്കില്ലെന്നും കേരളത്തിലെ ജനങ്ങൾ പാർട്ടിയായി മാറിയാൽ അതിനൊപ്പമുണ്ടാകുമെന്നും അൻവർ പറഞ്ഞു. ജനങ്ങൾക്കിടയിൽ നടത്തുന്ന സർവേയുടെ അടിസ്ഥാനത്തിൽ ഭാവി രാഷ്ട്രീയ നിലപാടു സ്വീകരിക്കും. കയ്യും കാലും വെട്ടിയാൽ ചക്രക്കസേരയിൽ വരും. രണ്ട് പൊലീസുകാരെ തന്നാൽ ഒരു മാസത്തിനകം മാമി തിരോധാനക്കേസ് തെളിയിക്കാം. എഡിജിപിക്കെതിരെ സിപിഐ പറഞ്ഞതു തന്നെയാണു ഞാനും പറയുന്നത്.

വർഗീയവാദിയായി ചിത്രീകരിക്കാൻ ചിലർ ശ്രമം നടത്തുന്നു. ആ ചാപ്പ തനിക്കു ചേരില്ലെന്നു പറഞ്ഞ അൻവർ, കുഞ്ഞായിരിക്കുമ്പോൾ വീട്ടിലെ ജോലിക്കാരായ ഹിന്ദു സ്ത്രീകൾ മുലയൂട്ടിയതു മുതൽ ക്രിസ്ത്യൻ സ്കൂളിലെ പഠനംവരെ എടുത്തുകാട്ടി. ഹിന്ദു, ക്രിസ്ത്യൻ, ഇസ്‌ലാം മതത്തിലെ അഭിവാദ്യങ്ങളും ലാൽ സലാമും പറഞ്ഞായിരുന്നു പ്രസംഗത്തിന്റെ തുടക്കവും അവസാനവും.

കേരളത്തിലെ മൂന്നരക്കോടി ജനങ്ങൾക്കു മുന്നിൽ അദ്ദേഹം എന്നെ കള്ളനാക്കിയപ്പോഴാണ് എല്ലാം തുറന്നു പറയാൻ തുടങ്ങിയത്. എന്റെ പോരാട്ടത്തിനൊപ്പമാണെന്നു തോന്നിപ്പിച്ച ശേഷം അദ്ദേഹം നിലപാടു മാറ്റി. അഞ്ച് മിനിറ്റ് എന്നോടു സംസാരിച്ചുവെന്നാണു മുഖ്യമന്ത്രി പറഞ്ഞത്. 37 മിനിറ്റ് ഞങ്ങൾ സംസാരിച്ചു. എഡിജിപിയെ മുഖ്യമന്ത്രി കെട്ടിപ്പിടിച്ച് സംരക്ഷിക്കുന്നതെന്തിനെന്നു സഖാക്കൾ ചിന്തിക്കണം.

2021ൽ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെന്നു തീരുമാനിച്ചതാണ്. അന്നു പാർട്ടി സെക്രട്ടറിയായിരുന്ന കോടിയേരി നിർബന്ധിച്ചു മത്സരിപ്പിച്ചതാണെന്നും അൻവർ പറഞ്ഞു. തന്നെ ‘കോമാളി’ എന്നു പരിഹസിച്ച സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇ.എൻ.മോഹൻദാസ് മലർന്നുകിടന്നു തുപ്പുകയാണെന്നും അൻവർ പറഞ്ഞു.

അവസരം വാഗ്ദാനം ചെയ്തു പീഡിപ്പിച്ചെന്ന് യുവതിയുടെ പരാതി: സംവിധായകൻ അറസ്റ്റിൽ

കൊച്ചി: സിനിമയിൽ അവസരം വാഗ്ദാനം ചെയ്തു പീഡിപ്പിച്ചെന്ന പരാതിയിൽ സംവിധായകൻ അറസ്റ്റിൽ. ജെയിംസ് കാമറൂൺ എന്ന ചിത്രം സംവിധാനം ചെയ്യുകയും ചില ചിത്രങ്ങളിൽ അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിക്കുകയും ചെയ്തിട്ടുള്ള മലപ്പുറം പൂച്ചാൽ കല്ലറമ്മൽ വീട്ടിൽ എ.ഷാജഹാനാണ്(31) പാലാരിവട്ടം പൊലീസിന്റെ പിടിയിലായത്.

കണ്ണൂർ സ്വദേശിയായ യുവതിക്കൊപ്പം വെണ്ണലയിലാണു ഷാജഹാൻ താമസിച്ചിരുന്നത്. ജെയിംസ് കാമറൂൺ എന്ന ചിത്രത്തിൽ യുവതി അഭിനയിച്ചെങ്കിലും സിനിമ പുറത്തിറങ്ങിയില്ല.

യുവതിയെ വിവാഹം കഴിക്കുമെന്നായിരുന്നു ഷാജഹാൻ പറഞ്ഞിരുന്നതെങ്കിലും ഇയാൾ വിവാഹിതനാണെന്ന വിവരം പിന്നീടു യുവതി അറിഞ്ഞു. ഇതോടെയാണു പരാതി നൽകിയത്. തുടർച്ചയായി ബലാത്സംഗം ചെയ്യുക, ഭീഷണി, വഞ്ചന, ആയുധം ഉപയോഗിച്ചു മുറിവേൽപിക്കൽ തുടങ്ങിയ വകുപ്പുകൾ ചേർത്താണു കേസെടുത്തിട്ടുള്ളത്.

പുഷ്പന്‍റെ മരണത്തിന് പിന്നാലെ അപകീർത്തിപ്പെടുത്തുന്ന ഫേസ്ബുക്ക് പോസ്റ്റ്; കോതമംഗലം എസ്ഐയെ സസ്പെൻഡ് ചെയ്തു

കൊച്ചി: കൂത്തുപറമ്പ് സമരനായകനായിരുന്ന പുഷ്പന്‍റെ മരണത്തിന് പിന്നാലെ അദ്ദേഹത്തെ അപകീർത്തിപ്പെടുത്തുന്ന ഫേസ്ബുക്ക് പോസ്റ്റിട്ട പൊലീസ് ഉദ്യോഗസ്ഥന് എതിരെ നടപടി. കോതമംഗലം പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ആയ കെ.എസ് ഹരിപ്രസാദിനെയാണ് സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തത്. ഹരിപ്രസാദിന്റെ നടപടി കടുത്ത അച്ചടക്കലംഘനമാണെന്നും പൊലീസ് സേനയുടെ അന്തസ്സിന് കളങ്കം വരുത്തുന്നതാണെന്നും വിലയിരുത്തിയാണ് നടപടി.

എറണാകുളം റേഞ്ച് ഡിഐജിയാണ് നടപടിയെടുത്തത്. ഹരിപ്രസാദിന് എതിരെ അന്വേഷണത്തിന് എറണാകുളം നാർക്കോട്ടിക് സെൽ ഡെപ്യൂട്ടി സൂപ്രണ്ടിനെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്. പുഷ്പന്റെ മരണത്തിൽ സന്തോഷിക്കണമെന്ന് തുടങ്ങുന്നതായിരുന്നു ഹരിപ്രസാദിന്റെ പോസ്റ്റ്.

അതേസമയം അന്തരിച്ച സിപിഎം പ്രവർത്തകനും കൂത്തുപറമ്പ് സമരനായകനുമായ പുഷ്പന് നാട് യാത്രാമൊഴിയേകി. തലശ്ശേരി ടൌൺ ഹാളിലെയും ചൊക്ലിയിലെ രാമ വിലാസം ഹയർ സെക്കൻഡറി സ്കൂളിലെയും പൊതുദർശനത്തിന് ശേഷം മേനപ്രത്തെ വീടിന് സമീപം ഭൌതിക ശരീരം സംസ്കരിച്ചു. കൂത്ത് പറമ്പ് വെടിവെപ്പിന്റെ ജീവിക്കുന്ന രക്തസാക്ഷിയായ പുഷ്പനെ ഒരുനോക്ക് കാണാൻ നൂറുകണക്കിന് സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തരാണ് ഇന്നലെ മുതൽ കണ്ണൂരിലേക്ക് ഒഴുകിയെത്തിയത്.

രാഷ്ട്രീയ എതിരാളികളുടെ ആക്രമണങ്ങള്‍ക്കിരകളായി ജീവിതം തകര്‍ന്നവര്‍ ഏറെയുണ്ടെങ്കിലും ജീവിക്കുന്ന രക്തസാക്ഷിയെന്ന വിശേഷണം പുഷ്പനോളം ചേരുന്നവര്‍ സിപിഎമ്മില്‍ വിരളമായിരുന്നു. പുഷ്പന്‍റെ ചരിത്രം പാര്‍ട്ടിക്കാര്‍ക്ക് ആവേശമായെങ്കിലും ആ രണഗാഥയ്ക്കാധാരമായ വിഷയത്തില്‍ നിന്ന് പാര്‍ട്ടി പിന്നോട്ട് പോകുന്നതിനും പുഷ്പന്‍ സാക്ഷിയായി. അപ്പോഴും ഒരു എതിര്‍ശബ്ദവും ഉയര്‍ത്താതെ പാര്‍ട്ടിക്കൊപ്പം അടിയുറച്ച് നില്‍ക്കുകയായിരുന്നു പുഷ്പന്‍.

കോട്ടക്കലിൽ തീരാ നോവായി കാറപകടം; എയർബാഗ് മുഖത്തമർന്നു, ഉമ്മയുടെ മടിയിലിരുന്ന 2 വയസ്സുകാരിക്ക് ദാരുണാന്ത്യം

മലപ്പുറം: കോട്ടയ്ക്കല്‍ – പടപ്പറമ്പില്‍ കാറും ടാങ്കർലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം. എയർബാഗ് മുഖത്തമർന്നതിനെത്തുടർന്ന് മാതാവിന്റെ മടിയിലിരുന്ന രണ്ടു വയസ്സുകാരി ശ്വാസംമുട്ടിയാണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് മൂന്ന് മണിയോടെയാണ് അപകടം സംഭവിച്ചത്.

പൊന്മള ചാപ്പനങ്ങാടി തെക്കത്ത് നസീറിന്റെയും റംഷീനയുടേയും മകള്‍ ഇഫയാണ് അപകടത്തിൽ മരിച്ചത്. പടപ്പറമ്പ് പുളിവെട്ടിയില്‍ കുഞ്ഞും കുടുംബവും സഞ്ചരിച്ച കാറും എതിരേവന്ന ടാങ്കർ ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. മാതാവിന്റെ മടിയിലിയിരുന്ന കുട്ടി എയർ ബാഗ് മുഖത്തമർന്നും സീറ്റ് ബെല്‍റ്റ് കഴുത്തില്‍ കുരുങ്ങിയും ശ്വാസംമുട്ടി മരിക്കുകയായിരുന്നു.

കുട്ടിയുടെ പിതാവ് രണ്ടുദിവസം മുൻപാണ് വിദേശത്തുനിന്ന് വന്നത്. കുട്ടിയുടെ പിതൃസഹോദരന്റെ വിവാഹം ഞായറാഴ്ച നടക്കാനിരിക്കെയാണ് അപകടം. അപകടത്തില്‍ മറ്റാർക്കും പരിക്കില്ല. സഹോദരങ്ങള്‍: റൈഹാൻ, അമീൻ. കൊളത്തൂർ പൊലീസ് എത്തി നടപടികള്‍ സ്വീകരിച്ചു.