27.2 C
Kollam
Wednesday 24th December, 2025 | 05:12:32 PM
Home Blog Page 2116

നക്ഷത്ര ചിഹ്നം ഇട്ട ചോദ്യ നോട്ടീസുകൾ നക്ഷത്ര ചിഹ്നം ഇടാത്തചോദ്യങ്ങളാക്കി മാറ്റി, വിഡി സതീശന്‍

തിരുവനന്തപുരം. നിയമസഭാ സെക്രട്ടറിയേറ്റിനെതിരെ ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. നക്ഷത്ര ചിഹ്നം ഇട്ട ചോദ്യ നോട്ടീസുകൾ നക്ഷത്ര ചിഹ്നം ഇടാത്തചോദ്യങ്ങളായി മാറ്റിയെന്നാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം. എഡിജിപി – ആർഎസ്എസ് കൂടിക്കാഴ്ചയും, തൃശ്ശൂർ പൂരം കലക്കലും ഉൾപ്പെടെയുള്ള ചോദ്യങ്ങളിൽ നിയമസഭയിൽ മന്ത്രിമാർ മറുപടി പറയാതിരിക്കാനാണ് നീക്കം.

നാലാം തീയതി ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിലേക്കുള്ള ചോദ്യങ്ങളെ ചൊല്ലിയാണ് പുതിയ വിവാദം. നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങൾക്ക് മുഖ്യമന്ത്രിയോ ബന്ധപ്പെട്ട മന്ത്രിമാരോ മറുപടി പറയണം. ഇത് ഒഴിവാക്കാനായി വിവാദ വിഷയങ്ങളിലെ ചോദ്യങ്ങളിൽ നക്ഷത്ര ചിഹ്നം ഒഴിവാക്കി എന്നാണ് പ്രതിപക്ഷ നേതാവിന്റെ പരാതി. എ.ഡി.ജി.പി – ആർഎസ്എസ് കൂടിക്കാഴ്ച , തൃശ്ശൂർ പൂരം കലക്കലിലെ വിവിധ ചോദ്യങ്ങൾ, പൊലീസിലെ ക്രിമിനൽ വൽക്കരണം, കാഫിർ സ്ക്രീൻഷോട്ട് വിവാദം തുടങ്ങിയ ചോദ്യങ്ങളിലാണ് നക്ഷത്ര ചിഹ്നം ഒഴിവാക്കിയത്.

പ്രതിപക്ഷ സാമാജികർ നൽകിയ 49 നോട്ടീസുകൾ ചട്ടവിരുദ്ധമായി നക്ഷത്ര ചിഹ്നം ഒഴിവാക്കിയെന്നാണ് പരാതി. നിയമസഭ നടപടി ചട്ടം 36, സ്പീക്കറുടെ ഒന്നാം നമ്പർ നിർദേശം , ചോദ്യങ്ങൾ എഡിറ്റ് ചെയ്യുന്നതും അനുവദിക്കുന്നതും സംബന്ധിച്ച മുൻകാല റൂളിംഗുകൾ എന്നിവയ്ക്ക് വിരുദ്ധമായാണ് നടപടിയെന്ന് പരാതിയിൽ പറയുന്നു. നിയമസഭയിൽ മുഖ്യമന്ത്രിയിൽ നിന്നും നേരിട്ട് മറുപടി ലഭിക്കേണ്ട പ്രസക്തമായ വിഷയങ്ങൾ ഉൾപ്പെടെയാണ് ഒഴിവാക്കിയത്. സംസ്ഥാന ശ്രദ്ധ ആകർഷിച്ച വിവിധ വിഷയങ്ങളായിട്ടും സഭയിൽ ഉന്നയിക്കാനുള്ള പൊതു പ്രാധാന്യമില്ല , തദ്ദേശ പ്രാധാന്യം മാത്രമുള്ള ചോദ്യം, സഭാതലത്തിൽ വിശദീകരിക്കേണ്ട നയപരമായ പ്രാധാന്യമില്ല തുടങ്ങിയ വിചിത്ര ന്യായീകരണമാണ് നിയമസഭാ സെക്രട്ടറിയേറ്റിന്റേത്. വിഷയത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണം എന്നാണ് പ്രതിപക്ഷ നേതാവിന്റെ ആവശ്യം. ചോദ്യങ്ങൾക്ക് നക്ഷത്ര ചിഹ്നം അനുവദിക്കണമെന്നും സ്പീക്കർക്ക് നൽകിയ കത്തിൽ പറയുന്നു.

ഈശ്വര്‍ മാല്‍പ്പെയും മനാഫും ചേര്‍ന്ന് നാടകം കളിക്കുകയായിരുന്നു… അർജുന്റെ കുടുംബം

കോഴിക്കോട്: ലോറി ഉടമ മനാഫിനെതിരെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജുന്റെ കുടുംബം. കുടുംബത്തിന്റെ വൈകാരികതയെ ചില വ്യക്തികള്‍ ചൂഷണം ചെയ്തു. ഇതില്‍ വളരെയേറെ സൈബറാക്രമണം നേരിടുന്നുണ്ട്. അര്‍ജുന് മാസം 75,000 രൂപ മാസശമ്പളമുണ്ട്. ഇത്രയും പണം ലഭിച്ചിട്ടും ജീവിക്കാന്‍ പറ്റുന്നില്ലെന്ന് പറഞ്ഞ് പ്രചരിപ്പിക്കുകയാണ്. പല കോണില്‍ നിന്നും ഫണ്ട് സ്വരൂപിക്കുന്നുവെന്നും, മനാഫിനെ പരോക്ഷമായി പരാമര്‍ശിച്ചുകൊണ്ട് അര്‍ജുന്റെ സഹോദരിഭര്‍ത്താവ് ജിതിന്‍ മാധ്യമങ്ങളോട് പറഞ്ഞു.

അര്‍ജുനെ കണ്ടെത്താനുള്ള തെരച്ചിലിന് ഒപ്പം നിന്ന എല്ലാവരെയും നന്ദി അറിയിക്കുന്നതായി ജിതിന്‍ പറഞ്ഞു. മാധ്യമശ്രദ്ധ കിട്ടാനായി മനാഫ് പലതും ചെയ്തു. അര്‍ജുന്റെ കുടുംബം ദാരിദ്ര്യത്തിലാണെന്ന് പറഞ്ഞ് മനാഫ് സാമ്പത്തിക സഹായം പറ്റുന്നു. അര്‍ജുന്റെ പേരില്‍ സമാഹരിക്കുന്ന ഫണ്ട് കുടുംബത്തിന് വേണ്ട. അര്‍ജുന്റെ കുട്ടിയെ നാലാമത്തെ കുട്ടിയായി വളര്‍ത്തുമെന്ന് മനാഫ് പറഞ്ഞു. അര്‍ജുന്റെ ഭാര്യ ഇതു കേട്ട് വളരെ തകര്‍ന്നു.

അര്‍ജുന്റെ ഭാര്യക്കും കുട്ടിക്കും ജീവിക്കാനുള്ള സംവിധാനങ്ങള്‍ സര്‍ക്കാര്‍ ഒരുക്കി നല്‍കിയിട്ടുണ്ട്. യൂട്യൂബ് ചാനലുകള്‍ക്ക് അഭിമുഖം നല്‍കി മനാഫ് കുടുംബത്തെ ദ്രോഹിക്കുകയാണ്. മറ്റുള്ളവരുടെ മുന്നില്‍ കുടുംബത്തെ അപമാനിക്കുകയാണ്. സഹായിച്ചില്ലെങ്കിലും കുത്തി നോവിക്കരുത് എന്നും അര്‍ജുന്റെ കുടുംബം ആവശ്യപ്പെട്ടു. ഇനിയും തങ്ങളുടെ കുടുംബത്തിന്റെ വൈകാരികത ചൂഷണം ചെയ്തു മുന്നോട്ടുപോകരുത്. അങ്ങനെ ചെയ്തില്ലെങ്കില്‍ കുടുംബത്തിന് ശക്തമായി മുന്നോട്ടു പോകേണ്ടി വരുമെന്ന് ജിതിന്‍ പറഞ്ഞു.

മനാഫിന് യുട്യൂബ് ചാനലുണ്ട്. അവിടെ നിന്നുള്ള വീഡിയോ എടുത്ത് ചാനലില്‍ ഇട്ടു. അര്‍ജുന്റെ കുടുംബത്തോട് സ്‌നേഹമുണ്ടെങ്കില്‍ അങ്ങനെ ചെയ്യുമായിരുന്നോ?. ഈശ്വര്‍ മാല്‍പ്പെയും മനാഫും ചേര്‍ന്ന് അവിടെ നാടകം കളിക്കുകയായിരുന്നു. യൂട്യൂബ് ചാനല്‍ വഴി വ്യൂസ് കൂട്ടാനാണ് ഈശ്വര്‍ മാല്‍പെ ശ്രമിച്ചത്. പബ്ലിസിറ്റിക്ക് വേണ്ടി മനാഫ് ഇപ്പോഴും ഓടിനടക്കുകയാണ്. ഡ്രജ്ഡര്‍ കൊണ്ടു വരുന്നതില്‍ മനാഫ് നിരുത്സാഹപ്പെടുത്തി. ഡ്രജ്ഡര്‍ കൊണ്ടു വരുന്നതിന് രണ്ടു ദിവസം മുമ്പ് മനാഫുമായി വഴക്കുണ്ടായെന്ന് അര്‍ജുന്റെ സഹോദരന്‍ അഭിജിത്ത് പറഞ്ഞു.

ഇസ്രായേൽ ഇറാൻ സംഘർഷം, ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശവുമായി വിദേശകാര്യമന്ത്രാലയം

ന്യൂഡെല്‍ഹി. ഇസ്രായേൽ ഇറാൻ സംഘർഷത്തിന് പിന്നാലെ ഇറാനിലെ ഇന്ത്യക്കാർക്ക് ജാഗ്രത നിർദേശവുമായി വിദേശകാര്യമന്ത്രാലയം.ഇറാനിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് മുന്നറിയിപ്പ്.സുരക്ഷിത കേന്ദ്രങ്ങളിൽ തുടരാനും നിർദ്ദേശം.അതിനിടെ ഡൽഹിയിലെ ഇസ്രയേൽ എംബസിക്ക് മുന്നിൽ പോലീസ് സുരക്ഷ വർധിപ്പിച്ചു

മിസൈൽ ആക്രമണത്തിന് തിരിച്ചടി നൽകാൻ ഇസ്രായേൽ ശ്രമിച്ചാൽ മറുപടി ശക്തമായിരിക്കുമെന്ന് ഇറാൻ വ്യക്തമാക്കിയതോടെ ആശങ്കയിലാണ് ഇരു രാജ്യങ്ങളിലെ ഇന്ത്യൻ സമൂഹം.ഇറാനിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നാണ് വിദേശകാര്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.ഇറാനുള്ള ഇന്ത്യക്കാർ അടിയന്തരമായി ടെഹ്റനിലെ എംബസിയുമായി ബന്ധപ്പെടണമെന്നും നിർദ്ദേശിച്ചു.ഇസ്രായേൽ ടെൽഅവീവിലെ ഇന്ത്യൻ എംബസിയും ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. നിലവില്‍ ഭയപ്പെടാനായില്ല.നേരത്തേ മുന്നറിയിപ്പ് കിട്ടയതിനാല്‍ ബങ്കറിലേക്ക് മാറിയതായി ഇസ്രയേലിലുള്ള മലയാളികൾ ചാനലുകളോട് പറഞ്ഞു

പശ്ചിമേഷ്യയിലെ സ്ഥിതിഗതികളിൽ ആശങ്ക രേഖപ്പെടുത്തിയ ഇന്ത്യ സംയമനം പാലിക്കാനും ആഹ്വാനം ചെയ്തു.നയതന്ത്ര ഇടപെടലിലൂടെയും പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു.അതിനിടെ ഡൽഹിയിലെ ഇസ്രയേൽ എംബസിക്ക് മുന്നിൽ പട്രോളിങ് ശക്തമാക്കിയ പോലീസ് സുരക്ഷയും വർധിപ്പിച്ചു.2021ലും കഴിഞ്ഞവർഷവും ഇസ്രായേൽ എംബസിക്ക് സമീപം സ്ഫോടനം നടന്ന പശ്ചാത്തലത്തിലാണ് സംഘർഷ സാഹചര്യം കണക്കിലെടുത്തുള്ള സുരക്ഷ നടപടി

ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലം സ്വദേശി മലയാളി പൈലറ്റടക്കം മൂന്ന് പേർ മരിച്ചു

പൂനെ. ഹെലികോപ്റ്റർ അപകടത്തിൽ മലയാളി പൈലറ്റടക്കം മൂന്ന് പേർ മരിച്ചു. കൊല്ലം സ്വദേശി ഗിരീഷ് കുമാറാണ് മരിച്ച മലയാളി. രാവിലെ ഏഴ് മണിയോടെയാണ് പറന്നുയർന്ന ഉടനെ ഹെലികോപ്റ്റർ തകർന്ന് വീഴുകയായിരുന്നു.

ദില്ലി ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിയായ ഹെറിറ്റേജ് എവിയേഷന്ർറെ ഹെലികോപ്റ്ററാണ് രാവിലെ തകർന്ന് വീണത്. പൂനെയിലെ ഒക്സ്ഫഡ് ഗോൾഫ് ക്ലബ് ഹെലിപാഡിൽ നിന്ന് പറന്നുയർന്ന് അഞ്ച് മിനിറ്റിനകം ഹെലികോപ്റ്റർ നിലംപതിച്ചു. രണ്ട് പൈലറ്റുമാരു ഒരു എഞ്ചിനീയറുമാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. കൊല്ലം കുണ്ടറ സ്വദേശിയായ ഗിരീഷ് കുമാർ പിള്ളയായിരുന്നു മുഖ്യ പൈലറ്റ്. അപകടത്തിൽ മൂവരും മരിച്ചു. മൃതദേഹം പൂനെയിലെ സസൂൺ ആശുപത്രിയിലേക്ക് മാറ്റി. വ്യോമ സേനയിൽ നിന്ന് വിരമിച്ച പൈലറ്റാണ് ഗിരീഷ് കുമാർ. ഹൈദരാബാദിലാണ് താമസം. കാഴ്ചാപരിധി കുറഞ്ഞതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. എൻസിപി നേതാവ് സുനിൽ തത്കരെ ഇന്നലെ യാത്ര ചെയ്ത ഹെലികോപ്റ്ററാണ് തകർന്നത്

ശാസ്താംകോട്ട തടാക തീരം ശുചീകരിച്ചു

ശാസ്താംകോട്ട തടാകതീരം ശുചീകരണം കേന്ദ്ര യുവജനകാര്യ സ്പോർട്ട്സ് മന്ത്രാലയത്തിൻ്റെ സ്വച്ഛ് ഹി സേവ പദ്ധതിയുടെ ഭാഗമായി നടത്തുന്ന മാലിന്യനിർമാർജ്ജനത്തിൽ പോരുവഴി അമ്പലത്തും ഭാഗം ജയ ജ്യോതി വിഎച്ച്എസ്എസ് നാഷണൽ സർവ്വീസ് സ്കീം യൂണിറ്റ് പങ്കാളികളായി.
ശാസ്താംകോട്ട തടാകതീരം ശുചീകരിക്കുകയും പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുകയും അക്കേഷ്യ തൈകൾ നീക്കം ചെയ്യുകയും ചെയ്തു.

ശാസ്താംകോട്ട ജംഗഷനിൽ നിന്നും ആരംഭിച്ച ബോധവത്കരണ റാലി തടാകതീരത്തു സമാപിച്ചു.
തുടർന്ന് നടന്ന ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ശാസ്താംകോട്ട ഗ്രാമ പഞ്ചായത്തു പ്രസിഡൻ്റ് ആർ ഗീത ഉദ്ഘാടനം ചെയ്തു.പി റ്റി എ പ്രസിഡൻ്റ് ഹാരിസ് തോപ്പിൽ അധ്യക്ഷനായി. പ്രോഗ്രാം ആഫീസർ രമേശ് എസ് സ്വാഗതം പറഞ്ഞു.
കായൽകൂട്ടായ്മ കൺവീനർ എസ് ദിലീപ് മുഖ്യപ്രഭാഷണം നടത്തി. കായൽ കൂട്ടായ്മ പ്രവർത്തകരായ സന്തോഷ്, അജിതകുമാർ, ഭൂപേഷ് വി.ഇ.ഒ വരദരാജൻ അധ്യാപകരായ സുനിൽ ജെ, ഗോപകുമാർ കെ, ആശ എന്നിവർ സംസാരിച്ചു.
വോളൻ്റിയർലീഡർമാരായ അഫ്സൽ എ , ആദിൽ, ആഷ്ന ബിലാൽഎന്നിവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. വോളൻ്റിയർമാർ സ്വച്ഛത ഹി സേവ പ്രതിജ്‌ഞ എടുത്തു.

ശാസ്താംകോട്ട റെയിൽവേ സ്റ്റേഷൻ ശുചീകരിച്ചു

ശാസ്താംകോട്ട:സ്വച്ഛത ഹി സേവ 2024 ക്യാമ്പയിന്റെ ഭാഗമായി ഗാന്ധി ജയന്തി ദിനത്തിൽ ജയ ജ്യോതി വിഎച്ച്എസ്എസ് അമ്പലത്തും ഭാഗം പോരുവഴി എൻഎസ്എസ് യൂണിറ്റ് ശാസ്താംകോട്ട റെയിൽവേ സ്റ്റേഷൻ ശുചീകരിച്ചു. സ്റ്റേഷൻ മാസ്റ്റർ ജയകുമാർ ഉദ്ഘാടനം നിർവഹിച്ചു. പ്രോഗ്രാം ഓഫീസർ രമേശ്. എസ്, അധ്യാപകരായ കലാധരൻ പിള്ള, പ്രകാശ് കുമാർ, സജി, വിപിൻ, ധന്യ എന്നിവർ നേതൃത്വം നൽകി.

ന്യൂസ് അറ്റ് നെറ്റ്    B‌REAKING NEWS                              ജലീലും പുറത്തേക്കോ?

2024 ഒക്ടോബർ 02 ബുധൻ, 1.20 PM

?അൻവറിൻ്റെ വഴിയേ കെ.റ്റി ജലീലും, ഇന്ന് വൈകിട്ട് 4.30ന് വാർത്താ സമ്മേളനത്തിൽ ചിലത് തുറന്ന് പറയും

?തനിക്ക് സി പി എമ്മിനോടും മുഖ്യമന്ത്രിയോടും ബാധ്യതയില്ലെന്ന് കെ.റ്റി ജലീൽ

? അൻവർ പറയുന്ന ചില കാര്യങ്ങളിൽ യോജിപ്പെന്ന് ജലീൽ

?ഇപ്പോഴെത്തെ മൂവ്മെൻ്റ് രാഷ്ട്രീയ പാർട്ടിയായി മാറുമെന്ന് പി വി അൻവർ.

പി ആർ വിവാദത്തിത്തിൽ മുഖ്യമന്ത്രിക്ക് വേണ്ടി ഇന്ന് രംഗത്തെത്തിയത് മന്ത്രിമാരായ മുഹമ്മദ് റിയാസും, വി ശിവൻകുട്ടിയും കെ.ബി.ഗണേഷ് കുമാറും

?മുഖ്യമന്ത്രി പറഞ്ഞില്ലെങ്കിൽ പിആർ ഏജൻസിക്കെതിരെ കേസ്സെടുക്കാൻ തയ്യാറുണ്ടോയെന്ന് പ്രതിപക്ഷം

?ദ ഹിന്ദു പത്രത്തിലെ വിവാദ പരാമർശം തന്നെ അനാവശ്യമായി വലിച്ചിഴയ്ക്കരുതെന്ന് മുൻ എംഎൽഎ ടി.കെ.ദേവകുമാർ

? മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് മറ്റന്നാൾ സംസ്ഥാന വ്യാപകമായി ജില്ലാ കളക്ട്രറ്റ് കളിലേക്ക് മാർച്ച് നടത്തുമെന്ന് BJP

23 വയസ്സുകാരന്റെ അമ്മ, വനിത വിജയകുമാറിന് വീണ്ടും വിവാഹം, വരന്‍ മോഹന്‍ലാലിന്റെ വില്ലന്‍! ആരാണ് റോബര്‍ട്ട് മാസ്റ്റര്‍, 10 വര്‍ഷത്തെ പ്രണയത്തിനിടയില്‍ സംഭവിച്ചത്?

പത്ത് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ഇപ്പോള്‍ വനിതയും റോബേര്‍ട്ട് മാസ്റ്ററും വിവാഹിതരാവുന്നത്. അതിനിടയില്‍ വനിത പീറ്റര്‍ പോള്‍ എന്നയാളെ വിവാഹം ചെയ്യുകയും വേര്‍പിരിയുകയും ചെയ്തിരുന്നു.

വനിത വിജയകുമാർ വീണ്ടും വിവാഹിതയാകുന്നു

കഴിഞ്ഞ ദിവസം ആരാധകരെ എല്ലാം അമ്പരപ്പിച്ചുകൊണ്ടാണ് വനിത വിജയകുമാറിന്റെയും റോബര്‍ട്ട് മാസ്റ്ററുടെയും സേവ് ദ ഡേറ്റ് ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പുറത്തുവന്നത്. ഒക്ടോബര്‍ അഞ്ചിന് ഇരുവരും വിവാഹിതരാവുന്നു എന്നാണ് പറയപ്പെടുന്നത്. രണ്ടു പേരും ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ച ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ വൈറലാണ്.

ബാലതാരമായി അഭിനയ ലോകത്തേക്ക് എത്തിയ റോബര്‍ട്ട് മാസ്റ്റര്‍ ഇന്റസ്ട്രിയിലെ അറിയപ്പെടുന്ന ഡാന്‍സ് കൊറിയോഗ്രാഫറമാണ്. മോഹന്‍ലാലിന്റെ നരസിംഹം, ബാബ കല്യാണി ഉള്‍പ്പടെ നിരവധി സിനിമകളില്‍ വില്ലനായും വേഷമിട്ടിട്ടുണ്ട്. വനിതയുമായി പത്ത് വര്‍ഷം നീണ്ട പ്രണയ ബന്ധത്തിന് ശേഷമാണ് ഈ വിവാഹത്തിലേക്ക് കടക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇടയില്‍ ഇരുവരും വിവാഹിതരായി എന്ന വാര്‍ത്തകള്‍ പോലും പുറത്തുവന്നിരുന്നു.

നടന്‍ വിജയകുമാറിന്റെ മകളായ വനിതയുടെ ജീവിതം സംഭവ ബഹുലമാണ്. പ്രീത, അരുണ്‍ വിജയ്, ശ്രീദേവി തുടങ്ങിയവരുടെ മൂത്ത സഹോദരിയാണ് വനിത. അച്ഛന്റെയും അമ്മയുടെയും പാരമ്പര്യം പിന്‍തുടര്‍ന്ന് സഹോദരന്മാര്‍ക്കൊപ്പം ഇന്റസ്ട്രിയിലെത്തിയതാണ് വനിതയും. നിരവധി സിനിമകളിലും ബിഗ് ബോസ് പോലുള്ള ഷോകളിലൂടെയും വനിത പ്രശസ്തിയ്‌ക്കൊപ്പം വിവാദങ്ങളും സമ്പാദിച്ചിരുന്നു.

2000 ല്‍ ആണ് വനിതയുടെയും ബിസിനസ്സുകാരനായ ആകാശിന്റെയും വിവാഹം നടന്നത്. ആ ബന്ധത്തില്‍ ഒരു മകനും മകളും പിറന്നു. 2007 ല്‍ ഇരുവരും വിവാഹ മോചിതരായി. നീണ്ട നിയമ പോരാട്ടങ്ങള്‍ക്കൊടുവില്‍ മക്കളുടെ ഉത്തരവാദിത്വം വനിതയ്ക്ക് കിട്ടിയെങ്കിലും, പിന്നീട് മകന്‍ അച്ഛനൊപ്പം പോയി. അതിന് ശേഷം 2007 ല്‍ വനിത ആനന്ദ് ജയരാജന്‍ എന്നയാളെ വിവാഹം ചെയ്തു. ആ ബന്ധത്തിലും ഒരു മകള്‍ ജനിച്ചു. 2012 ല്‍ ആ ദാമ്പത്യവും വിവാഹ മോചനത്തില്‍ അവസാനിച്ചപ്പോള്‍, മകള്‍ അച്ഛനൊപ്പം പോയി.

പിന്നീട് മകള്‍ ജോവികയ്‌ക്കൊപ്പമായിരുന്നു വനിതയുടെ ജീവിതം. 2014 ല്‍ ആണ് വനിതയും റോബര്‍ട്ട് മാസ്റ്ററും പരിചയപ്പെടുന്നത്. എംജിആര്‍ ശിവാജി രജിനി കമല്‍ എന്ന സിനിമയില്‍ ഒരുമിച്ചഭിനയിച്ചതിലൂടെ ഇരുവരും പ്രണയത്തിലായി. ഒറ്റയ്ക്കുള്ള എന്റെ ജീവിതത്തിന് ഇനി റോബര്‍ട്ട് കൂട്ടാണെന്ന് വനിതയും പറഞ്ഞു. എന്നാല്‍ 2017 ല്‍ ഇരുവരുടെയും പ്രണയത്തില്‍ വിള്ളല്‍ സംഭവിച്ചു. തുടര്‍ന്ന് 2020 ല്‍ ആണ് പീറ്റര്‍ പോള്‍ എന്നയാളെ വനിത വിവാഹം ചെയ്തത്. മാസങ്ങള്‍ക്കകം ആ വിവാഹ ബന്ധം അവസാനിക്കുകയും ചെയ്തു.

2022 ല്‍ റോബര്‍ട്ട് ബിഗ് ബോസ് ഷോയില്‍ മത്സരിക്കുന്ന സമയത്താണ് വീണ്ടും വനിതയുമായുള്ള ബന്ധം ചര്‍ച്ചയായത്. ഇരുവരും ഒന്നിച്ച് പിന്നീട് ചില അഭിമുഖങ്ങള്‍ ചെയ്യുകയും ബന്ധം ചര്‍ച്ചയാകുകയും ചെയ്തു. ഈ ഗോസിപ്പുകള്‍ക്കിടയിലാണ് കഴിഞ്ഞ ദിവസം സേവ് ദ ഡേറ്റ് ഫോട്ടോ പുറത്തുവന്നത്. അതേ സമയം ഇത് റിയല്‍ ലൈഫ് കല്യാണം ആണെന്ന് ഉറപ്പിച്ചു പറയാന്‍ സാധിക്കില്ല. റോബര്‍ട്ടും വനിതയും ഏറ്റവുമൊടുവില്‍ ഒന്നിച്ചഭിനയിച്ച മിസ്റ്റര്‍ ആന്റ് മിസിസ് എന്ന സിനിമ റിലീസിന് തയ്യാറെടുക്കുകയാണ്. വനിതയുടെ സുഹൃത്ത് നിര്‍മിയ്ക്കുന്ന ഈ സിനിമയുടെ പ്രമോഷന് വേണ്ടിയാവാം ഇങ്ങനെ ഒരു ഫോട്ടോ പുറത്തുവിട്ടത് എന്ന റിപ്പോര്‍ട്ടുകളുമുണ്ട്.

സ്ത്രീകളിലെ ഹൃദയാഘാതം, കാരണവും ലക്ഷണങ്ങളും കൃത്യമായി മനസിലാക്കണം

സ്ത്രീകളിലെ ഹൃദയാഘാതത്തിൻ്റെ ലക്ഷണങ്ങൾ അറിയേണ്ടതും കൃത്യ സമയത്ത് ചികിത്സ നൽകേണ്ടതും പ്രധാനമാണ്. പലപ്പോഴും പുരുഷന്മാരിൽ നിന്ന് അൽപ്പം വ്യത്യസ്തമായിരിക്കാം സ്ത്രീകളിലെ ലക്ഷണങ്ങൾ.

സ്ത്രീകളിലെ ഹൃദയാഘാതം, കാരണവും ലക്ഷണങ്ങളും കൃത്യമായി മനസിലാക്കണം

ഈ അടുത്ത കാലത്തായി ചെറുപ്പക്കാരിൽ ഹൃദയാഘാതം ഉണ്ടാകുന്നതിൻ്റെ നിരക്ക് വർധിച്ച് വരികയാണ്. പുരുഷന്മാരെ പോലെ തന്നെ സ്ത്രീകളിലും ഹൃദയാഘാതം ഉണ്ടാകുന്നത്. സ്ത്രീകളിലെ ഏറ്റവും സാധാരണമായ ഹൃദയാഘാത ലക്ഷണം പുരുഷന്മാരിലേതിന് സമാനമാണ്. കുറച്ച് നേരം നീണ്ടു നിൽക്കുന്ന നെഞ്ചുവേദന, സമ്മർദ്ദം അല്ലെങ്കിൽ അസ്വസ്ഥത, എന്നിവയാണ് പ്രധാന ലക്ഷണം. സ്ത്രീകളിൽ പ്രധാനമായും നെഞ്ചുവേദനയാണ് കാണപ്പെടാറുണ്ട്. പുരുഷന്മാരുമായി താരതമ്യപ്പെടുത്തുമ്പോൾ, സ്ത്രീകൾക്ക് വിശ്രമിക്കുമ്പോഴോ ഉറങ്ങുമ്പോഴോ പോലും പലപ്പോഴും രോഗലക്ഷണങ്ങൾ കാണാറുണ്ട്. വൈകാരിക സമ്മർദ്ദമാണ് പൊതുവെ സ്ത്രീകളിൽ അമിതമായ ഹൃദയാഘാതത്തിന് കാരണമാകുന്നത്.

സ്ത്രീകളിലുണ്ടാകുന്ന ലക്ഷണങ്ങൾ

പുരുഷന്മാർക്ക് ഉണ്ടാകുന്ന അതേ ലക്ഷണങ്ങൾ തന്നെയാണ് പൊതുവെ സ്ത്രീകൾക്കും ഉണ്ടാകുന്നത്. ഇടയ്ക്കിടെയോ അല്ലെങ്കിൽ ദീർഘനേരത്തേക്കോ നെഞ്ച് വേദന, നെഞ്ചിൽ ഭാരം പോലെ തോന്നുക എന്നിവയാണ് പ്രധാനമായും കാണപ്പെടുന്ന ലക്ഷണങ്ങൾ. കൂടാതെ ശ്വാസം കിട്ടാതെ വരിക, ഓക്കാനം, കൈകൾക്ക് ബുദ്ധിമുട്ടോ വേദനയോ, കഴുത്ത്, വയർ, താടിയെല്ല് എന്നീ ഭാഗത്ത് വേദന തോന്നുക, അമിതമായ വിയർക്കുക, ക്ഷീണം എന്നിവയൊക്കെ പ്രധാനപ്പെട്ട ലക്ഷണങ്ങളിൽ ചിലതാണ്. നെഞ്ച് വേദനയില്ലാതെ ഹൃദയാഘാതമുണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. പുരുഷന്മാരേക്കാൾ സ്ത്രീകളിൽ ഉറങ്ങുമ്പോഴോ അല്ലെങ്കിൽ വിശ്രമിക്കുമ്പോഴോ ഹൃദയാഘാതമുണ്ടാകാനുള്ള സാധ്യതയാണ് കൂടുതൽ

സ്ത്രീകളിലെ അപകട ഘടകങ്ങൾ

പൊതുവെ ഉയർന്ന കൊളസ്ട്രോൾ, ബിപി, അമിതവണ്ണം, പാരമ്പര്യം എന്നിവയൊക്കെ സ്ത്രീകളിലും പുരുഷന്മാരിലും ഹൃദയാഘാതം ഉണ്ടാക്കാനുള്ള പ്രധാന കാരണങ്ങളിൽ ചിലതാണ്. എന്നാൽ സ്ത്രീകളിൽ ഇത് ഉണ്ടാകാനുള്ള മറ്റ് ചില കാരണങ്ങളുണ്ട്. ആർത്തവ വിരാമം, പ്രമേഹം, പുകവലി, മാനസിക സമ്മർദ്ദം, ഡിപ്രഷൻ, ഗർഭകാലത്ത് ഉണ്ടാകുന്ന പ്രശ്നങ്ങൾ, വീക്കം എന്നിവയൊക്കെ സ്ത്രീകളിൽ ഈ രോഗമുണ്ടാകാനുള്ള പ്രധാന കാരണങ്ങളിൽ ചിലതാണ്. എല്ലാ പ്രായത്തിലുള്ള സ്ത്രീകളിലും ഹൃദയാഘാതത്തെക്കുറിച്ച് കൃത്യമായ ബോധമുള്ളവരായിരിക്കണം. 65 വയസിൽ താഴെയുള്ള സ്ത്രീകൾ കുടുംബത്തിൽ ആർക്കെങ്കിലും ഹൃദയാഘാതമോ ഹൃദയ സംബന്ധമായ രോഗങ്ങളോ ഉണ്ടെങ്കിൽ തീർച്ചയായും കൃത്യമായ ഇടവേളകളിൽ പരിശോധന നടത്താൻ ശ്രദ്ധിക്കണം.

എങ്ങനെ പ്രതിരോധിക്കാം

ശരിയായ ജീവിതശൈലി തന്നെയാണ് ഹൃദയ സംബന്ധമായ രോഗങ്ങളെ ചെറുക്കാനുള്ള പ്രധാന മാർഗങ്ങളിലൊന്ന്. ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നത് പലപ്പോഴും ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ ഏറെ സഹായിക്കാറുണ്ട്. കൂടതെ പുകവലി, മദ്യപാനം പോലെയുള്ള ദുശീലങ്ങൾ ഒഴിവാക്കാൻ ശ്രമിക്കുക. ശരിയായ വ്യായാമത്തിലൂടെ ശരീരഭാരം നിയന്ത്രിച്ച് നിർത്താൻ ശ്രദ്ധിക്കണം. സ്ത്രീകൾ മാനസിക സമ്മർദ്ദം ഒഴിവാക്കാനോ അല്ലെങ്കിൽ കുറയ്ക്കാനോ ശ്രമിക്കേണ്ടത് വളരെ പ്രധാനമാണ്. രക്തസമ്മർദ്ദം പ്രമേഹം പോലെയുള്ള രോഗങ്ങളുള്ളവർ തീർച്ചയായും മരുന്ന് കഴിക്കുകയും ഡോക്ടറുടെ അടുത്ത് കൃത്യമായി പരിശോധന നടത്തുകയും വേണം.

എപ്പോഴാണ് ഡോക്ടറെ കാണിക്കേണ്ടത്?

ഹൃദയ സംബന്ധമായ പ്രശ്നങ്ങളുള്ളവർ എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നാൽ തീർച്ചയായും ഡോക്ടറുടെ സഹായം തേടേണ്ടത് വളരെ പ്രധാനമാണ്. 40 വയസിന് മുകളിലുള്ള എല്ലാ സ്ത്രീകളും കൃത്യമായ ഇടവേളകളിൽ ഡോക്ടറുടെ സഹായത്തോടെ പരിശോധന നടത്തണമെന്നാണ് ബ്രിട്ടീഷ് ഹാർട്ട് അസോസിയേഷൻ പറയുന്നത്. നേരത്തെയുള്ള പരിശോധനകൾ ഹൃദയ സംബന്ധമായ രോഗമുണ്ടോയെന്നും കൃത്യമായ ചികിത്സയ്ക്കും സഹായിക്കും. ഹൃദയാഘാതം പോലെയുള്ള ജീവൻ ഭീഷണിയാകുന്ന അവസ്ഥയിലേക്ക് നയിക്കാതിരിക്കാനും ഇത് നല്ലതാണ്. ശ്വാസ കിട്ടാതെ വരിക, അസാധാരണമായ ക്ഷീണം അനുഭവപ്പെടുക, ശരീര വേദന എന്നിവ തോന്നിയാൽ തീർച്ചയായും ഡോക്ടറെ കാണാൻ ശ്രമിക്കുക.

എന്തൊക്കെ ശ്രദ്ധിക്കണം?

രോഗികൾക്ക് മാനസികമായ സപ്പോർട്ട് നൽകുക എന്നതാണ് പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യം. സ്ത്രീകളിൽ ഹൃദയാരോഗ്യത്തിൻ്റെ പ്രാധാന്യം കൃത്യമായി മനസിലാക്കി നൽകേണ്ടത് ഏറെ പ്രധാനമാണ്. ദിവസവും 30 മിനിറ്റ് എങ്കിലും വ്യായാമം ചെയ്യാൻ ശ്രമിക്കുക. സ്ത്രീകൾ കൃത്യമായി പരിശോധന നടത്താനും ഹൃദയ സംരക്ഷിക്കാനും വേണ്ട കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുക. ജീവിതശൈലി രോഗങ്ങളെ ചെറുക്കാൻ ശ്രദ്ധിക്കുക.

സ്ട്രെച്ച് മാർക്കുകൾ മാറ്റാൻ വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്ന ചില പരിഹാരങ്ങൾ

പൊതുവെ പ്രസവ ശേഷം സ്ത്രീകൾ നേരിടുന്ന പ്രധാന പ്രശ്നമാണ് സ്ട്രെച്ച് മാർക്ക് വരുന്നത്. ഇത് മാറ്റാൻ എളുപ്പത്തിൽ വീട്ടിൽ ചെയ്യാവുന്ന ചില പരിഹാര മാർഗങ്ങൾ എന്തൊക്കെ ആണെന്ന് നോക്കാം.

സ്ട്രെച്ച് മാർക്കുകൾ മാറ്റാൻ വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്ന ചില പരിഹാരങ്ങൾ

പെട്ടെന്ന് ഭാരം കുറയുമ്പോൾ ശരീരത്തിൻ്റെ തൊലിപ്പുറത്തുണ്ടാകുന്ന പാടുകളാണ് സട്രെച്ച് മാർക്കുകൾ. പൊതുവെ ഗർഭിണികൾക്ക് പ്രസവ ശേഷം ഇത് കണ്ടു വരാറുണ്ട്. വില കൂടിയ ട്രീറ്റ് മെൻ്റുകളിലൂടെ ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ പലരും ശ്രമിക്കാറുണ്ട്. കൂടാതെ വിപണിയിൽ ലഭിക്കുന്ന ക്രീമുകളും പതിവായി ഉപയോഗിക്കുന്നവരുണ്ട്. എന്നാൽ ഈ പ്രശ്നം പലപ്പോഴും മാറുന്നില്ല എന്നതാണ് പലരുടെയും വിഷമം. എളുപ്പത്തിൽ വീട്ടിലിരുന്ന് ചെയ്യാൻ കഴിയുന്ന ചില പരിഹാര മാർഗങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

കറ്റാർവാഴ

ചർമ്മത്തിൻ്റെ എല്ലാ പ്രശ്നങ്ങൾക്കുമുള്ള പരിഹാരം ഇതിലുണ്ട്. കറ്റാർവാഴ ഉപയോഗിക്കുന്നത് ചർമ്മത്തിന് തിളക്കവും ഭംഗിയും കൂട്ടാൻ ഏറെ സഹായിക്കാറുണ്ട്. ചർമ്മത്തിന് തണുപ്പ് നൽകാനും നാച്യുറൽ മോയ്ചറൈസറായും ഇത് പ്രവർത്തിക്കും. മാത്രമല്ല ആൻ്റി ഓക്സിഡൻ്റുകളായ വൈറ്റമിൻ എയും സിയുമൊക്കെ ഇതിലുണ്ട്. ഇതിന് ആൻ്റി ഇൻഫ്ലമേറ്ററി ഗുണങ്ങളുമുണ്ട്. കറ്റാർവാഴയുടെ ജെല്ലും സ്വീറ്റ് ബദാം ഓയിലും ഒരുമിച്ച് ചേർത്ത് തേയ്ക്കുന്നത് ചർമ്മത്തിലെ സ്ട്രെച്ച് മാർക്കുകളെ വേഗത്തിൽ ഇല്ലാതാക്കാൻ സഹായിക്കാറുണ്ട്.

മുട്ടയുടെ വെള്ള

ധാരാളം പ്രോട്ടീനുകളുെ അമിനോ ആസിഡും അടങ്ങിയിരിക്കുന്നതാണ് മുട്ടയുടെ വെള്ള. ഇത് ചർമ്മത്തിന് നന്നായി ജലാംശം നൽകാൻ സഹായിക്കാറുണ്ട്. സ്ട്രെച്ച് മാർക്ക് മാറ്റാൻ മുട്ടയുടെ വെള്ള വളരെ നല്ലതാണ്. രണ്ട് മുട്ടയുടെ വെള്ള നന്നായി അടിച്ച് എടുത്ത് സ്ട്രെച്ച് മാർക്കുള്ള സ്ഥലത്ത് തേച്ച് പിടിപ്പിക്കുക. ഉണങ്ങി കഴിയുമ്പോൾ ഇത് പതുക്ക് വലിച്ച് എടുത്ത് കളയാവുന്നതാണ്. അതിന് ശേഷം അവിടെ കുറച്ച് മോയ്ചറൈസറോ അല്ലെങ്കിൽ എണ്ണയോ തേച്ച് പിടിപ്പിക്കുക.

നാരങ്ങ നീര്

ചർമ്മത്തിൻ്റെ പല പ്രശ്നങ്ങൾക്കുമുള്ള പരിഹാരം നാരങ്ങ നീരിൽ അടങ്ങിയിട്ടുണ്ട്. ധാരാളം ആൻ്റി ഓക്സിഡൻ്റുകളും അതുപോലെ വൈറ്റമിൻ സിയും ഇതിൽ അടങ്ങിയിട്ടുണ്ട്. മൊത്തത്തിലുള്ള ചർമ്മത്തിൻ്റെ ആരോഗ്യത്തിനും നിറത്തിനും ഇത് വളരെ നല്ലതാണ്. നാരങ്ങ നീര് മാത്രമായോ അല്ലെങ്കിൽ അൽപ്പം വെള്ളരിക്കയുടെ നീരിനൊപ്പമോ ഇത് തേയ്ക്കാവുന്നതാണ്. സ്ട്രെച്ച് മാർക്ക് മാറ്റാനും ചർമ്മത്തിന് നല്ല ഉന്മേഷം നൽകാനും ഇത് ഏറെ സഹായിക്കാറുണ്ട്.

വെളിച്ചെണ്ണയും ബദാം ഓയിലും

മുടിയ്ക്കും ചർമ്മത്തിനും ഒരുപോലെ ഗുണം നൽകുന്നതാണ് വെളിച്ചെണ്ണ. അതുപോലെ ബദാം ഓയിലും ചർമ്മത്തിന് വളരെ നല്ലതാണ്. ചർമ്മത്തിൻ്റെ പല പ്രശ്നങ്ങൾക്കുമുള്ള പരിഹാരം ഇതിലുണ്ട്. വെളിച്ചെണ്ണയും ബദാം ഓയിലും ഒരേ അളവിലെടുത്ത് സ്ട്രെച്ച് മാർക്കുള്ളിടത്ത് തേച്ച് പിടിപ്പിക്കാവുന്നതാണ്. അല്ലെങ്കിൽ ഒറ്റയ്ക്ക് തേയ്ക്കുന്നതും വളരെ ഗുണം ചെയ്യും. ദീർഘ നാളത്തെ ഉപയോഗം സ്ട്രെച്ച് മാർക്കുകൾ ഇല്ലാതാക്കാൻ ഏറെ സഹായിക്കും.