23.2 C
Kollam
Saturday 20th December, 2025 | 09:30:24 AM
Home Blog Page 2085

വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പാകിസ്താനിലേക്ക്

ന്യൂഡെല്‍ഹി. ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പാകിസ്താനിലേക്ക്. സന്ദർശനം ഈ മാസം 15, 16 തീയതികളിൽ ഇസ്ലാമാബാദിൽ.ഷാങ്ഹായ് ഉച്ചകോടിയിൽ പങ്കെടുക്കും.പശ്ചിമേഷ്യയിലെ ഇന്നത്തെ സാഹചര്യത്തിൽ തുടർച്ചയായി ആശങ്ക ഇന്ത്യ രേഖപ്പെടുത്തി.

ഷാങ്ഹായ് സഹകരണ ഉച്ചകോടിയിൽ പങ്കെടുക്കാൻ പാകിസ്താനിലേക്ക് പോകുന്ന ഇന്ത്യൻ പ്രതിനിധി സംഘത്തെ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ നയിക്കും. വിദേശകാര്യ മന്ത്രി ഈ അടുത്തിടെ ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിയിൽ അതിർത്തികളിലെ ഭീകരവാദത്തിൽ പാകിസ്ഥാനെതിരെ വിമർശനമുന്നയിച്ച സാഹചര്യത്തിൽ കൂടിയാണ് സന്ദർശനം.

ഈ മാസം 15 16 തീയതികളിൽ ഇസ്‌ലാമാബാദിലാണ് ഉച്ചകോടി ചേരുന്നത്.പശ്ചിമേഷ്യയിലെ സാഹചര്യം ആശങ്കപ്പെടുത്തുന്നതെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. നിലവിൽ ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കേണ്ട സാഹചര്യം ഇല്ലെന്നും വ്യക്തമാക്കി. ഇറാൻ ഇസ്രായേൽ രാജ്യങ്ങളിലേക്ക് വിമാന സർവീസുകൾ ഉള്ളതിനാൽ നാട്ടിലേക്ക് മടങ്ങി വരേണ്ടവർക്ക് അത് പ്രയോജനപ്പെടുത്താമെന്നും വ്യക്തമാക്കി.3000 ത്തോളം ഇന്ത്യക്കാർ ലബനനിലും 10000 ത്തോളം പേർ ഇസ്രായേലിൽ ഉള്ളതായും അറിയിച്ചു. സാഹചര്യം സൂക്ഷ്മമായി ഇന്ത്യ നിരീക്ഷിച്ചു വരികയാണ്. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ സുരക്ഷ സംബന്ധിച്ച ക്യാബിനറ്റ് കമ്മിറ്റി യോഗവും ചേർന്നിരുന്നു. ദുരിത പശ്ചാത്തലം ഇന്ത്യയെ ബാധിക്കാൻ ഇടയുള്ള പ്രത്യാഘാതങ്ങൾ യോഗത്തിൽ ചർച്ചയായി

സംസ്ഥാനത്ത് രണ്ടിടത്ത് ഇടതുവിദ്യാര്‍ഥി സംഘടനാകോട്ട തകര്‍ന്നു

മലപ്പുറം. അങ്ങാടിപ്പുറം ഗവൺമെൻ്റ് പോളിടെക്നിക്ക് യൂണിയൻ ഭരണം UDSFന്. 52 വർഷത്തിന് ശേഷമാണ് UDSFന് ഭരണം കിട്ടുന്നത്. ഇതുവരെ എസ്.എഫ്.ഐ ആയിരുന്നു യൂണിയൻ ഭരണം.

കളമശ്ശേരി വിമൻസ് പോളിടെക്‌നിക് യൂണിയൻ ഭരണം പിടിച്ചെടുത്തു KSU. 36 വർഷങ്ങൾക്ക് ശേഷമാണ് മുഴുവൻ പാനലിലും കെ. എസ്. യൂ വിജയിക്കുന്നത്.

സംസ്ഥാനത്തെ മദ്യനയം അവസാനഘട്ടത്തിൽ ,എക്‌സൈസ് മന്ത്രി എം ബി രാജേഷ്

തിരുവനന്തപുരം. സംസ്ഥാനത്തെ മദ്യനയം അവസാനഘട്ടത്തിൽ എന്ന് എക്‌സൈസ് മന്ത്രി എം ബി രാജേഷ്. മന്ത്രിസഭയുടെ അനുമതി കൂടി ലഭിച്ചാൽ മതിയെന്നും മന്ത്രി വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കി. മദ്യ നയത്തിന് ഇടതുമുന്നണി നേരത്തെ അംഗീകാരം നൽകിയിരുന്നു. തദ്ദേശ വകുപ്പ് ജീവനക്കാർ ഉത്തരവാദിത്ത രഹിതമായി അവധി എടുക്കുന്നതിൽ കടുത്ത നടപടി ഉണ്ടാകുമെന്നും മന്ത്രി എം ബി രജീഷ് വ്യക്തമാക്കി. ആശുപത്രി ആവശ്യങ്ങൾക്ക് അല്ലാതെ അനാവശ്യ ദീർഘ അവധി അനുവദിക്കില്ല. ഇത്തരം അവധികൾ റദ്ദാക്കാൻ പ്രിൻസിപ്പൽ ഡയറക്ടർക്ക് നിർദേശം നൽകി. അവധി എടുക്കുന്നതിൽ തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ ഡയറക്റ്റർ മാനദണ്ഡം തയാറാക്കുമെന്നും മന്ത്രി.

പരീക്ഷ ഭവന് മുന്നിൽ പോലീസുകാരൻ ആത്മഹത്യക്ക് ശ്രമിച്ചു

തിരുവനന്തപുരം. പരീക്ഷ ഭവന് മുന്നിൽ പോലീസുകാരൻ ആത്മഹത്യക്ക് ശ്രമിച്ചു.പാലക്കാട് സ്വദേശിയായ സിപിഒ ശ്രീജിത്ത്‌ ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. ശ്രീജിത്തിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
വിഷം കഴിച്ചാണ് ആത്മഹത്യക്ക് ശ്രമിച്ചത്

ഇരവിപുരം സെൻറ് ജോൺസിൽ കലോത്സവ ലോഗോ ‘നാം ‘ പ്രകാശനം ചെയ്തു

ഇരവിപുരം :സെൻറ് ജോൺസ് ഹൈസ്കൂളിലെ ഈ വർഷത്തെ സ്കൂൾ കലോത്സവ ലോഗോ നാം പ്രകാശനം ചെയ്തു. കൊല്ലം കോർപ്പറേഷൻ ഹരിത കർമ്മ സേന പ്രതിനിധി ഷേർളി ഷിബു, സ്കൂൾ പാചക തൊഴിലാളി റോസി, സ്കൂൾ ഹെഡ്മാസ്റ്റർ അനിൽ.ഡി, വിദ്യാർത്ഥി പ്രതിനിധികളായ അവന്തിക, അഭിജിത്ത്, അധ്യാപക പ്രതിനിധികളായ ലിസി, നൊറീൻ, കിരൺ ക്രിസ്റ്റഫർ എന്നിവർ ചേർന്നാണ് കലോത്സവ ലോഗോ പ്രകാശനം ചെയ്തത്. ഒക്ടോബർ 9, 10 തീയതികളായി 3 വേദികളിലാണ് മത്സരങ്ങൾ നടക്കുന്നത്. ഞാനും നീയുമല്ല ‘നാം ‘ എന്നതാണ് ആപ്തവാക്യം.

നിയമസഭയിൽ ഇന്ന് നടന്നത് വെറും പൊറാട്ട് നാടകം ,വി മുരളീധരന്‍

തിരുവനന്തപുരം. നിയമസഭയിൽ ഇന്ന് നടന്നത് വെറും പൊറാട്ട് നാടകമാണെന്നും സർക്കാർ മുന്നോട്ട് വെച്ച കള്ളക്കണക്ക് എന്താണെന്ന് പോലും പ്രതിപക്ഷം ചോദിച്ചിട്ടില്ലെന്നും മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ. നിയമസഭ സമ്മേളനത്തിന്റെ തുടക്കം തന്നെ സിപിഎം – വി ഡി സതീശൻ അന്തർധാര ആയിരുന്നു. മുഖ്യമന്ത്രി ചിരിച്ച് ഒഴിഞ്ഞു മാറിയിട്ട് കാര്യമില്ല. ലേഖനത്തിൽ മലപ്പുറം പരാമർശം ഉൾക്കൊള്ളിച്ചത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും
കേരളത്തിലെ ഭൂരിപക്ഷ ഹിന്ദു വോട്ടുകൾ തിരികെ എത്തിക്കാനുള്ള ശ്രമമാണ് പി ആർ ഏജൻസി വഴി മുഖ്യമന്ത്രി നടപ്പാക്കിയതെന്നും മുരളീധരൻ പറഞ്ഞു.

ഡോ. അനിത. എ കൊല്ലം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആയി ചുമതലയേറ്റു

ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടറായ ഡോ.അനിത.എ കൊല്ലം ജില്ലാമെഡിക്കല്‍ ഓഫിസര്‍ ആയി ചുമതലയേറ്റു. 1996- ല്‍ എറണാകുളം ജില്ലയിലെ ഏഴിക്കര സാമൂഹിക ആരോഗ്യകേന്ദ്രത്തില്‍ ജോലിയില്‍ പ്രവേശിച്ചു. എറണാകുളം ജില്ലാ ആശുപത്രി സൂപ്രണ്ട് ആയിരിക്കെ ആശുപത്രി വികസനത്തിനും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലും നടത്തിയ ഇടപെടല്‍ ശ്രദ്ധേയമാണ്. കൊല്ലം ജില്ലാ ആശുപത്രി സൂപ്രണ്ട് ആയിരിക്കെ ആണ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആയി ചുമതലയേല്‍ക്കുന്നത്. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ആണ് എം.ബി.ബി എസ് പഠനം പൂര്‍ത്തിയാക്കിയത്, തിരുവനന്തപുരം   ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ നിന്ന് എം.പി.എച്ച് നേടിയിട്ടുണ്ട്. എറണാകുളം ജില്ലയിലെ നോര്‍ത്ത്  പറവൂര്‍ സ്വദേശിനിയാണ്.

പുലിപ്പേടിയില്‍ ഭീതിയൊഴിയാതെ പത്തനാപുരം നിവാസികള്‍

ഭീതിയൊഴിയാതെ പത്തനാപുരം നിവാസികള്‍. പത്തനാപുരത്ത് വീണ്ടും പുലിയെ കണ്ടതില്‍ നാട്ടുകാരും തൊഴിലാളികളും. പത്തനാപുരം എസ്എഫ്സികെയുടെ ചിതല്‍ വെട്ടി എസ്റ്റേറ്റിലെ വെട്ടി അയ്യം ഭാഗത്താണ് പുലിയുടെ സാന്നിധ്യം കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം പുലിയെ കണ്ട ഭാഗത്ത് ഇന്ന് വീണ്ടും രണ്ട് പുലികളെ കണ്ടതായി തൊഴിലാളികള്‍ പറയുന്നു. പുലിയുടെ വിഡിയോ എടുത്ത് നാട്ടുകാര്‍ പ്രചരിപ്പിച്ചതോടെ ഫോറസ്റ്റ് അധികൃതര്‍ പ്രദേശത്ത് പട്രോളിങ് ശക്തമാക്കിയിരുന്നു. രാത്രിയും പകലുമായി പുലിയെ കണ്ട തൊഴിലാളി ലയത്തിന് സമീപം കാവലും ഒരുക്കി. വനപാലക സംഘം പ്രദേശത്ത് അന്വേഷണം നടത്തി വരുന്നതിനിടെയാണ് നാട്ടുകാര്‍ വീണ്ടും പുലിയെ കണ്ടത്. പുലിയെ പിടികൂടാന്‍ പുലിക്കൂട് സ്ഥാപിക്കാന്‍ സര്‍ക്കാരില്‍ നിന്നും ഉത്തരവ് വാങ്ങാന്‍ പുനലൂര്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസ് നടപടി സ്വീകരിച്ചതായാണ് സൂചന.

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും 11ന് അവധി

തിരുവനന്തപുരം: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും 11ന് അവധിയായിരിക്കുമെന്ന് മന്ത്രി ഡോ. ആര്‍. ബിന്ദു അറിയിച്ചു. നേരത്തേ പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും 11ന് അവധി പ്രഖ്യാപിച്ചിരുന്നു.

പുനലൂര്‍ തൂക്കുപാലത്തിലെ ദ്രവിച്ച പലകകള്‍ മാറ്റി

പുനലൂര്‍: പുരാവസ്തു വകുപ്പിന്റെ സംരക്ഷിത സ്മാരകമായ പുനലൂര്‍ തൂക്കുപാലത്തിലെ ദ്രവിച്ച നടപ്പലകകള്‍ മാറ്റി. ഒരുവര്‍ഷം മുന്‍പ് നടത്തിയ നവീകരണ പ്രവൃത്തിയുടെ ബാധ്യതാ കാലാവധി (ഡിഎല്‍പി) അവസാനിച്ചിട്ടില്ലാത്ത സാഹചര്യത്തിലാണ് ദ്രവിച്ച പലകകള്‍ അടിയന്തിരമായി മാറ്റിസ്ഥാപിച്ചത്.
മണ്ണടിയില്‍ സൂക്ഷിച്ചിട്ടുള്ള കമ്പകത്തടി എത്തിച്ചാണ് പലകകള്‍ മാറ്റിയത്. പുനലൂരിലെ അമിതമായ ചൂടും കാലാവസ്ഥാ വ്യതിയാനവുമാണ് പാലത്തിലെ പലകകള്‍ വേഗം ദ്രവിക്കുന്നതിന് കാരണമാകുന്നതെന്ന് അധികൃതര്‍ പറഞ്ഞു.
സര്‍ക്കാരിന്റെ മൂന്നാം നൂറുദിന കര്‍മപദ്ധതിയില്‍പെടുത്തി ഒരുവര്‍ഷം മുന്‍പാണ് പാലം പുനരുദ്ധരിച്ചത്. പുരാവസ്തു വകുപ്പില്‍ നിന്ന് അനുവദിപ്പിച്ച 26.88 ലക്ഷം രൂപ ഉപയോഗിച്ചായിരുന്നു ഇത്. പാലത്തിന്റെ അടിയിലും പുറത്തുമുള്ള ഗര്‍ഡറുകളിലെ തുരുമ്പു നീക്കി ചായം പൂശുകയും നടപ്പലകകള്‍ കശുവണ്ടിക്കറ പൂശി ബലപ്പെടുത്തുകയും പാര്‍ശ്വഭിത്തി പുനര്‍നിര്‍മിക്കുകയും കല്‍ക്കമാനങ്ങളുടെ അടിത്തട്ട് ബലപ്പെടുത്തുകയും ചെയ്തു.
2023 ഫെബ്രുവരിയില്‍ ആരംഭിച്ച പുനരുദ്ധാരണം ഏപ്രിലില്‍ പൂര്‍ത്തിയാക്കി മെയ് 10ന് പാലം വീണ്ടും തുറന്നുനല്‍കി. രണ്ടുവര്‍ഷത്തിനുള്ളില്‍ തൂക്കുപാലത്തിലെ മുഴുവന്‍ നടപ്പലകകളും മാറ്റി പുതിയ കമ്പകപ്പലകകള്‍ സ്ഥാപിക്കും.
1.35 കോടി രൂപ ചെലവഴിച്ച് 2016-ല്‍ നടത്തിയ പുനരുദ്ധാരണത്തിന്റെ ഭാഗമായി സ്ഥാപിച്ച കമ്പകപ്പലകകളാണ് ഇപ്പോള്‍ പാലത്തിലുള്ളത്. വരുന്ന രണ്ടു സാമ്പത്തിക വര്‍ഷത്തിനുള്ളില്‍ പലകകള്‍ മാറ്റിസ്ഥാപിക്കാനാണ് അധികൃതര്‍ ആലോചിക്കുന്നത്. ഇതിനുള്ള കമ്പകത്തടി വകുപ്പിന്റെ ശേഖരത്തില്‍ സൂക്ഷിച്ചിട്ടുണ്ട്.
1877 ല്‍ ബ്രിട്ടീഷ് എന്‍ജിനീയര്‍ ആല്‍ബര്‍ട്ട് ഹെന്‍ട്രിയുടെ നേതൃത്വത്തില്‍ കല്ലടയാറിനു കുറുകെ നിര്‍മിച്ചതാണ് തൂക്കുപാലം. നാലുവശത്തുമായി നിര്‍മിച്ചിരിക്കുന്ന കിണറുകളിലെ കൊളുത്തില്‍ തൂക്കി കൂറ്റന്‍ ചങ്ങലകളില്‍ ബന്ധിപ്പിച്ചിരിക്കുന്ന പാലത്തിന്റെ നിര്‍മാണവിദ്യ ഇപ്പോഴും വിസ്മയിപ്പിക്കുന്നതാണ്.