Home Blog Page 2043

ബസ്സും ബൈക്കും കൂട്ടിയിച്ച് വിദ്യാർത്ഥി മരിച്ചു

മലപ്പുറം വള്ളുവമ്പ്രം അത്താണിക്കലിൽ ബസ്സും ബൈക്കും കൂട്ടിയിച്ച് വിദ്യാർത്ഥി മരിച്ചു. ബൈക്ക് യാത്രികനായ പറമ്പിൽപീടിക സ്വദേശി വരിച്ചാലിൽ വീട്ടിൽ സി.മുഹമ്മദ് ഹാഷിർ (19) ആണ് മരിച്ചത്. മേൽമുറി മഅ്ദിൻ പോളി ടെക്നിക് വിദ്യാർഥിയാണ്. രാവിലെ മറ്റൊരു വിദ്യാർത്ഥിക്കെപ്പം കോളേജിലേക്ക് പോകുമ്പോൾ ആണ് അപകടം. ഇരുവരെയും ഉടൻ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഹാഷിറിനെ രക്ഷിക്കാനായില്ല

കൊല്ലം ജില്ലയിൽ 10 വയസ്സുള്ള ആൺകുട്ടിക്ക് അമീബിക് മസ്തിഷ്ക ജ്വരം

കൊല്ലം ജില്ലയിൽ 10 വയസ്സുള്ള ആൺകുട്ടിക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. ഒക്ടോബർ 11 മുതൽ പനിയും തലവേദനയും ഉണ്ടായി. 12ന് പനിയും കടുത്ത തലവേദനയെയും തുടർന്ന് കൊട്ടാരക്കര താലുക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. 13ന് തിരുവനന്തപുരം എസ്എ ടി ആശുപത്രിയിലേക്ക് മാറ്റി. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് അവിടെ ചികിത്സയിലാണ്.

ജില്ലയിൽ രോഗം
സ്ഥിരീകരിച്ച സാഹചര്യത്തിൽ ജലാശയത്തിൽ ഇറങ്ങുന്നവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

ഡോക്ടര്‍മാരുടെ നിരാഹാര സമരം 10 ദിവസത്തിലേക്ക് കടന്നു,സന്നിഗ്ധാവസ്ഥ

കൊൽക്കത്ത. ആർജി കോർ മെഡിക്കൽ കോളേജിൽ ബലാൽ സംഗത്തിനിരയായി കൊല്ലപ്പെട്ട ജൂനിയർക്ക് നീതി തേടിയുള്ള ഡോക്ടട്ടേഴ്സിന്റെ നിരാഹാര സമരം 10 ദിവസത്തിലേക്ക് കടന്നു.സമരം ചെയ്യുന്ന നാലാമത്തെ ഡോക്ടറേയും ആരോഗ്യ നിലമോശമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവർ നിരാഹാര സമരം തുടരുന്നു.ഡോക്ട്ടേഴ്സിനെ ചർച്ചക്ക്‌ വിളിച്ചു സംസ്ഥാന സർക്കാർ.

എൻആർഎസ് മെഡിക്കൽ കോളേജ് ആശുപത്രിയിലെ പുലസ്ത ആചാര്യയെയാണ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.കടുത്ത വയറു വേദനയെത്തുടർന്നാണ് ആശുപത്രിയിൽ എത്തിച്ചത്.ഇദ്ദേഹത്തിന്‍റെ ആരോഗ്യ നില അതീവ മോശഅവസ്ഥയിലാണെന്നും, CCU വിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും ഡോക്ടർസ് അറിയിച്ചു.

കൊൽക്കത്തയിലും സിലിഗുരിയിലുമായി നടക്കുന്ന നടന്ന മരണം വരെ നിരാഹാര സമരത്തിൽ, ആശുപത്രിയിൽ ആകുന്ന നാലാമത്തെ ഡോക്ടർ ആണ് പുലസ്ത ആചാര്യ.

സംസ്ഥാന വാർഷിക ദുർഗാപൂജ കാർണിവലിനോട് അനുബന്ധിച്ച് ഒക്ടോബർ 15 ന് പ്രഖ്യാപിച്ച പ്രതിഷേധ പ്രകടനം പിൻവലിക്കണം എന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറി മനോജ് പന്ത് ജോയിൻ്റ് പ്ലാറ്റ്‌ഫോം ഓഫ് ഡോക്‌ടേഴ്‌സിന് കത്തയച്ചു.

സംസ്ഥാന ആരോഗ്യ വകുപ്പ് ആസ്ഥാനമായ സ്വാസ്ത്യ ഭവനിലേക്ക് ചർച്ചക്കായി ഡോക്ട്ടേഴ്സിനെ ക്ഷണിച്ചു. കൊല്ലപ്പെട്ട ജൂനിയർ ഡോക്ടർക്ക് നീതി ഉറപ്പാക്കുന്നതിനൊപ്പം, ആശുപത്രികളിൽ സുരക്ഷ ഉറപ്പാക്കാമെന്ന സംസ്ഥാന സർക്കാറിന്റെ വാഗ്ദാനങ്ങൾ പാലിക്കണം എന്ന് ആവശ്യപ്പെട്ടാണ് നിരാഹാര സമരം.

ഒരു കോടിയോളം മുക്കുപണ്ടം വച്ച് തട്ടി, തേവലക്കര ഇന്ത്യന്‍ ബാങ്കിലെ അപ്രൈസര്‍ മുങ്ങി, ബാങ്ക് ഉപരോധിച്ച് നാട്ടുകാര്‍

ചവറ . മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങളുടെ തട്ടിപ്പ് കണ്ടെത്തിയതിനെ തുടർന്ന് തേവലക്കര ഇന്ത്യന്‍ ബാങ്കിലെ അപ്രൈസർ ഒളിവിൽ പോയ സംഭവത്തില്‍ ബാങ്ക് ഉപരോധിച്ച് നാട്ടുകാര്‍. ഇടപാടുകാരെ കേസില്‍പെടുത്തിയത് അധികൃതരുടെ ഗൂഡാലോചനയെന്നാരോപിച്ച് നാട്ടുകാര്‍ ബാങ്ക് ഉപരോധിച്ചു.

ഇന്ത്യന്‍ ബാങ്കിൻ്റെ തേവലക്കര ശാഖയിലെ അപ്രൈസർ തേവലക്കര പാലയ്ക്കൽ തെക്കടത്ത് കിഴക്കേ തിൽ അജിത്ത് വിജയനെ ഒന്നാം പ്രതിയാക്കി തെക്കുംഭാഗം പൊലീസ് കേസെടുത്തു. 86.25 ലക്ഷം രൂപയുടെ തട്ടിപ്പാണ് നടത്തിയിട്ടുള്ളത്. ബാ ങ്കിലെത്തുന്ന ഉപഭോക്താക്ക ളുടെ പണയ ഉരുപ്പടി എന്ന നി ലയിൽ അവരെക്കൊണ്ട് ഒപ്പു വച്ച രേഖകൾ ഉപയോഗിച്ചാ ണ് മുക്കുപണ്ടം പണയപ്പെടു ത്തിയിരിക്കുന്നത്. പണയം വയ്ക്കാനെത്തുന്ന ഉപഭോക്താക്കൾ അറിയാതെ അപ്രൈസർ ചെയ്തെന്നാണ്

നിഗമനം. എന്നാൽ ഉപഭോക്‌താക്കളുടെ പേരിലുള്ള രേഖകൾ സമർപ്പിച്ചിട്ടുള്ളതിനാൽ ഉപഭോക്‌താക്കളും അപ്രൈസറും ചേർന്ന് നടത്തിയ തട്ടിപ്പ് നടത്തി എന്ന നിലയിലാണ് ബ്രാഞ്ച് മാനേജർ പൊലീസിൽ പരാതി നൽകിയിരിക്കുന്നത്.

ബ്രാഞ്ച് മാനേജരുടെ മൊഴിയിൽ അപ്രൈസർ അജിത്ത് വിജയനെ കൂടാതെ ഉപഭോക്‌താക്കളായ 6 പേരുടെ പേരിൽ പൊലീസ് കേസെടു ത്തിട്ടുണ്ട്.

അതേസമയം പ്രാഥമിക അന്വേഷണത്തിൽ ഉപഭോ ക്താക്കൾക്ക് പങ്കില്ല എന്ന നി ഗമനത്തിലാണ് പൊലീസ്.എന്നാല്‍ തങ്ങളെ കോസില്‍പെടുത്തിയതില്‍ അധികൃതരുടെ ചതിയുണ്ട് എന്നാണ് സമരക്കാരുടെ പരാതി. സ്ത്രീകളാണ് കൂടുതലും എത്തിയത്. ഇൻസ്പെക്ടർ കെ.ആർ.ബി ജുവിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സന്ധിവാതം അഥവാ ആർത്രൈറ്റിസ് ; സ്ത്രീകൾ അറി‍ഞ്ഞിരിക്കേണ്ടത്…

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾ സന്ധിവാത പ്രശ്നം അലട്ടുന്നു. 1996-ൽ ആർത്രൈറ്റിസ് ആൻഡ് റുമാറ്റിസം ഇൻ്റർനാഷണൽ (ARI) ആണ് ലോക സന്ധിവാത ദിനത്തിന് തുടക്കമിട്ടത്. തുടക്കത്തിലെ തിരിച്ചറിഞ്ഞാൽ മാറ്റാവുന്ന ഒന്നാണ് സന്ധിവാതം. ഏതു പ്രായക്കാരേയും എപ്പോൾ വേണമെങ്കിലും ഈ രോഗം ബാധിക്കാം. കുട്ടികളെയും ആർത്രൈറ്റിസ് ബാധിക്കാം.

സന്ധിവാതത്തിൻ്റെ ലക്ഷണങ്ങൾ

  1. സന്ധികളിൽ വേദന അനുഭവപ്പെടുക
  2. സന്ധികളിൽ നീരും, ചുവപ്പ് നിറവും ഉണ്ടാകുന്നത് സന്ധിവാതത്തിന്റെ ലക്ഷണമാണ്.
  3. ഇരിക്കുന്നിടത്ത് നിന്ന് എഴുന്നേൽക്കാനോ, ശരിയായി ഇരിക്കാനോ, ഒരു വസ്തു എടുക്കാനോ സാധിക്കാത്തത്.
  4. സ്ഥിരമായി ശരീരത്തിന് ക്ഷീണം അനുഭവപ്പെടുന്നതും, രാത്രിയിൽ ശരിയായ ഉറക്കം ലഭിക്കാത്തതും സന്ധിവാദത്തിന്റെ ലക്ഷണമാണ്.
  5. ഒന്നോ അതിലധികമോ സന്ധികളിൽ വീക്കം.
  6. സന്ധികൾ ചലിപ്പിക്കാനുള്ള ബുദ്ധിമുട്ട്.
  7. ബലഹീനതയും പേശി വേദനയും.

എന്തുകൊണ്ടാണ് ആർത്രൈറ്റിസ് സ്ത്രീകളെ കൂടുതൽ ബാധിക്കുന്നത്?

ഹോർമോൺ, ജനിതക, ജീവിതശൈലി ഘടകങ്ങൾ എന്നിവ സന്ധിവാതം സ്ത്രീകളെ കൂടുതലായി ബാധിക്കുന്നു. ആർത്തവവിരാമത്തിനു ശേഷം, ഈസ്ട്രജൻ്റെ കുറവ് ഓസ്റ്റിയോ ആർത്രൈറ്റിസ് (OA) വരാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. കൂടാതെ, സ്ത്രീകൾക്ക് റൂമറ്റോയ്ഡ് ആർത്രൈറ്റിസ് (RA) പോലെയുള്ള സ്വയം രോഗപ്രതിരോധ അവസ്ഥകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

അധിക ഭാരം സന്ധികളെ ബുദ്ധിമുട്ടിക്കുന്നതിനാൽ ഭാരം നിയന്ത്രിക്കുന്നത് പ്രധാനമാണ്. ഒമേഗ-3 ഫാറ്റി ആസിഡുകൾ അടങ്ങിയ ഫാറ്റി ഫിഷ് (സാൽമൺ, മത്തി), ഫ്ളാക്സ് സീഡുകൾ, വാൽനട്ട് എന്നിവ പോലുള്ള ആൻറി-ഇൻഫ്ലമേറ്ററി ഭക്ഷണങ്ങൾ സ്ഥിരമായ ഭക്ഷണത്തിൻ്റെ ഭാഗമാക്കുക.

വിറ്റാമിൻ ഡിയും കാൽസ്യവും അത്യന്താപേക്ഷിതമാണ്. പ്രത്യേകിച്ച് ആർത്തവവിരാമത്തിന് ശേഷമുള്ള സ്ത്രീകൾക്ക്. അസ്ഥികളുടെ സാന്ദ്രത നിലനിർത്തുന്നതിനും സന്ധികളുടെ സമ്മർദ്ദം കുറയ്ക്കുന്നതിനും കാൽസ്യം സഹായിക്കുന്നു.‌‌ ഗർഭകാലത്തും ആർത്തവവിരാമത്തിലും ഉണ്ടാകുന്ന ഹോർമോണൽ മാറ്റങ്ങളും സന്ധിവേദനയ്ക്കും സന്ധികളിലെ പിരിമുറുക്കത്തിനും കാരണമാകാം. അമിതവണ്ണം, അലസമായി ജീവിതശൈലി എന്നിവയും സന്ധിവേദനയുടെ സാധ്യത വർദ്ധിപ്പിക്കുന്നു.

വിജയദശമി ദിനത്തിൽ പൊലീസ് വണ്ടിക്ക് പൂജ നടത്തി മന്ത്രി കടന്നപ്പള്ളി, പിന്നാലെ വിശദീകരണം

കണ്ണൂർ :വിജയ ദശമി ദിനത്തിൽ പൊലീസ് വണ്ടിക്ക് പൂജ നടത്തി മന്ത്രി കടന്നപ്പള്ളി രാമചചന്ദ്രൻ. വിജയദശമി ദിനത്തിൽ കണ്ണൂരിലെ വീട്ടിൽ വച്ചായിരുന്നു മന്ത്രിയുടെ പൂജ. ഔദ്യോഗിക വാഹനത്തിനും അകമ്പടി വാഹനമായ പൊലീസ് വീഹനത്തിനുമാണ് പൂജ നടത്തിയത്.

എല്ലാ വർഷവും പൂജ പതിവുള്ളതാണെന്നും വാഹനങ്ങൾ പൂജിക്കുന്ന കൂട്ടത്തിൽ പൊലീസിന്റെ അകമ്പടി വാഹനവും പൂജിച്ചത് മാത്രമാണെന്നുമാണ് മന്ത്രിയുടെ ഓഫീസിൽ നിന്നുളള വിശദീകരണം. പൂജയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലടക്കം പ്രചരിക്കുകയാണ്.

വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; കൊല്ലത്ത് 10 വയസുകാരന് സ്ഥിരീകരിച്ചു

കൊല്ലം : സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം. കൊല്ലം ജില്ലയിൽ പത്ത് വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടിയെ തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്ക് മാറ്റി.

തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം രണ്ട് പേർക്ക് കൂടി അമീബിക്ക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചിരുന്നു. തിരുമല സ്വദേശിയായ 31കാരിക്കും മുള്ളുവിള സ്വദേശിയായ 27കാരിക്കുമാണ് ശനിയാഴ്ച രോഗം സ്ഥിരീകരിച്ചത്. ഇരുവരും കുളത്തിലോ തോട്ടിലോ കുളിച്ചിട്ടില്ല. പിന്നെങ്ങനെയാണ് രോഗബാധയുണ്ടായതെന്നതിലാണ് ആശങ്ക.

അമീബിക്ക് മസ്തിഷ്ക ജ്വര കേസുകൾ കേരളത്തിൽ തുടർച്ചയായി റിപ്പോർട്ട് ചെയ്യപ്പെടുകയാണ്. തിരുവനന്തപുരത്ത് കൂട്ടത്തോടെ അമീബിക്ക് മസ്തിഷ്കജ്വരം റിപ്പോർട്ട് ചെയ്തതോടെ കേരളത്തിൽ ഐസിഎംആർ പഠനം നടത്തുമെന്ന് ആരോഗ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. എന്നാൽ പ്രഖ്യാപനം കടലാസിൽ മാത്രം ഒതുങ്ങിപ്പോയി. ഐസിഎംആർ പ്രതിനിധി കേരളത്തിലെത്തി ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയതല്ലാതെ യാതൊന്നും സംഭവിച്ചിട്ടില്ല. 97 ശതമാനം മരണ നിരക്കുള്ള രോഗത്തിന്റെ കാര്യത്തിലും ഗുരുതരമായ അനാസ്ഥയാണ് സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്.

ചോറ്റാനിക്കരയിൽ അധ്യാപക ദമ്പതികളും 2 മക്കളും മരിച്ച നിലയിൽ; ആത്മഹത്യയെന്ന് നിഗമനം

കൊച്ചി: എറണാകുളം ചോറ്റാനിക്കരയ്ക്കടുത്ത് മാമല കക്കാട് അധ്യാപക ദമ്പതികളും രണ്ടു മക്കളും മരിച്ചനിലയിൽ. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. മുറിയിൽ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. മാമല കക്കാട് പടിഞ്ഞാറേവാര്യത്ത് രഞ്ജിത് (45), ഭാര്യ രശ്മി (40), മക്കളായ ആദി (12), ആദ്യ (8) എന്നിവരെയാണ് വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.

കണ്ടനാട് സെന്റ് മേരീസ് സ്കൂളിലെ അധ്യാപകനാണ് രഞ്ജിത്. രശ്മി പൂത്തോട്ട എസ്എൻഡിപി സ്കൂളിലെ അധ്യാപികയാണ്. രണ്ടു മക്കളും ഇവിടുത്തെ വിദ്യാർഥികളാണ്. ഇന്നു രാവിലെ സ്കൂളിൽ‍ ചെല്ലാതിരുന്നപ്പോൾ സ്കൂളിൽ നിന്ന് വിളിച്ചെങ്കിലും മറുപടി ഉണ്ടാകാത്തതിനെ തുടർന്ന് സ്കൂള്‍ അധികൃതർ പഞ്ചായത്ത് അംഗത്തെ വിവരം അറിയിച്ചു.

തുടർന്ന് പഞ്ചായത്ത് അംഗം അയൽക്കാരുമായി എത്തി പരിശോധിച്ചപ്പോഴാണ് മരണവിവരം അറിയുന്നത്. അധ്യാപക ദമ്പതികൾ ഡൈനിങ് മുറിയിൽ തൂങ്ങി മരിച്ച നിലയിലും മക്കളുടെ മൃതദേഹം കട്ടിലിലുമാണ് കണ്ടെത്തിയിട്ടുള്ളത്.

മുറിയിൽനിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. സാമ്പത്തിക ബുദ്ധിമുട്ടുകളാണ് കാരണമായി പറഞ്ഞിരിക്കുന്നതെങ്കിലും ഇരുവരും അധ്യാപകരായ സാഹചര്യത്തിൽ ഇതു മാത്രമാണോ കാരണമെന്നതും പൊലീസ് അന്വേഷിക്കുന്നുണ്ട്.

മെമ്മറി കാർഡിലെ പരിശോധനാ റിപ്പോർട്ട്: പൊലീസ് അന്വേഷണമില്ല, നടിയുടെ ഹർജി തള്ളി ഹൈക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ മെമ്മറി കാർഡിൽ അനധികൃത പരിശോധന നടന്നിട്ടുണ്ടെന്ന പരാതിയിലെ അന്വേഷണ റിപ്പോർട്ട് റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി. നിയമപരമായി നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് സി.എസ്.ഡയസ് ഹർജി തള്ളിയത്. മെമ്മറി കാർഡ് അനധികൃത പരിശോധനയ്ക്ക് വിധേയമായിട്ടുണ്ടോ എന്ന അന്വേഷണം വസ്തുതാപരമല്ലെന്ന് ചൂണ്ടിക്കാട്ടി അതീജീവിത നൽകിയ ഉപഹർജിയിലാണ് വിധി. എറണാകുളം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജ‍ഡ്ജിയാണ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് ഹൈക്കോടതിയിൽ സമർപ്പിച്ചത്.

ഐജി റാങ്കിൽ കുറയാത്ത പൊലീസ് ഉദ്യോഗസ്ഥൻ അന്വേഷിക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. മെമ്മറി കാർഡിലെ വിവരങ്ങൾ ചോർന്നിട്ടുണ്ടെന്ന അതിജീവിതയുടെ പരാതിയിൽ നേരത്തെ ഹൈക്കോടതി അന്വേഷണം പ്രഖ്യാപിച്ചിരുന്നു. തുടർന്ന്, മൂന്നു തവണ മെമ്മറി കാർഡ് പരിശോധിച്ചിട്ടുണ്ടന്നും ഇതിന്റെ ഹാഷ് വാല്യൂ മാറിയിട്ടുണ്ടെന്നുമുള്ള റിപ്പോർട്ട് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജ‍ഡ്ജി കോടതിയിൽ‍ സമർപ്പിച്ചു. എന്നാൽ തന്നെപ്പോലും ബന്ധപ്പെടാതെയാണ് അന്വേഷണം നടത്തിയിട്ടുള്ളതെന്നും വസ്തുതാപരമായി പരിഗണിക്കേണ്ട പല കാര്യങ്ങളും അന്വേഷിച്ചില്ലെന്നും ചൂണ്ടിക്കാട്ടി അതിജീവിത വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു.

അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പും ഇതിൽ ഉള്‍പ്പെടുത്തിയിരിക്കുന്ന മൊഴിയുടെ പകർപ്പും അതിജീവിതയ്ക്ക് നൽകാൻ നേരത്തെ കോടതി ഉത്തരവിട്ടിരുന്നു. ഇതേ ആവശ്യം കേസിലെ എട്ടാം പ്രതിയായ ദിലീപും ഉന്നയിച്ചിരുന്നെങ്കിലും കോടതി അനുവദിച്ചിരുന്നില്ല. കേസിലെ ഒന്നാം പ്രതിയായ സുനിൽ കുമാർ എന്ന പൾസർ സുനിക്ക് ഏഴു വർഷത്തിനു ശേഷം അടുത്തിടെ ജാമ്യം ലഭിച്ചിരുന്നു. കേസിന്റെ അവസാനഘട്ട വിചാരണ സെഷൻസ് കോടതിയിൽ നടന്നുകൊണ്ടിരിക്കുകയാണ്.

അറബിക്കടലിൽ തീവ്ര ന്യൂനമർദ്ദം, ബംഗാൾ ഉൾക്കടലിലും രൂപപ്പെട്ടേക്കും; സംസ്ഥാനത്ത് മഴ ശക്തം; 6 ജില്ലകളിൽ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് ആറ് ജില്ലയിൽ മഴ മുന്നറിയിപ്പുണ്ട്. ഇടുക്കി, പാലക്കാട്, മലപ്പുറം,കോഴിക്കോട്, വയനാട്,കണ്ണൂർ, ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. മധ്യ അറബികടലിൽ തീവ്ര ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നുണ്ട്. ഇതിൽ നിന്നുള്ള ന്യൂനമർദപാത്തി തെക്കൻ കേരളത്തിന് കുറുകെയായി നിലനിൽക്കുന്നുണ്ട്. മധ്യ തെക്കൻ ബംഗാൾ ഉൾക്കടലിൽ മറ്റൊരു ന്യൂനമർദ്ദവും രൂപപ്പെട്ടേക്കും. ഇതിന്റെയെല്ലാം സ്വാധീനഫലമായി ഈ ദിവസങ്ങളിൽ കേരളത്തിൽ മഴ കനക്കാനാണ് സാധ്യത.

അടുത്ത 4 ദിവസത്തിനുള്ളിൽ രാജ്യത്ത്‌ നിന്ന് കാലവർഷം പൂർണ്ണമായും വിടവാങ്ങാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു. അതേ ദിവസങ്ങളിൽ തന്നെ തെക്കേ ഇന്ത്യയിൽ തുലാവർഷം ആരംഭിക്കാനാണ് സാധ്യത.
മഴ ശക്തമാകുന്ന സാഹചര്യത്തിൽ കേരളാ തീരത്ത് മൽസ്യബന്ധത്തിന് വിലക്ക് ഉണ്ട്. ഉയർന്ന തിരമാലകൾക്കും, കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് മൽസ്യബന്ധത്തിന് വിലക്കേർപ്പെടുത്തിയത്.

ഉയർന്ന തിരമാല ജാഗ്രത നിർദേശം

15 ന് രാവിലെ 5.30 മുതൽ 16 ന് രാത്രി 11.30 വരെ മാഹി തീരത്ത് 0.6 മുതൽ 1.0 മീറ്റർ വരെയും തെക്കൻ തമിഴ് നാട് തീരത്ത് (കന്യാകുമാരി തീരം) 1.2 മുതൽ 1.5 മീറ്റർ വരെയും ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കുക.


ജാഗ്രത നിർദേശങ്ങൾ

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.

  1. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
  2. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.