24.2 C
Kollam
Wednesday 24th December, 2025 | 12:29:59 AM
Home Blog Page 2011

ന്യൂസ് അറ്റ് നെറ്റ്BIG BREAKING                              പി പി ദിവ്യയുടെ മുൻകൂർ ജാമ്യഹർജിയിൽ വിധി 29 ന്

2024 ഒക്ടോബർ 24 വ്യാഴം 3.30 PM

?പി പി ദിവ്യയുടെ മുൻകൂർ ജാമ്യ ഹർജിയിൽ തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി 29 ന് രാവിലെ 11വിധി പറയും

?വയനാട്ടിൽ ഇടത് മുന്നണിയുടെ ശക്തി പ്രകടനത്തിൻ്റെ അകമ്പടിയോടെ സ്ഥാനാർത്ഥി സത്യൻ മൊകേരി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.

?ചാലക്കുടിയിൽ നിർമ്മാണത്തിലിരുന്ന ഫ്ലാറ്റിൻ്റെ ഗ്രൗണ്ട് ഫ്ലോറിൽ അസ്ഥികൂടം കണ്ടെത്തി .പോലീസെത്തി പരിശോധന തുടങ്ങി.

?കുന്നംകുളം ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയിൽ ഇ പി ജയരാജൻ ദേശാഭിമാനി പത്രാധിപരായിരുന്നപ്പോൾ പ്രതിയായ അപകീർത്തി കേസ് ഒത്ത് തീർപ്പാക്കി

? പാലക്കാട്ടെ ഇടത് സ്ഥാനാർത്ഥി ഡോ. പി സരിന് കെട്ടിവെയ്ക്കാനുള്ള തുക നൽകിയത് ഡി വൈ എഫ് ഐ.

?പ്രകടനമായെത്തി ഡോ.പി സരിൻ പത്രിക നൽകി.

ജമ്മു കശ്മീരിലെ തുടർച്ചയായ ഭീകരക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഉന്നത തല സുരക്ഷ യോഗം ഇന്ന്

ന്യൂഡെല്‍ഹി.ജമ്മു കശ്മീരിലെ തുടർച്ചയായ ഭീകരക്രമണങ്ങളുടെ പശ്ചാതലത്തിൽ ഉന്നത തല സുരക്ഷ യോഗം ഇന്ന് ചേരും.
രാജ് ഭവനിൽ ചേരുന്ന യോഗത്തിൽ സേന – ഇന്റലിജൻസ് മേധാവികൾ ഉൾപ്പെടെ പങ്കെടുക്കും. മുഖ്യമന്ത്രി ഒമർ അബ്ദുള്ള ഇന്ന് ഡൽഹിയിൽ പ്രധാന മന്ത്രി നരേന്ദ്ര മോദി യുമായി കൂടിക്കാഴ്ച നടത്തും.

ഗന്ധർബാലിൽ ഏഴ് പേരുടെ അതിനിടയാക്കിയ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഉന്നത തല യോഗം വിളിച്ചത്.നിലവിലെ സുരക്ഷ സാഹചര്യങ്ങളും, ഭീകരവാദ വിരുദ്ധ നീക്കങ്ങളും ചർച്ച ചെയ്യാൻ ആണ് ഉന്നത തല സുരക്ഷാ ഗ്രിഡ് യോഗം ചേരുന്നത്.ലെഫ്റ്റ്നെന്റ് ഗവർണർ മനോജ്‌ സിൻഹ യുടെ നേതൃത്വത്തിൽ, രാജ്ഭവനിൽ ആണ് യുണൈറ്റഡ് ഹെഡ്ക്വാർട്ടർ യോഗം ചേരുന്നത്.നോർത്തേൺ ആർമി കമാൻഡർ, ജമ്മു കശ്മീർ ഡിജിപി, കോർപ്സ് കമാൻഡർമാർ, ഇൻ്റലിജൻസ് ഏജൻസി മേധാവികൾ എന്നിവർ യോഗത്തിൽ പങ്കെടുക്കും.

അതിനിടെ ത്രാലിൽ അന്യസംസ്ഥാന തൊഴിലാളിക്ക് നേരെ ആക്രമണമുണ്ടായി.ഉത്തർപ്രദേശ് സ്വദേശി ശുഭം കുമാറിനാണ് കയ്യിൽ വെടിയേറ്റത്.മുഖ്യമന്ത്രി ഒമർ അബ്ദുള്ള ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തും.ജമ്മു കശ്മീരിന് പൂർണ സംസ്ഥാന പദവി പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം കൈമാറാനാണ് കൂടിക്കാഴ്ച.കഴിഞ്ഞദിവസം ആഭ്യന്തരമന്ത്രി അമിത്രായുമായി കൂടിക്കാഴ്ച നടത്തിയ ഒമർ അബ്ദുള്ള, സംസ്ഥാന പദവിക്കൊപ്പം, ഗന്ധർബാലിലെ ഭീകരാക്രമണം സംബന്ധിച്ചും ചർച്ച നടത്തിയിരുന്നു.

പാലക്കാടിന് ഇനി രാഹുല്‍ വരത്തനല്ല

പാലക്കാട്. പാലക്കാടിന് ഇനി രാഹുല്‍ വരത്തനല്ല, നാമനിർദേശപത്രിക നൽകുന്ന അതെദിവസം നഗരത്തിലെ ഫ്ലാറ്റിൽ പാല്കാച്ചി താമസം ആരംഭിച്ചു,പണ്ടേ ഏറെ ഇഷ്ടമുള്ള നാടാണ് പാലക്കാടെന്ന് രാഹുലിന്റെ അമ്മയും സഹോദരിയും പറഞ്ഞു


കുന്നത്തൂർമേട്ടിലെ ഫ്ലാറ്റിൽ ഇനി പുതിയ താമസക്കാരൻ കൂടി…പേര് രാഹുൽ മാങ്കൂട്ടത്തിൽ,പേരിനൊപ്പം എംഎൽഎ എന്നുകൂടി എഴുതി ചേർക്കാൻ കഴിയുമോയെന്ന് അടുത്ത 23ന് അറിയാം…പുതിയ ഫ്ലാറ്റിന്റെ പാലുകാച്ചൽ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ നടന്നു…ഇനി പാലക്കാടുണ്ടാകുമെന്ന് രാഹുലിന്റെ ഉറപ്പ്

ഇന്ന് നഗരത്തിലെ വിവിധ ക്ഷേത്രങ്ങളിൽ സന്ദർശനം നടത്തിയ ശേഷമാണ് രാഹുൽ വീടിന്റെ പാല് കാച്ചലിനും നാമനിർദേശപത്രിക സമർപ്പണത്തിനും എത്തിയത്

മൂന്ന് ശതമാനം ഡിഎ കുടിശ്ശിക പ്രഖ്യാപിച്ച നടപടി സർക്കാർ ജീവനക്കാരെ അപഹാസ്യരാക്കുന്നതിന് തുല്യം,കെ ജി ഈ യു

ശാസ്താംകോട്ട:22 ശതമാനം ഡി.എ കുടിശ്ശിക സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും നൽകാനുള്ളപ്പോഴാണ് 3 ശതമാനം ഡി.എ കുടിശ്ശിക സർക്കാർ പ്രഖ്യാപിച്ചതെന്നും ഇത് സർക്കാർ ജീവനക്കാരെ അപഹാസ്യരാക്കുന്നതിന് സമാനമാണെന്നും കെ.ജി.ഈ.യു കൊല്ലം ജില്ലാ കമ്മിറ്റി ആരോപിച്ചു.കേന്ദ്ര സർക്കാർ 3 ശതമാനം ഡി.എ കൂടി പ്രഖ്യാപിച്ചതോടെ ജനുവരി മുതൽ സംസ്ഥാന സർക്കാർ ജീവനക്കാരുടെ ഡി.എ കുടിശ്ശിക 25 ശതമാനം ആകുന്ന നിലയിലാണ്.2021 ജൂലായ് 1ന് പ്രഖ്യാപിച്ച 3 ശതമാനം ഡി.എ ആണ് ഇപ്പോൾ തരുമെന്ന് പറയുന്നതെങ്കിലും മൂന്ന് വർഷമായുള്ള ഡി.എ കുടിശ്ശികയെക്കുറിച്ച് ഓർഡറിൽ പ്രതിപാദിക്കാത്തത് പ്രതിഷേധാർഹമാണ്.ജീവനക്കാരെ അവഗണിക്കുന്ന സർക്കാർ നടപടികൾക്കെതിരെ ഭരണപക്ഷ സർവീസ് സംഘടനകളുടെ മൗനം ഖേദകരമാണെന്നും ഐക്യട്രേഡ് യൂണിയനുകൾ രൂപീകരിച്ച് ഒറ്റക്കെട്ടായി ജീവനക്കാരുടെ അവകാശങ്ങൾക്കായി സമരപോരാട്ടങ്ങൾക്ക് തുടക്കം കുറിക്കണമെന്നും ജില്ലാ പ്രസിഡൻ്റ് എ.ആരീസും സെക്രട്ടറി ശ്യാംദേവ് ശ്രാവണവും ആവശ്യപ്പെട്ടു.

അയ്യപ്പസന്നിധിയിൽ വീരമണികണ്ഠന് തുടക്കം.ആറു ഭാഷകളിലായി ത്രീഡി ബ്രഹ്മാണ്ഡം


ഭാരതത്തിൻ്റെ സാംസ്ക്കാരിക പരിണാമഘട്ടത്തിൽ സുപ്രധാനമായിട്ടുള്ള ദൈവീകശക്തിയായ ശ്രീ അയ്യപ്പൻ്റെ വീരേതിഹാസ കഥയുമായെത്തുന്ന ചിത്രമാണ് “വീരമണികണ്ഠൻ “. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലായി ത്രീഡിയിലാണ് ചിത്രം ഒരുങ്ങുന്നത്.

വൺ ഇലവൻ്റെ ബാനറിൽ സജി എസ് മംഗലത്ത് നിർമ്മിക്കുന്ന ചിത്രം വി എഫ് എക്സ് സ്പെഷ്യലിസ്റ്റ് മഹേഷ് കേശവും സജി എസ് മംഗലത്തും ചേർന്നാണ് സംവിധാനം ചെയ്യുന്നത്. നാഗേഷ് നാരായണനാണ് തിരക്കഥയൊരുക്കുന്നത്.

വീരമണികണ്ഠൻ്റെ ഒഫിഷ്യൽ ലോഞ്ച് ശബരിമല സന്നിധാനത്ത് നടന്നു. ചിത്രത്തിൻ്റെ പോസ്റ്ററും സ്ക്രിപ്റ്റും മേൽശാന്തി അരുൺകുമാർ നമ്പൂതിരിക്ക് കൈമാറിയാണ് ഒദ്യോഗിക പ്രഖ്യാപനം നടന്നത്.

ഈ വർഷം വൃശ്ചികം ഒന്നിന് ചിത്രീകരണം ആരംഭിക്കുന്ന വീരമണികണ്ഠൻ, അടുത്ത വർഷം വൃശ്ചികത്തിൽ പ്രദർശനത്തിനെത്തും. മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷാ സിനിമകളിലെ പ്രമുഖ അഭിനേതാക്കൾ ചിത്രത്തിൻ്റെ ഭാഗമാകും. വീരമണികണ്ഠനെ ഒരു പുതുമുഖമായിരിക്കും അവതരിപ്പിക്കുന്നത്.

മഹേഷ് – സജി കൂട്ടുകെട്ടിൽ പൂർത്തിയായ ധ്യാൻ നായക ത്രീഡി ചിത്രം 11:11 ഉടൻ തീയേറ്ററുകളിലെത്തും.
അജയ് തുണ്ടത്തിലാണ് ചിത്രത്തിൻ്റെ പിആർഓ

കേരള ഹൈകോടതിയില്‍ 159 ഒഴിവുകള്‍

കേരള സര്‍ക്കാരിന്റെ കീഴില്‍ വിവിധ ജില്ലകളില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവസരം. കേരള ഹൈകോടതി ഇപ്പോള്‍ ടെക്‌നിക്കല്‍ പേര്‍സണ്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ ഡിഗ്രി യോഗ്യത ഉള്ളവര്‍ക്ക് കേരളത്തില്‍ വിവിധ ജില്ലകളില്‍ കോടതികള്‍ക്ക് കീഴില്‍ ടെക്‌നിക്കല്‍ പേര്‍സണ്‍ പോസ്റ്റുകളില്‍ മൊത്തം 159 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേരളത്തില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2024 ഒക്ടോബര്‍ 18 മുതല്‍ 2024 നവംബര്‍ 10 വരെ അപേക്ഷിക്കാം.

Kerala High Court Recruitment 2024 Latest Notification Details
സ്ഥാപനത്തിന്റെ പേര്കേരള ഹൈകോടതി
ജോലിയുടെ സ്വഭാവംCentral Govt
Recruitment TypeDirect Recruitment
Advt NoHCKL/1589/2024-ECC4- HC KERALA
തസ്തികയുടെ പേര്ടെക്നിക്കല്‍ പേര്‍സണ്‍
ഒഴിവുകളുടെ എണ്ണം159
ജോലി സ്ഥലംAll Over Kerala
ജോലിയുടെ ശമ്പളംRs.15,000/-
അപേക്ഷിക്കേണ്ട രീതിഓണ്‍ലൈന്‍
അപേക്ഷ ആരംഭിക്കുന്ന തിയതി2024 ഒക്ടോബര്‍ 18
അപേക്ഷിക്കേണ്ട അവസാന തിയതി2024 നവംബര്‍ 10
ഒഫീഷ്യല്‍ വെബ്സൈറ്റ്https://highcourt.kerala.gov.in/

നവീൻ ബാബുവിന്റെ മരണം: കുറ്റക്കാർക്കെതിരെ ഏതറ്റം വരെയും പോകുമെന്ന് മന്ത്രി കെ രാജൻ

തിരുവനന്തപുരം:
നവീൻ ബാബുവിന്റെ മരണത്തിൽ കുറ്റക്കാർക്കെതിരെ ഏതറ്റം വരെയും പോകുമെന്ന് റവന്യു മന്ത്രി കെ രാജൻ. കുറ്റക്കാരെ വെറുതെ വിടില്ല. ലാൻഡ് റവന്യു ജോയിന്റ് കമ്മീഷണറുടെ റിപ്പോർട്ട് ലഭിച്ചിട്ടില്ല. കിട്ടാത്ത റിപ്പോർട്ടിനെ കുറിച്ച് ചോദിച്ചാൽ മറുപടി പറയാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു

ലാൻഡ് റവന്യു ജോയിന്റ് കമ്മീഷണറുടെ റിപ്പോർട്ട് ഇന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷ. കലക്ടർക്ക് കേസുമായി ബന്ധമില്ല. റവന്യു വകുപ്പിന്റെ പരിപാടി മാറ്റിയത് മുൻകൂട്ടി തീരുമാനിച്ച പ്രകാരമാണ്.
നവീൻബാബു സത്യസന്ധനായ ഉദ്യോഗസ്ഥനാണ്. അദ്ദേഹത്തെ നേരത്തെ അറിയാം. പോലീസ് അന്വേഷണം നടക്കട്ടെ. അതിൽ അഭിപ്രായം പറയാനില്ലെന്നും മന്ത്രി പറഞ്ഞു.

കമ്മ്യൂണിസ്റ്റ്കാരൻ്റെചിരി ആത്മാർത്ഥതയുടെതെന്ന് ഡോ. പി സരിൻ

പാലക്കാട്: കമ്മ്യൂണിസ്റ്റുകാരുടെ ചിരി ആത്മാർഥതയുള്ളതെന്ന് പാലക്കാട്ടെ ഇടത് സ്ഥാനാർഥി ഡോ. പി സരിൻ. തന്റെ മുഖത്തെ ചിരി ജനങ്ങൾ തനിക്ക് നൽകുന്നതാണ്. അത് അവർക്ക് തിരിച്ചു കൊടുക്കുക മാത്രമാണ് ചെയ്യുന്നത്.
പാലക്കാട്ടെ ജനങ്ങൾക്ക് ഇപ്പോഴുള്ളത് ആശ്വാസമാണ്. ജനങ്ങളുടെ റിഫ്‌ളക്ഷൻ ആകാൻ ആഗ്രഹിക്കുന്ന ഒരു പൊതുപ്രവർത്തകനാണ് ഞാൻ. അവരുടെ നിരാശയും പ്രതീക്ഷയും സന്തോഷവുമെല്ലാം മുഖത്ത് കണ്ടേക്കാം.
അവർക്കിപ്പോഴുള്ളത് ആശ്വാസമാണ്. ജനങ്ങൾക്കൊപ്പം നിൽക്കാൻ ഒരാളെ കിട്ടിയെന്ന സമാധാനത്തിലാണ് അവർ. കമ്മ്യൂണിസ്റ്റുകാരന്റെ ചിരി ആത്മാർഥതയുടേതാണ്. കോൺഗ്രസിന്റേത് കാട്ടിക്കൂട്ടൽ മാത്രമാണെന്നും സരിൻ പറഞ്ഞു.

പള്ളിക്കൽ നദിയുടെ കരയിലുള്ളവർ ജാഗ്രത പാലിക്കണം

കൊല്ലം ജില്ലയിലെ പള്ളിക്കൽ നദിയുടെ കരയിലുള്ളവർ ജാഗ്രത പാലിക്കണം. പള്ളിക്കൽ നദിയിലെ ജലനിരപ്പ് ഉയരുന്നതിനാൽ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിയ്ക്കുന്നു*.

സംസ്ഥാന ജലസേചന വകുപ്പിൻറെ ആനയാടി സ്റ്റേഷനിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്ന സാഹചര്യത്തിൽ പള്ളിക്കൽ നദിക്കരയിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തേണ്ടതാണ്.

യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്.

അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണം.

ശ്രുതിയുടെ മരണം: ഞെട്ടൽ മാറാതെ പിറവന്തൂർ നിവാസികൾ…എച്ചില്‍ പാത്രത്തില്‍ നിന്ന് ഭക്ഷണം കഴിക്കാന്‍ അമ്മായിയമ്മ ശ്രുതിയെ നിര്‍ബന്ധിച്ചതായി ബന്ധുക്കള്‍

പിറവന്തൂര്‍ സ്വദേശി ശ്രുതി (25) സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ജീവനൊടുക്കിയതിന്റെ ഞെട്ടലിൽ ആണ് ബന്ധുക്കളും നാട്ടുകാരും. ആറു മാസം മുന്‍പായിരുന്നു ശ്രുതിയുടെ വിവാഹം.
കൊല്ലം സ്വദേശികളായ ബാബു- ദേവി ദമ്പതികളുടെ മകളാണ് ശ്രുതി. ബാബു തമിഴ്‌നാട്ടിലെ ഇലക്ട്രിസിറ്റി ബോര്‍ഡിലെ എന്‍ജിനിയറാണ്. ശ്രുതി എംഎ പൂര്‍ത്തിയാക്കി കോളജില്‍ അസിസ്റ്റന്റ് പ്രൊഫസറായി ജോലി ചെയ്ത് വരികയാണ്. അതിനിടെയാണ് തമിഴ്‌നാട്ടിലെ ഇലക്ട്രിസിറ്റി ബോര്‍ഡിലെ തന്നെ ജീവനക്കാരനായ തമിഴ്‌നാട് സ്വദേശി കാര്‍ത്തിക്കുമായി ശ്രുതിയുടെ വിവാഹം നടക്കുന്നത്.
വിവാഹ സമ്മാനമായി കാര്‍ത്തിക്കിന്റെ വീട്ടുകാര്‍ക്ക് പത്തുലക്ഷം രൂപയും 50 പവനും നല്‍കിയതായി ശ്രുതിയുടെ ബന്ധുക്കള്‍ പറയുന്നു. എന്നിട്ടും കാര്‍ത്തിക്കിന്റെ അമ്മയില്‍ നിന്ന് കടുത്ത പീഡനമാണ് ശ്രുതി നേരിട്ടതെന്നും ബന്ധുക്കള്‍ ആരോപിച്ചു. സ്ത്രീധനം കുറഞ്ഞെന്ന് പറഞ്ഞ് അമ്മായിയമ്മ സ്ഥിരമായി ശ്രുതിയുമായി വഴക്കിട്ടിരുന്നു. മരണത്തിന് തൊട്ടുമുന്‍പ് ശ്രുതി വീട്ടുകാര്‍ക്ക് അയച്ച ശബ്ദ സന്ദേശത്തില്‍ കാര്‍ത്തിക്കിന്റെ വീട്ടുകാര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നതെന്നും ബന്ധുക്കള്‍ ആരോപിച്ചു.

എച്ചില്‍ പാത്രത്തില്‍ നിന്ന് ഭക്ഷണം കഴിക്കാന്‍ അമ്മായിയമ്മ ശ്രുതിയെ നിര്‍ബന്ധിച്ചതായി ബന്ധുക്കള്‍ ആരോപിച്ചു. ഭര്‍ത്താവിനൊപ്പം ഇരിക്കാന്‍ സമ്മതിക്കുന്നില്ല. വീട്ടിലേക്ക് തിരിച്ചുപോകണമെന്ന് പറഞ്ഞ് നിരന്തരം പീഡിപ്പിച്ചതായും ശ്രുതിയുടെ ശബ്ദ സന്ദേശത്തില്‍ പറയുന്നു.