Home Blog Page 2

കോന്നി പയ്യനാമൺ ക്വോറി ദുരന്തം: കാണതായ ഹിറ്റാച്ചി ഓപ്പറേറ്ററുടെ മൃതദേഹം കണ്ടെത്തി; മരണം രണ്ടായി

പത്തനംതിട്ട: കോന്നി പയ്യനാമണ്ണിലെ പാറമടയില്‍ ഹിറ്റാച്ചിക്ക് മുകളിലേക്ക് പാറയിടിഞ്ഞ് വീണുണ്ടായ അപകടത്തിൽ‌ കുടുങ്ങിയ ഹിറ്റാച്ചി ഓപ്പറേറ്റർ ബീഹാർ സിമർല ജമുയ് ഗ്രാം സ അജയ്കുമാർ റായി ( 38)യുടെ മൃതദേഹം കണ്ടെത്തി. പാറകൾക്കിടയിൽ ഹിറ്റാച്ചിയുടെ ക്യാബിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. തകർന്നുകിടക്കുന്ന ക്യാബിൻ്റെ ഉള്ളിലാണ് മൃതദേഹം. ക്യാബിന് ഉള്ളിലും നിറയെ പാറക്കൂട്ടമാണ്. ഇവിടേക്ക് ദൗത്യസംഘം വടംകെട്ടിയാണ് ഇറങ്ങിയത്. നേരത്തെ നിർത്തിവെച്ച രക്ഷാദൗത്യം 8 മണിക്കൂറിന് ശേഷമാണ് പുനരാരംഭിച്ചത്. പ്രദേശത്ത് മഴയുണ്ടായിരുന്നതും പാറകൾ വീണ്ടും ഇടിയുന്നതും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായിരുന്നു. നിലവിൽ ലോങ് ബൂം എസ്കവേറ്റർ എത്തിച്ചാണ് രക്ഷാദൗത്യം നടത്തിയത്.

ഇന്നലെ വൈകുന്നേരമാണ് കോന്നി പയ്യനാമൺ പാറമടയിൽ അപകടമുണ്ടായത്. രണ്ട് തൊഴിലാളികളാണ് ഹിറ്റാച്ചിക്കുള്ളിൽ കുടുങ്ങിയത്. അതിലൊരാളുടെ മൃതദേഹം ഇന്നലെ പുറത്തെടുത്തിരുന്നു. ഒഡീഷാ സ്വദേശി മഹാദേവിന്റെ മൃതദേഹമാണ് ഇന്നലെ കണ്ടെത്തിയത്. അടിയിൽപെട്ടുപോയ രണ്ടാമത്തെയാളെ പുറത്തെടുക്കാൻ ഫയർഫോഴ്സ് സംഘത്തിന് പോലും കഴിയാത്ത സ്ഥിതിയായിരുന്നു. ഇന്ന് രാവിലെ പ്രത്യേക റോപ്പുകള്‍ ഉപയോഗിച്ച് ഹിറ്റാച്ചി കിടക്കുന്ന സ്ഥലത്തെത്തി ദൗത്യസംഘം പരിശോധന നടത്തിയെങ്കിലും മണ്ണുമാന്തി യന്ത്രത്തിന്‍റെ ക്യാബിന് മുകളില്‍ വലിയ പാറകൾ മൂടിയ നിലയിലായിരുന്നു. ഹിറ്റാച്ചിയുടെ ക്യാബിൻ മുഴുവനായും പാറ മൂടി കിടക്കുകയായിരുന്നു.

ലഹരിക്കെതിരെ ഉറച്ച യുദ്ധം ‘ഉദയം’ പ്രഖ്യാപിച്ച് കൊച്ചി സിറ്റി പോലീസ്

കൊച്ചി.ലഹരിക്കെതിരെ ഉറച്ച യുദ്ധം പ്രഖ്യാപിച്ച് കൊച്ചി സിറ്റി പോലീസ്. ലഹരിമുക്ത കൊച്ചിക്കായി പോലീസിന്റെ ‘ഉദയം’ എന്ന പദ്ധതി ആരംഭിച്ചു. 1000 ബോധവത്കരണ ക്ലാസുകൾ പദ്ധയുടെ ഭാഗമായി നടപ്പിലാക്കും. പരിപാടിയുടെ ഔദ്യോഗിക ഉത്ഘാടനം മന്ത്രി പി രാജീവ്‌ നിർവഹിച്ചു.

ലഹരിമുക്ത കൊച്ചി എന്ന ആശയം ഉയർത്തിയാണ് ‘ഉദയം’ എന്ന പേരിൽ
ഒരു വർഷം നീളുന്ന പദ്ധതി കൊച്ചി പോലീസ് ആവിഷ്കരിച്ചിരിക്കുന്നത്. ലഹരി മരുന്നുകളുടെ ഉപയോഗം ഒരു മാരക വിപത്തായി കുട്ടികളില്‍ പോലും ബാധിച്ചിരിക്കുന്ന സാഹചര്യത്തില്‍ ലഹരിയുടെ സ്വാധീന വലയങ്ങളില്‍ നിന്നും സ്വയം രക്ഷനേടുന്നതിനും, മറ്റുള്ളവര്‍ക്കായി പ്രതിരോധം തീര്‍ക്കുന്നതിനും ആവശ്യമായ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിനായാണ് പുത്തൻ പദ്ധതി നടപ്പിലാക്കുന്നത്. പരിപാടി യുടെ ഔദ്യോഗിക ഉദ്ഘാടനം മന്ത്രി പി രാജീവ്‌ നിർവഹിച്ചു.

ഉണരാം, ജീവിക്കാം, വിജയിക്കാം എന്നതാണ് പദ്ധതിയുടെ ആപ്‌തവാക്യം. വിദ്യാര്‍ത്ഥികള്‍ക്കും, അദ്ധ്യാപകര്‍ക്കും, രക്ഷകര്‍ത്താക്കള്‍ക്കും, പൊതുജനങ്ങള്‍ക്കുമായി ഒരു വര്‍ഷം 1000 ബോധവത്ക്കരണ ക്ലാസ്സുകളാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കളമശ്ശേരി രാജഗിരി സ്ക്കൂളില്‍ വച്ച് നടന്ന ഉദ്ഘാടന ചടങ്ങില്‍ സിറ്റി പോലീസ് കമ്മീഷണര്‍ പുട്ട വിമാലാദിത്യ, എം.പി ഹൈബി ഈഡന്‍ എന്നിവർ പങ്കെടുത്തു. എറണാകുളം ജില്ലാ കളക്ടര്‍ എൻ.എസ്.കെ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കാടുത്തു.

നിപ ,സംസ്ഥാനത്ത് 485 പേർ സമ്പർക്ക പട്ടികയിൽ

നിപ ജാഗ്രത തുടരുന്ന സംസ്ഥാനത്ത് 485 പേർ സമ്പർക്ക പട്ടികയിൽ. നിപ സ്ഥിരീകരിച്ച രോഗി കോഴിക്കോട് മെഡിക്കൽ കോളേജ് ഐസിയുവിൽ ചികിത്സയിൽ തുടരുന്നു. 26 പേർ ഹൈസറ്റ് റിസ്ക് കാറ്റഗറിയിൽ നിരീക്ഷണത്തിലാണ്.

സംസ്ഥാനത്തെ അഞ്ചു ജില്ലകളിലായി 485 പേരാണ് നിപ സമ്പർക്ക പട്ടികയിൽ ഉള്ളത്. മലപ്പുറത്ത് 192 പേരും കോഴിക്കോട് 114 പേരും പാലക്കാട് 176, എറണാകുളത്ത് രണ്ടുപേരും കണ്ണൂരിൽ ഒരാളുമാണ് സമ്പർക്കപ്പട്ടികയിലുള്ളത്. നിപ സ്ഥിരീകരിച്ച രോഗി കോഴിക്കോട് മെഡിക്കൽ കോളേജ് ഐസിയുവിൽ ചികിത്സയിൽ തുടരുന്നു. മലപ്പുറത്ത് 18 പേരാണ് ചികിത്സയിൽ ഉള്ളത് ഒരാൾ ഐസിയുവിലാണ് . ജില്ലയിൽ ഇതുവരെ 42 പേരുടെ സാമ്പിളുകൾ നെഗറ്റീവായി. പാലക്കാട് മൂന്നുപേർ ഐസൊലേഷനിൽ ഉണ്ട്. ജില്ലയിൽ ഏഴു സാമ്പിളുകൾ നെഗറ്റീവ് ആയിട്ടുണ്ട്. സംസ്ഥാനത്താകെ 27 പേർ ഹൈസ്റ്റ് റിസ്കിലും 117 പേർ ഹൈ റിസ്ക് വിഭാഗത്തിലും നിരീക്ഷണത്തിൽ. നിപ്പ വൈറസിന്റെ ഉറവിടം കണ്ടെത്തുന്നതിന്റെ ഭാഗമായി മലപ്പുറത്ത് നിപ വന്നു മരിച്ച 18 വയസ്സുകാരിയുടെ വീടിൻറെ 2 കിലോമീറ്റർ ചുറ്റളവിലുള്ള വളർത്തു മൃഗങ്ങളുടെ സാമ്പിൾ പരിശോധനയ്ക്കെടുത്തു. ഇത് മൃഗസംരക്ഷണ വകുപ്പ് ഭോപ്പാലിലെ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയയ്ക്കും. വളർത്തു മൃഗങ്ങളിൽ നിപ്പ ആന്റിബോഡി സാന്നിധ്യം ഉണ്ടോ എന്നറിയുകയാണ് ലക്ഷ്യം.

കേന്ദ്ര സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി ഇലോൺ മസ്കിൻറെ എക്സ്

കേന്ദ്ര സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി ഇലോൺ മസ്കിൻറെ എക്സ് .
അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സിനെ അടക്കം 2355 എക്സ് അക്കൌണ്ടുകൾ നിരോധിക്കാൻ
കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടെന്ന് എക്സ് ആരോപിച്ചു. ജൂലൈ മൂന്നിനാണ് ഇത് സംബന്ധിച്ച് ആവശ്യം
വാർത്താ വിനിമയ മന്ത്രാലയം നൽകിയത്. ഒരു മണിക്കൂറിനുള്ളിൽ നടപടി എടുക്കണമെന്നായിരുന്നു
കാരണം പോലും പറയാതെയുളള നിർദേശം. ഇന്ത്യയിൽ നടക്കുന്നത് മാധ്യമ സെൻസർഷിപ്പെന്നും, ബ്ലോക്ക് ചെയ്ത്
അക്കൌണ്ട് ഉടമകൾ കോടതിയിൽ പോകണമെന്ന് എക്സ് ആവശ്യപ്പെട്ടു.

ഹിന്ദു കുടുംബങ്ങളിലെ പൂർവികസ്വത്തിൽ കേരളത്തിലും പെൺമക്കൾക്കു തുല്യാവകാശം ഉറപ്പിച്ച് കേരള ഹൈക്കോടതി

കൊച്ചി.ഹിന്ദു കുടുംബങ്ങളിലെ പൂർവികസ്വത്തിൽ കേരളത്തിലും പെൺമക്കൾക്കു തുല്യാവകാശം ഉറപ്പിച്ച് കേരള ഹൈക്കോടതി. 2005ലെ ഹിന്ദു പിന്തുടർച്ചാവകാശ ഭേദഗതി നിയമം അനുസരിച്ച് 2004 ഡിസംബർ 20നു ശേഷം മരിച്ചവരുടെ സ്വത്തുക്കളിൽ പെൺമക്കൾക്കും തുല്യാവകാശമുണ്ടെന്ന് ഹൈക്കോടതി ജസ്റ്റിസ് എസ് ഈശ്വരൻ വ്യക്തമാക്കി. ഒരു മകൾ എന്നാൽ 10 ആൺമക്കൾക്ക് തുല്യമെന്ന് കോടതി പറഞ്ഞു.

കോഴിക്കോട് സ്വദേശികളായ സഹോദരിമാരാണ് പിതാവിന്റെ സ്വത്തിൽ അവകാശം ആവശ്യപ്പെട്ട്
ഹൈകോടതിയെ സമീപിച്ചത്. ഈ ഹർജിയിലാണ് കേരള ഹൈക്കോടതിയുടെ നിർണായക ഇടപെടൽ. 2005ലെ ഹിന്ദു പിന്തുടർച്ചാവകാശ ഭേദഗതി നിയമ പ്രകാരം
പെൺമക്കൾക്ക് പിതൃസ്വത്തിൽ തുല്യ അവകാശം അനുവദിച്ചിരുന്നു. എന്നാൽ പലപ്പോഴും 1975ലെ കേരള കൂട്ടുകുടംബ വ്യവസ്ഥ നിർത്തലാക്കൽ നിയമത്തിലെ സെക്‌ഷൻ 3, 4 എന്നിവ ഉപയോഗിച്ച് 2005ലെ ഹിന്ദു പിന്തുടർച്ചാവകാശ ഭേദഗതി നിയമ കോടതിയിൽ ഖണിക്കപ്പെടാറുണ്ട്. എന്നാൽ ഈ വാദം നിലനിൽക്കില്ലെന്നാണ് കോടതിയുടെ നീരിക്ഷണം. മകളിൽ സമൃദ്ധിയുടെ ദേവത കുടികൊള്ളുന്നു’ തുടങ്ങിയ പുരാണത്തിൽനിന്നുള്ള കാര്യങ്ങള്‍ ഉദ്ധരിച്ചു കൊണ്ടാണ് ജസ്റ്റിസ് ഈശ്വരന്റെ ഉത്തരവ്.

യുഡിടിഎഫ് പന്തം കൊളുത്തിവിളംബരജാഥനടത്തി

ശാസ്താംകോട്ട: കേന്ദ്ര-സംസ്ഥാനസർക്കാരുകളുടെ തൊഴിലാളിവിരുദ്ധ – ജനവിരുദ്ധനയങ്ങളിൽ പ്രതിഷേധിച്ച് ജൂലൈ 9 ന് നടത്തുന്നദേശീയപണിമുടക്കിന്റെഭാഗമായി യു.ഡി.ടി.എഫ് പടിഞ്ഞാറെ കല്ലടമണ്ഡലംകമ്മിറ്റിയുടെ നേതൃത്വത്തിൽകാരാളിമുക്കിൽപന്തംകൊളുത്തിവിളംബരജാഥനടത്തി. കോൺഗ്രസ്സ് ശാസ്താംകോട്ടബ്ലോക്ക്പ്രസിഡന്റ് വൈ.ഷാജഹാൻഉദ്ഘാടനം ചെയ്തു. മണ്ഡലം ചെയർമാൻസുനിൽ കോയിക്കടവിൽ അദ്ധ്യക്ഷതവഹിച്ചു. എൻ.ശിവാനന്ദൻ ,സുരേഷ്ചന്ദ്രൻ, സുഭാഷ്. എസ്. കല്ലട, റജ്ലബീവി , ഖാലിദ് കുട്ടി, റഫേൽ ,ഷാഹുൽ ഹമീദ്, കലാധരൻ ,മോഹനകുമാരൻ തുടങ്ങിയവർ പ്രസംഗിച്ചു

വായനപക്ഷാചരണ സമാപനവും ബഷീർ ദിനാചരണവും

ശാസ്താംകോട്ട : കാരാളിമുക്ക് കണത്താർകുന്നം ഗവ. എൽ പി സ്കൂൾ വിദ്യാരംഗം കലാസാഹിത്യ വേദി വായനപക്ഷാചരണവും, ബഷീർ ദിനാചരണവും നടത്തി. വിദ്യാർത്ഥികളും അധ്യാപകരും കുമ്പളത്തു ശങ്കുപിള്ള സ്മാരക ഗ്രന്ഥശാല സന്ദർശിക്കുകയും ബഷീർ കൃതികളിലെ വിവിധ കഥാപാത്രങ്ങളെ പുനരാവിഷ്കരിക്കുകയും ചെയ്തു. കുഞ്ഞുങ്ങളുടെ ഈ അവതരണം നാടിനു കൗതുകം ഉണർത്തുന്ന ഒന്നായി മാറി. ഗ്രന്ഥശാല പ്രസിഡന്റ്‌ അജിത്ത്, പ്രഥമാധ്യാപിക സുമതി, എസ് എം സി ചെയർമാൻ സജീവ്, അധ്യാപകൻ അബ്ദുൽ ജബ്ബാർ എന്നിവർ സംസാരിച്ചു.

മദ്യപാനത്തിനിടെ സുഹൃത്തിനെ കൊലപ്പെടുത്തിയ കേസ്; പ്രതിയ്ക്ക് ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ

കൊല്ലം: മദ്യപിക്കുന്നതിനിടെ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ട് സുഹൃത്തിനെ കൊലപ്പെടുത്തുകയും മറ്റ് മൂന്നുസുഹൃത്തുക്കളെ കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്ത കേസില്‍ പ്രതിയ്ക്ക് കൊലപാതകത്തിന് ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ. അമ്പലപ്പുഴ മണ്ണഞ്ചേരി മുറിയാക്കല്‍ വീട്ടില്‍ അനൂപിനെ(35)യാണ് കൊല്ലം അഡി.സെഷന്‍സ് ജഡ്ജി സീമ. സി.എം ശിക്ഷിച്ചത്. പിഴ ഒടുക്കാതിരുന്നാല്‍ 4 മാസം കഠിന തടവും അനുഭവിക്കണം. കൊലപാതക ശ്രമത്തിന് 10 വര്‍ഷം തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചിട്ടുണ്ട്. പിഴ ഒടുക്കാതിരുന്നാല്‍ 2 മാസം കഠിന തടവും അനുഭവിക്കണം. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതിയാകും.
തുറവൂര്‍ പള്ളിത്തോട് കരയില്‍ കുളത്തില്‍ വീട്ടില്‍ പീറ്റര്‍ ആണ് കൊല്ലപ്പെട്ടത്. കൊട്ടാരക്കര സ്വദേശി അജി, കുത്തിയതോട ്‌സ്വദേശി ബെന്‍സിലാല്‍, പട്ടാഴി സ്വദേശി അരുണ്‍രാജ് എന്നിവര്‍ക്കാണ് ഗുരുതര പരിക്കേറ്റത്. 2016 ആഗസ്റ്റ് 20നായിരുന്നു സംഭവം. പട്ടാഴിയിലെ ടൈല്‍സ് വര്‍ക്ക് കരാറുകാരനായ ശിവന്‍കുട്ടിയുടെ തൊഴിലാളികളാണ് ഇവരെല്ലാം. ശിവന്‍കുട്ടി എടുത്തുനല്‍കിയ വീട്ടിലായിരുന്നു ഇവരുടെ താമസം. അവിടെവച്ചാണ് സംഭവമുണ്ടായത്. പത്തനാപുരം എസ്‌ഐയായ രാഹുല്‍രവീന്ദ്രന്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പത്തനാപുരം സിഐ റജി വര്‍ഗീസ് അന്വേഷണം നടത്തി. സിഐയായിരുന്ന ബിനുവര്‍ഗീസാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ വി.വിനോദ് ഹാജരായി.

ഹോം വര്‍ക്ക് ചെയ്തില്ല; വിദ്യാര്‍ത്ഥിയെ തല്ലിയ അധ്യാപകനെ സ്‌കൂളില്‍ കയറി തല്ലി കുടുംബം

ഹോം വര്‍ക്ക് ചെയ്യാത്ത വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ തല്ലിയതിനെ തുടര്‍ന്ന് അധ്യാപകനെ സ്‌കൂളില്‍ കയറി തല്ലി കുടുംബം. ബിഹാറിലെ ഗയ ജില്ലയിലാണ് സംഭവം. രാകേഷ് രഞ്ജന്‍ ശ്രീ വാസ്തവ എന്ന അധ്യാപകനാണ് മര്‍ദനമേറ്റത്. അധ്യാപകരെ കുടുംബം ആക്രമിക്കുന്നതിന്റെ വിഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ആക്രമണത്തില്‍ പരിക്കേറ്റ അധ്യാപകന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ബിഹാറിലെ ഷാവാസ്പൂര്‍ മിഡില്‍ സ്‌കൂളിലാണ് സംഭവം. ഹോം വര്‍ക്ക് ചെയ്യാത്തതിന് വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ അടിച്ചതും ശകാരിച്ചതും വീട്ടുകാര്‍ക്ക് ഇഷ്ടപ്പെടാത്തതിനാലാണ് ആക്രമിച്ചതെന്നാണ് റിപ്പോര്‍ട്ട്.അധ്യാപകന്‍ അടിച്ചതിന് പിറ്റേ ദിവസം കുടുംബാംഗങ്ങള്‍ക്കൊപ്പം വിദ്യാര്‍ത്ഥി സ്‌കൂളിലെത്തി ആക്രമണം നടത്തുകയായിരുന്നു.

കേസുകൾ വര്‍ധിക്കുന്നു; രക്തദാന തട്ടിപ്പുകൾക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് കേരളാ പോലീസ്

തിരുവനന്തപുരം: രക്തദാന രംഗത്ത് വർദ്ധിച്ചുവരുന്ന തട്ടിപ്പുകൾക്കെതിരെ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കേരള പോലീസ് മുന്നറിയിപ്പ് നൽകി. രക്തം ദാനം ചെയ്യാൻ ആളുകളെ എത്തിക്കാമെന്ന് വ്യാജ വാഗ്ദാനം നൽകി, രക്തം ആവശ്യമുള്ളവരിൽ നിന്ന് വലിയ തുക മുൻകൂറായി വാങ്ങി കബളിപ്പിക്കുന്നതാണ് തട്ടിപ്പ് സംഘങ്ങളുടെ പ്രധാന രീതിയെന്ന് പൊലീസ് അറിയിച്ചു.

രക്തം ആവശ്യമുള്ളവർ സാമൂഹിക മാധ്യമങ്ങളിൽ തങ്ങളുടെ വിവരങ്ങൾ പങ്കുവെക്കുന്നത് തട്ടിപ്പുകാർക്ക് സഹായകരമാകുന്നുണ്ടെന്നും പൊലീസ് ചൂണ്ടിക്കാട്ടുന്നു. രക്തദാനത്തിനായുള്ള കേരള പോലീസിന്റെ ‘പോൽ-ബ്ലഡ്’ പദ്ധതിയിലേക്ക് ഇത് സംബന്ധിച്ച് നിരവധി പരാതികളാണ് ലഭിച്ചിട്ടുള്ളത്. പ്രതിഫലം വാങ്ങി രക്തം ദാനം ചെയ്യുന്നത് 1998 ജനുവരി മുതൽ രാജ്യത്ത് നിരോധിച്ചിട്ടുള്ള കാര്യമാണ്.

രക്തം ആവശ്യമുള്ളവരും ദാതാക്കളും കേരള പൊലീസിന്റെ പോൽ-ബ്ലഡ് ആപ്പിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. നിയമാനുസൃതവും സുരക്ഷിതവുമായ രക്തദാനം പ്രോത്സാഹിപ്പിക്കേണ്ടതിൻ്റെ ആവശ്യകതയും പോലീസ് ഊന്നിപ്പറയുന്നു. രക്തദാന രംഗത്ത് നടക്കുന്ന ഇത്തരം തട്ടിപ്പുകളെക്കുറിച്ച് polblood.pol@kerala.gov.in എന്ന ഇ-മെയിൽ വിലാസത്തിൽ പരാതികൾ അറിയിക്കാവുന്നതാണ്.