തൃശ്ശൂർ.തൊഴിലാളികൾക്ക് നേരെ പാഞ്ഞെടുത്ത് കാട്ടാനക്കൂട്ടം. വെള്ളിക്കുളങ്ങരയിൽ തൊഴിലാളികൾക്ക് നേരെ പാഞ്ഞെടുത്ത കാട്ടാനക്കൂട്ടം. വെള്ളിക്കുളങ്ങര ചൊക്കനയിലാണ് കാട്ടാന തൊഴിലാളികളെ ഓടിച്ചത്. ഹാരിസൺ മലയാളം പ്ലാന്റേഷനിലെ വാച്ചറും തൊഴിലാളികളുമാണ് കാട്ടാനയുടെ മുന്നിൽ പെട്ടത്. കാട്ടാന ഓടിച്ചതോടെ ഓടി തൂക്കുപാലത്തിൽ കയറുകയായിരുന്നു. അപകടത്തിൽ പെടാതിരുന്നത് പോടി തൂക്കുപാലത്തിൽ കയറിയതിനാൽ
ദീപാവലി സീസണിലെ തിരക്ക് കുറയ്ക്കാൻ സ്പെഷ്യൽ ടെയിനുകൾ അനുവദിച്ചു
ചെന്നെ.ദീപാവലി സീസണിലെ തിരക്ക് കുറയ്ക്കാൻ സ്പെഷ്യൽ ടെയിനുകൾ അനുവദിച്ച് സതേൺ റയിൽവേ.48 സ്പെഷ്യൽ ട്രെയിനുകളാണ് സർവ്വീസ് നടത്തുന്നത്. 258 സർവ്വീസുകളുണ്ടാകും. സതേൺ റയിൽവേയുടെ കീഴിൽ വരുന്ന 20 പ്രധാനപ്പെട്ടെ സ്റ്റേഷനുകൾ ലക്ഷ്യമാക്കിയാണ് സർവ്വീസുകൾ ക്രമീകരിച്ചിട്ടുള്ളത്. മറ്റു ട്രെയിൻ സർവീസുകളെ ബാധിക്കാതിരിക്കാൻ സ്പെഷ്യൽ ട്രയിനിന്റെ സമയ ക്ലിപ്തത ഉപ്പാക്കുമെന്നും റയിൽവേ അറിയിച്ചു.
മലയാളസിനിമ തൊഴില്‍ അന്തരീക്ഷം മാറണം,നിര്‍ദ്ദേശങ്ങളുമായി ഡബ്ളിയു സിസി
കൊച്ചി. നാൽപ്പതിലധികം നിർദേശങ്ങളാണ് സിനിമാ നയ രൂപീകരണത്തിനായി wcc മുന്നോട്ടുവച്ചിട്ടുള്ളത്. സിനിമ മേഖലയിൽ നിലവിലുള്ള പ്രശ്നങ്ങളും അതിനുള്ള പരിഹാരമാർഗങ്ങളും എന്ന രീതിയിലാണ് നിർദ്ദേശങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്.
പെരുമാറ്റ രീതി,അടിസ്ഥാന സൗകര്യങ്ങളുടെ പ്രശ്നങ്ങൾ, ലിംഗപരമായ വിവേചനം, പവർ ഗ്രൂപ്പ് തുടങ്ങിയ വിഷയങ്ങളും അതിന്റെ പരിഹാര മാർഗങ്ങളും നിർദ്ദേശങ്ങളിലുണ്ട്. മലയാള സിനിമയിലെ നിലവിലുള്ള തൊഴിൽ അന്തരീക്ഷം മാറ്റണമെന്ന് wcc യുടെ നിർദേശം. സിനിമ കോഡ് ഓഫ് കണ്ടക്ട് എന്ന രീതിയിലാണ് നിർദേശങ്ങൾ അവതരിപ്പിച്ചിട്ടുള്ളത്. ഷൂട്ടിംഗ് സൈറ്റുകളിലെ സ്ത്രീകൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾ നേരിടാനുള്ള മാർഗമായി ‘സീറോ ടോളറൻസ് പോളിസി’ ആവശ്യമെന്ന് WCC
സിനിമ നയ രൂപീകരണവുമായി ബന്ധപ്പെട്ട് ചലച്ചിത്ര വികസന കോർപ്പറേഷൻ നിർദ്ദേശങ്ങൾ ക്ഷണിച്ചിരുന്നു. ഇതിനു പിന്നാലെയാണ് WCC മാർഗനിർദേശങ്ങൾ അവതരിപ്പിച്ചത്.പുരോഗമനപരമായ ജോലിസ്ഥലവും വ്യവസായവും സൃഷ്ടിക്കുക. എല്ലാ ജീവനക്കാർക്കും ജോലിസ്ഥലത്തെ അവകാശങ്ങൾ നൽകുക. സ്ത്രീയുടെ സുരക്ഷയും ജോലിസ്ഥലത്തെ അവകാശങ്ങളും ഉറപ്പാക്കുക. സീറോ ടോളറൻസ് നയം നടപ്പിലാക്കുക എന്നിവയാണ് പ്രധാന നിർദേശങ്ങൾ.
തലോരില്‍ യുവതിയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി
തൃശൂര്‍ .തലോരില്‍ യുവതിയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി. തലോര്‍ വടക്കുമുറി പൊറുത്തുക്കാരന്‍ വീട്ടില്‍ ജോജു (50)ആണ് ഭാര്യ ലിഞ്ചു(36)വിനെ വെട്ടിക്കൊന്ന് വീട്ടില്‍ തൂങ്ങി മരിച്ചത്.
ഇന്ന് പകല്‍ മൂന്നിനായിരുന്നു സംഭവം. കുടുംബവഴക്കിനെത്തുടര്‍ന്നായിരുന്നു കൊലപാതകമെന്നാണ് വിവരം. ദമ്പതികള്‍ സ്ഥിരമായി വഴക്കുകൂടാറുണ്ടായിരുന്നതായണ് സമീപവാസികള്‍ പറയുന്നത്. ലിഞ്ചുവിന്റെ അലര്‍ച്ച കേട്ട അയല്‍വാസികളാണ് പൊലീസില്‍ വിവരമറിയിച്ചത്. തുടര്‍ന്ന് പുതുക്കാട് പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി.
പുത്തൂരില്‍ അമ്മായിഅമ്മയെ പാറക്കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊന്ന സംഭവം; മരുമകള്‍ക്ക് ജീവപര്യന്തം കഠിന തടവ്
കൊല്ലം: പൂത്തൂര്‍ പൊങ്ങന്‍പാറയില്‍ ആമ്പാടിയില്‍ വീട്ടില്‍ രമണിയമ്മയെ (69) പാറക്കല്ല് കൊണ്ട് ഇടിച്ച് കൊലപ്പെടുത്തിയ മരുമകള്‍ ഗിരിതകുമാരി (45) യെ ജീവപര്യന്തം കഠിനതടവിന് ശിക്ഷിച്ചു കൊണ്ട് കൊല്ലം ഫസ്റ്റ് അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി പി.എന്‍. വിനോദ് ഉത്തരവായി.
രമണിയമ്മയുടെ മൂന്ന് ആണ്‍ മക്കളില്‍ ഇളയ മകനായ വിമല്‍ കുമാറിന്റെ ഭാര്യയാണ് ഗിരിത കുമാരി. അയല്‍വാസിയായ യുവാവുമായുള്ള ബന്ധത്തെ എതിര്‍ത്തതിനെ തുടര്‍ന്നുള്ള വിരോധത്തെ തുടര്‍ന്നാണ് കൊലപാതകംനടത്തിയത്. 2019 ഡിസംബര്‍ 11ന് ഉച്ചയ്ക്ക് 1.30ന് വീട്ടില്‍ മറ്റാരുമില്ലാതിരുന്ന സമയത്ത് ഉറങ്ങി കിടന്ന രമണിയമ്മയെ മുറ്റത്ത് നിന്ന് പാറക്കല്ല് ബിഗ്‌ഷോപ്പറിലാക്കി കൊണ്ടു വന്ന് തലയ്ക്കും മുഖത്തും ഇടിക്കുകയുമായിരുന്നു. നിലവിളികേട്ട് ഓടിയെത്തിയവര്‍ ബോധരഹിതയായ രമണിയമ്മയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. വച്ച് മരണം നടക്കുകയാണ് ഉണ്ടായത്. 1-00 സാക്ഷിയായ ചന്ദ്രശേഖരപിള്ള വിചാരണ തുടങ്ങും മുന്‍പ് മരിച്ചു പോയിരുന്നു. സാഹചര്യതെളിവുകളും, നിലവിളികേട്ട് ഓടിയെത്തിയ സാക്ഷികളുടെ മൊഴിയും പരിഗണിച്ചാണ് പ്രതിയെ കോടതി ശിക്ഷിച്ചത്. പുത്തൂര്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ് അരുണ്‍, ശൈലേഷ് കുമാര്‍, എസ്.ഐ രതീഷ്‌കുമാര്‍ എന്നിവര്‍ അന്വേഷിച്ച് കുറ്റപത്രം ഹാജരാക്കിയ കേസില്‍ പ്രോസിക്യൂഷനു വേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സിസിന്‍ ജി. മുണ്ടയ്ക്കല്‍ ഹാജരായി. പ്രോസിക്യൂഷന്‍ സഹായി സിപിഒ ദീപ്തി ആയിരുന്നു.
വീട്ടമ്മയേയും പേരമകളെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
കോഴിക്കോട്. ചാത്തമംഗലം ഈസ്റ്റ് മലയമ്മയിൽ വീട്ടമ്മയേയും പേരമകളെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.മുക്കം ഫയർഫോഴ്സും കുന്നമംഗലം പൊലീസും മൃതദേഹം പുറത്തെടുത്തു. ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം.ഈസ്റ്റ് മലയമ്മ വട്ടക്കണ്ടിയിൽ സുഹാസിനി (56),ശ്രീനന്ദ (12)
എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടത്തിയത്
REPRESENTATIONAL IMAGE
കൊച്ചി നഗരത്തില്‍ വൻ ലഹരി മരുന്നു വേട്ട, എംഡിഎംഐയുമായിട്ട് മൂന്നുപേർ പിടിയിൽ
കൊച്ചി. നഗരത്തില്‍ വൻ ലഹരി മരുന്നു വേട്ട. എംഡിഎംഐയുമായിട്ട് മൂന്നുപേർ പിടിയിൽ. കൊച്ചിയിൽ യുവാക്കൾക്കിടയിൽ ഉപയോഗത്തിനായി കൊണ്ടുവന്നരാസ ലഹരിയാണ് പിടികൂടിയത്.രഹസ്യ വിവരത്തെ തുടർന്നാണ് നടപടി. 13.17 ഗ്രാം രാസലഹരിയാണ് തോപ്പുംപടി സ്വദേശി ഡില്യൺ ഡ്യൂഡ്ഡ്ലി പള്ളുരുത്തി സ്വദേശി ഫർഹാൻ എന്നിവരിൽ നിന്ന് കണ്ടെത്തിയത്.
1.27 ഗ്രാം രാസലഹരിയുമായി തൃക്കാക്കര പോലീസ് ആലുവ സ്വദേശി അഖിൽ മോഹനനെയും പിടികൂടി.
സൗന്ദര്യം പ്ലാസ്റ്റിക് സര്‍ജറിയല്ലെന്നും ഐ ബ്രോ മേക്കപ്പിന്റെ മാജിക്കാണെന്നും നയന്‍സ്
ചെന്നൈ: തന്റെ സൗന്ദര്യവുമായി ബന്ധപ്പെട്ട് ഉയരുന്ന പഴികള്‍ക്കെല്ലാം മറുപടിയുമായി തെന്നിന്ത്യയുടെ ലേഡി സൂപ്പര്‍ സറ്റാര്‍ നയന്‍താര രംഗത്ത്. മുഖ സൗന്ദര്യം കൂട്ടാന്‍ പ്ലാസ്റ്റിക് സര്‍ജറി ചെയ്തുവെന്ന കാലങ്ങളായുള്ള ആരോപങ്ങളില്‍ ഉള്‍പ്പെടെ മറുപടിയുമായാണ് പ്രിയതാരം എത്തിയിരിക്കുന്നത്. മുഖത്ത് താന്‍ യാതൊരുവിധ മാറ്റവും വരുത്തിയിട്ടില്ലെന്നും അവര്‍ അസന്ദിഗ്ധമായി പ്രഖ്യാപിച്ചു.
കണിശതയോടെയുള്ള ആഹാര നിയന്ത്രണമാണ് ഞാന്‍ പാലിക്കുന്നുണ്ട്. അതിനാല്‍ ഭാരത്തില്‍ ഒരുപാട് മാറ്റം സംഭവിച്ചു. എന്റെ കവിളുകളില്‍ നിങ്ങള്‍ക്ക് നുള്ളിയെടുക്കാം, ഇവിടെ പ്ലാസ്റ്റിക് ഇല്ലെന്ന് നിങ്ങള്‍ക്കറിയാനാവുമെന്നും നയന്‍താര പറഞ്ഞു. എനിക്ക് ഐ ബ്രോ മേക്കപ്പ് വളരെ ഇഷ്ടമാണ്. അത് പെര്‍ഫെക്ടാക്കാനായി കൂടുതല്‍ സമയം ചെലവിടാറുണ്ട്. കാരണമത് യഥാര്‍ത്ഥ ഗെയിം ചേഞ്ചറാണ്. ഇത്രയും വര്‍ഷങ്ങള്‍ക്കിടെ വ്യത്യസ്തമായ ഐ ബ്രോ ലുക്കുകള്‍ പരീക്ഷിച്ചിട്ടുണ്ട്.
പ്ലാസ്റ്റിക് സര്‍ജറി നടത്തി എന്ന ഊഹാപോഹം ശരിയല്ല. വര്‍ഷങ്ങളായി എന്റെ നെറ്റിയിലുള്ള മാറ്റമാകാം മുഖം മാറുന്നുവെന്ന് ആളുകള്‍ കരുതാന്‍ കാരണം. വര്‍ഷം കഴിയുന്തോറും തന്റെ മുഖം എന്തുകൊണ്ട് വ്യത്യസ്തമായി കാണപ്പെട്ടു എന്ന കാര്യവും താരം തുറന്നുപറഞ്ഞു. ഓരോ റെഡ് കാര്‍പെറ്റ് പരിപാടിക്ക് മുമ്പും തന്റെ പുരികം ഭംഗിയാക്കുന്നത് തനിക്ക് ഇഷ്ടമാണെന്ന് അവര്‍ വിശദീകരിച്ചു. നടിയുടെ മുഖത്ത് വന്ന മാറ്റങ്ങള്‍ വളരെ പ്രകടമാണ്. ചുണ്ടുകളും കവിള്‍ത്തടവും പഴയത് പോലെയല്ലെന്ന് നേരത്തെ കോസ്മെറ്റോളജിസ്റ്റുകള്‍ പലരും വീഡിയോകളില്‍ അഭിപ്രായപ്പെട്ടിരുന്നു.
നയന്‍താരയുടെ തുറന്നുപറച്ചില്‍ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍മീഡിയ. ഡയറ്റിംഗിലൂടെ ഇത്രയും മാറ്റം വരുമോ എന്നാണ് സോഷ്യല്‍ മീഡിയയില്‍ വരുന്ന ചോദ്യം. അവര്‍ പറയുന്ന ആ ഐ ബ്രോ മേക്കപ്പ് തങ്ങള്‍ക്കുകൂടി കിട്ടിയെങ്കിലെന്ന് പറയുന്നവരുമുണ്ട് കൂട്ടത്തില്‍.
പി പി ദിവ്യ റിമാൻഡിൽ; പള്ളിക്കുന്ന് വനിതാ ജയിലിലേക്ക് മാറ്റി, ജാമ്യാപേക്ഷ നാളെ നൽകും, റോഡ് ഉപരോധിച്ച് പ്രതിഷേധം
തലശ്ശേരി: എ.ഡി.എം നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ സി.പി.എം നേതാവും കണ്ണൂർ ജില്ല പഞ്ചായത്ത് മുൻ പ്രസിഡന്റുമായ പി.പി. ദിവ്യയെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പള്ളിക്കുന്ന് വനിതാ ജയിലിലേക്ക് മാറ്റി.
തളിപറമ്പ് മജിസ്ട്രേറ്റിൻ്റെ വസതിയിൽ ഹാജരാക്കുകയായിരുന്നു.
നാളെ തലശ്ശേരി സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ നൽകുമെന്ന് പി പി ദിവ്യയുടെ അഭിഭാഷകൻ അഡ്വ.വിശ്വൻ പറഞ്ഞു.
ദിവ്യയെ മജിസ്ട്രേറ്റിന് മുന്നിലേക്ക് എത്തിച്ചപ്പോൾ യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് പ്രവർത്തകർ കരിങ്കൊടി വീശീ പ്രതിഷേധിച്ചു. തുടർന്ന് റോഡ് ഉപരോധിച്ച പ്രവർത്തകരെ പോലീസ് ബലം പ്രയോഗിച്ച് നീക്കി.
ഇന്ന് കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതോടെ
എ.ഡി.എം നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ പി.പി. ദിവ്യയെ കസ്റ്റഡിയിലെടുക്കുകയും തുടർന്ന് ക്രൈംബ്രാഞ്ച് ഓഫീസിൽ രണ്ട് മണിക്കുറിലേറെ ചോദ്യം ചെയ്ത ശേഷം ആശുപത്രിയിലെത്തിച്ച് വൈദ്യ പരിശോധന നടത്തി.
തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.ടി. നിസാർ അഹമ്മദാണ് മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്.
ഒക്ടോബർ 15നാണ് എ.ഡി.എം നവീൻ ബാബു പള്ളിക്കുന്നിലെ ക്വാർട്ടേഴ്സിൽ ജീവനൊടുക്കിയത്. തലേന്ന് കലക്ടറേറ്റിൽ നടന്ന യാത്രയയപ്പ് യോഗത്തിൽ പി.പി. ദിവ്യ നടത്തിയ അധിക്ഷേപ പ്രസംഗത്തിൽ മനംനൊന്താണ് ഇദ്ദേഹം ജീവനൊടുക്കിയെന്നാണ് പ്രോസിക്യൂഷൻ കേസ്. ആത്മഹത്യ പ്രേരണ വകുപ്പ് ചുമത്തിയതിനെ തുടർന്ന് പി.പി. ദിവ്യ ഒളിവിലായിരുന്നു.
മാധ്യമശ്രദ്ധ ലഭിക്കാതിരിക്കാൻ പോലീസ് പരമാവധി ഒളിച്ചുകളി നടത്തിയാണ് കസ്റ്റഡിയിലെടുത്തതും ,ചോദ്യം ചെയ്യൽ നടത്തിയതും തുടർന്ന് പിൻവാതിൽ വഴി ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്ക് എത്തിച്ചതും.
പി പി ദിവ്യയുടെ അറസ്റ്റ് രേഖപ്പെടുത്തി
തലശ്ശേരി: എ.ഡി.എം നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ സി.പി.എം നേതാവും കണ്ണൂർ ജില്ല പഞ്ചായത്ത് മുൻ പ്രസിഡന്റുമായ പി.പി. ദിവ്യയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇന്ന് കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതോടെ
എ.ഡി.എം നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ പി.പി. ദിവ്യയെ കസ്റ്റഡിയിലെടുക്കുകയും ക്രൈംബ്രാഞ്ച് ഓഫീസിൽ രണ്ട് മണിക്കുറിലേറെ ചോദ്യം ചെയ്ത ശേഷം ആശുപത്രിയിലെത്തിച്ച് വൈദ്യ പരിശോധന നടത്തി.തുടർന്ന് തളിപറമ്പ് മജിസ്ട്രേറ്റിൻ്റെ വസതിയിൽ ഹാജരാക്കാൻ കൊണ്ട് പോയി.
തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.ടി. നിസാർ അഹമ്മദാണ് മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്.
ഇന്ന് മാധ്യമശ്രദ്ധ ലഭിക്കാതിരിക്കാൻ പോലീസ് പരമാവധി ഒളിച്ചുകളി നടത്തിയാണ് കസ്റ്റഡിയിലെടുത്തതും ,ചോദ്യം ചെയ്യൽ നടത്തിയതും തുടർന്ന് പിൻവാതിൽ വഴി ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്ക് എത്തിച്ചതും.
ഒക്ടോബർ 15നാണ് എ.ഡി.എം നവീൻ ബാബു പള്ളിക്കുന്നിലെ ക്വാർട്ടേഴ്സിൽ ജീവനൊടുക്കിയത്. തലേന്ന് കലക്ടറേറ്റിൽ നടന്ന യാത്രയയപ്പ് യോഗത്തിൽ പി.പി. ദിവ്യ നടത്തിയ അധിക്ഷേപ പ്രസംഗത്തിൽ മനംനൊന്താണ് ഇദ്ദേഹം ജീവനൊടുക്കിയെന്നാണ് പ്രോസിക്യൂഷൻ കേസ്. ആത്മഹത്യ പ്രേരണ വകുപ്പ് ചുമത്തിയതിനെ തുടർന്ന് പി.പി. ദിവ്യ ഒളിവിലായിരുന്നു.



































