Home Blog Page 1982

മൈനാഗപ്പള്ളിയിൽ ഇന്ദിരാഗാന്ധി സ്മൃതി യാത്ര നടത്തി

മൈനാഗപ്പള്ളി. മൈനാഗപ്പള്ളി കിഴക്ക് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാ ഗാന്ധിസ്മൃതി യാത്രയും പുഷ്പാർച്ചനയും നടത്തി. മൈനാഗപ്പള്ളി I C S ൽ നിന്നും ആരംഭിച്ച സ്മൃതി യാത്ര ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് Y ഷാജഹാൻ ഉദ്ഘാടനം ചെയ്തു . സ്മൃതി യാത്ര മൈനാഗപ്പള്ളി പള്ളിമുക്കിൽ സമാപിച്ചു സമാപന സമ്മേളനം. ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി അംഗം. എം . ഹരിലാൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് പി.എം സെയ്ദ് അധ്യക്ഷതവഹിച്ചു. തുണ്ടിൽ നൗഷദ് ‘Ad. തോമസ് വൈദ്യൻ . വർഗ്ഗീസ് തരകൻ ‘സുബൈർ കുട്ടി. സാമുവൽ തരകൻ. B സേതുലക്ഷ്മി. K P അൻസാർ . നൂർജഹാൻ. തടത്തിൽ സലിം. ഹരികുമാർ ‘ അംബിളി . സുരേഷ് പുത്തൻ മഠത്തിൽ ‘ രതീശൻ’ പ്രിൻസ് ‘ അനിൽ രഘുവരൻ .തുടങ്ങിയവർ സംസാരിച്ചു.

ശാസ്താംകോട്ടയിൽ നിന്നും പമ്പയിലേക്ക് കെഎസ്ആർടിസി സർവീസ് ആരംഭിക്കണമെന്ന് അയ്യപ്പസേവാസമാജം

ശാസ്താംകോട്ട. പ്രധാന ശബരിമല ഇടത്താവളമായ ശാസ്താംകോട്ട ധർമ്മശാസ്താ ക്ഷേത്രത്തിൽ നിന്നും പമ്പയിലേക്ക് മണ്ഡലകാലത്ത് ബസ്സ് സർവീസ് ആരംഭിക്കണമെന്ന് അയ്യപ്പസേവാസമാജം കുന്നത്തൂർ താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടു.ദിവസവും നിരവധി ഭക്തരാണ് ശാസ്താംകോട്ട ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം ശബരിമലയിലേക്ക് പോകുന്നത്.എന്നാൽ പമ്പയിലേക്ക് ബസ്സ് ഇല്ലാത്തതിനാൽ ഒന്നിലധികം ബസുകൾ കയറിയിറങ്ങി അടൂരോ പത്തനംതിട്ടയിലോ എത്തിയാണ് ശബരിമലയിലേക്ക് പോകുന്നത്.ഭക്തരുടെ ദുരിതയാത്രയ്ക്ക് അറുതി വരുത്താൻ സർവ്വീസ് ആരംഭിക്കാൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കരുനാഗപ്പള്ളി എ.ടി.ഒയ്ക്ക് നിവേദനവും നൽകി.സമാജം പ്രസിഡന്റ്‌ എസ്.ആർ ജിതിൻ,ഹരീഷ്.എസ്,വിഷ്ണു നാരായണൻ,ആനന്ദ്,ആദിത്യൻ ഡി.എസ്,ഗോവിന്ദ്,ആദിത്യൻ.എം,
ജയഭാരത്,കൈലാസ്,അഖിൽ ചന്ദ്രൻ, രഞ്ജിത ദിനേശ്,ദീപ സുരേഷ്,രഞ്ജിത്ത് കണ്ണമ്പള്ളികാവ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്.

ശാസ്താംകോട്ടയിൽ വാട്ടർ എടിഎം:കുടിവെള്ളം തേടി അലയേണ്ട;മെഷീനിൽ ഒരു രൂപ നിക്ഷേപിച്ചാൽ ഉടൻ ലഭിക്കും ഒരു ലിറ്റർ ശീതികരിച്ച വെള്ളം

ശാസ്താംകോട്ട:ഗുണമേന്മയുള്ള കുടിവെള്ളം കുറഞ്ഞ നിരക്കിൽ ജനങ്ങളിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെ ശാസ്താംകോട്ട ടേക്ക് എ ബ്രേക്കിന് സമീപം സ്ഥാപിച്ച വാട്ടർ എടിഎം മെഷീൻ പ്രവർത്തനം ആരംഭിച്ചു.5 ലക്ഷം രൂപ ചെലവിൽ ബ്ളോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് മെഷീൻ സ്ഥാപിച്ചത്.വെൻ്റിംഗ് മെഷീനിൽ ഒരു രൂപ നിക്ഷേപിച്ചാൽ ഒരു ലിറ്ററും 5 രൂപ നിക്ഷേപിച്ചാൽ 5 ലിറ്റർ ശുദ്ധജലവും ലഭിക്കും.വെള്ളം ശേഖരിക്കുന്നതിന് കുപ്പി കരുതേണ്ടതാണ്.മെഷീൻ്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആർ.സുന്ദരേശൻ ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡൻ്റ് പി.പുഷ്പകുമാരി അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് പ്രസിഡൻ്റ് ആർ.ഗീത,വൈസ് പ്രസിഡൻ്റ് ഗുരുകുലം രാകേഷ്,ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ വി.രതീഷ്, എസ്.ഷീജ,കെ.സനിൽകുമാർ,ബ്ലോക്ക് അംഗങ്ങളായ തുണ്ടിൽ നൗഷാദ്, അഡ്വ.അൻസർ ഷാഫി,വൈ.ഷാജഹാൻ,രാജി.ആർ,രാജി രാമചന്ദ്രൻ,ഗ്രാമ പഞ്ചായത്തംഗം രജനി.എം,ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ചന്ദ്രബാബു.കെ എന്നിവർ സംസാരിച്ചു.

ജനകീയ പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്നില്ല; പ്രിയങ്ക ഗാന്ധി വൈകാരികത മുതലെടുത്ത് വോട്ട് തേടുന്നു: സത്യൻ മൊകേരി

വയനാട്:
പ്രിയങ്ക ഗാന്ധിയുടേത് വൈകാരികത മുതലെടുത്ത് വോട്ട് നേടാനുള്ള ശ്രമമെന്ന് വയനാട്ടിലെ എൽഡിഎഫ് സ്ഥാനാർഥി സത്യൻ മൊകേരി. ജനകീയ പ്രശ്‌നങ്ങളും രാഷ്ട്രീയവും ചർച്ച ചെയ്യാൻ പ്രിയങ്ക ഗാന്ധി തയ്യാറാകുന്നില്ല. അത്തരം സംവാദങ്ങൾക്ക് സ്ഥാനാർഥി എന്ന നിലയിൽ താൻ തയ്യാറാണെന്നും സത്യൻ മൊകേരി പറഞ്ഞു.

എംപിയായി തെരഞ്ഞെടുത്തിട്ടും ദുരന്തമുണ്ടായ അത്യാവശ്യഘട്ടത്തിൽ വയനാടിനൊപ്പം നിൽക്കാത്ത രാഹുൽ ഗാന്ധി വയനാടൻ ജനതയെ വഞ്ചിച്ചു. സഹോദരിയെ സ്ഥാനാർഥി ആക്കുന്നതിലൂടെ ജനപക്ഷ എംപിയെ ലഭിക്കാത്ത അവസ്ഥ വയനാടിന് ഉണ്ടാവുമെന്നും സത്യൻ മൊകേരി നേരത്തെ കുറ്റപ്പെടുത്തിയിരുന്നു.
രാഹുൽ ഗാന്ധിയെപ്പോലെ പ്രിയങ്കയും ഇവിടെ വന്ന് അതിഥിയായി പോകുമെന്നും അവർ മണ്ഡലത്തിൽ ഉണ്ടാകില്ലെന്നും അദ്ദേഹം ആരോപിച്ചു. പ്രിയങ്ക മണ്ഡലത്തിലെ ആദ്യ റൗണ്ട് കോർണർ മീറ്റിങ്ങുകൾ പൂർത്തിയാക്കിയതിന് തൊട്ടുപിന്നാലെയാണ് ഇടതു സ്ഥാനാർഥി വിമർശനവുമായി രംഗത്തെത്തിയത്.

ഒരു വയസ്സുകാരന്‍ ചികിത്സാ പിഴവ് കാരണം മരിച്ചുവെന്ന ആരോപണവുമായി കുടുംബം

സ്വകാര്യ ആശുപത്രിയില്‍ ചികിത്സ പിഴവു മൂലം ഒരു വയസ്സുകാരന്‍ മരിച്ചുവെന്ന ആരോപണവുമായി കുടുംബം. തൃശൂരിലെ വിന്‍സെന്റ് ഡി പോള്‍ ആശുപത്രിയില്‍ ആണ് പനി ബാധിച്ച് കുട്ടിയെ പ്രവേശിപ്പിച്ചത്. നടത്തറ സ്വദേശി ദ്രിയാഷ് (ഒന്ന്) ആണ് മരിച്ചത്. ഡോക്ടര്‍ക്ക് പകരം നഴ്‌സ് ചികില്‍സിച്ചെന്നാണ് ബന്ധുക്കള്‍ പരാതിയില്‍ പറയുന്നത്.
കുട്ടിയുടെ ആരോഗ്യനില വഷളായപ്പോള്‍ തൃശൂരിലെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി. ശിശുരോഗ വിദഗ്ധന്റെ നിര്‍ദേശ പ്രകാരമാണ് ചികില്‍സ നല്‍കിയതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. സംഭവത്തില്‍ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് പോലീസ് കേസെടുത്തിട്ടുണ്ട്.

എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു

2024-25 വര്‍ഷത്തെ എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷാ തീയതികള്‍ വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി പ്രഖ്യാപിച്ചു. എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് മൂന്നിന് ആരംഭിക്കും. 26 വരെയാണ് പരീക്ഷ നടക്കുക. പരീക്ഷ രാവിലെ 9.30 ന് ആരംഭിക്കും. എസ്എസ്എല്‍സി മോഡല്‍ പരീക്ഷ ഫെബ്രുവരി 17 മുതല്‍ 21 വരെ നടക്കും.
ഇത്തവണ 4,48,951 പേര്‍ എസ്എസ്എല്‍സിക്ക് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഉത്തരക്കടലാസ് മൂല്യനിര്‍ണയം 72 ക്യാമ്പുകളിലായി നടക്കും. ഏപ്രില്‍ 8ന് ആരംഭിച്ച് 28ന് അവസാനിക്കും. 2025 മെയ് മൂന്നാം വാരത്തിനകം ഫലപ്രഖ്യാപനം നടത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ഹയര്‍സെക്കന്‍ഡറി ഒന്നാം വര്‍ഷ പൊതു പരീക്ഷകള്‍ മാര്‍ച്ച് 6 മുതല്‍ 29 വരെയുള്ള ഒമ്പതു തീയതികളില്‍ നടക്കും. ഹയര്‍സെക്കന്‍ഡറി രണ്ടാം വര്‍ഷ പൊതു പരീക്ഷകള്‍ മാര്‍ച്ച് മൂന്നു മുതല്‍ 26 വരെ നടക്കും. ഉത്തരക്കടലാസ് മൂല്യനിര്‍ണയം രണ്ടു ഘട്ടങ്ങളിലായി നടക്കുമെന്നും മന്ത്രി അറിയിച്ചു.

ക്ഷേമ പെന്‍ഷന്‍ ഒരു ഗഡു കൂടി അനുവദിച്ചു; ബുധനാഴ്ച മുതല്‍ വിതരണം

സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് ഒരു ഗഡു പെന്‍ഷന്‍ അനുവദിച്ചു. 62 ലക്ഷത്തോളം പേര്‍ക്ക് 1600 രൂപവീതം ലഭിക്കുമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു. കഴിഞ്ഞ മാസം ഒക്ടോബര്‍ 21നാണ് സര്‍ക്കാര്‍ ക്ഷേമ പെന്‍ഷന്‍ അനുവദിച്ചത്. രണ്ടാഴ്ച തികയും മുന്‍പാണ് അടുത്ത ഗഡു കേരളപ്പിറവി ദിനത്തില്‍ അനുവദിച്ചത്.
ബുധനാഴ്ച മുതല്‍ തുക പെന്‍ഷന്‍കാര്‍ക്ക് കിട്ടിത്തുടങ്ങും. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടില്‍ തുക എത്തും. മറ്റുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലെത്തി പെന്‍ഷന്‍ കൈമാറും. ഓണത്തിന്റെ ഭാഗമായി മൂന്നു ഗഡു പെന്‍ഷന്‍ വിതരണം ചെയ്തിരുന്നു.

എഡിഎം കെ നവീൻ ബാബുവിന്റെ മരണം, ജില്ലാ കളക്ടർ അരുൺ കെ വിജയന്റെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്‌ കളക്ട്രേറ്റ് മാർച്ച് നടത്തി

കണ്ണൂര്‍. എഡിഎം കെ നവീൻ ബാബുവിന്റെ മരണത്തിൽ ജില്ലാ കളക്ടർ അരുൺ കെ വിജയന്റെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്‌ നടത്തിയ കളക്ട്രേറ്റ് മാർച്ചിൽ സംഘർഷം. പൊലീസ് രണ്ട് തവണ ജലപീരങ്കി പ്രയോഗിച്ചു. യൂത്ത് കോൺഗ്രസ്‌, കെ എസ് യു നേതാക്കളെ അറസ്റ്റ് ചെയ്തു നീക്കാനുള്ള ശ്രമത്തിനിടെ പ്രവർത്തകർ പൊലീസ് വാഹനം തടഞ്ഞു

കേസിൽ പി പി ദിവ്യയെ സംരക്ഷിക്കാനുള്ള ഗൂഢാലോചനയിൽ കളക്ടർ ഭാഗമായെന്ന് മാർച്ച്‌ ഉദ്ഘാടനം ചെയ്ത കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ആരോപിച്ചു. തെറ്റ് തിരുത്തിയില്ലെങ്കിൽ ദിവ്യയെ പോലെ കളക്ടറെയും ജനങ്ങൾ വിലയിരുത്തുമെന്ന് കെ സുധാകരൻ.

ദിവ്യയെ സംരക്ഷിക്കാൻ കളക്ടറെ കൊണ്ട് കള്ളമൊഴി കൊടുപ്പിച്ചതാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും ആരോപിച്ചു

മുൻ മുഖ്യമന്ത്രി സി എച്ച് മുഹമ്മദ് കോയയുടെ ചിത്രം ഒഴിവാക്കി,ചന്ദ്രികയുടെ കേരളപ്പിറവി എഡിഷൻ വിവാദമായി

തിരുവനന്തപുരം. മുൻ മുഖ്യമന്ത്രി സി എച്ച് മുഹമ്മദ് കോയയുടെ ചിത്രം ഒഴിവാക്കി ചന്ദ്രികയുടെ കേരളപ്പിറവി തിരുവനന്തപുരം എഡിഷൻ..കേരളപ്പിറവിയോടനുബന്ധിച്ച്
നമ്മെ നയിച്ചവർ എന്ന തലക്കെട്ടിൽ
ഒന്നാം പേജിൽ നൽകിയിരുന്ന മുൻ മുഖ്യമന്ത്രിമാരുടെ കൂട്ടത്തിൽ നിന്നാണ് സി എച്ച് മുഹമ്മദ് കോയയെ ചന്ദ്രിക ഒഴിവാക്കിയത്.തിരുവനന്തപുരം എഡിഷനിൽ സി എച്ച് മുഹമ്മദ് കോയക്ക് പകരം സർക്കാർ പരസ്യം സ്ഥാനം പിടിച്ചു. എന്നാൽ മലബാർ എഡിഷനുകളിൽ സി എച്ച് മുഹമ്മദ് കോയയുടെ ചിത്രം ഉൾപ്പെടുത്തിയിട്ടുണ്ട്. മുസ്ലിംലീഗിന്റെ സമുന്നത നേതാവും പാർട്ടിയിൽ നിന്നുള്ള ഒരേയൊരു മുഖ്യമന്ത്രിയുമായ സി എച്ച് മുഹമ്മദ് കോയയെ ഒഴിവാക്കിയതിൽ ലീഗിനുള്ളിൽ കടുത്ത അമർഷമാണ് പുകയുന്നത്.
തിരുവനന്തപുരം എഡിഷനിൽ സി എച്ചിനെയും ഉമ്മൻ ചാണ്ടിയെയും വെട്ടിയപ്പോഴും മുഖ്യമന്ത്രി പിണറായി വിജയനെ ഉൾപ്പെടുത്തിയിട്ടുമുണ്ട്.
മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി, മന്ത്രി, സ്പീക്കർ പാർലമെൻറ് അംഗം, എന്നീ പദവികൾ വഹിച്ചിരുന്ന സി എച്ച് മുഹമ്മദ് കോയ ചന്ദ്രിക ദിനപത്രത്തിന്റെയും ആഴ്ചപ്പതിപ്പിന്റെയും പത്രാധിപരായിരുന്നു.
സി എച്ച് മുഹമ്മദ് കോയയുടെ മകൻ ഡോ. എം കെ മുനീർ എംഎൽഎ ഡയറക്ടർ ബോർഡ് അംഗമായി ഇരുന്നിട്ടും
ഇത്ര ഗുരുതരമായ പിഴവ് പത്രത്തിന് വന്നത് എന്തുകൊണ്ടെന്ന് അന്വേഷിക്കണമെന്ന് ലീഗിലെ ഒരു വിഭാഗം ആവശ്യപ്പെടുന്നു.

കരുനാഗപ്പള്ളി നഗരസഭ ചെയർമാന് എതിരായ ലൈംഗിക ആരോപണ പരാതി  ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി


കരുനാഗപ്പള്ളി. നഗരസഭ ചെയർമാന് എതിരായ ലൈംഗിക ആരോപണ പരാതി  ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി .ജില്ലാ ക്രൈംബ്രാഞ്ച് എ സി പി ബിനു ശ്രീധറിന്   അന്വേഷണ ചുമതല. നഗരസഭ ചെയർമാൻ സ്ഥാനത്ത് നിന്ന്  മാറ്റുന്ന കാര്യം റിപ്പോർട്ട് ചെയ്യാൻ വിളിച്ചു ചേർത്ത സി പി ഐ എമ്മിൻ്റെ പാർലമെൻററി പാർട്ടി യോഗത്തിൽ നിന്ന് കോട്ടയിൽ രാജുവിട്ടു നിന്നു.

നഗരസഭ ചെയർമാന് എതിരായ ലൈംഗിക ആരോപണ പരാതി കരുനാഗപ്പള്ളി പോലീസ്  അന്വേഷിക്കുന്നതിനിടെയാണ് കേസ് ജില്ലാ  ക്രൈം ബ്രാഞ്ചിന് കൈമാറിയത്. .പാരാതിയുടെ  ഗൗരവ സ്വഭാവം കണക്കിലെടുത്താണ് കേസ് ക്രൈം ബ്രാഞ്ചിന് വിട്ടതെന്നാണ് പ്രാഥമിക നിഗമനം. ലൈംഗിക അതിക്രമത്തിനൊപ്പം  പട്ടികജാതി പട്ടിക വർഗ്ഗനിയമപ്രകാരമുള വകുപ്പു പ്രകാരവുമാണ് അന്വേഷണം.ജില്ലാ ക്രൈംബ്രാഞ്ച് എ സി പി ബിനു ശ്രീധറിന്   അന്വേഷണ ചുമതല.കേസ് ക്രൈം ബ്രാഞ്ചിന് കൈമാറി ജില്ലാ പോലീസ് മേധാവി ഉത്തരവിറക്കി.
      അതേ സമയം  നഗരസഭ ചെയർമാൻ സ്ഥാനത്ത് നിന്ന് രാജിവെക്കണമെന്ന  സി പി ഐ എം  നിർദ്ദേശം  റിപ്പോർട്ട് ചെയ്യാൻ വിളിച്ചു ചേർത്ത പാർലമെൻററി പാർട്ടി യോഗത്തിൽ നിന്ന് കോട്ടയിൽ രാജുവും അനുകൂലികളും വിട്ടു നിന്നു. സി പി ഐ യുമായുള്ള ധാരണ പ്രകാരം ഡിസംബർ 28 വരെ ചെയർമാൻ പദവിയിൽ തനിക്ക് തുടരാമെന്നാണ് കോട്ടയിൽ രാജുവിൻ്റെ നിലപാട്. സി പി ഐ എം നേതൃത്വത്തിൻ്റെ  തീരുമാനം വിശദീകരിക്കാൻ  കരുനാഗപ്പള്ളി ഏരിയ സെക്രട്ടറിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ നിന്നാണ് കോട്ടയിൽ രാജുവും അദ്ദേഹത്തെ അനുകൂലിക്കുന്നവരും വിട്ടു നിന്നതെന്നത് ശ്രദ്ധേയമാണ് . 19 അംഗ സി പി ഐ എം കൗൺസിലർമാരിൽ 9 പേർ മാത്രമാണ് പാർലമെൻ്ററി പാർട്ടി യോഗത്തിൽ പങ്കെടുത്തത്. വിടുനിന്ന കൗൺസിലർമാരോട്  സി പി ഐ എം വിശദീകരണം   തേടിയേക്കും