തിരുവനന്തപുരം. ഉന്നതി പദ്ധതിയെ ചൊല്ലിയുള്ള തർക്കത്തിൽ എൻ പ്രശാന്ത് ഐഎ എസിന്റെ വാദത്തിന് ശക്തി പകർന്ന് രേഖകൾ. ഉന്നതിയുമായി ബന്ധപ്പെട്ട മുഴുവൻ ഫയലുകളും കൈമാറിയെന്ന രേഖയാണ് പുറത്തു വന്നത്. മെയ് മാസത്തിൽ വകുപ്പ് മന്ത്രിയിൽ നിന്നും മുഴുവൻ രേഖകളും അഡീഷണൽ ചീഫ് സെക്രട്ടറി എ ജയതിലക് കൈപ്പറ്റിയെന്ന് രേഖയിൽ..ഓഗസ്റ്റിലാണ് അഡീഷണൽ ചീഫ് സെക്രട്ടറി രേഖകൾ കാണാനില്ലെന്ന റിപോർട്ട് സമർപ്പിച്ചത്. ഫയൽ കൈമാറ്റത്തിൽ എൻ പ്രശാന്ത് വീഴ്ച വരുത്തിയെന്നും ഫയലുകൾ കാണാനില്ലെന്നും ആക്ഷേപമുന്നയിച്ചിരുന്നു. പിന്നാലെയാണ് ജയതിലകിനെതിരെ പ്രശാന്ത് സമൂഹ മാധ്യമങ്ങളിലൂടെ വിമർശനമുയർത്തിയത്. സംഭവത്തിൽ നടപടിയെടുത്തിട്ടും ജയതിലകിനെതിരെ പരസ്യ വിമർശനം തുടരുകയാണ് എൻ പ്രശാന്ത്.
കായികമേളയിലെ പുരസ്കാര വിവാദത്തിൽ കോടതിയെ സമീപിക്കാൻ ഒരുങ്ങി സ്കൂളുകൾ
കേരള സ്കൂൾ കായികമേളയിലെ പുരസ്കാര വിവാദത്തിൽ കോടതിയെ സമീപിക്കാൻ ഒരുങ്ങി മാർ ബേസിൽ കോതമംഗലം, നാവാമുകുന്ദ തിരുനാവായ സ്കൂളുകൾ . കുട്ടികൾക്കെതിരായ പോലീസ് നടപടിയിലും പരാതി നൽകും . വിവാദത്തിൽ വിശദീകരണം നൽകാൻ മന്ത്രി വി.ശിവൻകുട്ടി ഇന്ന് മാധ്യമങ്ങളെ കാണുന്നുണ്ട് .
കേരള സ്കൂൾ കായികമേളയുടെ സമാനതകളില്ലാത്ത സംഘാടന മികവിന്റെ പേരിൽ സർക്കാരിനും മന്ത്രി വി ശിവൻകുട്ടിക്കും കിട്ടിയ കയ്യടികൾ എല്ലാം ഒറ്റയടിക്ക് തകർക്കുന്നതായിരുന്നു പുരസ്കാര വിവാദം .പതിവിന് വിപരീതമായി സ്കൂൾ വിഭാഗത്തിൽ സ്പോർട്സ് സ്കൂൾ ആയ ജി.വി. രാജ തിരുവനന്തപുരത്തിന് സമ്മാനം നൽകിയതാണ് വിവാദങ്ങൾക്ക് കാരണം . മുന്നറിയിപ്പുകൾ ഒന്നുമില്ലാതെ ആയിരുന്നു ജനറൽ സ്കൂളുകൾക്ക് നൽകുന്ന പുരസ്കാരം സ്പോർട്സ് സ്കൂളിന് നൽകിയത് .
വിദ്യാർത്ഥികൾ പ്രതിഷേധവുമായി വേദിയിലേക്ക് തള്ളിക്കയറാൻ നോക്കുകയും പോലീസ് തടയുകയും ചെയ്തതോടെ കാര്യങ്ങൾ കയ്യാങ്കളിയിലെത്തി . മർദ്ദനമേറ്റെന്ന് വിദ്യാർത്ഥികൾ ആരോപിച്ചു . പുരസ്കാരദാനത്തിൽ അട്ടിമറിയുണ്ടായെന്നും ഇതിനെതിരെ കോടതിയെ സമീപിക്കും എന്നുമാണ് മാർ ബേസിൽ കോതമംഗലം സ്കൂളും മലപ്പുറം നാവാ മുകുന്ദ തിരുനാവായ സ്കൂളും പറയുന്നത് . വിദ്യാർത്ഥികളെ പോലീസ് മർദ്ദിച്ചു എന്ന് ആരോപിച്ച് രക്ഷിതാക്കളും പരാതി നൽകും. അതേസമയം പുതിയ മാനുവൽ പ്രകാരം ജനറൽ സ്കൂൾ എന്നോ സ്പോർട്സ് സ്കൂൾ എന്നോ വ്യത്യാസമില്ലെന്നാണ് വിദ്യാഭ്യാസ മന്ത്രിയുടെ വാർത്താക്കുറിപ്പ് . ഇന്ന് മാധ്യമങ്ങളെ കാണുമെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു
കുടുംബ വഴക്കിനിടെ അനുജന്റെ കുത്തേറ്റ് ജേഷ്ഠൻ മരിച്ചു
കാസർഗോഡ്. കുടുംബ വഴക്കിനിടെ അനുജന്റെ കുത്തേറ്റ് ജേഷ്ഠൻ മരിച്ചു. ചെമ്മനാട് മാവിലറോഡ് സ്വദേശി ചന്ദ്രനാണ് മരിച്ചത്. ഇന്നലെ രാത്രി ഏഴുമണിയോടുകൂടിയാണ് സംഭവം. വാക്കേറ്റത്തിനിടെ അനുജൻ ഗംഗാധരൻ കുത്തി പരുക്കേൽപ്പിക്കുകയായിരുന്നു. കുത്തേറ്റ ചന്ദ്രനെ ഉടൻ കാസർഗോഡ് ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വഴക്കിനിടെ ഇരുവരെയും തടയാൻ ശ്രമിച്ച അയൽവാസികൾക്കും പരുക്കേറ്റു. പ്രതി മദ്യ ലഹരിയിലാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. പ്രതിയായ ഗംഗാധരനെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. സ്വത്ത് തർക്കത്തെ തുടർന്നുണ്ടായ വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
വയനാട്ടിലും ചേലക്കരയിലും പരസ്യപ്രചാരണം അവസാനിച്ചു;തിരഞ്ഞെടുപ്പ് മറ്റന്നാൾ
വയനാട് /തൃശൂർ :ഇരുമുന്നണികള്‍ക്കും ഏറെ നിര്‍ണായകമായ ഉപതിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചരാണങ്ങള്‍ വയനാട്ടിലും ചേലക്കരയിലും കൊട്ടിക്കലാശത്തോടെ അവസാനിച്ചു. മറ്റന്നാൾ രണ്ടിടങ്ങളിലും തിരഞ്ഞെടുപ്പ് നടക്കും. സംസ്ഥാന, ദേശീയ നേതാക്കളുടെ സംഗമമായ കൊട്ടിക്കലാശത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ആവേശത്തിന്റെ തിരയിളക്കം സൃഷ്ടിച്ചു. ഇതോടൊപ്പം ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്ന പാലക്കാട് മണ്ഡലത്തില്‍ കല്‍പ്പാത്തി രഥോത്സവത്തോട് അനുബന്ധിച്ച് തിരഞ്ഞെടുപ്പ് മാറ്റിവെച്ചിരുന്നു. അതിനാല്‍ ഇവിടെ കൊട്ടിക്കലാശം നടന്നില്ല.
സംസ്ഥാനത്ത് നവംബര്‍ 13ന് ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന വയനാട്ടിലും ചേലക്കരയിലും ആവേശത്തിരയായി കൊട്ടിക്കലാശം. ചേലക്കര നിയമസഭ മണ്ഡലത്തിലും വയനാട് ലോക്സഭ മണ്ഡലത്തിലുമാണ് നവംബര്‍ 13ന് ഉപതിരഞ്ഞെടുപ്പ് നടക്കുക.
വയനാട്ടില്‍ വ്യത്യസ്ത ഇടങ്ങളിലായിട്ടായിരുന്നു കൊട്ടിക്കലാശം അരങ്ങേറിയത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധിയും രാഹുല്‍ ഗാന്ധിയും വൈകാരിക പ്രസംഗവുമായാണ് വയനാട്ടില്‍ കളം പിടിച്ചത്. ഇന്ത്യയില്‍ മഹത്തായതെല്ലാം വയനാട്ടിലുണ്ട്. ജയിപ്പിച്ചാല്‍ വയനാട് പോലൊരു പ്രദേശത്തെ അഭിസംബോധന ചെയ്യാന്‍ തനിക്ക് അഭിമാനമുണ്ടെന്നും മലയാളം പഠിച്ച് എത്രയും പെട്ടെന്ന് ഇവിടേക്ക് തിരച്ച് വരുമെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു. സുഖ ദുഃഖങ്ങളില്‍ താന്‍ കൂടെയുണ്ടാകുമെന്നും നിങ്ങളുടെ പ്രശ്‌നങ്ങള്‍ പഠിച്ച് തുടങ്ങുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം വയനാട്ടില്‍ രാഹുലിനും പ്രിയങ്കയ്ക്കുമെതിരെ വിമര്‍ശനം ഉന്നയിച്ചുകൊണ്ടാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സത്യന്‍ മൊകേരി രംഗത്തെത്തിയത്. വയനാട്ടിലെ ജനങ്ങളെ രാഹുലും പ്രിയങ്കയും വഞ്ചിക്കുകയാണെന്നും സത്യന്‍ മൊകേരി കൂട്ടിച്ചേര്‍ത്തു.
ഡോ.വന്ദന ദാസ് കൊലപാതകം: പ്രതിയുടെ ജാമ്യ ഹർജി സുപ്രീംകോടതി തള്ളി
തിരുവനന്തപുരം : ഡോ. വന്ദന ദാസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപിന്റെ ഇടക്കാല ജാമ്യ ഹർജി സുപ്രീംകോടതി തള്ളി. പ്രതിയുടെ മാനസിക നില പരിശോധിക്കാൻ സുപ്രീംകോടതി നിര്‍ദേശിച്ചു. ഇതിനായി മെഡിക്കൽ ബോർഡ് രൂപീകരിച്ചതായി സംസ്ഥാന സർക്കാർ അറിയിച്ചു.കേസിൽ പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷ നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. ജാമ്യാപേക്ഷ തള്ളിയ കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സന്ദീപ് ഹര്‍ജി നൽകിയത്. 2023 മെയ് പത്തിനാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജനായിരുന്ന ഡോ. വന്ദന ദാസ് കൊല്ലപ്പെട്ടത്. പരിശോധനയ്ക്കായി ആശുപത്രിയിൽ കൊണ്ടുവന്ന സന്ദീപിന്റെ കുത്തേറ്റാണ് ഡോ. വന്ദന മരിച്ചത്. അത്യാഹിത വിഭാഗത്തിൽ വച്ച് ഡോ. വന്ദനയെ സന്ദീപ് ആക്രമിക്കുകയായിരുന്നു. സർജിക്കൽ ഉപകരണങ്ങളുപയോഗിച്ചുള്ള ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് തിരുവന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച വന്ദന ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.
രണ്ട് ഐഎഎസ് കാരെ ഒരുമിച്ച് സസ്പെൻഡ് ചെയ്യുന്നത് കേരളത്തിൽ ആദ്യ സംഭവം
തിരുവനന്തപുരം: കഴിഞ്ഞ ചില ദിവസങ്ങളായി സംസ്ഥാനത്തെ ഐ എ എസ് ഉദ്യോഗസ്ഥർക്കിടയിലുണ്ടായ ചേരിപ്പോരിൽ രണ്ട് ഐഎഎസ് കാരെ സസ്പെൻ്റ് ചെയ്യുന്ന നടപടി കേരളത്തിൽ ആദ്യ സംഭവമെന്ന് വിലയിരുത്തൽ.
വ്യവസായ വകുപ്പ് ഡയറക്ടർ കെ. ഗോപാലകൃഷ്ണനും കൃഷിവകുപ്പ് സ്പെഷ്യൽ സെക്രട്ടറി എൻ. പ്രശാന്തിനുമാണ് സസ്പെൻഷൻ ലഭിച്ചത്. ഐ.എ.എസ്. ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി മതാടിസ്ഥാനത്തിൽ വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കിയെന്ന ആരോപണമാണ് ഗോപാലകൃഷ്ണൻ നേരിടുന്നത്. സമൂഹ മാധ്യമങ്ങളിലൂടെ അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെതിരെ വ്യക്തിപരമായ പരാമർശം നടത്തിയതിനെ തുടർന്നാണ് പ്രശാന്തിനെതിരേ നടപടി.ചീഫ് സെക്രട്ടറിയുടെ അന്വേഷണ റിപ്പോർട്ടിനെ തുടർന്നാണ് ഇരുവർക്കുമെതിരെ സർക്കാർ നടപടി സ്വീകരിച്ചത്.
ഐ എ എസ് തലപ്പത്തെ പോര്;എൻ പ്രശാന്ത്, കെ.ഗോപാലകൃഷ്ണൻ എന്നിവർക്ക് സസ്പെൻഷൻ
തിരുവനന്തപുരം: ഐഎഎസ് തലപ്പത്തെ ചേരിപ്പോരിൽ എൻ പ്രശാന്ത് ,കെ.ഗോപാലകൃഷ്ണൻ എന്നീ ഐഎഎസ് ഉദ്യോസ്ഥരെ സസ്പെൻ്റ് ചെയ്തു.തെറ്റ് എന്തെന്ന് മനസിലാകുന്നില്ലന്നും സസ്പെൻഷനിൽ അത്ഭുതമെന്നും പ്രശാന്ത് സസ്പെൻഷന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.
സർവ്വീസ് ചട്ടങ്ങൾ ലംഘിച്ച് പ്രവർത്തിച്ചു എന്നതാണ് ആരോപിക്കപ്പെട്ട കുറ്റം
വ്യവസായ ഡയറക്ടർ കെ. ഗോപാലകൃഷ്ണനും കൃഷിവകുപ്പ് സ്പെഷ്യൽ സെക്രട്ടറി എൻ. പ്രശാന്തിനും സസ്പെൻഷൻ ലഭിച്ചത്. ഐ.എ.എസ്. ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി മതാടിസ്ഥാനത്തിൽ വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കിയെന്ന ആരോപണമാണ് ഗോപാലകൃഷ്ണൻ നേരിടുന്നത്. സമൂഹ മാധ്യമങ്ങളിലൂടെ അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെതിരെ വ്യക്തിപരമായ പരാമർശം നടത്തിയതിനെ തുടർന്നാണ് പ്രശാന്തിനെതിരേ നടപടി.
രണ്ട് ഐഎഎസ് ഉദ്യോഗസ്ഥരെ ഒരുമിച്ച് സസ്പെൻ്റ് ചെയ്തത് കേരളത്തിൽ ആദ്യ നടപടിയാണ്.
സ്കൂൾ കായികമേളയിൽ തിരുവനന്തപുരം ഓവറോൾ ചാമ്പ്യന്മാർ
കൊച്ചി . കേരള സ്കൂൾ കായികമേളയിൽ തിരുവനന്തപുരം ഓവറോൾ ചാമ്പ്യന്മാർ. 1935 പോയിൻ്റോടെയാണ് തിരുവനന്തപുരം ജേതാക്കളായത്. അത്ലറ്റിക് വിഭാഗത്തിൽ മലപ്പുറവും സ്കൂളുകളിൽ ഐഡിയൽ കടകശേരിയും ചാമ്പ്യന്മാരായി.
ഗെയിംസിലും അക്വാട്ടിക്സിലും പുലർത്തിയ സർവാധിപത്യമാണ് തിരുവനന്തപുരത്തിനെ ചാമ്പ്യന്മാർ ആക്കിയത്. 227 സ്വർണവും 150 വെള്ളിയും 164 വെങ്കലവും ഉൾപ്പടെ തിരുവനന്തപുരത്തിന് ആകെ 1935 പോയിൻ്റ്. രണ്ടാം സ്ഥാനത്തെത്തിയ തൃശൂരിന് നേടാനയത് 848 പോയിൻ്റ് മാത്രം. അത്ലറ്റിക്സിൻ്റെ കരുത്തിൽ 824 പോയിൻ്റോടെ മലപ്പുറം മൂന്നാം സ്ഥാനവും നേടി.
22 സ്വർണവും 32 വെള്ളിയും 24 വെങ്കലവുമായി 247 പോയിൻ്റാണ് അത്ലറ്റിക് വിഭാഗത്തിൽ മലപ്പുറം ആദ്യമായി ചാമ്പ്യന്മാരായത്. കഴിഞ്ഞ മൂന്ന് തവണ ചാമ്പ്യന്മാരായ പാലക്കാട് ഇത്തവണ 213 പോയിൻ്റുമായി രണ്ടാം സ്ഥാനത്തിലൊതുങ്ങി. ആതിഥേയരായ എറണാകുളം 73 പോയിൻ്റോടെ മൂന്നാം സ്ഥാനത്തെത്തി.
സ്കൂളുകളിൽ ഐഡിയൽ കടകശേരി ചാമ്പ്യന്മാരായി.
മലപ്പുറത്ത് നിന്നു തന്നെയുള്ള നാവാമുകുന്ദ തിരുനാവായയുടേയും മാർ ബേസിൽ കോതമംഗലത്തിന്റെയും വെല്ലുവിളികൾ മറികടന്നാണ് ഐഡിയൽ സ്കൂളിന്റെ ഹാട്രിക് നേട്ടം. സ്പോർട്സ് ഹോസ്റ്റലുകളിൽ 55 പോയിൻ്റോടെ ജി.വി രാജ സപോർട്സ് സ്കൂൾ തിരുവനന്തപുരത്തമാണ് ഒന്നാമതെത്തിയത്.
അടുത്തവർഷം തിരുവനന്തപുരം കേരള സ്കൂൾ കായികമേള സംഘടിപ്പിക്കുന്നത്.
മണിപ്പൂരിലെ ജിരിബാമിൽ 11 കുക്കി വിഘടന വാദികളെ സിആർപിഎഫ് ഏറ്റു മുട്ടലിൽ വധിച്ചു
ഇംഫാല്‍. സംഘർഷ ഭൂമിയായി വീണ്ടും മണിപ്പൂർ. മണിപ്പൂരിലെ ജിരിബാമിൽ 11 കുക്കി വിഘടന വാദികളെ സി.ആർ.പി.എഫ് ഏറ്റു മുട്ടലിൽ വധിച്ചു.ഒരു സിആര്‍പിഎഫ് ജവാന് ഗുരുതരമായി പരുക്ക്. ജിരിബാമിലെ സിആര്‍പിഎഫ് ക്യാമ്പിന് നേരെ കുക്കികൾ ആക്രമണം നടത്തിയതോടെയാണ് ഏറ്റു മുട്ടൽ ഉണ്ടായത്.
അസം അതിർത്തിക്ക് സമീപം മണിപ്പൂരിൽ ജിരിബാമിൽ വൈകീട്ട് 3.30 ഓടെയാണ് ഏറ്റു മുട്ടൽ ഉണ്ടായത്. ജാക്കൂരാധോറില്‍ നിരവധി വീടുകൾക്കും കടകൾക്കും തീവെച്ച കുക്കി വിഘടനവാദികൾ, ടിആർപിഎഫ് ക്യാമ്പിന് നേരെ വെടിഉതിർത്തു. സിആർപിഎഫ് നൽകിയ തിരിച്ചടിയിലാണ് 11 വിഘടനവാദികൾ കൊല്ലപ്പെട്ടത്. ഒരു സി.ആർ.പി.എഫ് ജവാന് ഏറ്റു മുട്ടലിൽ ഗുരുതരമായി പരിക്കേറ്റു, ഇയാളെ സിൽച്ചരിലേക്ക് എയർ ലിഫ്റ്റ് ചെയ്തു.
അത്യാധുനിക തോക്കുകൾ അടക്കമുള്ള ആയുധങ്ങൾ കൊല്ലപ്പെട്ടവരിൽ നിന്നും കണ്ടെടുത്തു. സംഘർഷത്തിന് പിന്നാലെ പ്രദേശത്ത് കൂടുതൽ സൈന്യത്തെ വിന്യസിച്ചു. കഴിഞ്ഞ ദിവസം വിഘടനവാദികള്‍ ബോറോബേക്ര പോലീസ് സ്‌റ്റേഷന്‍ ആക്രമിച്ചിരുന്നു.
തുടര്‍ച്ചയായ നാലാം ദിനമാണ് മണിപ്പൂരിൽ സംഘർഷം ഉണ്ടാകുന്നത്.
ഇംഫാൽ ഈസ്റ്റ് മേഖലയിൽ ഉണ്ടായ ആക്രമണത്തിൽ ഒരു ജവാന് പരിക്കേറ്റിരുന്നു. ബിഷ്ണുപൂരിലും ജിരിബാമിലും രണ്ട് സ്ത്രീകളെ ആക്രമികൾ കൊലപ്പെടുത്തിയിരുന്നു.
മോങ്ങത്ത് തമിഴ്നാട് സ്വദേശിയുടെ മരണം കൊലപാതകം
മലപ്പുറം. മോങ്ങത്ത് തമിഴ്നാട് സ്വദേശിയുടെ മരണം കൊലപാതകം. പ്രതി തമിഴ്നാട് സ്വദേശി വാസു (40) അറസ്റ്റിൽ.വാസുവിന്റെ ലോഡ്ജ് മുറിയിലാണ് തമിഴ്നാട് സ്വദേശി ബൽറാം (45)നെ മരിച്ച നിലയിൽ കണ്ടെത്തിയത്. ബൽറാമിന്റെ തലക്കേറ്റ ക്ഷതം ആണ് മരണ കാരണം. ഇരുവരും തമ്മിൽ വാക്ക് തർക്കം ഉണ്ടാവുകയും വാസു തളളിയതിനെ തുടർന്ന് ബൽറാം ഭിത്തിയിൽ തലയിടിച്ചു വീഴുകയായിരുന്നു. ബൽറാമും വാസുവും സുഹൃത്തുക്കളാണ്






































