Home Blog Page 1932

നഴ്സിംഗ് വിദ്യാർത്ഥിനിയുടെ മരണം, ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്നും ചാടിയതെന്ന് സംശയം

പത്തനംതിട്ട. നഴ്സിംഗ് വിദ്യാർത്ഥിനിയുടെ മരണം, ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്നും ചാടിയതെന്ന് സംശയം.മരിച്ചത് തിരുവനന്തപുരം ആയിരൂപ്പാറ സ്വദേശിനി അമ്മു എ സജീവ്. പെൺകുട്ടി ചാടിയത് മൂന്നുനില കെട്ടിടത്തിന് മുകളിൽ നിന്ന്. പത്തനംതിട്ട താഴെ വെട്ടിപ്രത്തെ ഹോസ്റ്റൽ വളപ്പിൽ
ഇന്നലെ വൈകുന്നേരം 7ന് ആയിരുന്നു സംഭവം. നട്ടെല്ലിനും വാരിയെല്ലിനും പരിക്കേറ്റ പെൺകുട്ടി മരിച്ചത് രാത്രി പത്തിന്

പത്തനംതിട്ട ചുട്ടിപ്പാറ നഴ്സിംഗ് കോളേജിലെ നാലാം വർഷ വിദ്യാർഥിനി ആയിരുന്നു. ആത്മഹത്യ എന്ന് പോലീസ്. കാരണം അന്വേഷിക്കുന്നു. പോസ്റ്റ്മോർട്ടം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ

സന്ദീപിന് സ്നേഹത്തിൻ്റെ കടയിൽ വലിയ കസേര കിട്ടട്ടേയെന്ന് കെ.സുരേന്ദ്രൻ്റെ പരിഹാസം

പാലക്കാട്: സന്ദീപ് വാര്യർ പാർട്ടി വിടാൻ
തിരഞ്ഞെടുത്ത ദിവസം വളരെ പ്രധാനപ്പെട്ടതാണന്ന് ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ. ബലിദാനികളുടെ കാര്യത്തിൽ അവരെ വഞ്ചിക്കുന്ന സമീപനമാണ്.ഇത് ബി ജെയിൽ ഒരു ചലനവും ഉണ്ടാക്കാൻ പോകുന്നില്ല. സന്ദീപിനെതിരെ നേരത്തെയും നടപടി എടുത്തിട്ടുണ്ട്. അത് നിങ്ങൾക്കറിയാമല്ലോ?സന്ദീപ് വാര്യർ കോൺഗ്രസിൽ നീണാൾ വാഴട്ടെ. സുധാകരനും സതീശനും എല്ലാ ആശംസകളും നേരുന്നു.അവർ അദ്ദേഹത്തെ നെഞ്ചോട് ചേർത്ത് പിടിക്കണം. സ്നേഹത്തിൻ്റെ കടയിൽ വലിയ വലിയ കസേരകൾ കിട്ടട്ടെയെന്നും കെ.സുരേന്ദ്രൻ പരിഹാസരൂപേണ പറഞ്ഞു.

ഒടുവിൽ ‘കൈ’ പിടിച്ച് സന്ദീപ് വാര്യർ ;വെറുപ്പിൻ്റെ കടയിൽ നിന്ന് സ്നേഹത്തിൻ്റെ കടയിലേക്ക്, താൻ പാർട്ടി വിടാൻ കാരണം കെ സുരേന്ദ്രനും കൂട്ടരുമെന്നും വിമർശനം

പാലക്കാട്: ബിജെപി നേതൃത്വവുമായി ഇടഞ്ഞ നില്ക്കുന്ന സംസ്ഥാന സമിതി അംഗവും ചാനൽ ചർച്ചകളിലെ പാർട്ടി മുഖവുമായ സന്ദീപ് വാര്യർ ഒടുവിൽ കോൺഗ്രസിൻ്റെ കൈ പിടിച്ചു. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, കെ പി സി സി പ്രസിഡൻ്റ കെ.സുധാകരൻ, മീനാക്ഷി ലേഖി, പന്തളം സുധാകരൻ, ബെന്നി ബഹനാൻ, തുടങ്ങിയ നേതാക്കളോടൊപ്പം സന്ദീപ് വാര്യർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. സ്നേഹത്തിൻ്റെയും ചേർത്തുനിർത്തലിൻ്റേയും കൂട്ടത്തിലേക്കു സ്വാഗതം ചെയ്യുന്നതായാവിഡി സതീശൻ പറഞ്ഞു .നിരവധി പാർട്ടി നേതാക്കളുടെ അകമ്പടിയോടെയാണ് പത്രസമ്മേളന വേദിയിലേക്ക് സന്ദീപ് വാര്യർ വന്നത്.ഇന്ന് ഞാൻ ഈ ത്രിവർണ്ണ ഷാൾ അണിഞ്ഞതിൻ്റെ ഉത്തരവാദി കെ.സുരേന്ദ്രനും കൂട്ടരുമാണെന്ന് സന്ദീപ് വാര്യർ പറഞ്ഞു. ഒരു ഏകാധിപത്യ പ്രവണതയുള്ള ഒരു സിസ്റ്റത്തിനകത്ത് വീർപ്പ് മുട്ടി കഴിയുകയായിരുന്നു.മാനുഷികമായി ചിന്തിച്ച് ഫേസ് ബുക്ക് പോസ്റ്റിട്ടതിൻ്റെ പേരിൽ ഒരു വർഷക്കാലം അച്ചടക്ക നടപടി നേരിട്ടു. അപ്പോഴും ഞാൻ സംഘടനയെ തള്ളി പറഞ്ഞില്ല. പക്ഷേ അപ്പോഴുഎനിക്ക് നേരിട്ടത് തികഞ്ഞ അവഗണനയാണ്.
അഡ്ജസ്റ്റ്മെൻ്റ് രാഷ്ട്രീയത്തിൽ താല്പര്യമില്ല.
അങ്ങേയറ്റം വെറുപ്പും വിദ്വേഷവും മാത്രം ഉല്പാദിപ്പിക്കുന്ന ഒരു ഫാക്റിയിൽ ഇത്ര കാലം നിന്ന് പോയല്ലോ എന്ന ജാള്യതയാണ്. ബലിദാനികളുടെ ഫോട്ടോ വെച്ച് നിങ്ങൾ എന്നെ വേട്ടയാടി.ശ്രീനിവാസൻ വധക്കേസിൽ 17 പ്രതികൾക്ക് എങ്ങനെ ജാമ്യം കിട്ടിയെന്ന് ഇവിടെത്തെ സംഘ പരിവാർ ആലോചിക്കണം. ഒറ്റുകാർ നിങ്ങളുടെ കൂട്ടത്തിൽ തന്നെ ഉണ്ട്. നിങ്ങൾ അതിനെ ചോദ്യം ചെയ്യണമെന്നും സന്ദീപ് വാര്യർ പറഞ്ഞു.

ബിജെപി വിട്ട് സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍..കെ. സുധാകരൻ ഷാൾ അണിയിച്ച് സ്വീകരിച്ചു

തിരുവനന്തപുരം: ബിജെപി വിട്ട് സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍. പാലക്കാട് ഉപതെരഞ്ഞെടുപ്പിന് ഇനി നാലുദിവസം മാത്രം ശേഷിക്കേയാണ് ബിജെപി വിട്ട് സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. പാലക്കാട് കോൺ​ഗ്രസ് ഓഫീസിൽ നടന്ന ചടങ്ങിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ഷാൾ അണിയിച്ച് സന്ദീപ് വാര്യരെ സ്വീകരിച്ചു.

കഴിഞ്ഞ കുറെ നാളുകളായി ബിജെപി നേതൃത്വവുമായി അകല്‍ച്ചയിലായിരുന്നു സന്ദീപ് വാര്യര്‍. പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി സി കൃഷ്ണകുമാറിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ വേദിയില്‍ ഇരിപ്പിടം നല്‍കാതിരുന്നതിനെ തുടര്‍ന്ന് ഇറങ്ങിപ്പോയതോടെയാണ് സന്ദീപ് വാര്യര്‍ ബിജെപി വിടുന്നു എന്ന തരത്തില്‍ അഭ്യൂഹം ശക്തമായത്. തന്റെ വിഷമങ്ങള്‍ അറിയിച്ചപ്പോള്‍ അത് കണക്കിലെടുക്കാന്‍ പോലും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ തയ്യാറായില്ലെന്നും സന്ദീപ് വാര്യര്‍ തുറന്നടിച്ചു. താന്‍ മാനസികമായി വല്ലാതെ വിഷമിച്ച ഘട്ടത്തില്‍ പോലും പാര്‍ട്ടിയിലെ ഒരു നേതാവ് പോലും വിളിക്കുകയോ ആശ്വസിപ്പിക്കുകയോ ചെയ്തില്ല. അമ്മ മരിച്ചപ്പോള്‍ സി കൃഷ്ണകുമാര്‍ നാട്ടിലുണ്ടായിരുന്നെങ്കിലും ഫോണില്‍ പോലും വിളിച്ചിരുന്നില്ലെന്നും സന്ദീപ് വാര്യര്‍ വിമര്‍ശിച്ചു. ഇതിന് പിന്നാലെ സന്ദീപ് വാര്യര്‍ വൈകാതെ തന്നെ ബിജെപി വിടുമെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു.
സന്ദീപ് വാര്യര്‍ ബിജെപി വിട്ട് ഇടതുപക്ഷവുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നായിരുന്നു തുടക്കത്തില്‍ പ്രചരിച്ചിരുന്നത്.

സന്ദീപ് വാര്യർ കോൺഗ്രസിലേക്ക്, പ്രഖ്യാപനം ഉടൻ

പാലക്കാട്: സന്ദീപ് വാര്യർ കോൺഗ്രസിലേക്ക്. ഇന്നലെ പ്രതിപക്ഷ നേതാവ് വി ഡി സതീശനുമായുള്ള ചർച്ചകൾക്കൊടുവിലാണ് ബിജെപി ബന്ധം ഉപേക്ഷിച്ച് കോൺഗ്രസിൽ ചേരാൻ, തീരുമാനമെടുത്തത്.പാർട്ടിയിൽ വേണ്ടത്ര പരിഗണന കിട്ടുന്നില്ലെന്ന് പരാതിപ്പെട്ട സന്ദീപ് പാർട്ടിയുമായി ഇടഞ്ഞ് നിൽക്കുകയായിരുന്നു. ഉടൻ തന്നെ കെ പി സി സി യുടെ വാർത്താ സമ്മേളനത്തിൽ സന്ദീപിൻ്റെ തീരുമാനം അറിയിക്കുമെന്ന് അറിയുന്നു.

പാലക്കാട് ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ക്ക് പിന്നാലെയാണ് സന്ദീപ് വാര്യര്‍ ബിജെപി നേതൃത്വത്തിന് എതിരെ പരസ്യമായി രംഗത്തെത്തിയത്. ഒരു ഫേസ്‌ബുക്ക് പോസ്റ്റിലൂടെ തനിക്ക് പാർട്ടിക്കുളിൽ നേരിടേണ്ടി വന്ന അവഗണനകൾ സന്ദീപ് അറിയിച്ചിരുന്നു.

പിന്നീട് സന്ദീപ് വാര്യര്‍ സിപിഎമ്മിലേക്ക് ചേക്കേറിയേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. സന്ദീപ് വാര്യരെ മുതിര്‍ന്ന സിപിഎം നേതാവ് എകെ ബാലന്‍ പരസ്യമായി സ്വാഗതം ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സന്ദീപ് അപ്രതീക്ഷിതമായി കോണ്‍ഗ്രസ് പ്രവേശനം പ്രഖ്യാപിക്കുന്നത്.

വി കെ ശ്രീകണ്ഠൻ, ഷാഫി പറമ്പിൽ എന്നിവരെ കോൺഗ്രസ് കേന്ദ്ര കമ്മിറ്റി ഓഫീസിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.

ന്യൂസ് അറ്റ് നെറ്റ്    BREAKING NEWS ആലപ്പുഴയിലെ മോഷണം:കുറുവാ സംഘമെന്ന് ഉറപ്പിച്ച് പോലീസ്

2024 നവംബർ 16 ശനി 10.30 am

?ആലപ്പുഴയിലെ മോഷണങ്ങൾക്ക് പിന്നിൽ കുറുവ സംഘമെന്ന് ഉറപ്പിച്ച് പോലീസ്, ആശങ്ക വേണ്ടന്നും അന്വേഷണം ശക്തമാക്കിയതായിപോലീസ്

?മുണ്ടക്കൈ ചൂരൽമല ദുരന്തം കേന്ദ്രത്തിന് ഇരട്ടത്താപ്പെന്ന് റവന്യൂ മന്ത്രി കെ രാജൻ, എസ്ഡി ആർ എഫ് ഫണ്ട് വിനിയോഗത്തിന് പ്രധാനമന്ത്രിയുടെ സന്ദർശനം ആവശ്യമില്ല.

?പാലക്കാട് ഇരട്ട വോട്ട് പരാതിയിൽ ഇന്ന് ഫീൽഡ് പരിശോധന, വിവരം മറച്ചു വെച്ചാൽ കർശന നടപടി.

?കലക്ട്രേറ്റ് ഇലക്ഷൻ വിഭാഗത്തിലും വോട്ടർ പട്ടിക പരിശോധന തുടരുന്നു.

?വി ഡി സതീശൻ എസ് ഡി പി ഐ നേതാക്കളുമായി ചർച്ച നടത്തിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ

?പറവൂരിലെ മോഷണശ്രമത്തിൽ വടക്കേക്കര സ്റ്റേഷനിൽ രണ്ട് കേസ്സുകൾ രജിസ്റ്റർ ചെയ്തതായി പോലീസ്.എഫ് ഐ ആറിൽ കുറുവാ സംഘമെന്ന പരാമർശമില്ല.

? തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മുഖ്യമന്ത്രി ഇന്ന് പാലക്കാട്ട്. ഇന്നും നാളെയുമായി ആറ് യോഗങ്ങളിൽ മുഖ്യമന്ത്രി പ്രസംഗിക്കും.

?പത്തനംതിട്ട താഴെ വെട്ടിപ്രത്തെ നെഴ്നിംഗ് കോളജിലെ വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി മരിക്കുകയായിരുന്നുവെന്ന് പോലീസ്.

?അമ്മു എസ് സജീവ് എന്ന വിദ്യാർത്ഥിനി ഇന്നലെ വൈകിട്ട് 4.30നാണ് ഹോസ്റ്റലിൻ്റെ മൂന്നാം നിലയിൽ നിന്ന് ചാടിയത്. രാത്രി 10 ന് മരിച്ചു.

ചാത്തന്നൂരില്‍ പെട്രോള്‍ പമ്പിന് നേരെ ആക്രമണം

ചാത്തന്നൂര്‍: പെട്രോള്‍ പമ്പിന് നേരെ നടത്തിയ ആക്രമണത്തില്‍ ജീവനക്കാരനും ഇന്ധനം നിറയ്ക്കാന്‍ എത്തിയ ഓട്ടോ ഡ്രൈവര്‍ക്കും പരിക്കേറ്റു. പെട്രോള്‍ പമ്പ് ജീവനക്കാരനായ താഴം വടക്ക് ഗോകുല്‍ നിവാസില്‍ ഗോകുല്‍ (20), ഓട്ടോറിക്ഷാ ഡ്രൈവര്‍ മാമ്പള്ളിക്കുന്നം ചരുവിള വീട്ടില്‍ അജീഷ് (36) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെ പമ്പില്‍ ഇന്ധനം നിറയ്ക്കാന്‍ എത്തിയ കാര്‍ ഡ്രൈവര്‍ 500 രൂപയ്ക്ക് പെട്രോള്‍ അടിക്കാന്‍ ആവശ്യപ്പെട്ടു. 300 രൂപയും കഴിഞ്ഞ് അടിച്ചപ്പോള്‍ മതിയെന്ന് പറഞ്ഞ് 300രൂപ നല്കി പോകാനൊരുങ്ങി. അധികം അടിച്ച പെട്രോളിന്റെ തുക ആവശ്യപ്പെട്ട ജീവനക്കാരനെ കാറില്‍ നിന്നിറങ്ങി ആക്രമിച്ചു.
അവിടെ നിന്ന് പോയ കാര്‍ ഉടമ മൂന്നു മണിയോടെ ആള്‍ക്കാരുമായി വന്ന് വീണ്ടും ആക്രമണം നടത്തി. യാതൊരു പ്രകോപനവും കൂടാതെ മൂന്നംഗ സംഘം പെട്രോള്‍ അടിക്കാന്‍ എത്തിയ ഓട്ടോ ഡ്രൈവറെയും ജീവനക്കാരനെയും ആക്രമിച്ച് സാധനങ്ങള്‍ തല്ലി തകര്‍ത്തു. മാരകായുധങ്ങളുമായി നാട്ടുകാര്‍ക്ക് നേരെ ഭീഷണി മുഴക്കി പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.
ഊറാംവിള കേന്ദ്രീകരിച്ചുള്ള ഭൂമാഫിയ സംഘമാണ് ആക്രമണം നടത്തിയതെന്ന് നാട്ടുകാര്‍ പറഞ്ഞു. രണ്ട് തവണയും സംഘം പമ്പിലെത്തി യാതൊരു പ്രകോപനവുമില്ലാതെ ജീവനക്കാരെ ആക്രമിക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അജീഷിനെ സ്വകാര്യ മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിലും കണ്ണിന് പരിക്കേറ്റ ഗോകുലിനെ നെടുങ്ങോലം താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചാത്തന്നൂര്‍ പോലീസ് കേസെടുത്തു.  പ്രതികള്‍ ഒളിവിലാണെന്ന് പോലീസ് പറഞ്ഞു.

നിയന്ത്രണംവിട്ട ബൈക്ക് വൈദ്യുത തൂണിലിടിച്ച് യുവാവ് മരിച്ചു

അഞ്ചല്‍: അഞ്ചലില്‍ ബൈക്ക് നിയന്ത്രണംവിട്ട് വൈദ്യുതി പോസ്റ്റില്‍ ഇടിച്ചു കയറി യുവാവിന് ദാരുണാന്ത്യം. ഏരൂര്‍ അയിലറ വേലന്‍കുഴി ചരുവിള പുത്തന്‍വീട്ടില്‍ സുബിന്‍ ആണ് മരിച്ചത്. അഞ്ചല്‍ ചീപ്പുവയല്‍ ഭാഗത്ത് വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു.
കഴിഞ്ഞ ദിവസം പുലര്‍ച്ചെ അഞ്ചല്‍-പുനലൂര്‍ പാതയില്‍ കൊല്ലം അര്‍ബന്‍ നിധിക്ക് മുന്നിലായിരുന്നു അപകടം. പോലീസും നാട്ടുകാരും ചേര്‍ന്ന് ഉടന്‍തന്നെ സുബിനെ അഞ്ചലിലെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇടിയുടെ ആഘാതത്തില്‍ വൈദ്യുത പോസ്റ്റ് ഒടിഞ്ഞു മാറിയ നിലയിലാണ്. ബൈക്കിന്റെ മുന്‍ഭാഗവും പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്. അമിതവേഗതയില്‍ എത്തിയ ബൈക്ക് നിയന്ത്രണം വിട്ട് ഫുട്പാത്തിലെ കൈവരിക്കുള്ളിലുള്ള വൈദ്യുതി പോസറ്റില്‍ ഇടിക്കുകയായിരുന്നു. അഞ്ചല്‍ പോലീസ് നിയമ നടപടി സ്വീകരിച്ചു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മുഖ്യമന്ത്രി പാലക്കാടേക്ക്; ഇന്നും നാളെയുമായി വിവിധ പരിപാടികൾ

പാലക്കാട്: തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായി മുഖ്യമന്ത്രി ഇന്ന് പാലക്കാട് എത്തും. ഇന്നും നാളെയുമായി ആറ് പൊതുയോഗങ്ങളിൽ പിണറായി വിജയൻ പങ്കെടുക്കും. രാവിലെ 11 മണിക്ക് മേപ്പറമ്പിലാണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന ആദ്യ പൊതു സമ്മേളനം. വൈകിട്ട് 5 മണിക്ക് മാത്തൂരിലും ആറ് മണിക്ക് കൊടുന്തിരപ്പള്ളിയിലും മുഖ്യമന്ത്രി സംസാരിക്കും

നാളെ കണ്ണാടി, ഒലവക്കോട്, സുൽത്താൻപേട്ട എന്നിവിടങ്ങളിലാണ് മുഖ്യമന്ത്രിയുടെ പരിപാടികൾ. മുഖ്യമന്ത്രി കൂടി പാലക്കാട് എത്തുന്നതോടെ ഇടതുപക്ഷത്തിന് കൂടുതൽ ഊർജമാകും. അതേസമയം ഇരട്ട വോട്ട് ആരോപണത്തിൽ ജില്ലാ കലക്ടറുടെ നിർദേശപ്രകാരം ബിഎൽഒമാർ ഇരട്ട വോട്ടുള്ളവരുടെ പട്ടിക തയ്യാറാക്കി തുടങ്ങി

2700 വോട്ടുകൾ ഇത്തരത്തിൽ ചേർത്തിട്ടുണ്ടെന്നാണ് ആരോപണം. മണ്ഡലത്തിൽ സ്ഥിരതാമസം ഇല്ലാത്തവർ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നും പരിശോധിക്കും.

വി എസ് വിജയലക്ഷ്മിയുടെ നക്ഷത്രവേരുകള്‍ പ്രകാശനം ഇന്ന്

ശൂരനാട്. യുവ എഴുത്തുകാരി വിഎസ് വിജയലക്ഷ്മിയുടെ നക്ഷത്രവേരുകള്‍ എന്ന കഥാസമാഹാരത്തിന്റെ പ്രകാശനം ഇന്ന്. വൈകിട്ട് നാലിന് മില്ലത്ത്‌കോളജ്ഓഫ് ടീച്ചര്‍ എഡ്യൂക്കേഷനില്‍ പുകസ സംസ്ഥാന സെക്രട്ടറി വി എസ് ബിന്ദു തിരക്കഥാകൃത്ത് ലാല്‍ജി കാട്ടിപ്പറമ്പന് കോപ്പി നല്‍കി പ്രകാശനം നിര്‍വഹിക്കും. എവുത്തുകാരന്‍ വി വിജയകുമാര്‍ പുസ്തകം പരിചയപ്പെടുത്തും. സൈന്ധവ ബുക്‌സ് ആണ് പ്രകാശനം നടത്തുന്നത്.