Home Blog Page 1904

മുണ്ടേല മോഹനന്റെ മരണം; സിപിഎം നേതാവ് വെള്ളനാട് ശശിക്കെതിരെ കുടുംബം; സമ​ഗ്ര അന്വേഷണം ആവശ്യപ്പെട്ടു

തിരുവനന്തപുരം: മുണ്ടേല രാജീവ് ഗാന്ധി റസിഡൻസ് വെൽഫെയർ സഹകരണ സംഘം പ്രസിഡന്റ് മോഹനന്റെ മരണത്തിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്കെതിരെ കുടുംബം. മോഹനൻ സിപിഎമ്മിൽ ചേരാത്തതിൽ ശശിക്ക് വൈരാ​ഗ്യം ഉണ്ടായി എന്നാണ് കുടുംബത്തിന്റെ ആരോപണം.

ബാങ്കിലെ നിക്ഷേപകരെ വെള്ളനാട് ശശി ഇളക്കി വിട്ടു. മോഹനന്റെ ആത്മഹത്യ കുറിപ്പ് പുറത്തുവിട്ടാണ് കുടുംബത്തിന്റെ ആരോപണം. കുറിപ്പിൽ ശശി അടക്കമുള്ളവരുടെ പേരുകളുണ്ട്. മരണത്തിൽ സമ​ഗ്ര അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു.

നവംബർ 20 ന് രാവിലെ കാട്ടാക്കട അമ്പൂരി തേക്കുപാറയിലെ സ്വന്തം റിസോര്‍ട്ടിന് പുറകിലാണ് മോഹനനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മോഹനന്‍റെ ഉടമസ്ഥതയിൽ രണ്ട് റിസോര്‍ട്ടുകളാണ് ഇവിടെയുള്ളത്. നിക്ഷേപകർക്ക് പണം തിരികെ കൊടുക്കാത്തതിനാൽ കോൺഗ്രസ് ഭരിച്ചിരുന്ന മുണ്ടേല രാജീവ് ഗാന്ധി റസിഡന്‍സ് വെല്‍ഫെയര്‍ സഹകരണസംഘത്തിൽ ഏറെ നാളായി പ്രതിഷേധമുണ്ടായിരുന്നു. സഹകരണ സംഘം രജിസ്ട്രാറുടെ അന്വേഷണത്തിൽ 34 കോടിയുടെ തിരിമറി കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ ഭരണസമിതി പിരിച്ചുവിട്ടിരുന്നു. കേസുകളെ തുടർന്ന് മോഹനൻ ഒളിവിലായിരുന്നു. പ്രാദേശിക കോൺഗ്രസ് നേതാവുകൂടിയാണ് മോഹനൻ.

സ്വപ്നസാക്ഷാത്കാരം! മരണത്തെ തോല്‍പ്പിച്ച് ശബരിമലയിലെത്തിയ മനുവിന് ഇത് ദൈവനിയോഗം; അന്നദാനപുരയിലെ അയ്യപ്പചരിതം

പത്തനംതിട്ട: ശബരിമലയിലെ അന്നദാനപുരയുടെ ചുവരുകളിൽ അയ്യപ്പചരിതമെഴുതുകയാണ് ചിത്രകാരനായ പത്തനാംപുരം സ്വദേശി മനു. ഇടംകൈമാത്രമുള്ള ഈ ചിത്രകാരൻ ആദ്യമായാണ് ശബരിമല സന്നിധാനത്തെത്തുന്നത്. പൊള്ളുന്ന ജീവിതത്തിൽ നിന്നും സ്വപ്നസാക്ഷാത്കാരത്തിലേക്കുള്ള യാത്രയാണ് മനുവിന്‍റെ ജീവിതം.ജന്മനാ വലതുകൈ ഇല്ലാത്ത മനുവിന്‍റെ ഇടതുകാലിനും സ്വാധീനിമില്ല. എന്നാൽ, ഈ പരിമിതികളെയെല്ലാം അതിജീവിച്ചുകൊണ്ടാണ് മനു ക്യാന്‍വാസിൽ ജീവൻ തുടിക്കുന്ന ചിത്രങ്ങള്‍ വരയ്ക്കുന്നത്.

കുഞ്ഞുനാള്‍ മുതലെ മനസിലെ ക്യാൻവാസിൽ ഒരുപാട് സ്വപനങ്ങള്‍ വരച്ചിട്ടു. ചിത്രകലപൂർത്തിയാക്കാൻ പലപ്പോഴും മനുവിന് പണമുണ്ടായിരുന്നില്ല. ദാരിദ്രംകാരണം ഒരു നല്ല ക്യാൻവാസ് വാങ്ങി പടംവരക്കാൻ കഴിഞ്ഞിട്ടില്ല. വർണവും വരയും മനസിലുണ്ടെങ്കിലും ഇരുളടഞ്ഞ ജീവിതം നയിക്കാൻ ചിത്രകാരൻ വാഹനങ്ങളുടെ നമ്പർ പ്ലേറ്റെഴുതി. അതുകൂടാതെ കുടുംബം പുലര്‍ത്താൻ റബ്ബര്‍ ടാപ്പിങിനും പോയി.

റബര്‍ വെട്ടുന്നതിനടെ തെന്നിവീണ് സ്വാധീനമില്ലാത്ത കൈവീണ്ടും ഒടിഞ്ഞു. ഏറെനാള്‍ ചികിത്സ തുടരേണ്ടിവന്നു. ഇതോടെ രണ്ടു കുട്ടികളും ഭാര്യയുമടങ്ങുന്ന കുടുംബം പട്ടിണിയായി. വരച്ച് ജീവിക്കാൻ കഴിയുന്നില്ല. ഒപ്പം കൂലിപ്പണിക്കും പോകാൻ പറ്റുന്നില്ല. ചിന്തിച്ചുകൂട്ടിയ ഏതോ നിമിഷത്തിൽ ഒരു തുണ്ടുകയറിൽ ജീവിതം അവസാനിപ്പിക്കാൻ മനു തീരുമാനിച്ചുവെങ്കിലും മരണം കീഴ്പ്പെടുത്തിയില്ല. ജീവിതത്തിലേക്ക് തിരിച്ചുവന്ന ചിത്രകാരൻ താൻ ജീവനൊടുക്കാൻ തെരഞ്ഞെടുത്ത വൃക്ഷം വീണ്ടും കാണാൻ പോയി. ആ വൃക്ഷ ചുവട്ടിൽ വെച്ച് പഴയൊരു സ്നേഹിതൻ മനുവിനെ ഒരു ക്ഷേത്ര ചുമരിൽ ചിത്രം വരയ്ക്കാൻ ക്ഷണിച്ചു. ആ വര ജീവിതം മാറ്റിവരച്ചു. കൊട്ടാരക്കര ഗണിപതിക്ഷേത്രത്തിലെ ചുമർചിത്രം കണ്ടാണ് ദേവസ്വം പ്രസിഡന്റ് ശബരിമലയിൽ ചിത്രം വരയ്ക്കാൻ ക്ഷണിച്ചത്.

ചിത്രം വര മാത്രമാണിപ്പോള്‍ ഉപജീവനമെന്നും സ്വന്തമായി ഒരു വീടുപോലുമില്ലെന്നും ദൈവത്തിന്‍റെ അനുഗ്രഹം കൊണ്ടാണ് ഇപ്പോഴും ഇങ്ങനെ മുന്നോട്ട് പോകുന്നതെന്നും ഇതെല്ലാം ദൈവനിയോഗമാണെന്നും പറഞ്ഞവസാനിപ്പിക്കുമ്പോള്‍ മനുവിന് കണ്ണീരടക്കാനായിരുന്നില്ല. കുട്ടികാലമുതൽ അയ്യപ്പന്‍റെ ചിത്രം വരയ്ക്കണമെന്ന മോഹമാണ് സന്നിധാനത്ത് സാക്ഷാത്കരിച്ചത്. ഒരു ദിവസം കൊണ്ട് ഒരു ചിത്രം വരച്ചു തീർക്കും. അങ്ങനെ 25 ചിത്രങ്ങളിലൂടെ അയ്യപ്പചരിത വരയ്ക്കുകയാണ് മനുവിന്‍റെ ലക്ഷ്യം. ഈ വര കണ്ട നിരവധി തീർത്ഥാടകർ അവരുടെ ക്ഷേത്രങ്ങളിലേക്ക് വരയ്കക്കാൻ മനുവിനെ ക്ഷണിക്കുന്നുണ്ട്. അതിനുപുറമെ മനുവിന് സഹായവും നൽകുന്നുണ്ട്.

സോഡ കുടിക്കാന്‍ എത്തിയ 10 വയസുകാരനെ ഭീഷണിപ്പെടുത്തി പീഡനം: കടയുടമയായ മധ്യവയസ്‌കന്‌ 43 വര്‍ഷം കഠിനതടവും പിഴയും

മലപ്പുറം : സോഡ കുടിക്കാന്‍ എത്തിയ 10 വയസ്സുകാരനെ വശീകരിച്ച്‌ കടയ്‌ക്കുള്ളിലേക്ക്‌ കൊണ്ടുപോയി ഭീഷണിപ്പെടുത്തി പ്രകൃതിവിരുദ്ധ പീഡനം നടത്തിയ മധ്യവയസ്‌കന്‌ 43 വര്‍ഷം കഠിനതടവും 1.25 ലക്ഷം രൂപ പിഴയും ശിക്ഷ. പാണ്ടിക്കാട്‌ തമ്പാനങ്ങാടി മണ്ണംകുന്നന്‍ എം.കെ. മുനീറി(54)നെയാണ്‌ പെരിന്തല്‍മണ്ണ ഫാസ്‌റ്റ് ട്രാക്ക്‌ സ്‌പെഷല്‍ കോടതി ജഡ്‌ജ് എസ്‌. സൂരജ്‌ ശിക്ഷിച്ചത്‌. പിഴയടച്ചില്ലെങ്കില്‍ രണ്ടര വര്‍ഷം അധിക തടവനുഭവിക്കണം.

2021 ഏപ്രില്‍ 11ന്‌ ഉച്ചക്ക്‌ പാണ്ടിക്കാട്‌ തമ്പാനങ്ങാടിയിൽ പ്രതിയുടെ കടയില്‍ സോഡ കുടിക്കാന്‍ എത്തിയ കുട്ടിയെ വശീകരിച്ച്‌ കടയ്‌ക്കുള്ളിലേക്ക്‌ കൊണ്ടുപോയി ഭീഷണിപ്പെടുത്തി പ്രകൃതിവിരുദ്ധ ലൈംഗികാതിക്രമം നടത്തിയെന്നാണ്‌ പ്രോസിക്യൂഷന്‍ കേസ്‌. പാണ്ടിക്കാട്‌ പൊലീസ്‌ രജിസ്‌റ്റര്‍ ചെയ്‌ത കേസില്‍ മൂന്ന്‌ വകുപ്പുകളിലായാണ്‌ ശിക്ഷ വിധിച്ചത്‌.

ശിക്ഷാകാലാവധി ഒന്നിച്ചനുഭവിച്ചാല്‍ മതി. പിഴ സംഖ്യയില്‍ ഒരു ലക്ഷം രൂപ അതിജീവിതന്‌ നല്‍കാനും വിക്‌ടിം കോമ്ബന്‍സേഷന്‍ പ്രകാരം മതിയായ നഷ്‌ടപരിഹാരം നല്‍കാനും ജില്ലാ ലീഗല്‍ സര്‍വീസ്‌ അഥോറിറ്റിക്ക്‌ നിര്‍ദേശം നല്‍കി.

പാണ്ടിക്കാട്‌ പോലീസ്‌ ഇന്‍സ്‌പെക്‌ടറായിരുന്ന കെ. റഫീഖ്‌ ആണ്‌ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്‌. പ്രോസിക്യൂഷന്‌ വേണ്ടി സ്‌പെഷല്‍ പബ്ലിക്‌ പ്രോസിക്യൂട്ടര്‍ അഡ്വ. സപ്‌ന പി. പരമേശ്വരത്‌ ഹാജരായി. പ്രതിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയച്ചു.

നടന്മാര്‍ക്കെതിരായ പരാതി പിൻവലിക്കില്ലെന്ന് ആലുവയിലെ നടി; ‘താൻ നേരിട്ട അതിക്രമത്തിന് നീതി വേണം’

കൊച്ചി: നടന്മാര്‍ക്കെതിരെ ഉന്നയിച്ച പീഡന പരാതികള്‍ പിന്‍വലിക്കില്ലെന്ന് ആലുവ സ്വദേശിനിയായ നടി. മുകേഷ് അടക്കമുള്ള നടന്മാര്‍ക്കെതിരായ പരാതികള്‍ പിന്‍വലിക്കുകയാണെന്ന് കഴിഞ്ഞ ദിവസം പരാതിക്കാരിയായ നടി പറഞ്ഞിരുന്നു. എന്നാൽ, ഈ തീരുമാനം മാറ്റികൊണ്ടാണിപ്പോള്‍ പരാതിയുമായി മുന്നോട്ടുപോകുമെന്ന് വ്യക്തമാക്കി നടി വീണ്ടും രംഗതെത്തിയത്.
താൻ നേരിട്ട അതിക്രമത്തിന് നീതി വേണമെന്നും അതിനാൽ പരാതി പിന്‍വലിക്കില്ലെന്നും എസ്ഐടി നടപടികളുമായി സഹകരിക്കുമെന്നും നടി വ്യക്തമാക്കി.

നടന്മാരായ എം മുകേഷ് എംഎൽഎ, മണിയൻപിള്ള രാജു, ഇടവേള ബാബു, ജയസൂര്യ എന്നിവ‍ർക്കെതിരെയാണ് നടി ആരോപണവുമായി രംഗത്ത് വന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയായിരുന്നു നടിയുടെ വെളിപ്പെടുത്തൽ. നടന്മാര്‍ക്കെതിരെ പരാതി നൽകിയതിനുശേഷം തനിക്കെതിരെ ചുമത്തിയ പോക്സോ കേസ് കെട്ടിച്ചമച്ചതാണെന്നും ഇതിനെതിരെ പൊലീസ് നടപടി എടുക്കാത്തത് തന്നെ വിഷമിപ്പിച്ചിരുന്നുവെന്നും നടി പറഞ്ഞു. അതുകൊണ്ടാണ് മനം മടുത്ത് പരാതി പിന്‍വലിച്ചതെന്നും എന്നാൽ, പരാതിയുമായി മുന്നോട്ടുപോകാൻ കുടുംബം ധൈര്യം നൽകിയെന്നും അവര്‍ കൂടെയുണ്ടെന്നും നടി പറഞ്ഞു.

തനിക്ക് സർക്കാരിൽ നിന്നും പിന്തുണ കിട്ടിയില്ലെന്നും തനിക്കെതിരെ ചുമത്തിയ പോക്സോ കേസിൻ്റെ സത്യാവസ്ഥ തെളിയിക്കാൻ സർക്കാർ തയാറായില്ലെന്നും ആരോപിച്ചുകൊണ്ടാണ് കഴി‍ഞ്ഞ ദിവസം പരാതി പിന്‍വലിക്കുകയാണെന്ന് നടി അറിയിച്ചത്.മാധ്യമങ്ങളിൽ നിന്നുപോലും പിന്തുണ കിട്ടാത്തതിനാലാണ് പരാതികൾ പിൻവലിക്കാൻ തീരുമാനിച്ചതെന്നും നടി പറഞ്ഞിരുന്നു.

മുകേഷ്, ജയസൂര്യ , ഇടവേള ബാബു അടക്കമുള്ള ചലച്ചിത്ര പ്രവർത്തകർക്കെതിരെ ബലാത്സംഗ കേസിലും സ്ത്രീത്വത്തോട് അപമര്യാദയായി പെരുമാറിയെന്ന കേസിലും പ്രത്യേക അന്വേഷണ സംഘത്തിന്‍റെ അന്വേഷണം തുടരുന്നതിനിടെയായിരുന്നു പരാതി പിന്‍വലിക്കുമെന്ന നടപടിയുടെ പ്രഖ്യാപനമുണ്ടായത്.

പരാതിയിൽ നിന്ന് പിൻമാറുന്നതായി അറിയിച്ച് എസ് ഐ ടിക്ക് കത്ത് നൽകുമെന്നും നടി പറഞ്ഞിരുന്നു. തന്നെ കേൾക്കാൻ പോലും അന്വേഷണ സംഘം തയാറാകില്ല. വിളിച്ചാൽ ഫോണെടുക്കില്ല. പരാതിക്കാരിക്ക് കിട്ടേണ്ട പരിഗണനപോലും തരുന്നില്ല. പോക്സോ കേസിൽ പ്രതിയാക്കി തനിക്കെതിരെ രജിസ്റ്റർ ചെയ്ത കേസിൽ സത്യാവസ്ഥ കണ്ടെത്താൻ പൊലീസ് തയാറായില്ല. സാമൂഹ്യമാധ്യമങ്ങളിൽ നിന്നടക്കം കടുത്ത ആക്രമണം ഉണ്ടായി. തനിക്കെതിരായ കേസിൽ പൊലീസ് നേർവഴിക്ക് അന്വേഷിച്ചാലേ പരാതിക്കാരിയായ കേസിലും മുന്നോട്ടുളളുവെന്നുമായിരുന്നു നേരത്തെ വ്യക്തമാക്കിയിരുന്നത്.

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ അന്തേവാസിയുടെ ആക്രമണം; സെക്യൂരിറ്റി ജീവനക്കാരന്റെ മൂക്ക് തകര്‍ന്നു

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസിയുടെ ആക്രമണത്തില്‍ സെക്യൂരിറ്റി ജീവനക്കാരന് സാരമായി പരിക്കേറ്റു. മൂക്കിന്റെ പാലം തകര്‍ന്ന രഞ്ജുവിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെ 10.30നാണ് സംഭവം.

പതിവ് കുത്തിവെയ്പ്പ് എടുക്കുന്നതിനിടെ അന്തേവാസി ആക്രമണ സ്വഭാവം കാണിച്ചതിനെ തുടര്‍ന്ന് നഴ്‌സുമാര്‍ സെക്യൂരിറ്റി ജീവനക്കാരുടെ സഹായം തേടുകയായിരുന്നു. തുടര്‍ന്ന് കുത്തിവെയ്പ്പ് എടുത്ത് തിരിച്ചുപോകുന്നതിനിടയില്‍ രഞ്ജുവിനെ ഇയാള്‍ തള്ളിയിട്ടു. എയ്ഡ് പോസ്റ്റിലെ പൊലീസുകാരും മറ്റൊരു സെക്യൂരിറ്റി ജീവനക്കാരനും ചേര്‍ന്ന് രക്ഷപ്പെടുത്തി കൊണ്ടുപോകുന്നതിനിടയില്‍ വീണ്ടും ആക്രമിക്കുകയായിരുന്നു. ആശുപത്രിയിലെ പരിശോധനയില്‍ മൂക്കിന്റെ പാലം തകര്‍ന്നതായി കണ്ടെത്തിയെന്ന് രഞ്ജു പറഞ്ഞു.

ഇന്ത്യയിൽ ഒറ്റ ദിവസം എണ്ണിയത് 64 കോടി വോട്ടുകൾ, കാലിഫോർണിയയിൽ ഇപ്പോഴും തീർന്നിട്ടില്ല; പ്രശംസിച്ച് എലോൺ മസ്ക്

ന്യൂയോർക്ക്: ഇന്ത്യയുടെ തെരഞ്ഞെടുപ്പ് സമ്പ്രദായത്തെ പ്രശംസിച്ച് ടെസ്‌ല സിഇഒ എലോൺ മസ്‌ക്. ‘എങ്ങനെയാണ് ഇന്ത്യ ഒരു ദിവസം കൊണ്ട് 640 മില്യൺ വോട്ടുകൾ എണ്ണുന്നത്’ എന്ന ഒരു വാർത്തയുടെ തലക്കെട്ട് പങ്കുവെച്ച ഉപയോക്താവിന് നൽകിയ മറുപടിയിലാണ് മസ്ക് ഇന്ത്യയെ പ്രശംസിച്ചത്. ഇന്ത്യയിൽ തട്ടിപ്പ് എന്നത് തെരഞ്ഞെടുപ്പിൻ്റെ ലക്ഷ്യമല്ലെന്ന അടിക്കുറിപ്പും ഉപയോക്താവ് നൽകിയിരുന്നു.

ഇന്ത്യ ഒറ്റ ദിവസം കൊണ്ട് 640 മില്യൺ വോട്ടുകൾ എണ്ണിയപ്പോൾ കാലിഫോർണിയയിൽ ഇപ്പോഴും വോട്ടെണ്ണൽ തുടരുകയാണെന്ന് മസ്ക് പറഞ്ഞു. 18 ദിവസത്തിന് ശേഷവും കാലിഫോർണിയ വോട്ടെണ്ണൽ പ്രക്രിയയിലാണെന്ന് എടുത്തുകാണിക്കുന്ന മറ്റൊരു കമൻ്റിനോട് മസ്ക് പ്രതികരിക്കുകയും ചെയ്തു. ഇന്ത്യയിലെയും കാലിഫോർണിയയിലെയും വോട്ടെണ്ണലിന്റെ വേ​ഗത താരതമ്യം ചെയ്തുകൊണ്ടുള്ള മസ്കിന്റെ പ്രതികരണം വലിയ ചർച്ചയായി മാറിക്കഴി‍ഞ്ഞു.

അതേസമയം, കാലിഫോർണിയയിൽ ഇതാദ്യമായല്ല വോട്ടെണ്ണൽ പൂർത്തിയാകാൻ വൈകുന്നത്. ഏകദേശം 39 ദശലക്ഷം ജനങ്ങളുള്ള കാലിഫോർണിയ അമേരിക്കയിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള സംസ്ഥാനമാണ്. നവംബർ അഞ്ചിന് നടന്ന തെരഞ്ഞെടുപ്പിൽ ഏകദേശം 16 ദശലക്ഷം വോട്ടർമാരുണ്ടായിരുന്ന കാലിഫോർണിയയിൽ ഇപ്പോഴും 300,000 വോട്ടുകൾ എണ്ണാൻ ബാക്കിയുണ്ടെന്നാണ് റിപ്പോർട്ട്. സംസ്ഥാനത്തൊട്ടാകെയുള്ള 570,000ത്തോളം വോട്ടുകൾ ഇതുവരെ എണ്ണിയിട്ടില്ലെന്നാണ് ലോസ് ഏഞ്ചൽസ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. മെയിൽ-ഇൻ വോട്ടിംഗിനെ വളരെയധികം ആശ്രയിക്കുന്നതാണ് ഈ കാലതാമസത്തിനുള്ള പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്.

കോൺഗ്രസ്സ് ശാസ്താംകോട്ട ബ്ലോക്ക് കമ്മിറ്റിഇന്ദിരാഗാന്ധിജന്മദിനാഘോഷം നടത്തി

ശാസ്താംകോട്ട: ഇന്ദിരാ ഗാന്ധിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി മൈനാഗപ്പള്ളി പുത്തൻ ചന്തയിൽ കോൺഗ്രസ്സ്ശാസ്താംകോട്ട ബ്ലോക്ക്കമ്മിറ്റി ഇന്ദിരാഗാന്ധിയുടെചിത്രത്തിന് മുന്നിൽ പുഷ്പാർച്ചനയുംഅനുസ്മരണസമ്മേളനവും നടത്തി. ബ്ലോക്ക് പ്രസിഡന്റ്
വൈ.ഷാജഹാൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് വർഗ്ഗീസ് തരകൻ അദ്ധ്യക്ഷത വഹിച്ചു.മണ്ഡലം പ്രസിഡന്റ്മാരായ എം.വൈ. നിസാർ , വിനോദ് വില്ല്യത്ത്, ബ്ലോക്ക് വൈസ് പ്രസിഡന്റ്കൂമ്പിലിൽ ഗോപാലകൃഷ്ണപിള്ള , ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ
മഠത്തിൽ.ഐ.സുബയർകുട്ടി ജോൺസൻവൈദ്യൻ,
ടി.ജി. എസ്.തരകൻ, തടത്തിൽ സലിം,ഷാജിചിറക്കുമേൽ, കൊയ് വേലിമുരളി,ഗീവർഗ്ഗീസ്, റഷീദ് പള്ളിശ്ശേരിക്കൽ , ലാലിബാബു, തങ്കച്ചൻ ജോർജ്ജ്, പി.അബ്ലാസ് തുടങ്ങിയവർ പ്രസംഗിച്ചു

കോൺഗ്രസ്സ് ഭരണിക്കാവിൽ ആഹ്ലാദ പ്രകടനം നടത്തി

ശാസ്താംകോട്ട: പ്രിയങ്ക ഗാന്ധിക്കും രാഹുൽ മാൻകൂട്ടത്തിലിനും അഭിവാദ്യം അർപ്പിച്ച് കോൺഗ്രസ്സ് കുന്നത്തൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭരണിക്കാവിൽ വിജഹ്ലാദപ്രകടനം നടത്തി. ബ്ലോക്ക് പ്രസിഡന്റൻമാരായ
വൈ.ഷാജഹാൻ, കരക്കാട്ട് അനിൽ,ഡി.സി.സി ജനറൽ സെക്രട്ടറി മാരായദിനേശ് ബാബു, പി.കെ.രവി , തോമസ് വൈദ്യൻ, യൂത്ത് കോൺഗ്രസ്സ് സംസ്ഥാന വൈസ് പ്രസിസന്റ് അനു താജ് , മണ്ഡലം പ്രസിഡന്റ് മാരായ എം.വൈ. നിസാർ ,ഗോപൻ പെരുവേലിക്കര, ആർ. നളിനാക്ഷൻ,പ്രസന്നൻ വില്ലാടൻ, പഞ്ചായത്ത് പ്രസിഡന്റ് എസ്. ശ്രീകുമാർ , ശൂരനാട് . എസ്. ശ്രീകുമാർ , ഷീജ രാധാകൃഷ്ണൻ ,ലാലി ബാബു, ഐ.ഷാനവാസ്, റഷീദ് പള്ളിശ്ശേരിക്കൽ , ശാസ്താംകോട്ട ഷാജഹാ ൻ,അർത്തിയിൽ അൻസാരി തുടങ്ങിയവർ പ്രസംഗിച്ചു

ഷാഫിയുടെ തന്ത്രം ഫലിച്ചു,പുറത്തേക്ക് മാത്രമല്ല അകത്തേക്കും തൊടുത്ത മൂര്‍ച്ചയേറിയ അമ്പാണ് രാഹുല്‍

പാലക്കാട് നിയമസഭ സീറ്റിൽ രാഹുൽ മാങ്കൂട്ടത്തിൽ ജയിച്ച് കയറിയതോടെ കോൺഗ്രസിൽ യുവനിര കൂടുതൽ ശക്തമാവുകയാണ് . കോൺഗ്രസിന്റെ പുതു തലമുറ നേതാക്കളിൽ ഏറ്റവും കരുത്തനെന്ന പേര് പാലക്കാട് വിജയത്തോടെ ഷാഫി നേടി.

പാലക്കാട്ടെ പ്രാദേശിക കോൺഗ്രസ് നേതാക്കളുടെയും പാലക്കാട് എംപിയായ വി കെ ശ്രീകണ്ഠന്റെയും എതിർപ്പുകളെയും മറികടന്നാണ് പാലക്കാട് രാഹുൽ മാങ്കൂട്ടത്തിൽ സ്ഥാനാർത്ഥിയായി എത്തുന്നത്. മുതിർന്ന കോൺഗ്രസ് നേതാവായ കെ മുരളീധരനെ പാലക്കാട് സ്ഥാനാർത്ഥിയാക്കണമെന്നായിരുന്നു പാലക്കാട് ഡിസിസി ഹൈക്കമാന്റിനോട് ആവശ്യപ്പെട്ടത്. എന്നാൽ തന്റെ പിൻഗാമിയായി പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലിനെ മത്സരിപ്പിക്കണമെന്ന ഷാഫിയുടെ നിർദ്ദേശം കോൺഗ്രസ് നേതൃത്വത്തിന് നടപ്പാക്കേണ്ടി വന്നു. എതിർപ്പുകളെയെല്ലാം കാറ്റിൽ പറത്തിയാണ് കനത്ത മത്സരം കാഴ്ചവെച്ച് 18,669 വോട്ടിന്റെ ഭൂരിപക്ഷത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ വിജയിക്കുന്നത്.

അത്ര എളുപ്പമായിരുന്നില്ല ഷാഫിക്കും രാഹുലിനും പാലക്കാട് എന്ന കടമ്പ. പാർട്ടിക്ക് അകത്ത് നിന്ന് തന്നെയുണ്ടായ വെല്ലുവിളിക്കൊപ്പം ഉപതിരഞ്ഞെടുപ്പിൽ ഉടനീളം ഉണ്ടായ വിവാദങ്ങളും പാർട്ടിക്ക് നേരിടേണ്ടി വന്നിരുന്നു. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് ഷാഫി പറമ്പിൽ കോൺഗ്രസിലേക്ക് എത്തുന്നത്. 2011 ൽ കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് ആയിരിക്കെയാണ് പാലക്കാട് നിന്ന് ഷാഫി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. . ഈ കാലഘട്ടങ്ങളിൽ കോൺഗ്രസിന്റെ നേതൃസ്ഥാനത്തേക്ക് എത്തിയ മറ്റ് യുവ നേതാക്കളെക്കാൾ പാർട്ടിയിൽ ശക്തനാവാൻ ഷാഫി പറമ്പിലിന് കഴിഞ്ഞു. കോൺഗ്രസിന്റെ സൈബർ മുഖമായി മാറി അണികൾ ആഘോഷമാക്കിയിരുന്ന വിടി ബൽറാമിന് തൃത്താല തിരഞ്ഞെടുപ്പിൽ പരാജയം നേരിട്ടതോടെ മുമ്പുണ്ടായിരുന്ന സ്വാധീനം കുറഞ്ഞു.

കോണ്‍ഗ്രസില്‍ എല്ലാക്കാലത്തും നേരിടുന്ന ആക്ഷേപങ്ങല്‍ക്ക് മറുപടിയും മരുന്നുമാണ് യുവനേതാക്കളുടെ വിജയം. പരസ്യമായി ഗ്രൂപ്പുകളിക്കുന്ന കടല്‍ക്കിഴവന്മാര്‍ക്ക് കീഴിലല്ല പാര്‍ട്ടി എന്ന തോന്നല്‍ നിഷ്പക്ഷര്‍ക്കും അനുഭാവികള്‍ക്കും ആവേശമാകുന്നു. പുറത്തേക്ക് മാത്രമല്ല അകത്തേക്കും തൊടുത്ത മൂര്‍ച്ചയേറിയ അമ്പാണ് രാഹുല്‍. അടുത്ത തിരഞ്ഞെടുപ്പുകൂടി ഇത്തരത്തില്‍ യുവനിരയെ ആശ്രയിച്ചാല്‍ കോണ്‍ഗ്രസിന് നിരാശപ്പെടേണ്ടി വരില്ലെന്ന സന്ദേശം ഈ വിജയത്തിലുണ്ട്.

അഞ്ച് വര്‍ഷത്തെ ഇടവേളകളില്‍ അധികാരമില്ലെങ്കിലും കരുത്തരായി തുടരുന്ന കടല്‍ക്കിഴവന്‍ പവര്‍ബ്രോക്കര്‍മാരെപ്പോലെ പണത്തിന്‍റെയും അതില്‍നിന്നും ഉണ്ടാക്കുന്ന സ്വാധീനത്തിന്‍റെയും ബലത്തില്‍ സീറ്റ് വിലപേശിയെടുക്കുന്നതിനു പകരം പ്രവര്‍ത്തനമികവും പോരാട്ടശേഷിയും കൈമുതലാക്കിയാണ് ഏറ്റവും മോശം കാലാവസ്ഥയില്‍ വളര്‍ന്നുവന്ന രാഹുലിനെപ്പോലെയുള്ള നേതാക്കള്‍ ജനങ്ങള്‍ക്കുമുന്നിലെത്തുന്നതെന്നതാണ് കാണേണ്ടത്. അത് ജനം അംഗീകരിക്കുമെന്നത് തെളിഞ്ഞതോടെ ഇനി യുവാക്കള്‍ക്ക് പരസ്പരം പോരടിച്ച് ഭരണം നഷ്ടപ്പെടുത്തിയ കോണ്‍ഗ്രസ് നേതൃത്വത്തോട് വിരല്‍ ചൂണ്ടാം . ഒപ്പം സിപിഎം അടക്കം എതിര്‍ ചേരിയിലെ അധികാരം കയ്യടക്കിയ വാര്‍ദ്ധക്യങ്ങളോട് ആത്മവിശ്വാസത്തോടെ പോരാടാം

ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞു; 6 പേർക്ക് പരുക്ക്

കണ്ണൂർ: ചെറുതാഴം അമ്പല റോഡ് കവലയിൽ അയ്യപ്പൻമാർ സഞ്ചരിച്ച മിനി ബസ് അപകടത്തിൽപ്പെട്ടു. കർണാടക സ്വദേശികളായ തീർഥാടക സംഘം സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. ആറു പേർക്ക് പരുക്കേറ്റു. ഇവരിൽ രണ്ട് പേരുടെ നില ഗുരുതരമാണ്.

രാവിലെ 7 മണിയോടെ ആയിരുന്നു സംഭവം. ശബരിമല ദർശനം കഴിഞ്ഞ് പഴയങ്ങാടി ഭാഗത്ത് നിന്ന് പിലാത്തറ ഭാഗത്തേക്ക് പോവുകയായിരുന്നു ബസ്. റോഡ് അരികിലെ വൈദ്യുതി പോസ്റ്റ് ഇടിച്ച് തെറിപ്പിച്ചു സമീപത്തെ പറമ്പിലേക്ക് ബസ് മറിയുകയായിരുന്നു.