26.1 C
Kollam
Wednesday 31st December, 2025 | 11:14:06 PM
Home Blog Page 1743

ന്യൂസ് അറ്റ് നെറ്റ് BREAKING NEWS

2024 ഡിസംബർ 28 ശനി 4.00 PM

?കാസർകോട് കാനത്തുർ എരഞ്ഞിപ്പുഴയിൽ കുളിക്കുന്നതിനിടെ മുങ്ങിമരണം. റിയാസ് (17 ) ൻ്റെ മൃതദേഹം കിട്ടി. രണ്ട് കുട്ടികൾക്കായി തിരച്ചിൽ, അമ്മയെ രക്ഷപ്പെടുത്തി.

?കാണാതായ രണ്ട് കുട്ടികൾക്കായി തിരച്ചിൽ തുടരുന്നു. ആഴകൂടുതലും കലക്കവെള്ളവും തിരച്ചിലിന് ബുദ്ധിമുട്ടുണ്ടാക്കുന്നതായി രക്ഷാപ്രവർത്തകർ

?ബത്തേരിയിൽ അർബൻ സഹകരണ ബാങ്കിൽ നിയമനവുമായി ബന്ധപ്പെട്ട് അഴിമതി നടന്നിട്ടുണ്ടെന്നും ഡിസിസി ട്രഷററുടെയും മകൻ്റെയും മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നും സി പി എം.

?പെരിയക്കേസിൽ അപ്പീൽ പോകുമെന്ന് സി പി എം, വിധി വന്നശേഷം തീരുമാനമെന്നും പാർട്ടി ജില്ലാ നേതൃത്വം.

? സ്ഥാനമൊഴിയുന്ന ഗവർണർക്ക് യാത്രയപ്പ് നൽകേണ്ടതില്ലെന്ന് സർക്കാർ തീരുമാനം. നാളെ ഉച്ചയ്ക്ക് 12ന് ഗവർണ്ണർ മടങ്ങും.ജനുവരി രണ്ടിന് ബീഹാർ ഗവർണറായി ചുമതലയേൽക്കും.

കൊല്ലത്ത് ക്ഷേത്ര ദര്‍ശനത്തിന് ശേഷം റോഡ് മുറിച്ച് കടക്കവെ സ്‌കൂട്ടര്‍ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ വയോധിക മരിച്ചു… സ്‌കൂട്ടര്‍ ഓടിച്ചത് പതിനാറുകാരന്‍

കൊല്ലം: മുണ്ടയ്ക്കലില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ സ്‌കൂട്ടര്‍ ഇടിച്ചുവീഴ്ത്തിയതിനെത്തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. മുണ്ടയ്ക്കല്‍ സ്വദേശി കുന്നത്ത് വീട്ടില്‍ ലാല്‍ പ്രസാദിന്റെ ഭാര്യ സുശീലയാണ് (62) മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് 6.45-നായിരുന്നു അപകടം. വയോധികയെ ഇടിച്ചുവീഴ്ത്തിയെ സ്‌കൂട്ടര്‍യാത്രികര്‍ സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു.
കൊല്ലത്തെ തുമ്പ്ര ക്ഷേത്രത്തില്‍ ദര്‍ശനം കഴിഞ്ഞ് മടങ്ങുന്നതിനിടെയായിരുന്നു അപകടം. അമിതവേഗത്തിലെത്തിയ സ്‌കൂട്ടര്‍ ഇവരേയും മറ്റൊരു സ്ത്രീയേയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തല ഇടിച്ച് റോഡില്‍ വീണ സുശീലയെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരിച്ചത്.
അതേസമയം, വയോധികയെ ഇടിച്ചുവീഴ്ത്തിയെ സ്‌കൂട്ടര്‍ യാത്രികര്‍ സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. ആംബുലന്‍സ് വിളിച്ചിട്ട് വരാമെന്ന് പറഞ്ഞ് ഇരുവരും സ്ഥലംവിട്ടുവെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് വിഷയം പുറത്തറിയുന്നത്. വയോധികയെ സ്‌കൂട്ടര്‍ ഇടിക്കുന്നതും ഇരുവരും സ്ഥലത്ത് നിന്ന് രക്ഷപ്പെടുന്നതും വീഡിയോയില്‍ വ്യക്തമാണ്. സംഭവത്തില്‍ പതിനാറുകാരനാണ് വാഹനം ഓടിച്ചതെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. തില്ലേരി സ്വദേശിയായ പതിനാറുകാരനെതിരെ മനഃപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസ്സെടുത്തു.

ആരിഫ് മുഹമ്മദ് ഖാന്
സംസ്ഥാന സർക്കാർ യാത്രയയപ്പ് നൽകില്ല

തിരുവനന്തപുരം.സ്ഥാനമൊഴിയുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന്
സംസ്ഥാന സർക്കാർ യാത്രയയപ്പ് നൽകില്ല.മുഖ്യമന്ത്രിയെ ഉൾപ്പെടെ സംശയ നിഴലിൽ നിർത്താൻ ശ്രമിച്ച
ആരിഫ് മുഹമ്മദ് ഖാനോട് മമത വേണ്ടെന്നാണ്
സർക്കാരിൻറെ തീരുമാനം.മുൻ ഗവർണർ ജസ്റ്റിസ് പി സദാശിവത്തിന് സർക്കാർ ഹൃദ്യമായ യാത്രയയപ്പ് നൽകിയിരുന്നു.ദു:ഖാചരണത്തെ തുടർന്ന് രാജ്ഭവൻ
ജീവനക്കാർ നൽകാനിരുന്ന യാത്രയയപ്പ് റദ്ദാക്കി

ആരിഫ് മുഹമ്മദ് ഖാൻ സ്ഥാനമൊഴിയുമ്പോഴും
സർക്കാരും ഗവർണറും തമ്മിലുളള ഭിന്നത
തീരുന്നില്ല.സ്ഥാനമൊഴിയുന്ന ഗവർണർമാർക്ക്
സർക്കാർ യാത്രയയപ്പ് നൽകുന്ന പതിവുണ്ട്.
എന്നാൽ ആരിഫ് മുഹമ്മദ് ഖാൻെറ കാര്യത്തിൽ
ആ പതിവ് തെറ്റിക്കുകയാണ്.നാളെ കേരളം വിടുന്ന
ആരിഫ് മുഹമ്മദ് ഖാന് യാത്രയയപ്പ് നൽകേണ്ടെന്നാണ് 
തീരുമാനം.ആരിഫ് ഖാൻെറ മുൻഗാമിയായിരുന്ന ജസ്റ്റിസ് പി സദാശിവത്തിന് ഊഷ്മളമായ യാത്രയയപ്പാണ് സർക്കാർ നൽകിയത്.സർക്കാരിനെ ഇത്രയേറെ പ്രതിസന്ധിയിൽ ആക്കുകയും മുഖ്യമന്ത്രിയെ ഉൾപ്പെടെ സംശയ നിഴലിൽ നിർത്തുകയും ചെയ്ത ആരിഫ് ഖാന് ഉപചാരപൂർവ്വമുളള
യാത്രയയപ്പ് വേണ്ടെന്നാണ് ഭരണനേതൃത്വത്തിലെ ധാരണ.
എന്നാൽ ആരിഫ് മുഹമ്മദ് ഖാൻെറ മുൻഗാമി ജസ്റ്റീസ്
പി.സദാശിവത്തോട് ഇതായിരുന്നില്ല സമീപനം.ചില
വിഷയങ്ങളിൽ ഭിന്നത ഉണ്ടായിരുന്നെങ്കിലും സദാശിവത്തിന്
സർക്കാർ യാത്രയയപ്പ് നൽകി.രാജഭവനിലെ യാത്രയയപ്പ് സമ്മേളനത്തിന് പുറമേ മാസ്കറ്റ് ഹോട്ടലിൽ വെച്ചും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സദാശിവത്തിന്
യാത്രയയപ്പ് നൽകിയിരുന്നു.മാസ്കറ്റിലെ യാത്രയയപ്പ്
യോഗത്തിൽ മുഖ്യമന്ത്രിയും മന്ത്രിമാരും സദാശിവത്തെ
പ്രശംസിച്ച് സംസാരിക്കുകയും ചെയ്തു.ഇതുകൂടാതെ വിമാനത്താവളത്തിൽ നേരിട്ട് എത്തി സദാശിവത്തെ യാത്രയാക്കാനും പിണറായി വിജയൻ തയ്യാറായി.
ഔദ്യോഗിക യാത്രയയപ്പ് ഏറ്റുവാങ്ങാതെ ആരിഫ്
ഖാൻ നാളെ കേരളം വിടും.രാജ് ഭവൻ ജീവനക്കാർ
യാത്രയയപ്പ് നൽകാൻ നിശ്ചയിച്ചിരുന്നെങ്കിലും
ഔദ്യോഗിക ദു:ഖാചരണത്തെ തുടർന്ന് വേണ്ടെന്ന്
വെച്ചു. നാളെ ഉച്ചക്ക് 12ന് കൊച്ചിയിലേക്ക് പോകുന്ന
ഗവർണർ അവിടെനിന്ന് ഡൽഹി വഴി ബിഹാറിലേക്ക്
പോകും.ജനുവരി2ന്  ബിഹാർ ഗവർണറായി ചുമതലയേൽക്കും.
ആരിഫ് ഖാൻെറ പിൻഗാമി രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ
ജനുവരി1ന് കേരളത്തിൽ എത്തും. രണ്ടാം തീയതിയാണ്
സത്യപ്രതിജ്ഞ


ന്യൂസ് അറ്റ് നെറ്റ്
BREAKING NEWS
ഡോ.മൻമോഹൻ സിങ്ങിൻ്റെ ഭൗതീക ശരീരം അഗ്നിനാളങ്ങൾ ഏറ്റുവാങ്ങി

2024 ഡിസംബർ 28 ശനി 1.00 pm

?മുൻ പ്രധാനമന്ത്രി മൻമോഹൻ സിങിന് രാജ്യം വിട ചൊല്ലി.
യമുനാ തീരത്തെ നിഗംബോധ് ഘട്ടിൽ പൂർണ്ണ സൈനിക ബഹുമതികളോടെ സിഖ് മതാചാരപ്രകാരം ഭൗതീക ശരീരം  സംസ്ക്കരിച്ചു.


?രാഷ്ട്രപതി ദൗപതി മുർമു, ഉപരാഷ്ട്രപതി ജഗദീപ് ധൻകർ, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര മന്ത്രിമാരായ അമിത് ഷാ, രാജ്നാഥ് സിങ്ങ് തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്തു



?എഐസിസി ആസ്ഥാനത്ത പൊതുദര്‍ശനത്തിന് ശേഷം വിലാപയാത്രയായിട്ടാണ് സംസ്കാരത്തിനായി   മൃതദേഹം കൊണ്ടുവന്നത്.




? പെരിയ ഇരട്ട കൊല കേസിൽ 14 പ്രതികൾക്കെതിരെ കൊലക്കുറ്റം നിലനിൽക്കുമെന്ന് കൊച്ചി സിബിഐ കോടതി.

?10 പ്രതികളെ വിട്ടയച്ച കോടതി നടപടിക്കെതിരെ അപ്പീൽ പോകും, കേസ് അട്ടിമറിക്കാൻ സർക്കാർ ശ്രമിച്ചതായും വാദിഭാഗം


?സി പി എം ആസൂത്രണം ചെയ്ത് ഒരു കൊലപാതകവും കേരളത്തിൽ നടന്നിട്ടില്ലെന്ന് എൽ ഡി എഫ് കൺവീനർ റ്റി.പി.രാമകൃഷ്ണൻ

സ്ത്രീകളിൽ പെല്‍വിക് വേദന ഉണ്ടാകുന്നതിന് പിന്നിലെ 10 കാരണങ്ങൾ

പെൽവിക് വേദന സ്ത്രീകൾക്കിടയിൽ ഒരു സാധാരണ പ്രശ്നമാണ്. പെൽവിക് ഭാ​ഗത്ത് പെട്ടെന്ന് വേദന അനുഭവപ്പെടാം. ചിലരിൽ വേദന ദിവസങ്ങളോളം നിൽക്കാം. ചിലരിൽ പെട്ടെന്ന് മാറാം. ചിലർക്ക് പെൽവിക് വേദനയോടൊപ്പം തുട വേദന, ഓക്കാനം, അസാധാരണമായ യോനി ഡിസ്ചാർജ് എന്നിവയും ഉണ്ടാകാം. സ്ത്രീകളിൽ പെൽവിക് വേദന ഉണ്ടാകുന്നതിന് പിന്നിലെ ചില കാരണങ്ങൾ അറിയാം.

ആർത്തവ വേദന

ആർത്തവ സമയത്ത് ഗർഭാശയത്തിന്റെ സങ്കോചം മൂലമാണ് വേദന ഉണ്ടാകുന്നത്. ഇത് സാധാരണമാണ്. സാധാരണയായി ആർത്തവത്തിന് മുമ്പോ അതിനിടയിലോ അടിവയറ്റിൽ മലബന്ധം അനുഭവപ്പെടുന്നു. കുറച്ച് ദിവസങ്ങൾക്ക് ശേഷം ഇത് പരിഹരിക്കപ്പെടും. ഇടുപ്പ് വേദന 41.3 ശതമാനം സ്ത്രീകളിലും ഇടുപ്പ് വേദന റിപ്പോർട്ട് ചെയ്തതായി 2024 ഫെബ്രുവരിയിൽ ജേണൽ ഓഫ് പേഴ്സണലൈസ്ഡ് മെഡിസിനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

എൻഡോമെട്രിയോസിസ്

എൻഡോമെട്രിയോസിസിൻ്റെ കാര്യത്തിൽ ​ഗർഭപാത്രത്തിൻ്റെ പാളിക്ക് സമാനമായ ടിഷ്യു, ഗർഭപാത്രത്തിന് പുറത്ത് വളരുന്നു. ഈ ടിഷ്യു ആർത്തവ ചക്രത്തോട് പ്രതികരിക്കുകയും വീക്കം, പെൽവിക് ഭാ​ഗത്ത് വേദന, ചിലപ്പോൾ വന്ധ്യത എന്നിവയ്ക്ക് കാരണമാവുകയും ചെയ്യുന്നു.

പെൽവിക് കോശജ്വലന രോഗം

ക്ലമീഡിയ അല്ലെങ്കിൽ ഗൊണോറിയ പോലുള്ള ലൈംഗികമായി പകരുന്ന അണുബാധകൾ മൂലവും പെൽവിക് വേദന ഉണ്ടാകാം. പെൽവിക് ഇൻഫ്ലമേറ്ററി ഡിസീസ് കടുത്ത പെൽവിക് വേദന, പനി, അസാധാരണമായ ഡിസ്ചാർജ് എന്നിവയ്ക്ക് കാരണമാകും.

അണ്ഡാശയ മുഴകൾ

ഗർഭാശയത്തിന്റെ ഓരോ വശത്തും സ്ഥിതി ചെയ്യുന്ന അണ്ഡാശയങ്ങളിൽ വികസിക്കുന്ന ദ്രാവകം നിറഞ്ഞ സഞ്ചികളാണ് അവ. ചില സിസ്റ്റുകൾ പൊട്ടിപ്പോവുകയും വേദനയ്ക്ക് കാരണമാകും.

ഗർഭാശയ ഫൈബ്രോയിഡുകൾ

ഒരു സ്ത്രീയുടെ പ്രത്യുത്പാദന ഘട്ടത്തിൽ പലപ്പോഴും പ്രത്യക്ഷപ്പെടുന്ന ഗർഭാശയത്തിലെ അർബുദമല്ലാത്ത വളർച്ചയാണ് ഇവ. ഗർഭാശയ ഫൈബ്രോയിഡുകൾ പെൽവിക് പ്രദേശത്ത് വേദനയ്ക്കും സമ്മർദ്ദത്തിനും കനത്ത രക്തസ്രാവത്തിനും കാരണമാകും.

മൂത്രനാളിയിലെ അണുബാധ

മൂത്രാശയത്തിലോ വൃക്കകളിലോ ഉള്ള മൂത്രാശയ സംവിധാനത്തിലെ ബാക്ടീരിയ അണുബാധകളാണ് ഇവ. മൂത്രനാളിയിലെ അണുബാധകൾ അല്ലെങ്കിൽ യുടിഐകൾ പലപ്പോഴും പെൽവിക് അസ്വാസ്ഥ്യത്തിലേക്ക് നയിക്കുന്നു, വേദനാജനകമായ മൂത്രമൊഴിക്കൽ, പനി തുടങ്ങിയ ലക്ഷണങ്ങൾ പ്രകടമാകാറുണ്ട്.

ഇറിറ്റബിൾ ബവൽ സിൻഡ്രോം (IBS)

വൻകുടലിനെ ബാധിക്കുന്ന ഗ്യാസ്ട്രോ ഇൻ്റസ്റ്റൈനൽ ഡിസോർഡർ ആണ് ഐബിഎസ്. വയറുവേദന, വയറിളക്കം, മലബന്ധം, പെൽവിക് വേദന എന്നിവയ്ക്ക് കാരണമാകും.

മലബന്ധം

വിട്ടുമാറാത്ത മലബന്ധം പെൽവിക് വേദനയ്ക്ക് കാരണമാകുന്നതായി വിദ​ഗ്ധർ പറയുന്നു.

എക്ടോപിക് ഗർഭം

ബീജസങ്കലനം ചെയ്ത മുട്ട ഗർഭാശയത്തിന് പുറത്ത്, സാധാരണയായി ഫാലോപ്യൻ ട്യൂബിൽ സ്ഥാപിക്കുന്ന ഗർഭധാരണമാണിത്. എക്ടോപിക് ഗർഭം പെൽവിക് വേദനയ്ക്ക് കാരണമാകും.

എൻഡോമെട്രിയൽ ഹൈപ്പർപ്ലാസിയ

ഗർഭാശയത്തിനുള്ളിലെ എൻഡോമെട്രിയൽ പാളിയുടെ അമിതവളർച്ചയാണിത്. എൻഡോമെട്രിയൽ ഹൈപ്പർപ്ലാസിയ കനത്ത ആർത്തവത്തിനും പെൽവിക് അസ്വസ്ഥതയ്‌ക്കൊപ്പം അസാധാരണ രക്തസ്രാവത്തിനും കാരണമാകും. ചിലപ്പോൾ, അത് ക്യാൻസർ പോലുള്ള ഗുരുതരമായ അവസ്ഥകളിലേക്ക് നയിച്ചേക്കാം.

ഹിമാചലിലെ മ‍ഞ്ഞു വീഴ്ച്ച; 5000 പേരെ രക്ഷപ്പെടുത്തി, ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ്

ഷിംല : കനത്ത മഞ്ഞുവീഴ്ചയെത്തുടർന്ന് ഹിമാചലിൽ മഞ്ഞിൽ കുടുങ്ങിയ അയ്യായിരത്തോളം വിനോദസഞ്ചാരികളെ പോലീസ് രക്ഷപ്പെടുത്തി. കുളുവിലെ സ്കീ റിസോർട്ടായ സോളാങ് നലയിൽ കുടുങ്ങിയ ആളുകളെയാണ് രക്ഷപ്പെടുത്തിയത്.

“27.12.2024 നടന്ന അതിശൈത്യത്തിൽ 1000 ഓളം വാഹനങ്ങളും 5000 ഓളം വിനോദസഞ്ചാരികളും സോളംഗ് നലയിൽ കുടുങ്ങി. വാഹനങ്ങളെയും വിനോദസഞ്ചാരികളെയും കുളു പോലീസ് രക്ഷപ്പെടുത്തി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ്,” കുളു പോലീസ് എക്‌സിൽ കുറിച്ചു.

കനത്ത മഞ്ഞുവീഴ്ചയും ശീതതരം​ഗവും ഇനിയും തുടരുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) വെള്ളിയാഴ്ച അറിയിച്ചു. ഇതെത്തുടർന്ന് ഐഎംഡി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഞായറാഴ്ച മുതൽ ഹിമാചൽ പ്രദേശിൻ്റെ ചില ഭാഗങ്ങളിൽ കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും ഡിസംബർ 27, 28 തീയതികളിൽ പടിഞ്ഞാറൻ ഹിമാലയൻ മേഖലയിൽ ഇടിമിന്നലിന്റെ അകമ്പടിയോടെ വ്യാപകമായ മഴയ്ക്കും മഞ്ഞുവീഴ്ചയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറഞ്ഞിരുന്നു.

ലാഹൗൾ-സ്പിതി, ചമ്പ, കാൻഗ്ര, കുളു, ഷിംല, കിന്നൗർ എന്നിവയുൾപ്പെടെ ആറ് ജില്ലകളിൽ ഹിമാചൽ പ്രദേശ് തുടങ്ങിയ ജില്ലകളിലാണ് കനത്ത മഴയും മഞ്ഞുവീഴ്ചയും ഉണ്ടായത്. ഷിംല നഗരത്തിൽ വെള്ളിയാഴ്ച ഏകദേശം 5 ഡിഗ്രി സെൽഷ്യസ് വരെ താപനില രേഖപ്പെടുത്തി. ഇന്നത്തോടെ ഇത് നേരിയ അളവിൽ വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേ സമയം ഡിസംബർ 29 ന് താപനില വീണ്ടും ഗണ്യമായി കുറയുമെന്നും കാലാവസ്ഥാ വകുപ്പ്.

കനത്ത മഞ്ഞ് വീഴ്ച്ച കാരണം ഇവിടങ്ങളിൽ റോട്ടിൽ‍ തടസ്സങ്ങൾ ഉണ്ടാകുമെന്നും, മഞ്ഞ് ബാധിത പ്രദേശങ്ങളിൽ താമസക്കാരും യാത്രക്കാരും ജാഗ്രത പാലിക്കാനും ആവശ്യമായ മുൻകരുതലുകൾ എടുക്കാനും കാലാവസ്ഥാ വകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്.

എൽ’ പൈപ്പിട്ട് രക്ഷിക്കാൻ ശ്രമം, തടസ്സമായി മഴ; 3 വയസ്സുകാരി 700 അടി താഴ്ചയുള്ള കുഴൽക്കിണറിൽ വീണിട്ട് 6 ദിവസം

ജയ്പൂർ: കുഴൽക്കിണറിൽ വീണ മൂന്ന് വയസ്സുകാരിയെ രക്ഷിക്കാനുള്ള രക്ഷാപ്രവർത്തനത്തിന് തടസ്സമായി കനത്ത മഴ. കുട്ടി കുഴൽക്കിണറിൽ വീണിട്ട് ആറ് ദിവസമായി. രാജസ്ഥാനിലെ കോട്പുത്‌ലി-ബെഹ്‌റോർ ജില്ലയിലെ സരുന്ദ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.

തിങ്കളാഴ്ചയാണ് അച്ഛന്‍റെ കൃഷിയിടത്തിൽ കളിക്കുന്നതിനിടെ ചേതന എന്ന മൂന്ന് വയസ്സുകാരി കുഴൽക്കിണറിൽ വീണത്. 700 അടി താഴ്ചയുള്ള കുഴൽക്കിണറിൽ 150 അടി താഴ്ചയിലാണ് പെൺകുട്ടി കുടുങ്ങിയിരിക്കുന്നത്. കുഴൽക്കിണറിന് സമാന്തരമായി 170 അടി തുരങ്കം കുഴിച്ചു. എൽ ആകൃതിയിലുള്ള പൈപ്പിലൂടെ കുട്ടിയെ പുറത്തെടുക്കാനാണ് ശ്രമം. പക്ഷേ കനത്ത മഴ കാരണം ഇന്നലെ രക്ഷാപ്രവർത്തകർക്ക് ഇറങ്ങാനായില്ല. മഴവെള്ളത്തിൽ നിന്ന് കുഴൽക്കിണറിനെ സംരക്ഷിക്കാൻ, എല്ലാ ഭാഗത്തുനിന്നും സുരക്ഷിതമായി മൂടി. ഇന്ന് രക്ഷാപ്രവർത്തനം പുനരാരംഭിച്ചു.

2023-ൽ ഉത്തരാഖണ്ഡ് തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കാൻ സഹായിച്ച ‘റാറ്റ് ഹോൾ മൈനേഴ്സിനെ’ ഇറക്കി ചേത്നയെ രക്ഷിക്കാനാണ് ശ്രമം. രക്ഷാപ്രവർത്തനം ഇതിനകം 100 മണിക്കൂറിനപ്പുറം നീണ്ടു. ആദ്യം കയറിൽ ഘടിപ്പിച്ച ഇരുമ്പ് വളയമുപയോഗിച്ച് കുട്ടിയെ പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്നാണ് സമാന്തരമായി തുരങ്കമുണ്ടാക്കിയത്. കുട്ടിക്ക് ഓക്സിജൻ ലഭ്യത ഉറപ്പാക്കിയിട്ടുണ്ട്.

ഒരു മെഡിക്കൽ സംഘവും ആംബുലൻസും സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്. കുട്ടിയെ പുറത്തെടുത്താൽ ഉടനെ ആശുപത്രിയിൽ എത്തിക്കും. രക്ഷാപ്രവർത്തനത്തിന്‍റെ ആദ്യ ഘട്ടത്തിൽ ജില്ലാ ഭരണകൂടം അലംഭാവം കാട്ടിയതായി ചേതനയുടെ മാതാപിതാക്കൾ ആരോപിച്ചു. കുട്ടി കുഴൽക്കിണറിൽ വീണതു മുതൽ ഭക്ഷണം കഴിക്കാത്ത അമ്മ ധോളി ദേവിയുടെ ആരോഗ്യനില വഷളായി. ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ് അവർ

“അഞ്ച് ദിവസമായി എന്‍റെ കുഞ്ഞ് എന്തെങ്കിലും കഴിച്ചിട്ട്. കലക്ടർ മാഡത്തിന്‍റെ കുട്ടിയായിരുന്നെങ്കിൽ അവരിങ്ങനെ രക്ഷാപ്രവർത്തനം വൈകിപ്പിക്കുമായിരുന്നോ”- കുട്ടിയുടെ അമ്മ ചോദിക്കുന്നു.

‘ഇന്നലെ പറഞ്ഞത് കഴിഞ്ഞു, അവിടം കൊണ്ട് അവസാനിപ്പിക്കുന്നു’; നിലപാട് മയപ്പെടുത്തി സുനിൽകുമാർ

തൃശൂർ: തൃശൂർ മേയർ എംകെ വർ​ഗീസിന്റെ ആരോപണങ്ങൾക്ക് മറുപടി പറയുന്നില്ലെന്ന് വിഎസ് സുനിൽകുമാർ. ഇന്നലെ പറഞ്ഞത് കഴിഞ്ഞു. അവിടം കൊണ്ട് അവസാനിപ്പിക്കുന്നുവെന്നും സുനിൽ കുമാർ വ്യക്തമാക്കി. സുരേന്ദ്രന്റേത് രാഷ്ട്രീയ പ്രസ്താവനയാണ്. സൗഹൃദ സന്ദർശന‌മാണ് സുരേന്ദ്രനും താനും നടത്തിയത്. മേയർക്കെതിരെ ഇന്നലെ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു. സുരേന്ദ്രൻ തന്നെ പോസ്റ്റിൽ പറഞ്ഞിട്ടുണ്ട് സൗഹൃദ കൂടിക്കാഴ്ചയാണെന്ന്.

മേയർ തുടരുന്നത് എൽഡിഎഫ് തീരുമാനപ്രകാരമാണ്. അത് തുടരട്ടെ. ഭവന സന്ദർശന വിവാദം മുന്നോട്ടു കൊണ്ടുപോകാൻ താൽപര്യമില്ല. പരസ്പരം വീടുകളിൽ പോയത് സൗഹൃദ സന്ദർശനം മാത്രമാണെന്നും ഈ വിഷയത്തിൽ കൂടുതൽ പ്രതികരണത്തിനില്ലെന്നും സുനിൽകുമാർ വ്യക്തമാക്കി.

പെരിയ ഇരട്ടക്കൊല കേസിൽ 14 പേർക്കെതിരെ കൊലക്കുറ്റം തെളിഞ്ഞു, മുൻ എംഎൽഎ കെ. വി. കുഞ്ഞിരാമൻ ഉൾപ്പെടെ കുറ്റക്കാർ

കൊച്ചി:കേരള രാഷ്ട്രീയത്തിൽ കോളിളക്കം സൃഷ്ടിച്ച പെരിയ ഇരട്ടക്കൊല കേസിൽ 10 പ്രതികളെ വെറുതെ വിട്ടു. കുറ്റക്കാരനെന്ന് കണ്ടത്തിയ 14 പേർക്കെതിരെ കൊലക്കുറ്റം തെളിഞ്ഞിട്ടുണ്ട്. 1 മുതൽ 8 വരെ പ്രതികളും മുൻ എം എൽ എ കെ വി കുഞ്ഞിരാമനും കുറ്റക്കാരനാണെന്നും വിചാരണക്കോടതി വിധിച്ചു.ഉദുമ മുൻ എരിയ സെക്രട്ടറി കെ.മണികണ്ഠൻ, ഒന്നാം പ്രതി സി പി എം പെരിയ മുൻ ലോക്കൽ കമ്മിറ്റിയംഗം എ പീതാംബരൻ ഉൾപ്പെടെയുള്ളവർ കുറ്റക്കാരണ്ടെന്നും കോടതി വിധിച്ചു.

കൊച്ചി സിബിഐ കോടതി 2 ആണ് കേസിൽ വിധി പറഞ്ഞത്. മുൻ എംഎൽഎ കെ.വി കുഞ്ഞിരാമനും സിപിഎം നേതാക്കളുമടക്കം കേസിൽ 24 പ്രതികളാണുള്ളത്.
സമീപകാലത്ത് സിപിഎമ്മിനെ ഏറ്റവും പ്രതിരോധത്തിലാക്കിയ കേസാണ് പെരിയ ഇരട്ടക്കൊലക്കേസ്. 2019 ഫെബ്രുവരി 17നാണ് കല്യാട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന കൃപേഷും ശരത്‌ലാലും കൊല്ലപ്പെട്ടത്. തുടക്കത്തിൽ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് ഹൈക്കോടതി നിർദേശപ്രകാരം പിന്നീട് സിബിഐ ഏറ്റെടുക്കുകയായിരുന്നു. ക്രൈംബ്രാഞ്ച് 14 പേരെ പ്രതിചേർത്ത കേസിൽ സിബിഐ പത്ത് പ്രതികളെക്കൂടി ഉൾപ്പെടുത്തുകയായിരുന്നു.
സിപിഐഎം പെരിയ ലോക്കൽ സെക്രട്ടറിയായിരുന്ന എ. പീതാംബരനാണ് ഒന്നാം പ്രതി. നിരവധി പ്രാദേശിക നേതാക്കളും കേസിൽ പ്രതിചേർക്കപ്പെട്ടിട്ടുണ്ട്. ഒന്നാംപ്രതി പീതാംബരനടക്കം 11 പ്രതികൾ അഞ്ചര വർഷത്തിലേറെയായി ജുഡീഷ്യൽ കസ്റ്റഡിയിലാണ്.

സർക്കാർ ജോലിക്കാരുടെ വ്യാജ ഐഡി കാർഡ്, ജോലി കിട്ടിയത് പണം കൊടുത്തെന്ന് വിശ്വസിപ്പിച്ചു; ലക്ഷങ്ങളുടെ തട്ടിപ്പ്

ആലപ്പുുഴ: ചെങ്ങന്നൂരിൽ സർക്കാർ ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയ യുവതി അറസ്റ്റിലായി. ആലപ്പുഴ പുലിയൂർ സ്വദേശിനി സുജിതയെയാണ് ചെങ്ങന്നൂർ പോലീസ് പിടികൂടിയത്. ഇവർക്കെതിരെ പല സ്റ്റേഷനുകളിലും ജോലി തട്ടിപ്പ് കേസുകളുണ്ടെന്ന് പൊലീസ് പറയുന്നു. ബുധുനൂർ സ്വദേശിനിയായ യുവതി നൽകിയ പരാതിയിലാണ് ഇപ്പോൾ അറസ്റ്റ്.

സർക്കാർ ആയൂർവേദ ആശുപത്രിയിൽ ജോലി വാങ്ങി നല്‍കാമെന്ന് പറഞ്ഞ് സുജിത 4.25 ലക്ഷം രൂപയാണ് ബുധുനൂർ സ്വദേശിനിയായ യുവതിയിൽ നിന്ന് കൈക്കലാക്കിയത്. താനും ആയുര്‍വേദ ആശുപത്രിയിലെ ജോലിക്കാരിയാണെന്നും, പണം കൊടുത്താണ് ജോലിയിൽ കയറിയതെന്നും സുചിത പരാതിക്കാരിയെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നു. ഉദ്യോഗാർഥികളുടെ വിശ്വാസം ആർജിക്കാനായി സർക്കാർ ജീവനക്കാരുടെ വ്യാജ തിരിച്ചറിയൽ കാർഡും ഇവർ ധരിച്ചിരുന്നു.

2023 ഫെബ്രുവരി 25നാണ് പണം വാങ്ങിയതെന്ന് പരാതിക്കാരി പറഞ്ഞു. രണ്ട് മാസത്തിനകം ജോലിയിൽ കയറാമെന്നായിരുന്നത്രെ വാഗ്ദാനം. എട്ട് മാസം കഴിഞ്ഞപ്പോൾ ആദ്യ ഘട്ടത്തിൽ കുറച്ച് പേരുടെ ജോലി ശരിയായിട്ടുണ്ടെന്ന് പറഞ്ഞ് ഒരു പിഎസ്‍സി റാങ്ക് ലിസ്റ്റ് കാണിച്ചു. അടുത്ത ലിസ്റ്റ് ഇവരുടേതാണെന്നും പറഞ്ഞു. എന്നാൽ പിന്നീട് ജോലിയോ പണമോ തിരികെ ലഭിക്കാതെ ഇരുന്നതോടെ ഉദ്യോഗാർത്ഥി പൊലീസിൽ പരാതി നൽകുകയായിരുന്നു.

അറസ്റ്റിലായ പുലിയൂർ സ്വദേശിനി സുജിത സുരേഷിനെതിരെ ആലപ്പുഴയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ ജോലി തട്ടിപ്പ് കേസുകളുണ്ട്. വണ്ടി ചെക്ക് നൽകി കബിളിപ്പിച്ച കേസ് കോടതിയിലും നിലനിൽക്കുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.