24.5 C
Kollam
Wednesday 31st December, 2025 | 05:13:12 AM
Home Blog Page 151

സോഷ്യൽ മീഡിയയിലെ പ്രചാരണം വ്യാജം: ഓച്ചിറയിൽ വിദ്യാർത്ഥി ലഹരി ഉപയോഗിച്ചെന്ന വാർത്ത തെറ്റ്; കുട്ടിക്ക് സംഭവിച്ചത് സോഡിയം കുറവ്

ഓച്ചിറ: ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിൽ വെച്ച് കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയിലെടുത്ത വിദ്യാർത്ഥി രാസലഹരി ഉപയോഗിച്ചു എന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾ പൂർണ്ണമായും വ്യാജമാണെന്ന് സ്ഥിരീകരിച്ചു. ആരോഗ്യപ്രശ്നങ്ങളെ തെറ്റായി ചിത്രീകരിച്ച് പ്രചരിച്ച ഈ വാർത്തയിൽ, ആദ്യം പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് പേജായ ‘Ramesan B Three-rp Visuals’  പേജിലാണ് ഈ വ്യാജ വാർത്ത വന്നത്.

സത്യം ഇതാണ്:

സോഡിയം കുറഞ്ഞ അവസ്ഥ (Hyponatremia)
വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് നടത്തിയ വിശദമായ പരിശോധനയിലാണ് ലഹരിവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്താനായില്ലെന്ന് വ്യക്തമായത്. കുട്ടിക്ക് സോഡിയത്തിന്റെ അളവ് കുറയുന്ന (Hyponatremia) ആരോഗ്യപ്രശ്നമാണ് ഉണ്ടായിരുന്നത്. തലകറക്കം, സ്ഥലകാലബോധം നഷ്ടപ്പെടുക, അസ്വഭാവികമായി പെരുമാറുക തുടങ്ങിയ ബുദ്ധിമുട്ടുകൾ ഇദ്ദേഹത്തിന് സ്ഥിരമായി ഉണ്ടാവാറുണ്ട്.
“മുൻപ് പരീക്ഷാ ഹാളിൽ വെച്ചും സോഡിയത്തിന്റെ അളവ് കുറഞ്ഞതിനെ തുടർന്ന് ഈ കുട്ടിക്ക് സമാനമായ ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടിരുന്നു.

ജമാഅത്തെ ഇസ്ലാമി വിമർശനം മാർക്സിസ്റ്റ് ദാസ്യവേലയാകരുത്, നാസർ ഫൈസി കൂടത്തായി

കോഴിക്കോട് . ജമാഅത്തെ ഇസ്ലാമി വിമർശനം മാർക്സിസ്റ്റ് ദാസ്യവേലയാകരുതെന്ന് SYS നേതാവ് നാസർ ഫൈസി കൂടത്തായി

ജമാഅത്തെ പ്രതിരോധമെന്ന പേരിൽ ചിലർ മാർക്സിസ്റ്റ് പ്രീണനം നടത്തുന്നു

വർഗീയത പച്ചയ്ക്ക് പറയുന്ന വെള്ളാപ്പള്ളിയെ മുഖ്യമന്ത്രിയും CPIM ഉം ആനയിക്കുന്നു
ജമാഅത്തെ ഇസ്ലാമിയെ ആദർശപരമായി എതിർക്കണം
എതിർപ്പ് മാർക്സിസത്തിന് ദാസ്യവേല ചെയ്താ കരുതെന്നും നാസർ ഫൈസി കൂടത്തായി

ഫേസ്ബുക്ക് കുറിപ്പിലാണ് പ്രതികരണം

പരിശീലനത്തിനിടെ ബാസ്കറ്റ്ബോൾ പോസ്റ്റ് നെഞ്ചിൽ വീണ് ദേശീയ ബാസ്കറ്റ്ബോൾ താരം മരിച്ചു (ഞെട്ടിപ്പിക്കുന്ന വീഡിയോ)

പരിശീലനത്തിനിടെ ബാസ്കറ്റ്ബോൾ പോസ്റ്റ് നെഞ്ചിൽ വീണ് ദേശീയ ബാസ്കറ്റ്ബോൾ താരം മരിച്ചു. 16 വയസുകാരനായ ഹാർദിക് ആണ് മരിച്ചത്. ഹരിയാനയിലെ റോത്തക്കിലെ ലഖാൻ മജ്രയിലെ കോർട്ടിൽ ഇന്നലെ പരിശീലനം നടത്തുന്നതിനിടെയാണ് അപകടം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഹാർദിക് ഒറ്റയ്ക്ക് പരിശീലനം നടത്തുന്നതും ബാസ്ക്ക്റ്റിൻറെ റിമ്മിൽ പിടിക്കുമ്പോൾ പോൾ ഒന്നാകെ ഹാർദികിന് മുകളിലേക്ക് മറിഞ്ഞു വീഴുന്നതും വീഡിയോയിൽ കാണാം.


നിരവധി ദേശീയതല ബാസ്കറ്റ്ബോൾ മത്സരങ്ങളിൽ മെഡലുകൾ നേടിയ താരത്തെയാണ് അപകടത്തിലൂടെ നഷ്ടമായത്. ചൊവ്വാഴ്ച രാവിലെ പത്തുമണിയോടെയാണ് അപകടം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഹാർദികിൻറെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം കുടുംബത്തിന് കൈമാറി. രണ്ട് ദിവസം മുമ്പ് ബഹാദൂർഗഡിൽ സമാനമായ ഒരു കേസ് റിപ്പോർട്ട് ചെയ്തിരുന്നു. ബാസ്‌ക്കറ്റ്‌ബോൾ തൂൺ വീണ് പരിക്കേറ്റ 15കാരൻ അമൻ ആണ് മരണപ്പെട്ടത്.

പൊലീസുകാർ പ്രതികളായ മലാപ്പറമ്പ് സെക്സ് റാക്കറ്റ് കേസിൽ കുറ്റപത്രം സമർപ്പിച്ചു

പൊലീസുകാര്‍ ഉള്‍പ്പെടെ പ്രതികളായ  മലാപ്പറമ്പ് സെക്‌സ് റാക്കറ്റ് കേസില്‍ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു. ധനസമ്പാദനം ലക്ഷ്യമിട്ട് ലൈംഗികവൃത്തി നടത്തിയെന്നും പൊലീസുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇതില്‍ പങ്കാളികളായെന്നുമാണ് കുറ്റപത്രത്തില്‍ പറയുന്നത്. 41 പേജുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചത്.
കേസിലെ 11, 12 പ്രതികള്‍ പൊലീസ് ഡ്രൈവര്‍മാരാണ്. ഒന്നാംപ്രതിയെ അനാശാസ്യകേന്ദ്രം ചുമതലക്കാരിയായി നിര്‍ത്തിയും രണ്ടും മൂന്നും പ്രതികള്‍ അനാശാസ്യകേന്ദ്രം നടത്തിപ്പിന് സഹായികളായി നിന്ന് ധനം സമ്പാദിച്ചെന്നുമാണ് കേസ്. 11-ഉം 12-ഉം പ്രതികള്‍ ഇടപാടുകാരെ എത്തിക്കുന്നതിന് സഹായം ചെയ്‌തെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.
അനാശാസ്യ കേന്ദ്രം നടത്തിപ്പുകാരി ബിന്ദു, കെ. സനിത്ത്, കെ. ഷൈജിത്ത് എന്നീ പൊലീസുകാരും ഉള്‍പ്പെടെ പന്ത്രണ്ടുപേരാണ് കേസിലുള്‍പ്പെട്ടിട്ടുള്ളത്. കേസിലെ 10-ാം പ്രതിയും ഒന്നാം പ്രതിയുമായി ഒത്തുചേര്‍ന്ന് കോഴിക്കോട് വേങ്ങേരി നെടുങ്ങോട്ടൂരിലെ മലാപ്പറമ്പ് ഇയ്യപ്പാടി റോഡില്‍ അപ്പാര്‍ട്ട്മെന്റ് വാടകയ്‌ക്കെടുത്ത് അനാശാസ്യകേന്ദ്രം നടത്തിയിരുന്നത്. കഴിഞ്ഞ ജൂണ്‍ ആറിനാണ് ഫ്‌ളാറ്റില്‍ റെയ്ഡ് നടത്തി പ്രതികളെ പിടികൂടുന്നത്.

ശ്രീകോവില്‍ ശുചീകരണം: ഗുരുവായൂര്‍ ക്ഷേത്രം നട ഇന്ന് നേരത്തെ അടയ്ക്കും

തൃശൂര്‍: ഗുരുവായൂര്‍ ഏകാദശിയോടനുബന്ധിച്ച് ക്ഷേത്രം ശ്രീകോവില്‍ ശുചീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഇന്ന് (ബുധനാഴ്ച) ഉച്ചയ്ക്ക് ഒരു മണിക്ക് ശേഷം ഭക്തര്‍ക്ക് ക്ഷേത്രത്തിലേക്ക് പ്രവേശനമുണ്ടാകില്ല. ദര്‍ശന നിയന്ത്രണം ഉണ്ടാകും.
ഉച്ചതിരിഞ്ഞ് 3.30ന് ക്ഷേത്രം നട തുറന്ന് പതിവ് പോലെ ദര്‍ശന സൗകര്യം ഉണ്ടാകും. ഭക്തജനങ്ങള്‍ സഹകരിക്കണമെന്ന് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അഭ്യര്‍ത്ഥിച്ചു.

ബാങ്ക് ഓഫ് ഇന്ത്യയില്‍ അവസരം; ഉയർന്ന ശമ്പളം, എന്‍ജിനിയറിങ് ബിരുദമടക്കമുള്ളവർക്ക് അപേക്ഷിക്കാം

മുംബൈ ആസ്ഥാനമായുള്ള പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ഇന്ത്യയില്‍ സ്പെഷ്യലിസ്റ്റ് ഓഫീസര്‍മാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

115 ഒഴിവുണ്ട്. എന്‍ജിനിയറിങ് ഉള്‍പ്പെടെയുള്ള ബിരുദം/ബിരുദാനന്തര ബിരുദവും പ്രവൃത്തിപരിചയവുമുള്ളവര്‍ക്കാണ് അവസരം.

തസ്തികകളും ഒഴിവും
ചീഫ് മാനേജര്‍-15, സീനിയര്‍ മാനേജര്‍-54, മാനേജര്‍/ ലോ ഓഫീസര്‍ – 46.

ശമ്പളം
ചീഫ് മാനേജര്‍ക്ക് 1,02,300-1,20,940, സീനിയര്‍ മാനേജര്‍ക്ക് 85,920-1,05,280 രൂപ, മാനേജര്‍/ ലോ ഓഫീസര്‍ 64,820-93,960.

പ്രായം
ചീഫ് മാനേജര്‍ക്ക് 28-40, സീനിയര്‍ മാനേജര്‍ക്ക് 28-37, മാനേജര്‍/ലോ ഓഫീസര്‍ക്ക് 25-32. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും.

യോഗ്യത, പ്രവൃത്തിപരിചയം എന്നിവ സംബന്ധിച്ച വിവരങ്ങള്‍ക്ക് വെബ്സൈറ്റിലെ വിജ്ഞാപനം കാണുക.

തിരഞ്ഞെടുപ്പ്
ഓണ്‍ലൈന്‍ എഴുത്തുപരീക്ഷയും അഭിമുഖവും നടത്തിയായിരിക്കും തിരഞെഞ്ഞെടുപ്പ്. ഇംഗ്ലീഷ് ലാംഗ്വേജ് (25 മാര്‍ക്ക്) പ്രൊഫഷണല്‍ നോളജ് (100 മാര്‍ക്ക്) എന്നിവയില്‍നിന്നായിരിക്കും ചോദ്യങ്ങള്‍.

അപേക്ഷകരുടെ എണ്ണം പരിഗണിച്ചാണ് ഓണ്‍ലൈന്‍ പരീക്ഷ ആവശ്യമാണോ എന്ന് തീരുമാനിക്കുക. പരീക്ഷ നടത്തുന്ന പക്ഷം തിരുവനന്തപുരം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ പരീക്ഷാകേന്ദ്രം അനുവദിക്കും.

ഫീസ്
എസ്.സി, എസ്.ടി. വിഭാഗക്കാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും 175 രൂപ, മറ്റുള്ളവര്‍ക്ക് 850 രൂപ. ഓണ്‍ലൈനായാണ് ഫീസ് അടയ്‌ക്കേണ്ടത്.

അപേക്ഷ
ഓണ്‍ലൈനായി അപേക്ഷിക്കണം. അവസാന തീയതി: നവംബര്‍ 30. വിശദവിവരങ്ങള്‍ക്ക് https://bankofindia.bank.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

ആരോഗ്യം മെച്ചപ്പെടുത്താൻ നിർബന്ധമായും കഴിക്കേണ്ട 5 പഴങ്ങൾ ഇതാണ്

നിരവധി പോഷക ഗുണങ്ങൾ അടങ്ങിയതാണ് പഴവർഗ്ഗങ്ങൾ. ദിവസവും പഴങ്ങൾ കഴിക്കുന്നത് ആരോഗ്യം മെച്ചപ്പെടാൻ സഹായിക്കുന്നു. എന്നാൽ പ്രതിരോധ ശേഷി ഉണ്ടെങ്കിൽ മാത്രമേ രോഗങ്ങളെ തടയാൻ സാധിക്കുകയുള്ളൂ. പനി, ചുമ തുടങ്ങിയ അസുഖങ്ങൾ ഉണ്ടെങ്കിൽ ഈ പഴങ്ങൾ കഴിക്കൂ. ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.

1.മാതളം
മാതളത്തിൽ ആന്റിവൈറൽ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് പനിയേയും മറ്റു അണുബാധകളേയും ചെറുക്കാൻ സഹായിക്കുന്നു.

  1. കിവി
    കിവിയിൽ ധാരാളം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധ ശേഷി കൂട്ടാനും ശ്വാസകോശ അണുബാധയെ നിയന്ത്രിക്കാനും സഹായിക്കുന്നു. ദിവസവും കിവി കഴിക്കുന്നത് ഒരു ശീലമാക്കാം.
  2. നാരങ്ങ

നാരങ്ങയിൽ വിറ്റാമിൻ സിയും ഫ്ലേവോനോയിഡുകളും അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന്റെ പ്രതിരോധ ശേഷി കൂട്ടാൻ സഹായിക്കുന്നു. കൂടാതെ ശ്വാസകോശ രോഗങ്ങളെ ചെറുത്തുനിർത്താനും നാരങ്ങ കഴിക്കുന്നതിലൂടെ സാധിക്കും.

  1. പൈനാപ്പിൾ

പൈനാപ്പിളിൽ ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ശ്വസന പ്രശ്നങ്ങളെ ചെറുത്തുനിർത്താൻ സഹായിക്കുന്നു.

  1. ബെറീസ്

ബെറീസിൽ വിറ്റാമിൻ സിയും ഫ്ലേവോനോയിഡുകളും ധാരാളമുണ്ട്. ഇതിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകളും ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളും ശരീരത്തിന്റെ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നു. കൂടാതെ പ്രതിരോധ ശേഷി കൂട്ടാനും ബെറീസ് കഴിക്കുന്നത് നല്ലതാണ്.

കാളി വിഗ്രഹത്തിന് മാറ്റം വരുത്തി, ഉണ്ണിയേശുവിനെ എടുത്ത് നിൽക്കുന്ന മാതാവാക്കി മാറ്റി; ഭക്തർ ഞെട്ടി, അറസ്റ്റിലായത് പൂജാരി

മുംബൈ: മുംബൈയിലെ ചെമ്പൂരിലെ ഒരു കാളീക്ഷേത്രത്തിൽ വിഗ്രഹം മാറ്റം വരുത്തി മാതാവിന്‍റെ രൂപത്തോട് സാമ്യമുള്ള രീതിയിൽ മാറ്റം വരുത്തിയത് ഭക്തരെ ഞെട്ടിച്ചു. സംഭവത്തിൽ ക്ഷേത്ര പൂജാരിയെ പൊലീസ് അറസ്റ്റ് ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ശനിയാഴ്ച അനിക് വില്ലേജിലെ ഹിന്ദു ശ്മശാനത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന കാളീക്ഷേത്രത്തിലാണ് സംഭവം.

പുറത്തുവന്ന ചിത്രങ്ങളിൽ, പരമ്പരാഗതമായി കറുപ്പ് അല്ലെങ്കിൽ കടുംനീല നിറത്തിലുള്ള ദേവിയുടെ വിഗ്രഹത്തിന് വെള്ള പെയിന്‍റ് അടിച്ച്, സ്വർണ്ണ നിറത്തിലുള്ള വസ്ത്രങ്ങൾ അണിയിച്ച നിലയിലാണ്. വെള്ള അലങ്കാരങ്ങളോടുകൂടിയ വലിയ കിരീടവും അതിനുമുകളിൽ ഒരു സ്വർണ്ണ കുരിശ് വയ്ക്കുകയും ചെയ്തിരുന്നു. കൂടാതെ, ദേവി ഒരു കുഞ്ഞിന്‍റെ രൂപം കൈയിൽ പിടിച്ചിരുന്നു, ഇത് ഉണ്ണിയേശുവിനെ പ്രതിനിധീകരിക്കുന്നതായി കരുതുന്നു.

ശ്രീകോവിലിന്‍റെ പശ്ചാത്തലവും മാറ്റിയിരുന്നു. ഒരു വലിയ സ്വർണ കുരിശ് ആലേഖനം ചെയ്ത ചുവന്ന തുണിയാണ് പശ്ചാത്തലമായി ഉപയോഗിച്ചത്. ഇരുവശത്തും അലങ്കാര ലൈറ്റുകളും വെച്ചിരുന്നു. വിഗ്രഹത്തിന് എന്ത് സംഭവിച്ചുവെന്ന് ഭക്തർ ചോദിച്ചപ്പോൾ, സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട ദേവി, മാതാവിന്‍റെ രൂപത്തിൽ അണിയിച്ചൊരുക്കാൻ നിർദ്ദേശിച്ചു എന്നാണ് പൂജാരി അവകാശപ്പെട്ടതെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.

വിവരം ലഭിച്ച ഉടൻ പൊലീസ് നടപടി സ്വീകരിച്ചു. പ്രദേശത്ത് മറ്റ് പ്രശ്നങ്ങൾ തടയുന്നതിനായി, പൊലീസിന്‍റെ സാന്നിധ്യത്തിൽ കാളീവിഗ്രഹം അതിന്‍റെ യഥാർത്ഥ രൂപത്തിലേക്ക് പുനഃസ്ഥാപിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു. അറസ്റ്റ് ചെയ്ത പൂജാരിയെ കോടതിയിൽ ഹാജരാക്കി രണ്ട് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഈ മാറ്റത്തിന് പിന്നിലെ കാരണം കണ്ടെത്താനും പൂജാരി ഒറ്റയ്ക്കാണോ പ്രവർത്തിച്ചതെന്നും ചോദ്യം ചെയ്യലിലൂടെ അറിയാനാണ് ശ്രമിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.

മതവികാരം വ്രണപ്പെടുത്തുക, ആരാധനാലയം നശിപ്പിക്കുക എന്നിവയുമായി ബന്ധപ്പെട്ട ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 299 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഈ നിയമപ്രകാരം കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തെ വിശ്വഹിന്ദു പരിഷത്ത്, ബജ്‌രംഗ് ദൾ ഉൾപ്പെടെയുള്ള വലതുപക്ഷ സംഘടനകൾ അപലപിക്കുകയും, ഇതിന് പിന്നിലുള്ളവരെ കണ്ടെത്തി നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പ്രദേശത്ത് ക്രമസമാധാനം ഉറപ്പാക്കാൻ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് പ്രവർത്തകർ പൊലീസിനോടും സംസ്ഥാന സർക്കാരിനോടും അഭ്യർത്ഥിച്ചു.

ലൈംഗിക ആരോപണത്തിൽ സസ്പെൻഷനിലായ രാഹുൽ മാങ്കൂട്ടത്തിലിനെ അനുകൂലിച്ച പരാമർശം; കെ സുധാകരനെ തള്ളി കെ മുരളീധരൻ, ‘നേതാക്കളോടൊപ്പം വേദി പങ്കിടാൻ അനുമതിയില്ല’

തിരുവനന്തപുരം: ലൈംഗിക ആരോപണത്തില്‍ സസ്പെൻഷനിലായ രാഹുൽ മാങ്കൂട്ടത്തിലിനെ അനുകൂലിച്ച് കെപിസിസി മുൻ അധ്യക്ഷൻ കെ സുധാകരനെ തള്ളി കെ മുരളീധരൻ. രാഹുൽ മാങ്കൂട്ടത്തിൽ നിലവിൽ സസ്പെൻഷനിലാണ്. നേതാക്കളോടൊപ്പം വേദി പങ്കിടാന്‍ രാഹുലിന് അനുമതിയില്ലെന്നും കെ മുരളീധരൻ പ്രതികരിച്ചു. പാർട്ടിക്ക് കൂടുതൽ നടപടി ഇപ്പോൾ സ്വീകരിക്കാൻ കഴിയില്ല.

പെൺകുട്ടി ധൈര്യമായി മുന്നോട്ടുവരട്ടെ. നിലവിൽ ചാനലിലെ ശബ്‌ദം മാത്രമേയുള്ളൂ. പെൺകുട്ടി മുന്നോട്ടുവന്നാൽ പൊതുസമൂഹം പിന്തുണ നൽകും. ഓരോ പ്രദേശത്തും ആരൊക്കെ പ്രചരണത്തിനിറങ്ങണമെന്ന് അവിടുത്തെ സ്ഥാനാർത്ഥികൾ തീരുമാനിക്കും. കെ സുധാകരൻ്റെ അനുകൂല പരാമർശത്തിൽ പാർട്ടി അന്വേഷണം നടക്കുകയാണെന്നും മുരളീധരൻ പ്രതികരിച്ചു. ശബരിമല സ്വർണക്കൊള്ളയിൽ തന്ത്രികൾ കുറ്റക്കാരാണെന്ന് കരുതുന്നില്ലെന്നും തന്ത്രിമാരെ ചാരി യഥാർത്ഥ പ്രതികൾ രക്ഷപ്പെടാൻ ശ്രമിക്കണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാഹുൽ മാങ്കൂട്ടത്തിലിനെപിന്തുണച്ച് സുധാകരൻ

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പിന്തുണച്ച് ഇന്നലെയാണ് മുൻ കെപിസിസി പ്രസിഡന്റും മുതിർന്ന കോൺ​ഗ്രസ് നേതാവുമായ കെ സുധാകരൻ പരാമർശം നടത്തിയത്. രാഹുൽ മാങ്കൂട്ടത്തിൽ സജീവമാകണമെന്ന് പറഞ്ഞ കെ സുധാകരൻ, രാഹുൽ നിരപരാധിയെന്നും അഭിപ്രായപ്പെട്ടു. രാഹുലിനെ അവിശ്വസിച്ചത് തെറ്റായിപ്പോയി എന്നും രാഹുലുമായി താൻ വേദി പങ്കിടുമെന്നും കെ സുധാകരൻ വ്യക്തമാക്കി. രാഹുലിനെ പാർട്ടിയിൽ സജീവമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പരാതി നൽകിയാൽ കേസുമായി മുന്നോട്ടുപോകാൻ ക്രൈംബ്രാഞ്ച്

അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ഗർഭഛിദ്ര ആരോപണത്തിൽ ഇരയായ യുവതി രേഖാമൂലം പരാതി നൽകിയാൽ മാത്രം മുന്നോട്ടുപോകാനാണ് ക്രൈംബ്രാഞ്ച് തീരുമാനം. സ്ത്രീകളെ ശല്യം ചെയ്തതിന് സ്വമേധയാ എടുത്ത കേസിൽ പെണ്‍കുട്ടിയുടെ മൊഴിയെടുത്തുവെങ്കിലും രാഹുലിനെതിരെ ഇതുവരെ യുവതി പരാതി ഉന്നയിച്ചില്ല. പുതിയ ശബ്ദരേഖകള്‍ പുറത്തുവന്ന സാഹചര്യത്തിൽ യുവതി പരാതിയുമായി എത്തുമോ എന്നാണ് ക്രൈം ബ്രാഞ്ച് വൃത്തങ്ങള്‍ നോക്കുന്നത്.

മുംബൈ ഭീകരാക്രമണത്തിന് പതിനേഴാണ്ട്, ഭീതിയുടെ ആ 60 മണിക്കൂറുകൾ; മുംബൈ ഭീകരാക്രമണത്തിന് മുൻപും ശേഷവും…

2008 നവംബർ 22- പാകിസ്ഥാനിലെ കറാച്ചി കടൽത്തീരം. 10 ഭീകരരെ രണ്ടംഗങ്ങൾ വീതമുള്ള അഞ്ച് ജോഡികളായി തിരിച്ചു. 10,800 ഇന്ത്യൻ രൂപയും ഒരു മൊബൈൽ ഫോണും നൽകി. ഒരു ചെറിയ ബോട്ടിൽ കയറ്റി എല്ലാവരെയും യാത്രയാക്കി. അവരുടെ ലക്ഷ്യം മുംബൈ ആയിരുന്നു. ജീവൻ വെടിയും വരെ ആളുകളെ കൊല്ലുക എന്നതായിരുന്നു അവരുടെ ദൗത്യം. 166 പേർ കൊല്ലപ്പെട്ടു. ഇന്ത്യയിൽ നടന്ന ഏറ്റവും വലിയ ഭീകരാക്രമണമായ 26/11 മുംബൈ ആക്രമണത്തിൻ്റെ 17-ാം വാർഷികമാണ് ഇന്ന്. ഏഴ് വർഷം കൊണ്ട് തയ്യാറാക്കിയ പ്ലാൻ ആയിരുന്നു ഈ ഭീകരാക്രമണം. തീവ്രവാദികൾക്ക് കണ്ണടച്ച് പോലും ലക്ഷ്യസ്ഥാനങ്ങളിൽ എത്താൻ കഴിയുന്നത്ര കൃത്യമായിരുന്നു തയ്യാറെടുപ്പുകൾ. മുംബൈ ആക്രമണത്തിൻ്റെ ആസൂത്രണം എങ്ങനെയായിരുന്നുവെന്ന് അറിയാം.

സൈനിക സ്കൂളിലെ രണ്ട് സുഹൃത്തുക്കൾ

തുടക്കം 1971-ലെ യുദ്ധത്തോടെയാണ്. കറാച്ചി ഉൾപ്പെടെയുള്ള പാകിസ്ഥാനിലെ പല സ്ഥലങ്ങളിലും ഇന്ത്യൻ വ്യോമസേന ബോംബാക്രമണം നടത്തി. ഇതിൽ ദാവൂദിന്‍റെ 11 വയസ്സുള്ള കൂട്ടുകാരിൽ ചിലർ കൊല്ലപ്പെട്ടു. ദാവൂദിൻ്റെ മനസ്സിൽ ഇന്ത്യയോട് വിദ്വേഷം വളർന്നു. ദാവൂദിന്‍റെ പിതാവ് സയ്യിദ് ഗിലാനി പാകിസ്ഥാൻ നയതന്ത്രജ്ഞനായിരുന്നു. അമ്മ ആലീസ് റിഡ്ലി അമേരിക്കൻ വംശജയായിരുന്നു. പഞ്ചാബ് പ്രവിശ്യയിലെ സൈനിക സ്കൂളിൽ ദാവൂദിനെ ചേർത്തു. ഇവിടെ വെച്ചാണ് തഹവ്വുർ ഹുസൈൻ റാണയുമായി ചങ്ങാത്തത്തിലായത്.

ആറ് വർഷങ്ങൾക്ക് ശേഷം, ദാവൂദിന്‍റെ അമ്മ ആലീസ് വിവാഹമോചനം നേടി അമേരിക്കയിലേക്ക് മടങ്ങി. അതിനുശേഷം കുറച്ചുകാലം ദാവൂദും അവരോടൊപ്പം താമസിക്കാൻ പോയി. മറുവശത്ത്, തഹവ്വുർ റാണ ഡോക്ടറായി, പാക് സൈന്യത്തിൽ ചേർന്നു,. എന്നാൽ കുറച്ച് വർഷങ്ങൾക്ക് ശേഷം കാനഡയിലേക്ക് താമസം മാറുകയും അവിടുത്തെ പൗരത്വം നേടുകയും ഒരു ട്രാവൽ കമ്പനി ആരംഭിക്കുകയും ചെയ്തു.

അമേരിക്കയിൽ താമസിക്കുമ്പോൾ, ദാവൂദ് മയക്കുമരുന്ന് കടത്തിന് ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു. എന്നാൽ പാകിസ്ഥാനി ബന്ധങ്ങൾ അപ്പോഴും അവസാനിച്ചിരുന്നില്ല. ആ സമയത്ത്, ലഷ്‌കർ-ഇ-ത്വയ്ബ ഇന്ത്യയിൽ ഒരു വൻ തീവ്രവാദ ആക്രമണം ആസൂത്രണം ചെയ്യുകയായിരുന്നു. ലഷ്‌കർ തലവൻ ഹാഫിസ് സയീദ് ദാവൂദിനെ പാകിസ്ഥാനിലേക്ക് ക്ഷണിച്ചു. ഇന്ത്യൻ ആഭ്യന്തര മന്ത്രാലയത്തിൻ്റെ കണക്കനുസരിച്ച്, 2002-നും 2004-നും ഇടയിൽ ദാവൂദ് അഞ്ച് തവണ ലഷ്‌കർ ക്യാമ്പുകളിൽ നിന്ന് പരിശീലനം നേടി.

തൻ്റെ ദൗത്യത്തെക്കുറിച്ച് ദാവൂദ് ചോദിച്ചപ്പോൾ, അമേരിക്കയിലേക്ക് തിരിച്ചുപോയി പേര് മാറ്റാൻ ഹാഫിസ് സയീദ് ആവശ്യപ്പെട്ടു. അമ്മയുടെ പേര് ഉപയോഗിച്ച് പേര് ഡേവിഡ് കോൾമാൻ ഹെഡ്ലി എന്നാക്കി മാറ്റി. ‘ഫസ്റ്റ് വേൾഡ് ഇമിഗ്രേഷൻ സർവീസസ്’ എന്ന പേരിൽ ഷിക്കാഗോയിൽ കമ്പനി നടത്തിയിരുന്ന തഹവ്വുർ റാണ, ഡേവിഡ് കോൾമാൻ ഹെഡ്ലിയെ കണ്ടുമുട്ടി. റാണ തൻ്റെ കമ്പനിയുടെ ഒരു ശാഖ മുംബൈയിൽ തുറന്നു. ഡേവിഡ് ഹെഡ്ലി കമ്പനി ആവശ്യങ്ങൾ പറഞ്ഞ് 2006 സെപ്റ്റംബറിൽ ആദ്യമായി മുംബൈയിൽ വന്നു.

അമ്മ അമേരിക്കക്കാരിയായതിനാൽ ഡേവിഡ് ഹെഡ്ലിയുടെ പേരിലും രൂപത്തിലും പാകിസ്ഥാനിയാണെന്ന് ആർക്കും സംശയം തോന്നില്ല. ഡേവിഡ് മുംബൈയിൽ എത്തി ഓരോ ഇടവഴിയുടെയും കെട്ടിടത്തിൻ്റെയും തുറമുഖത്തിൻ്റെയും വീഡിയോ ചിത്രീകരിച്ചു. ആഭ്യന്തര മന്ത്രാലയത്തിൻ്റെ കണക്കനുസരിച്ച്, 2006-നും 2009-നും ഇടയിൽ ഹെഡ്ലി ഒമ്പത് തവണ ഇന്ത്യ സന്ദർശിച്ചു. താജ് ഹോട്ടൽ, ലിയോപോൾഡ് കഫേ, ഒബ്‌റോയ് ഹോട്ടൽ, നരിമാൻ ഹൗസ്, ഛത്രപതി ശിവാജി മഹാരാജ് ടെർമിനസ് തുടങ്ങിയ എല്ലാ ലക്ഷ്യസ്ഥാനങ്ങളുടെയും വീഡിയോ ദൃശ്യങ്ങൾ റെക്കോർഡ് ചെയ്തു. ഈ റെക്കോർഡിംഗുകൾ എല്ലാം പാകിസ്ഥാനിലെത്തിച്ച് ലഷ്‌കർ കമാൻഡർമാർക്ക് കൈമാറുമായിരുന്നു. ഇതിലൂടെ, ഭീകരർ ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള വഴി മനസ്സിലാക്കി. ഇന്ത്യയിൽ ആയിരിക്കുമ്പോൾ, ഹെഡ്ലി പ്രധാനപ്പെട്ട പല വ്യക്തികളുമായും ബന്ധപ്പെടാനും സൗഹൃദം സ്ഥാപിക്കാനും ശ്രമിച്ചു.

ചാവേറാക്രമണത്തിനുള്ള റിക്രൂട്ട്‌മെൻ്റ്

അതേസമയം, പാകിസ്ഥാനിൽ തീവ്രവാദികളുടെ റിക്രൂട്ട്‌മെൻ്റ് ആരംഭിച്ചു കഴിഞ്ഞിരുന്നു. ഇവരിൽ ഒരാളായിരുന്നു 26/11 ആക്രമണത്തിനിടെ ജീവനോടെ പിടിയിലായ ഏക തീവ്രവാദി, മുഹമ്മദ് അജ്മൽ അമീർ കസബ്. 1987-ൽ പാകിസ്ഥാനിലെ ഫരീദ്‌കോട്ടിൽ ജനിച്ച കസബ്, പഠനം ഉപേക്ഷിച്ച് 2005-ൽ ലാഹോറിലേക്ക് വന്നു. അവിടെ പിതാവിനോടൊപ്പം ജോലി ചെയ്യുകയായിരുന്നു. കസബ് സുഹൃത്തിനൊപ്പം വിവിധ സ്ഥലങ്ങളിൽ പോയി ലഷ്കർ പ്രസംഗങ്ങൾ കേൾക്കാൻ തുടങ്ങി അതിൽ ആകൃഷ്ടനായി. കസബിന് ലഷ്‌കർ ക്യാമ്പിൻ്റെ വിലാസം എഴുതിയ കത്ത് ഒരാൾ നൽകി. കസബും സുഹൃത്തും അവിടെയെത്തിയപ്പോൾ, പരിശീലനത്തിനായി 30 കുട്ടികൾ ഇതിനകം മുരിദ്‌കെയിൽ എത്തിയിരുന്നു.

പരിശീലനം നാല് ഘട്ടങ്ങളിൽ
2007 ഡിസംബറിൽ കസബ് ലഷ്‌കർ-ഇ-ത്വയ്ബയിൽ ചേർന്നു. ആദ്യ ഘട്ടം മുരിദ്‌കെയിൽ 21 ദിവസം. രണ്ടാം ഘട്ടം ഖൈബർ പഖ്തൂൺഖ്‌വയിലെ മാർക്കസ് അഖ്‌സ ക്യാമ്പിൽ 21 ദിവസം. ഈ ഘട്ടത്തിൽ, റൈഫിളുകൾ പോലുള്ള ആയുധങ്ങൾ ഉപയോഗിക്കാൻ പഠിച്ചു. മുസഫറാബാദിലെ മൂന്നാം ഘട്ടത്തിൽ ഭക്ഷണവും വെള്ളവും ഇല്ലാതെ 60 മണിക്കൂർ വരെ മലകയറാൻ പരിശീലനം നേടി. ഗ്രനേഡുകൾ, റോക്കറ്റ് ലോഞ്ചറുകൾ, എകെ-47 റൈഫിളുകൾ, ജിപിഎസ് സിസ്റ്റം, മാപ്പുകൾ എന്നിവ എങ്ങനെ ഉപയോഗിക്കാമെന്ന് പഠിച്ചു. പരിശീലനത്തിന് ശേഷം, കസബിന് 1,500 രൂപയും ഒരു പുതിയ ഷൂവും നൽകി. പരിശീലനം കഴിഞ്ഞ ഉടൻ തന്നെ ചാവേറാക്രമണ പദ്ധതിയെക്കുറിച്ച് അറിയിച്ചു. ഈ പരിശീലനങ്ങൾക്ക് ശേഷം, 2008 സെപ്റ്റംബറിൽ, കടൽ വഴിയുള്ള പരിശീലനത്തിനായി കറാച്ചിയിലേക്ക് കൊണ്ടുവന്നു. അവർക്ക് ബോട്ടിൽ യാത്ര ചെയ്യാനും മീൻ പിടിക്കാനും നാവിഗേഷൻ ചെയ്യാനും പരിശീലനം നൽകി.

എന്തുകൊണ്ടാണ് നവംബർ 26 എന്ന തീയതി തിരഞ്ഞെടുത്തത്?

സെപ്റ്റംബർ 13-ന്, ലക്ഷ്യത്തെക്കുറിച്ച് വിശദീകരിക്കുന്നതിനിടെ, തീവ്രവാദ കമാൻഡർമാർ പറഞ്ഞത് ഇന്ത്യയുടെ സാമ്പത്തിക ശക്തി മുംബൈയിലാണ്, അതിനാൽ മുംബൈയിൽ ആക്രമണം നടത്തണം എന്നാണ്. ലക്ഷ്യസ്ഥാനങ്ങളെക്കുറിച്ചും വഴികളെക്കുറിച്ചും മനസ്സിലാക്കാൻ, ഡേവിഡ് ഹെഡ്ലി മുംബൈയിൽ നിന്ന് അയച്ച വീഡിയോകൾ എല്ലാവരെയും ആവർത്തിച്ച് കാണിച്ചു. സെപ്തംബർ 17ന് ഇന്ത്യയിലേക്ക് പുറപ്പെടാനായിരുന്നു പദ്ധതി. എന്നാൽ അതിനിടെ ഡൽഹിയിൽ സ്ഫോടനമുണ്ടായതോടെ മുംബൈയിലും സുരക്ഷ ശക്തമാക്കിയതിനാൽ തീരുമാനം മാറ്റി.

തീവ്രവാദികളുടെ മുംബൈ പ്രവേശനം

ഇസ്മായിൽ ആയിരുന്നു മുഴുവൻ സംഘത്തിൻ്റെയും നേതാവ്. അഞ്ച് ഗ്രൂപ്പുകൾക്കും ഭക്ഷ്യവസ്തുക്കൾ, 10,800 ഇന്ത്യൻ രൂപ, മൊബൈൽ ഫോണുകൾ എന്നിവ നൽകിയിരുന്നു. ബോട്ടിൽ കയറി മുംബൈയിലേക്ക് യാത്രയായി. രാത്രി ഏകദേശം 9 മണിയോടെ, ബോട്ട് മുംബൈ തീരത്തിനടുത്തുള്ള മത്സ്യത്തൊഴിലാളികളുടെ പ്രദേശത്ത് എത്തി. നാല് സംഘം തീവ്രവാദികൾ ഇറങ്ങി അവരുടെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് നീങ്ങി. രണ്ട് പേർ ബോട്ട് തിരിച്ച് ഒബ്‌റോയ് ഹോട്ടലിലേക്ക് നീങ്ങി.

ആ 60 മണിക്കൂർ ഭീകരത
ലക്ഷ്യം-1: ഛത്രപതി ശിവാജി മഹാരാജ് ടെർമിനൽ

രാത്രി 9:30-ന്, കസബും കൂട്ടാളിയായ ഇസ്മായിലും സി.എസ്.എം.ടിയിൽ പ്രവേശിച്ചു. പ്ലാറ്റ്‌ഫോം നമ്പർ 13-ൽ അവർ എകെ-47 ഉപയോഗിച്ച് വെടിയുതിർത്തു. ഏകദേശം 58 പേർ അവിടെ കൊല്ലപ്പെട്ടു, 104 പേർക്ക് പരിക്കേറ്റു.

ലക്ഷ്യം-2: ലിയോപോൾഡ് കഫേ

രണ്ടാം സംഘം ബാബറും നാസറും ലിയോപോൾഡ് കഫേയിൽ പ്രവേശിച്ചു. രണ്ട് ഗ്രനേഡുകൾ എറിയുകയും വെടിയുതിർക്കുകയും ചെയ്തു. ആക്രമണത്തിൽ 11 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ലക്ഷ്യം-3: നരിമാൻ ഹൗസ്

മൂന്നാമത്തെ ജോഡിയായ അഷ്ഫാഖും അബു സുഹൈലും നരിമാൻ ഹൗസ് ലക്ഷ്യമാക്കി നീങ്ങി. ഇവർ അകത്ത് കയറുകയും പലരെയും ബന്ദികളാക്കുകയും ചെയ്തു.

ലക്ഷ്യം-4: താജ് ഹോട്ടൽ

നാലാം സംഘം അബ്ദുൾ റഹ്മാനും ജാവേദും അഞ്ചാം നിലയിലെത്തി വെടിവയ്പ്പ് നടത്തി. ഐഎൻജി വൈശ്യ ബാങ്ക് ചെയർമാൻ ഉൾപ്പെടെയുള്ളവരെ ബന്ദികളാക്കി. അപ്പോഴേക്കും എൻഎസ്ജി പ്രത്യാക്രമണം നടത്തി.

ലക്ഷ്യം-5: ഒബ്റോയ് ഹോട്ടൽ

ബാക്കിയുള്ള രണ്ടു പേർ ഫഹദുള്ളയും അബ്ദുൽ റഹ്മാനുമാണ് ഒബ്റോയ് ഹോട്ടലിൽ എത്തിയത്. അവിടെ രണ്ട് ജീവനക്കാരൊഴികെ എല്ലാവരെയും മാറ്റിയിരുന്നു. എകെ 47 ഉപയോഗിച്ച് ഭീകരർ വെടിയുതിർക്കാൻ തുടങ്ങി. ഈ ഭീകരരെ നവംബർ 28ന് എൻഎസ്ജി കൊലപ്പെടുത്തി. അപ്പോഴേക്കും അവർ 35 ജീവനുകൾ എടുത്തിരുന്നു.

കസബിനെ എങ്ങനെയാണ് ജീവനോടെ പിടികൂടിയത്

സിഎസ്‌ടിയിലെ കൂട്ടക്കൊലയ്ക്ക് ശേഷം, കസബും ഇസ്മായിലും പുറത്തുവന്നപ്പോൾ, അടുത്ത ലക്ഷ്യമായ മലബാർ ഹിൽസിലേക്ക് പോകാൻ അവർക്ക് ടാക്സി ലഭിച്ചില്ല. പൊലീസ് വെടിവെപ്പിൽ നിന്ന് രക്ഷപ്പെടാൻ ഇരു തീവ്രവാദികളും കാമ ഹോസ്പിറ്റൽ വളപ്പിലേക്ക് പ്രവേശിച്ചു. തുടർന്ന്, പൊലീസ് വാഹനം കണ്ടപ്പോൾ, അവർ അതിലേക്ക് തുടരെ വെടിയുതിർത്തു. അവർ മുൻസീറ്റിൽ നിന്ന് മൃതദേഹങ്ങൾ വലിച്ചുപുറത്തിട്ട് വാഹനവുമായി മുന്നോട്ട് പോയി. വഴിയിൽ ആ വാഹനം പഞ്ചറായതിനാൽ, തോക്കിൻമുനയിൽ അവർ മറ്റൊരു കാർ ഹൈജാക്ക് ചെയ്തു. പരിക്കേറ്റ അരുൺ ജാദവ് എന്ന കോൺസ്റ്റബിൾ തീവ്രവാദികൾ അവിടെയുണ്ടെന്ന് പൊലീസിനെ അറിയിച്ചു. പൊലീസ് ചെക്ക്‌പോസ്റ്റ് കണ്ടപ്പോൾ, ഇസ്മായിൽ വാഹനവുമായി ഡിവൈഡറിന് കുറുകെ ഓടിക്കാൻ ശ്രമിച്ചെങ്കിലും വാഹനം കുടുങ്ങിപ്പോയി. തുടർന്നുണ്ടായ വെടിവെപ്പിൽ ഇസ്മായിൽ കൊല്ലപ്പെട്ടു, എന്നാൽ കസബിനെ ജീവനോടെ പിടികൂടി.

മുംബൈ ആക്രമണത്തിൽ ഇന്ത്യയ്ക്ക് വീഴ്ച സംഭവിച്ചോ?
ഒന്ന്: ഇന്റലിജൻസ് വിവരങ്ങൾ

ഡേവിഡ് ഹെഡ്ലി ഒരു ആക്രമണം ആസൂത്രണം ചെയ്യുന്നതിനെക്കുറിച്ച് കുറച്ച് മാസങ്ങൾക്ക് മുമ്പ് അമേരിക്കൻ സുരക്ഷാ ഏജൻസികൾ ഇന്ത്യയെ അറിയിച്ചിരുന്നു.

രണ്ട്: ആക്രമണത്തിന് മുമ്പ് തീരദേശ പട്രോളിംഗ് നിർത്തി

1993-ലെ മുംബൈ സ്ഫോടനത്തിന് ശേഷം, ഓപ്പറേഷൻ സ്വാൻ എന്ന പേരിൽ തീരദേശ നിരീക്ഷണത്തിനായി ഒരു ടാസ്‌ക് ഫോഴ്സ് രൂപീകരിച്ചിരുന്നു. 2005-ൽ കേന്ദ്രസർക്കാർ ഇതിനുള്ള സാമ്പത്തിക സഹായം നിർത്തി.

മൂന്ന്: ഹോട്ടലുകൾ മുന്നറിയിപ്പുകൾ അവഗണിച്ചു

2008-ൽ മുംബൈ നഗരത്തിന് നിരവധി ഇന്റലിജൻസ് മുന്നറിയിപ്പുകൾ ലഭിച്ചു. ഹോട്ടലുകൾ ആക്രമിക്കപ്പെടാൻ സാധ്യതയുണ്ടെന്നും സുരക്ഷ ശക്തമാക്കണമെന്നും അവരെ അറിയിച്ചിരുന്നു.

നാല്: യഥാസമയം സംഭവസ്ഥലത്ത് എത്താൻ സംവിധാനമില്ല

പ്രതിരോധ വിദഗ്ദ്ധനും ഓപ്പറേഷൻ ബ്രഹ്‌മയുടെ കമാൻഡറുമായ പുഷൻ ദാസ് പറയുന്നത് എൻഎസ്ജി കമാൻഡോകൾ ഡൽഹിയിലാണ് ഉണ്ടായിരുന്നതെന്നും, മുംബൈയിലേക്ക് അവരെ എത്തിക്കാൻ എമർജൻസി എയർ ലിഫ്റ്റ് സംവിധാനം ഉണ്ടായിരുന്നില്ല എന്നുമാണ്. 10 മണിക്കൂറിലധികം സമയമെടുത്താണ് എൻഎസ്ജിക്ക് സംഭവസ്ഥലത്ത് എത്താൻ കഴിഞ്ഞത്.”

കസബിനെ തൂക്കിലേറ്റി, തഹവ്വുറിനെ ഇന്ത്യയിലേക്ക് കൊണ്ടുവന്നു

26/11 ആക്രമണത്തിനിടെ ജീവനോടെ പിടിയിലായ ഏക തീവ്രവാദി അജ്മൽ കസബിനെ ചോദ്യം ചെയ്തപ്പോൾ, ആക്രമണം ആസൂത്രണം ചെയ്തത് 2012 നവംബർ 21-ന് പാകിസ്ഥാനിൽ വെച്ചാണെന്ന് വ്യക്തമായി. തുടർന്ന് കസബിനെ തൂക്കിലേറ്റി. 2009-ൽ യുഎസ് ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ) തഹവ്വുർ റാണയെ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ, മുംബൈ ആക്രമണത്തിലെ പങ്ക് സ്ഥിരീകരിച്ചു. അമേരിക്ക ഇയാളെ ഇന്ത്യയ്ക്ക് കൈമാറി, ഇപ്പോൾ ദേശീയ അന്വേഷണ ഏജൻസിയുടെ കസ്റ്റഡിയിലാണ്. 2009-ൽ ഡേവിഡ് ഹെഡ്ലിയും അമേരിക്കയിൽ അറസ്റ്റിലായി. തീവ്രവാദ ഗൂഢാലോചനയിൽ പങ്കെടുത്തതിന് യുഎസ് കോടതി 35 വർഷം തടവ് ശിക്ഷ വിധിച്ചു. ഹെഡ്ലിയെ വിട്ടുകിട്ടാൻ ഇന്ത്യ ശ്രമിക്കുന്നുണ്ട്. ഓപ്പറേഷൻ സിന്ദൂർ എന്ന സൈനിക നീക്കത്തിലൂടെ, 26/11 തീവ്രവാദികൾക്ക് പരിശീലനം ലഭിച്ച മുരിദ്‌കെ, മുസഫറാബാദ് എന്നിവിടങ്ങളിലെ ലഷ്‌കർ ക്യാമ്പുകൾ ഉൾപ്പെടെ പാക് അധിനിവേശ കശ്മീരിലെ ഒമ്പത് സ്ഥലങ്ങൾ ഇന്ത്യ തകർത്തു.