പുനലൂർ: രേഖകളില്ലാതെ ട്രെയിനിൽ കടത്തിയ 16,56,000 രൂപയുമായി തമിഴ്നാട് സ്വദേശിയെ പുനലൂർ റെയിൽവേ പൊലിസ് പിടികൂടി. ഇന്നലെ പുലർച്ചെ ആർ.പി.എഫ്, റെയിൽവേ പൊലിസ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന സംയുക്ത പരിശോധനയ്ക്കിടെയാണ് മധുരൈ സ്വദേശി നവനീത് കൃഷ്ണ (59 വയസ്) പിടിയിലായത്. ചെന്നൈ എഗ്മോർ – കൊല്ലം എക്സ്പ്രസ് ട്രെയിനിലായിരുന്നു പണം കടത്താൻ ശ്രമിച്ചത്. കഴിഞ്ഞ ആറുമാസത്തിനിടെ 1.4 കോടി രൂപയാണ് പുനലൂർ റെയിൽവേ പൊലിസിന്റെ നേതൃത്വത്തിൽ പിടികൂടിയത്. പിടിയിലായ ഇയാൾ നിരവധി തവണ ട്രെയിൻ മാർഗം പണം കടത്തിയിട്ടുണ്ടെന്നാണ് സൂചന. ഇയാളെ ചോദ്യം ചെയ്തതിൽ മധുരയിൽ നിന്നാണെന്ന് ട്രെയിൻ കയറിയതെന്നാണ് മൊഴി. പിടികൂടിയ പണത്തിന്റെ ഉറവിടത്തെ സംബന്ധിച്ച് ആർക്ക് കൈമാറാനാണ് കൊണ്ടുവന്നതെന്നും വിശദമായി അന്വേഷിക്കുമെന്നും വരുംദിവസങ്ങളിലും പരിശോധന തുടരുമെന്നും റെയിൽവേ പൊലിസ് എസ്.എച്ച്.ഒ ജി. ശ്രീകുമാർ പറഞ്ഞു. സി.പി.ഒമാരായ അരുൺ മോഹൻ, സവിൻ കുമാർ, ആർ.പി.എഫ് ഉദ്യോഗസ്ഥരായ എ.എസ്.ഐ തില്ലൈ നടരാജൻ, ജേക്കബ്, റെജി എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. പിടിച്ചെടുത്ത പണം കോടതിയിൽ ഹാജരാക്കി ട്രഷറിയിലേക്ക് മാറ്റും. സാമ്പത്തിക കുറ്റകൃത്യ അന്വേഷണ വിഭാഗത്തെയും വിവരം അറിയിക്കും. കഴിഞ്ഞ മാസം 24ന് ഇതേ ട്രെയിനിൽ രേഖകളില്ലാതെ കടത്തിക്കൊണ്ടുവന്ന 44 ലക്ഷം രൂപയും പിടികൂടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് വീണ്ടും പണവുമായി ഒരാൾ പിടിയിക്കുന്നത്.
കൊല്ലത്ത് രേഖകളില്ലാതെ ട്രെയിനിൽ കടത്തിയ 16,56,000 രൂപയുമായി തമിഴ്നാട് സ്വദേശിയെ പുനലൂർ റെയിൽവേ പൊലിസ് പിടികൂടി
മുംബൈ ഭീകരാക്രമണം; തഹാവൂര്‍ റാണയെ കൊച്ചിയിലെത്തിക്കും, സഹായിച്ചയാള്‍ കസ്റ്റഡിയില്‍
ന്യൂഡല്‍ഹി/കൊച്ചി: ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) കസ്റ്റഡിയിലുള്ള മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂർ റാണയുടെ 2008-ലെ യാത്രകളെ പിന്തുടർന്നുള്ള അന്വേഷണം കേരളത്തിലേക്കും.
ചോദ്യംചെയ്യല്‍ തുടരുകയാണ്.
അന്വേഷണത്തിന്റെ ഭാഗമായി റാണയെ കൊച്ചിയിലെത്തിച്ച് തെളിവെടുക്കും. കൊച്ചിയിലെത്തിയത് ഭീകരരെ റിക്രൂട്ട്ചെയ്യാനാണെന്ന് റാണ മൊഴിനല്‍കിയതായാണ് സൂചന. കൊച്ചിയില്‍ റാണയെ സഹായിച്ച ഒരാളെ എൻഐഎ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇയാളെയും റാണയെയും ഒന്നിച്ചിരുത്തി ചോദ്യംചെയ്യാനാണ് അന്വേഷണ ഏജൻസിയുടെ നീക്കം.
മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ ഡേവിഡ് കോള്‍മാൻ ഹെഡ്ലി അമേരിക്കൻ അന്വേഷണ ഏജൻസികള്‍ക്കുനല്‍കിയ മൊഴികളും റാണയുടെ മൊഴികളും പരിശോധിച്ചാണ് എൻഐഎ സംഘത്തിന്റെ ചോദ്യങ്ങള്‍.
2008 നവംബർ 26-ലെ മുംബൈ ഭീകരാക്രമണത്തിനു
മുൻപാണ് റാണ കൊച്ചി സന്ദർശിച്ചത്. നവംബർ 11മുതല്‍ 21വരെ രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ യാത്രചെയ്തിരുന്നു. ഭീകരാക്രമണത്തിനു
വേണ്ട തയ്യാറെടുപ്പുകള്‍ക്കായിരുന്നു ഇതെന്നാണ് സംശയം.
2008 നവംബർ 16, 17 തീയതികളില്‍ ഭാര്യ സമ്രാസ് അക്തറിനൊപ്പമാണ് റാണ കൊച്ചിയില്‍ താമസിച്ചത്. അന്ന് റാണ 13 പേരെ നേരിട്ടും അല്ലാതെയും ബന്ധപ്പെട്ടിരുന്നെന്ന് എൻഐഎ കണ്ടെത്തി. കൊച്ചിയില്‍ റാണയ്ക്ക് ആരുടെ സഹായം ലഭിച്ചുവെന്നതുള്‍പ്പെടെ വിവരമാണ് അന്വേഷണസംഘം തേടുന്നത്. കേരളത്തില്‍ മറ്റെവിടെങ്കിലും റാണ താമസിച്ചിരുന്നോ എന്നും കണ്ടെത്താനുണ്ട്.
ആണവ വിഷയത്തിൽ ചർച്ചകൾ തുടരാൻ അമേരിക്കയും ഇറാനും
മസ്ക്കറ്റ്: ആണവ വിഷയത്തിൽ ചർച്ചകൾ തുടരാൻ തീരുമാനിച്ച് അമേരിക്കയും ഇറാനും. ഒമാനിൽ ഇരുവിഭാഗവും ഇന്ന് നടത്തിയ ചർച്ച പൂർത്തിയായി. ഒമാൻ വിദേശകാര്യ മന്ത്രിയുടെ സാന്നിധ്യത്തിൽ ഇരു രാഷ്ട്രങ്ങളും ചർച്ചകളിൽ പങ്കെടുത്തു. അടുത്തയാഴ്ച ഏപ്രിൽ 19 ന് വീണ്ടും ചർച്ച നടത്തും എന്നാണ് സൂചന. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ച്ചി ചർച്ചയ്ക്ക് നേരിട്ട് എത്തിയിരുന്നു. യു എസ് മിഡിൽ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് അമേരിക്കൻ സംഘത്തെ നയിച്ചു.
ഇരുനേതാക്കളും നേരിട്ട് സംസാരിച്ചതായി റിപ്പോർട്ടുകൾ ഉണ്ട്. ചർച്ച മൂന്നു മണിക്കൂർ നീണ്ടു. ഇറാന്‍റെ ആണവ ആയുധ സംഭരണ നീക്കം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടാണ് അമേരിക്കയുടെ നീക്കം. തങ്ങൾക്ക് മേലുള്ള ഉപരോധങ്ങൾ നീക്കുകയാകും ഇറാന്‍റെ ലക്ഷ്യം. തങ്ങൾ ആണവായുധം ഉപേക്ഷിച്ചാൽ ഇസ്രായേൽ ഉൾപ്പടെ മേഖലയിൽ സമ്പൂർണ ആണവ നിരായുധീകരണം സമ്മതിക്കണം എന്ന സമ്മർദ്ദവും ഇറാൻ മുന്നോട്ട് വെയ്ക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ട്.
പള്ളിയിൽ പാട്ട് പരിശീലനത്തിനിടെ പതിനാറുകാരൻ കുഴഞ്ഞ് വീണ് മരിച്ചു
ആലപ്പുഴ: തകഴിയിൽ പള്ളിയിലെ ക്വയർ പ്രാക്ടീസിനിടെ വിദ്യാർത്ഥി കുഴഞ്ഞു വീണു മരിച്ചു. തകഴി വിരുപ്പാല തൈപ്പറമ്പിൽ ലിജോയുടെ മകൻ എഡ്വിൻ ലിജോ (16)യാണ് മരിച്ചത്. തകഴി വിരുപ്പാല സെൻ്റ് ജൂഡ് പള്ളിയിൽ കീബോർഡ് വായിക്കുന്നതിനിടെയാണ് കുഴഞ്ഞു വീണത്. തകഴിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പരുമലയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പച്ച ലൂർദ് മാതാ സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ്. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഉദ്യോഗസ്ഥരെ കൈയ്യേറ്റം ചെയ്തു: രാഹൂൽ മാങ്കൂട്ടത്തിൽ എം എൽ എ അടക്കം 11 കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസ്
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ
പാലക്കാട് ടൗൺ സൗത്ത് പൊലീസ് കേസ്സെടുത്തു. പാലക്കാട് നഗരസഭയിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിനിടെയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ടാണ് കേസ്. പൊലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്തതിനും ഉൾപ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഉൾപ്പെടെ പതിനൊന്ന് പേർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.
പാലക്കാട് നഗരസഭയുടെ നൈപുണ്യവികസന കേന്ദ്രത്തിന് ആര്‍എസ്എസ് നേതാവ് ഹെഡ്‌ഗെവാറിന്റെ പേര് നല്‍കിയതിനെതിരെ കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും ഡിവൈഎഫ്ഐയും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് ചടങ്ങ് അലങ്കോലമാക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ ഡിസിസി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു.
ദേശീയവാദികള്‍ക്കെതിരെ ഇനിയും അനാവശ്യപ്രസ്താവനകള്‍ നടത്തിയാല്‍ പത്തനംതിട്ടയില്‍ നിന്ന് വരുന്ന പാലക്കാട്ടെ എംഎല്‍എയ്ക്ക് പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ കാലുകുത്താന്‍ ബിജെപിയുടെ അനുവാദം വേണ്ടിവരുമെന്നും അത്തരത്തിലുളള കാലം വിദൂരമല്ലെന്ന് ബിജെപി ഈസ്റ്റ് ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവന്‍ പറഞ്ഞിരുന്നു
ചെറുപ്രായത്തിലെ മൊബൈൽ ഫോൺ ഉപയോഗം കുട്ടികളെ ആക്രമകാരികളാക്കും- ഡോ ജയപ്രകാശ്
രണ്ട് മൂന്ന് വയസ്സുള്ള കുട്ടികൾക്ക് കൂടുതലായുള്ള മൊബൈൽ ഫോൺ ഉപയോഗം കുട്ടികളുടെ വാക്ചാതുരിയും സംസാരശേഷിയും താരതമ്യേന കുറയും. കാര്യങ്ങൾ നേടുന്നതിന് അക്രമം ഉപാധിയാക്കുന്ന പ്രവണത വർദ്ധിക്കും. ഇത് പതിയെ വളർച്ചയിലെത്തുമ്പോൾ മയക്കുമരുന്നിനും മോശമായ പെരുമാറ്റത്തിനും ഇടവരുത്തും.
വികാസ് കലാസാംസ്കാരിക സമിതിയുടെ സ്ഥാപകരിലൊരാളായ എ. ജോസിൻ്റെ പേരിൽ സ്ഥാപിച്ച ജോസ് ഫൗണ്ടേഷൻ്റെ വാർഷിക പൊതുയോഗത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ആരോഗ്യ സെമിനാറിൽ സംസാരിക്കുകയായിരുന്നു തിരുവനന്തപുരം മെഡിക്കൽ കോളേജ് പീഡിയാട്രിക് പ്രൊഫസറും ചൈൽഡ് സൈക്യാട്രിസ്റ്റുമായ ഡോ. ജയപ്രകാശ്.
സീനിയർ കൺസൾട്ടൻ്റ് ഹെഡ് ആൻ്റ് നെക്ക് ഓങ്കോസർജൻ ഡോ. ആദർശ് ആനന്ദ് കാൻസർ രോഗ നിയന്ത്രണം എന്ന വിഷയത്തിലും ക്ലാസ്സുകൾ നയിച്ച് ഫൗണ്ടേഷൻ പ്രസിഡൻ്റ് കെ. ഓമനക്കുട്ടൻ അദ്ധ്യക്ഷത വഹിച്ചു. ഫൗണ്ടേഷൻ സെക്രട്ടറി ജയിംസ് രാജ് സ്വാഗതവും വികാസ് സെക്രട്ടറി അശ്വിൻ ബാബു നന്ദിയും രേഖപ്പെടുത്തി.
ശൂരനാട് രാജശേഖരൻ അനുസ്മരണം
ശാസ്താംകോട്ട: കേരളത്തിലെ കോൺഗ്രസ്സ് പ്രസ്ഥാനത്തിന്റെ സാംസ്ക്കാരിക-സാഹിത്യ മുഖമായിരുന്നു ശൂരനാട് രാജശേഖരനെന്ന് ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് പറഞ്ഞു.രാജശേഖരന്റെ മരണംകോൺഗ്രസ്സിനും കൊല്ലത്തെ രഷ്ട്രീയ, സാമൂഹ്യ, സാസ്ക്കാരിക, സാഹിത്യ, സഹകരണ രംഗത്തിന് തീരാ നഷ്ടമാണന്നും പി.രാജേന്ദ്രപ്രസാദ് അനുസ്മരിച്ചു. കോൺഗ്രസ്സ് കുന്നത്തൂർ നിയോജകമണ്ഡലം കമ്മിറ്റി ഭരണിക്കാവിൽ നടത്തിയശൂരനാട് ജശേഖരൻ അനുസ്മരണ സമ്മേളനംഉദ്ഘാടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോൺഗ്രസ്സ് ശാസ്താംകോട്ടബ്ലോക്ക്പ്രസിഡന്റ് വൈ.ഷാജഹാൻഅദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി അംഗം എം.വി.ശശികുമാരൻ നായർ,ഡി.സി.സിജനറൽ സെക്രട്ടറി കാരുവളളിൽ ശശി,സി.പി.എം ഏരിയ കമ്മിറ്റി അംഗം എൻ.യശ്പാൽ, സി.പി.ഐ ഏരിയാകമ്മിറ്റി അംഗം എ.കെ.ഷാജഹാൻ,കേരള കോൺഗ്രസ്സ്(എം) സംസ്ഥാന ഉന്നതാധികസമിതി അംഗം വഴുതാനത്ത് ബാലചന്ദ്രൻ , ആർ.എസ്.പി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഇടവനശ്ശേരി സുരേന്ദ്രൻ , മുസ്ലിംലീഗ്ജില്ലാസെക്രട്ടറിതോപ്പിൽജമാലുദീൻ,ആർ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് ഉല്ലാസ് കോവൂർ, കുന്നത്തൂർ ബ്ലേക്ക് പ്രസിഡന്റ് കാരക്കാട്ട്അനിൽ, കാരു വള്ളിൽശശി, കെ.സുകുമാരപിളള, തുണ്ടിൽനൗഷാദ്, കെ.കെ.രവികുമാർ , പി.കെ.രവി , പി.നൂർദ്ദീൻകുട്ടി, രവി മൈനാഗപ്പള്ളി, തോമസ് വൈദ്യൻ, ഗോകുലം അനിൽ, എ.എസ്. ആരോമൽ , എസ്.സുഭാഷ്, സുഹൈൽ അൻസാരി, ഹാഷിം സുലൈമാൻ , രതീശ് കുറ്റിയിൽ ,ഗോപൻ പെരുവേലിക്കര, കടപുഴ മാധവൻ പിള്ള , ഷിബു മൺറോ തുടങ്ങിയവർ പ്രസംഗിച്ചു
മുതുപിലാക്കാട് ക്ഷേത്രത്തിൽ വിഷുക്കണി ദർശനവും വിഷുക്കൈനീട്ടവും
ശാസ്താംകോട്ട: മുതുപിലാക്കാട് ശ്രീപാർത്ഥസാരഥി ക്ഷേത്രത്തിലെ വിഷുക്കണി ദർശനവും വിഷുക്കൈനീട്ടവും തിങ്കളാഴ്ച പുലർച്ചെ അഞ്ചു മണിക്ക് നടക്കും.ക്ഷേത്രം ശാന്തിമാരായ കൃഷ്ണൻ പോറ്റി,ശ്രീനാഥ് കൃഷ്ണൻ എന്നിവർ കണി ദർശനത്തിനുശേഷം ഭക്തർക്ക് വിഷുക്കൈനീട്ടം നൽകുമെന്ന് ക്ഷേത്രസഭാ ഭാരവാഹികൾ അറിയിച്ചു.
കല്ലടയാറ്റിൽ മീൻ പിടിക്കാനെത്തിയ മൂന്നംഗ സംഘത്തിലെ ഒരാൾ മുങ്ങിമരിച്ചു
ശാസ്താംകോട്ട:കല്ലടയാറ്റിൽ മീൻ പിടിക്കാനെത്തിയ മൂന്നംഗ സംഘത്തിലെ ഒരാൾ മുങ്ങിമരിച്ചു.മുതുപിലാക്കാട് സ്വദേശി ശ്രീരംഗൻ (40) ആണ് മരിച്ചത്.പെരുവേലിക്കര ബണ്ട് റോഡിനു സമീപം ഇന്ന് വൈകിട്ട് 5 ഓടെയാണ് സംഭവം.കല്ലടയാറ്റിൽ ചൂണ്ടയിടുകയായിരുന്ന സംഘത്തിൽപ്പെട്ട ശ്രീരംഗൻ അപ്രതീക്ഷിതമായി ആറ്റിൽ വീഴുകയായിരുന്നു.ടാറിങ് തൊഴിലാളിയാണ്.

.ശാസ്താംകോട്ട ഫയർഫോഴ്സ് നടത്തിയ തിരച്ചിലിൽ കണ്ടെത്തിയ മൃതദേഹം താലൂക്കാശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ജീന്‍സ് കേടുപാടുകളില്ലാതെ കാലാകാലം നിലനിര്‍ത്താനാകും…. അതിന് ചില പൊടിക്കൈകള്‍
നല്ല വില കൊടുത്ത് വാങ്ങുന്ന ജീന്‍സ് അധികം താമസിയാതെ തന്നെ നരയ്ക്കുകയോ അല്ലെങ്കില്‍ അതിന്റെ പുതുമ നഷ്ടപ്പെടുകയോ ചെയ്യുന്നത് ഖേദകരമാണ്. എന്നാല്‍, ഇഷ്ടപ്പെട്ട ജീന്‍സ് കേടുപാടുകളില്ലാതെ കാലാകാലം നിലനിര്‍ത്താനാകും. അതിന് ചില പൊടിക്കൈകള്‍ പരീക്ഷിച്ചാല്‍ നന്നാകും.
ജീന്‍സ് വളരെ കട്ടിയുള്ള ഒരു വസ്ത്രമാണ്. ഒന്നിലധികം തവണ ഉപയോഗിച്ച ശേഷം മാത്രം ഇവ കഴുകിയാല്‍ മതിയാകും. അമിതമായി കഴുകുന്നത് ഇവയുടെ നിറം മങ്ങാന്‍ കാരണമാകും. എന്നാല്‍ നാലുമുതല്‍ ആറുതവണ വരെ ഉപയോഗിച്ച ശേഷം ജീന്‍സ് കഴുകണം. ഓരോ തവണ ഉപയോഗിച്ച ശേഷവും കറകള്‍ ഉള്ള ഭാഗം മാത്രം കഴുകി ഉണക്കിയും ഇവയുടെ പുതുമ നിലനിര്‍ത്താം. ഇനി ജീന്‍സ് കഴുകുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.
ജീന്‍സ് അലക്കുമ്പോള്‍ കഴിവതും കൈകൊണ്ട് അലക്കുക. വളരെക്കാലം ജീന്‍സിന്റെ പുതുമ നിലനിര്‍ത്താന്‍ ഇതുകൊണ്ട് സാധിക്കും. വാഷിങ് മെഷീനിലാണ് അലക്കുന്നതെങ്കില്‍ ജീന്‍സിന്റെ നൂലുപൊന്തിവരാനുള്ള സാധ്യത കൂടുതലാണ്. സോപ്പുപൊടി ജീന്‍സില്‍ പറ്റിപ്പിടിക്കാനുള്ള സാധ്യതയുമുണ്ട്. ഇത് വളരെപെട്ടെന്ന് ജീന്‍സ് മുഷിയാന്‍ കാരണമാകും.
ജീന്‍സ് കഴുകുന്ന വെള്ളത്തില്‍ അല്‍പം വിനാഗിരി ചേര്‍ത്താല്‍ പെട്ടെന്ന് കളര്‍ പോകുന്നുവെന്ന പരാതി ഒഴിവാക്കാം. ഇങ്ങനെ ചെയ്യുമ്പോള്‍ ജീന്‍സിന്റെ കളര്‍ നഷ്ടമാവില്ല, എന്ന് മാത്രമല്ല കാലങ്ങളോളം ഇതിന്റെ പുതുമ നിലനില്‍ക്കുകയും ചെയ്യും. ജീന്‍സ് കഴുകുമ്പോള്‍ തണുത്ത വെള്ളത്തില്‍ കഴുകുന്നത് നല്ലതാണ്. ഇത് ജീന്‍സിന്റെ പുതുമ നിലനിര്‍ത്താന്‍ ഏറെ സഹായകരമാണ്. ചൂടുവെള്ളത്തില്‍ കഴുകുമ്പോള്‍ ജീന്‍സ് ചുളിയാനും കളര്‍ പോകാനും സാധ്യതയുണ്ട്.
ജീന്‍സ് അലക്കുമ്പോള്‍ പുറം തിരിച്ച് അലക്കുന്നതാണ് നല്ലത്. കാരണം പുറം തിരിക്കാതെയാണ് കഴുകുന്നതെങ്കില്‍ പുറമെയുള്ള ഭാഗത്തിന്റെ മാര്‍ദവം നഷ്ടമായി വേഗത്തില്‍ ജീന്‍സ് നാശമാകും. പുറം തിരിച്ച് അലക്കുന്നതിലൂടെ പുറമെയുള്ള ഭാഗത്തിന്റെ മാര്‍ദവം നഷ്ടമാകുമെങ്കിലും ഇത് ജീന്‍സിനെ പരുക്കനാക്കി മാറ്റുന്നത് ഇല്ലാതാക്കും.
ജീന്‍സ് വേഗത്തില്‍ ഉണങ്ങിക്കിട്ടാനായി പലരും കനത്ത വെയിലിലാണ് ഉണക്കാനിടുന്നത്. എന്നാല്‍ ഇങ്ങനെ ഒരിക്കലും ചെയ്യരുത്. ജീന്‍സ് അലക്കി, ഉണക്കാനിടുമ്പോള്‍ വെയില്‍ ഒഴിവാക്കി ഉണക്കാനിടാന്‍ പ്രത്യേകം ശ്രദ്ധിക്കുക. അമിത വെയിലേല്‍ക്കുമ്പോള്‍ ജീന്‍സിന്റെ കളര്‍ വേഗത്തില്‍ മങ്ങും. ജീന്‍സ് ഉണക്കാന്‍ ഡ്രൈയര്‍ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. അത് ജീന്‍സിന്റെ പുതുമ വേഗത്തില്‍ നശിപ്പിച്ചേക്കും. ജീന്‍ഡ് ഡ്രൈയറില്‍ ഉണക്കുന്നതിന് പകരം വെയില്‍ കുറഞ്ഞയിടത്ത് അയയിലിട്ട് ഉണക്കിയെടുക്കുന്നതായിരിക്കും ഗുണം ചെയ്യുക.








































