25.6 C
Kollam
Wednesday 31st December, 2025 | 11:57:11 PM
Home Blog Page 1242

ഇടയ്ക്കാട് കൊന്നക്കോട്ട് ചരുവിള വീട്ടിൽ ഫിലോമിന എ നിര്യാതയായി

ഇടയ്ക്കാട് :- ഇടയ്ക്കാട് കൊന്നക്കോട്ട് ചരുവിള വീട്ടിൽ റിട്ട.അധ്യാപകന്‍ മണിയുടെ ഭാര്യ ഫിലോമിന എ (75) നിര്യാതയായി .
മക്കൾ – വിൽസൺ , ഡെയ്സി , ലീലാമ്മ , ജോസ്
മരുമക്കൾ – സാമുവൽ (Late) ജോൺസൺ, രാജി
പരേതയുടെ 7 പ്രാർത്ഥനയും ശുശ്രൂഷയും ബുധനാഴ്ച രാവിലെ പത്തിന് തിരുഹൃദയ കത്തോലിക്ക ദേവാലയത്തിൽ നടക്കും..

2021ന് ശേഷം വിരമിച്ചവരുടെ പെൻഷൻ പരിഷ്കരണത്തുക നൽകാത്തത് പ്രതിഷേധാർഹം,കെ എസ് എസ് പി എ

കൊല്ലം.2021 നു ശേഷം വിരമിച്ചവർക്കുള്ള ശമ്പള പരിഷ്കരണ കുടിശ്ശിക നാല് വർഷമായിട്ടും വിതരണം ചെയ്യാനുള്ള നടപടികൾ എടുക്കാത്തത് പ്രതിഷേധാർഹവും അപലപനീയമാണെന്നും കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് വാരൃത്ത് മോഹൻകുമാർ പറഞ്ഞു. ഫിക്സേഷൻ അരിയർ
പ്രോസസ് ചെയ്യാനുളള സംവിധാനം ഇതുവരെയും സ്പാർക്കിലാക്കിയിട്ടില്ലാത്തതിനാലാണ് ഇതിന് കാരണമെന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറയുന്നത്.ആയതിനാൽ കാലവിളംബം കൂടാതെ പ്രശ്നപരിഹാരം കാണുവാൻ അധികൃതർ തയ്യാറാകണം.അതോടൊപ്പം 2019നും 2021നുമിടയിൽ വിരമിച്ചവരുടെ പെൻഷൻ പരിഷ്കരണത്തുകയുടെ നാലാം ഗഡു വിതരണം ചെയ്യാത്ത ട്രഷറികൾ ഉടൻ തന്നെ അതിനായുള്ള നടപടികൾ പൂർത്തിയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

വാട്ടര്‍ ടാങ്കില്‍ കണ്ടെത്തിയ മൃതദേഹം അയല്‍ വീട്ടിലെ ജോലിക്കാരിയുടേത്

മലപ്പുറം: വളാഞ്ചേരി അത്തിപ്പറ്റയില്‍ ആള്‍ത്താമസമില്ലാത്ത വീട്ടിലെ വാട്ടര്‍ടാങ്കില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. മരിച്ചത് അത്തിപ്പറ്റ സ്വദേശിനിയായ ഫാത്തിമയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. മൃതദേഹം കണ്ടെത്തിയ വീടിന് സമീപത്തെ മറ്റൊരു വീട്ടിലെ ജോലിക്കാരിയാണ് ഇവര്‍.

ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് ആള്‍ത്താമസമില്ലാത്ത വീട്ടിലെ വാട്ടര്‍ടാങ്കില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. രാവിലെ ടാങ്ക് വൃത്തിയാക്കാനെത്തിയ തൊഴിലാളിയാണ് മൃതദേഹം കണ്ടത്. തുടര്‍ന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

മികവഴക് :ഇഞ്ചക്കാട് ഗവ. എൽ. പി. സ്കൂളിന് സംസ്ഥാനതല അംഗീകാരം

ശാസ്താംകോട്ട: ഇഞ്ചക്കാട് ഗവ. എൽ. പി. സ്കൂളിന് പഠനമികവിന് സംസ്ഥാനതലത്തിൽ അംഗീകാരം ലഭിച്ചു. ഒന്നാം ക്ലാസ്സ്‌ വിദ്യാർത്ഥികൾ സ്വതന്ത്രവായനയിലും രചനയിലും നേടിയ മികവിനാണ് അംഗീകാരം. തിരുവനന്തപുരത്ത് നടന്ന സംസ്ഥാനതല സെമിനാറിൽ സ്കൂളിൽ നിന്നും ഒന്നാം ക്ലാസ്സ്‌ അധ്യാപിക ശിവതാര. എസ്.പ്രബന്ധം അവതരിപ്പിച്ചിരുന്നു. ആശയാവതരണ പഠന സമീപനം ക്ലാസ്സിൽ കൃത്യമായി നടപ്പിലാക്കിക്കൊണ്ടാണ് ഒന്നാം ക്ലാസ്സിൽ ഈ നേട്ടം കൈവരിച്ചതെന്ന് എച്ച്. എം. ഷീബ എൻ. പറഞ്ഞു.

മികവഴക് പുരസ്‌കാരം എസ്. സി.ആർ.ടി. ഡയറക്ടർ. ഡോ. ജയപ്രകാശിൽ നിന്നും അധ്യാപിക ശിവതാര എസ്. ഏറ്റുവാങ്ങി. എസ്. സി. ആർ. ടി. റിസർച്ച് ഓഫീസർ രാജേഷ് വള്ളിക്കോട്, വിദ്യാകിരണം സംസ്ഥാന കോ കോർഡിനേറ്റർ. ആർ.രാമകൃഷ്ണൻ, പാഠപുസ്തക രചയിതാവ്. ഡോ. കലാധരൻ,പ്രേംജിത് സൈജ, നിഷ പന്താവൂർ, തുടങ്ങിയവർ പങ്കെടുത്തു.

പുരയിടം വൃത്തിയാക്കുന്നതിനിടയിൽ റിട്ട.അധ്യാപികയുടെ കാലിൽ ചവർമാന്തി തുളച്ചു കയറി

ശാസ്താംകോട്ട:പുരയിടം വൃത്തിയാക്കുന്നതിനിടയിൽ റിട്ട.അധ്യാപികയുടെ കാലിൽ ചവർമാന്തി തുളച്ചു കയറി.ശൂരനാട് വടക്ക് ഹൈസ്കൂളിന് സമീപം അരീക്കൽ വീട്ടിൽ യശോദയുടെ(63) വലതു കാലിലാണ് ചവർമാന്തി തുളച്ചു കയറിയത്.ഇന്ന് രാവിലെ 9 ഓടെയാണ് സംഭവം.വിവരം അറിഞ്ഞെത്തിയ ശാസ്താംകോട്ട ഫയർഫോഴ്സിൻ്റെ നേതൃത്വത്തിൽ ഹൈഡ്രോളിക്ക് കട്ടർ ഉപയോഗിച്ച് തുളച്ചു കയറിയ കമ്പികൾ മുറിച്ച് മാറ്റിയ ശേഷം ഭരണിക്കാവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സ്റ്റേഷൻ ഓഫീസർ ജി.പ്രസന്നപിള്ളയുടെ നേതൃത്വത്തിൽ ഗ്രേഡ് എ.എസ്.റ്റി.ഒ നിയാസുദ്ദീൻ,ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർമാരായ ഗോപകുമാർ,സൂരജ്,അജീഷ്, എച്ച്.ജിമാരായ ശ്രീകുമാർ,ശിവപ്രസാദ്, എന്നിവർ രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്തു.

പതിനഞ്ചുകാരിയെ സുഹൃത്തുക്കള്‍ ചേര്‍ന്ന് ക്രൂരപീഡനത്തിനിരയാക്കി…. പീഡനദൃശ്യങ്ങള്‍ പകര്‍ത്തിയത് 11-കാരന്‍

കോഴിക്കോട് ഫറോക്കില്‍ പതിനഞ്ചുകാരിയെ സമപ്രായക്കാരായ രണ്ട് സുഹൃത്തുക്കള്‍ ചേര്‍ന്ന് ക്രൂരപീഡനത്തിനിരയാക്കിയെന്ന് പരാതി. ഒപ്പമുണ്ടായിരുന്ന പതിനൊന്ന് വയസ്സുകാരന്‍ പീഡനദൃശ്യങ്ങള്‍ പകര്‍ത്തിയെന്നും പരാതിയില്‍ പറയുന്നു.
പതിനഞ്ച് വയസ്സുള്ള രണ്ട് സുഹൃത്തുക്കള്‍ ചേര്‍ന്ന് തന്നെ പീഡനത്തിനിരയാക്കിയെന്ന് പെണ്‍കുട്ടി തന്നെയാണ് കൗണ്‍സിലിങ്ങിനിടെ വെളിപ്പെടുത്തിയത്. ഒരാഴ്ച്ച മുന്‍പാണ് പീഡനം നടന്നതെന്നും പെണ്‍കുട്ടി പറഞ്ഞു.
സംഭവത്തില്‍ നല്ലളം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അതേ സമയം ആരോപണ വിധേയരായ വിദ്യാര്‍ത്ഥികളോട് ചൊവ്വാഴ്ച സിഡബ്ല്യൂസിക്ക് മുന്‍പില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് രക്ഷിതാക്കള്‍ക്ക് നോട്ടീസ് നല്‍കി.

പട്ടാപ്പകല്‍ ബൈക്ക് മോഷണം….. കൊല്ലം സ്വദേശികള്‍ കഴക്കൂട്ടത്ത് പിടിയില്‍

കഴക്കൂട്ടത്ത് പട്ടാപ്പകല്‍ ബൈക്ക് മോഷ്ടിച്ച പ്രതികള്‍ പിടിയില്‍. കൊല്ലം മൈലക്കാട് സ്വദേശികളായ സുധീഷ്, അഖില്‍ എന്നിവരാണ് പിടിയിലായത്. ഏപ്രില്‍ ഏഴാം തീയതി ഉച്ചയ്ക്ക് കഴക്കൂട്ടം എലിവേറ്റഡ് ഹൈവേയില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്കാണ് മോഷണം പോയത്. നമ്പര്‍ മാറ്റി ബൈക്ക് വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്. പ്രതികളായ സുധീഷും അഖിലും സ്ഥിരം കുറ്റവാളികളാണെന്ന് പൊലീസ് പറഞ്ഞു.

നടിയും സോഷ്യല്‍മീഡിയ താരവുമായ അഷിക അശോകന്‍ വിവാഹിതയായി

നടിയും സോഷ്യല്‍മീഡിയ താരവുമായ അഷിക അശോകന്‍ വിവാഹിതയായി. ബന്ധുവും മലപ്പുറം സ്വദേശിയുമായ പ്രണവാണ് അഷികയുടെ വരന്‍. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ ലളിതമായാണ് വിവാഹം നടന്നത്. സോഷ്യല്‍മീഡിയ താരങ്ങളും വിവാഹത്തില്‍ പങ്കെടുത്തിരുന്നു.
ആര്‍ക്കിടെക്റ്റാണ് പ്രണവ്. വളരെക്കാലമായി അറിയാവുന്ന ആളാണ് പ്രണവെന്നും പെട്ടെന്നുള്ള കല്യാണമായിരുന്നെന്നും വിവാഹത്തിന് ശേഷം അഷിക ഓണ്‍ലൈന്‍ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
നിരവധി ഹിറ്റ് ഹ്രസ്വ ചിത്രങ്ങളില്‍ അഷിക അഭിനയിച്ചിട്ടുണ്ട്. കൂടാതെ പുന്നഗൈ സൊല്ലും, സെന്‍ട്രിതാഴ് എന്നീ തമിഴ് സിനിമകളിലും അഷിക പ്രധാനവേഷങ്ങള്‍ ചെയ്തിട്ടുണ്ട്. മലയാളത്തില്‍ വിവേകാനന്ദന്‍ വൈറലാണ് എന്ന സിനിമയില്‍ അഭിനയിച്ചു. ഇന്ദ്രജിത്തിന്റെ ധീരം ആണ് അഷികയുടേതായി വരാനിരിക്കുന്ന ചിത്രം.

അടുക്കളയിൽ സ്ഥാപിച്ചിരിക്കുന്ന എക്സ്ഹോസ്റ്റ് ഫാൻ അടഞ്ഞുപോയോ? എങ്കിൽ ഉടനെ വൃത്തിയാക്കിക്കോളൂ

അടുക്കളയിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് എക്സ്ഹോസ്റ്റ് ഫാൻ. എപ്പോഴും പാചകം ചെയ്യുന്നതുകൊണ്ട് തന്നെ അടുക്കളയിൽ പൊടിപടലങ്ങളും പുകയും ദുർഗന്ധവും ഉണ്ടാവും. ഇതിനെ പുറംതള്ളണമെങ്കിൽ എക്സ്ഹോസ്റ്റ് ഫാൻ അടുക്കളയിൽ നിർബന്ധമായും ഉണ്ടായിരിക്കണം. എന്നാൽ നിരന്തരമായി ഇത് ഉപയോഗിക്കുമ്പോൾ എക്സ്ഹോസ്റ്റ് ഫാനിൽ പൊടിപടലങ്ങൾ അടിഞ്ഞുകൂടി ശരിയായ രീതിയിൽ പ്രവർത്തിക്കാത്ത സാഹചര്യം ഉണ്ടാവാറുണ്ട്. ഇത് അടുക്കളയിൽ പുക തങ്ങി നിർത്തുക മാത്രമല്ല ചുമരിലും സീലിങ്ങിലും അഴുക്കുകൾ പറ്റിയിരിക്കാനും വഴിയൊരുക്കുന്നു.

എക്സ്ഹോസ്റ്റ് ഫാൻ വൃത്തിയാക്കേണ്ടത് ഇങ്ങനെയാണ്?

  1. ഫാൻ ഓഫ് ചെയ്ത് അൺപ്ലഗ് ചെയ്തതിന് ശേഷം മാത്രം വൃത്തിയാക്കാൻ ശ്രദ്ധിക്കാം.
  2. എക്സ്ഹോസ്റ്റ് ഫാനുകളിൽ ഇളക്കി മാറ്റാൻ കഴിയുന്ന കവറുകളും ബ്ലേഡുകളുമുണ്ട്. വൃത്തിയാക്കാൻ എടുക്കുമ്പോൾ ശ്രദ്ധാപൂർവ്വം ഇവ മാറ്റാൻ ശ്രദ്ധിക്കണം.
  3. ഒരു പാത്രത്തിൽ ചെറുചൂടുവെള്ളം എടുത്തതിന് ശേഷം അതിലേക്ക് ഡിഷ് വാഷ് ലിക്വിഡോ അല്ലെങ്കിൽ ബേക്കിംഗ് സോഡയോ ചേർത്തുകൊടുക്കാവുന്നതാണ്.
  4. ഇളക്കി മാറ്റിയ കവറും ബ്ലേഡും 20 മിനിട്ടോളം വെള്ളത്തിൽ മുക്കിവയ്ക്കുകയും വേണം.
  5. മുക്കിവെച്ച ബ്ലേഡുകളും കവറും സ്‌ക്രബർ ഉപയോഗിച്ച് ഉരച്ച് കഴുകാം.
  6. കടുത്ത കറകളുണ്ടെങ്കിൽ വിനാഗിരിയോ നാരങ്ങ നീരോ ചേർത്ത് കഴുകിയെടുക്കാവുന്നതാണ്.
  7. നന്നായി വെള്ളത്തിൽ കഴുകിയെടുത്തതിന് ശേഷം വൃത്തിയുള്ള തുണി ഉപയോഗിച്ച് തുടച്ചെടുക്കണം.
  8. കഴുകിവെച്ച ഭാഗങ്ങൾ പൂർണമായും ഉണങ്ങിയെന്ന് ഉറപ്പ് വരുത്തിയതിന് ശേഷം ഇവ ഫാനിൽ ഘടിപ്പിക്കാവുന്നതാണ്.

വീ‌ട്ടുടമ ചായയുമായെത്തിയപ്പോൾ പി.ജി. മനു വാങ്ങിക്കുടിച്ചു, കൂട്ടുകാരെത്തിയപ്പോൾ കണ്ടത് മരിച്ച നിലയിൽ

കൊല്ലം: സർക്കാർ മുൻ അഭിഭാഷകൻ പി.ജി. മനുവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. രണ്ടുമാസം മുൻപാണ് കൊല്ലം ആനന്ദവല്ലീശ്വരത്ത് വീട് വാടകയ്ക്ക് എടുത്തത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ കൊല്ലപ്പെട്ട ഡോക്ടർ വന്ദനദാസ് കേസിലെ പ്രതിഭാഗം അഭിഭാഷകനായിരുന്നു പി.ജി. മനു.

അഭിഭാഷകനായ ആളൂരിനോടൊപ്പം മനു കൊല്ലം കോടതിയിൽ ഹാജരായിരുന്നു. കോടതിയിൽ കേസ് നടപടികൾ നടക്കുമ്പോഴാണ് വാടകവീട്ടിൽ വന്നിരുന്നത്. കഴിഞ്ഞ രണ്ടു ദിവസമായി മനു ഇവിടെ താമസിച്ചിരുന്നു. കേസിനെ കുറിച്ച് കൂടുതൽ പഠിക്കാനാണ് താമസിച്ചതെന്നാണ് വീട്ടുടമസ്ഥനോട് പറഞ്ഞത്. ഇന്ന് രാവിലെ വീട്ടുടമ ചായ എത്തിച്ചപ്പോൾ വാങ്ങി കുടിച്ചിരുന്നു അതിനുശേഷം സുഹൃത്തുക്കൾ എത്തിയപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ഹൈക്കോടതിയിൽ സീനിയർ ഗവൺമെൻ്റ് പ്ലീഡറായി പ്രവർത്തിച്ചിരുന്നു. പീഡന കേസിൽ പ്രതിയായതോടെ രാജിവക്കുകയായിരുന്നു. എൻഐഎ ഉൾപ്പെടെ ഏജൻസികളുടെയും അഭിഭാഷകനായിരുന്നു ഇയാൾ. നിയമ സഹായം തേടിയെത്തിയ യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ പിജി മനുവിന് ജാമ്യം ലഭിച്ചിരുന്നു. കർശന ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കേസിൽ വിചാരണ തീരുന്നത് വരെ ചോറ്റാനിക്കര പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കരുത്, പാസ്പോർട്ട് ഹാജരാക്കണം, എല്ലാ മാസവും ആദ്യത്തെ ശനിയാഴ്ച അന്വേഷണ ഉദ്യോഗസ്ഥന് മുൻപിൽ ഹാജരാകണം, രണ്ട് ലക്ഷം രൂപയുടെ ബോണ്ട്, രണ്ട് ആൾ ജാമ്യവും എന്നിവയായിരുന്നു ഉപാധികൾ. കേസിൽ കുറ്റപത്രം സമർപ്പിച്ചതായി പ്രോസിക്യൂഷൻ അറിയിച്ചു. ഇത് കണക്കിലെടുത്താണ് ഉപാധികളോടെ കോടതി ജാമ്യം നൽകിയത്.

കഴിഞ്ഞ ജനുവരി 31 നാണ് പുത്തൻകുരിശ് ഡിവൈഎസ്പിയക്ക് മുന്നിൽ പിജി മനു കീഴടങ്ങിയത്. 2018 ൽ ഉണ്ടായ ലൈംഗിക അതിക്രമ കേസിൽ അഞ്ച് വർഷമായിട്ടും നടപടിയാകാതെ വന്നപ്പോൾ പൊലീസ് നിർദ്ദേശപ്രകാരം നിയമ സഹായം തേടിയെത്തിയ യുവതിയെ ഓഫീസിൽ വച്ചും വീട്ടിൽ വെച്ചും ബലാത്സഗം ചെയ്തെന്നാണ് പിജി മനുവിനെതിരായ കേസ്. അഭിഭാഷകൻ അയച്ച വാട്സ്ആപ് ചാറ്റുകൾ, ഓഡിയോ സംഭാഷണം എന്നിവ തെളിവായി പൊലീസിന് കൈമാറിയിട്ടുണ്ട്. ബലാത്സംഗം, ഐടി ആക്ട് അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് പി ജി മനുവിനെതിരെ കേസെടുത്തിരുന്നത്.