ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. വയനാട് കേണിച്ചിറയിൽ കേളമംഗലം സ്വദേശി ജിൽസൺ ആണ് ഭാര്യയെ കൊലപ്പെടുത്തിയത്. ഭാര്യ ലിഷ ആണ് മരിച്ചത്. കടബാധ്യത ഉള്ളതിനാൽ മരിക്കുന്നുവെന്ന് ജിൽസൺ സുഹൃത്തുക്കളെ വിളിച്ചറിയിച്ചിരുന്നു. പിന്നീടാണ് ഭാര്യയെ കൊലപ്പെടുത്തിയത്.
ഇന്നലെ രാത്രിയാണ് സംഭവം. ഭാര്യയെ കൊന്ന ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച ജിൽസണെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവം അറിഞ്ഞ് പൊലീസും നാട്ടുകാരും സ്ഥലത്തെത്തിയിട്ടുണ്ട്.
ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു
അഞ്ചുവയസുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ പ്രതിയെ ഏറ്റുമുട്ടലിൽ വധിച്ചെന്ന് പൊലീസ്
ബംഗളൂരു: കർണാടകയിലെ ഹുബ്ബള്ളിയിൽ അഞ്ചുവയസുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ പ്രതിയെ ഏറ്റുമുട്ടലിൽ വധിച്ചെന്ന് പൊലീസ്. ബിഹാർ പാട്ന സ്വദേശി റിതേഷ് കുമാർ (35) ആണ് കൊല്ലപ്പെട്ടത്. അശോക് നഗർ പോലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം.
ഞായറാഴ്ച രാവിലെ മുതലാണ് കുട്ടിയെ കാണാതായത്. ഇതേത്തുടർന്ന് പൊലീസും നാട്ടുകാരും തിരച്ചിൽ നടത്തുന്നതിനിടെ വൈകീട്ട്, ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തിൽ നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെത്തി. ഇതോടെ നാട്ടുകാർ പ്രതിഷേധവുമായി പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു.
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ഇതിനിടെ ഇയാൾ പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. രക്ഷപ്പെട്ട് ഓടാൻ ശ്രമിക്കുന്നതിനിടെ പ്രതിക്കു നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥർ പറയുന്നു.
പ്രതിയുടെ താമസസ്ഥലത്ത് തിരിച്ചറിയലിനായി കൊണ്ടുപോകുന്നതിനിടെയാണ് ഇയാൾ പൊലീസുകാരെ ആക്രമിച്ചതെന്ന് ഹുബ്ബള്ളി പൊലീസ് കമ്മീഷണർ എൻ ശശികുമാർ പറഞ്ഞു. പ്രതിയുടെ ആക്രമണത്തിൽ ഒരു പൊലീസുകാരന് പരിക്കേറ്റുവെന്നും കമ്മീഷണർ വ്യക്തമാക്കി.
കൊപ്പൽ ജില്ലയിൽ നിന്നുള്ളവരാണ് കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബം. കുട്ടിയുടെ അമ്മ വീട്ടു ജോലി ചെയ്തുവരികയായിരുന്നു. ജോലിക്കു പോകുമ്പോൾ മകളേയും അമ്മ കൂടെക്കൊണ്ടുപോയിരുന്നു. ഞായറാഴ്ച ജോലിസ്ഥലത്ത് നിന്നാണ് കുട്ടിയെ കാണാതാകുന്നത്.
കൊല്ലത്ത് വാടകവീട്ടിൽ മരിച്ച നിലയിൽ കാണപ്പെട്ട മുൻ സീനിയർ ഗവൺമെന്റ് പ്ലീഡർ പി ജി മനുവിന്റെ പോസ്റ്റ്മോർട്ടംഇന്ന്
കൊല്ലം.കൊല്ലത്ത് വാടകവീട്ടിൽ മരിച്ച നിലയിൽ കാണപ്പെട്ട മുൻ സീനിയർ ഗവൺമെന്റ് പ്ലീഡർ അഡ്വ. പി.ജി മനുവിന്റെ പോസ്റ്റ്മോർട്ടംഇന്ന് നടക്കും. പാരിപ്പള്ളി മെഡിക്കൽ കോളജിലാണ് പോസ്റ്റ്മോർട്ടം. ഡോ. വന്ദനദാസ് കൊല കേസിൽ പ്രതിഭാഗം അഭിഭാഷകനായ ബി.എ ആളൂരിനൊപ്പം പ്രവർത്തിക്കുകയായിരുന്ന പിറവം സ്വദേശിയായ മനു, ഈ കേസിന്റെ ആവശ്യങ്ങൾക്കായാണ് മറ്റ് അഭിഭാഷകരുമായി ചേർന്ന് കൊല്ലം ആനന്ദവല്ലീശ്വരത്ത് വാടക വീട് എടുത്തത്. ഈ വീട്ടിലാണ് മരിച്ച നിലയിൽ കണ്ടത്. ജൂനിയർ അഭിഭാഷകനാണ് മനുവിനെ തൂങ്ങിയ നിലയിൽ കണ്ടത്. നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ മനു ജാമ്യത്തിൽ കഴിയവേ ആണ് ഇന്നലെ മരിച്ച നിലയിൽ കാണപ്പെട്ടത്. സമാനമായ മറ്റൊരു ലൈംഗികാരോപണത്തിൽ പരാതിക്കാരിയോട് മാപ്പു പറയുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.
ലൈഫ് പദ്ധതിയിലെ പണം കൈക്കലാക്കിയതില്‍ പക; തിരുവല്ല ഓതറയിൽ യുവാവിനെ അയല്‍വാസി കുത്തിക്കൊന്നു
പത്തനംതിട്ട: തിരുവല്ലയില്‍ യുവാവ് കുത്തേറ്റു മരിച്ചു. തിരുവല്ല ഈസ്റ്റ് ഓതറ സ്വദേശി മനോജാണ് (34) മരിച്ചത്.
സംഭവത്തില്‍ ബന്ധുവും അയല്‍വാസിയുമായ രാജനെ പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തില്‍ ഇയാള്‍ക്കും പരിക്കേറ്റിട്ടുണ്ട്. രാജനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. ലൈഫ് പദ്ധതിയില്‍ അനുവദിച്ച പണം മനോജിന്റെ മകൻ കൈക്കലാക്കിയത്തിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്.
ഭീകര സംഘടനയിലെ രണ്ടുപേരെ പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്തു… സ്‌ഫോടക വസ്തുക്കളും ആര്‍ഡിഎക്‌സും പിടിച്ചെടുത്തു
ഭീകര സംഘടനയിലെ രണ്ടുപേരെ പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്തു. 2.8 കിലോഗ്രാം ഇംപ്രൊവൈസ്ഡ് സ്‌ഫോടക വസ്തു (ഐഇഡി), 1.6 കിലോഗ്രാം ആര്‍ഡിഎക്‌സ്, റിമോട്ട് കണ്‍ട്രോള്‍ തുടങ്ങിയ ഇവരില്‍ നിന്നും പൊലീസ് കണ്ടെടുത്തു. ജര്‍മ്മനി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഗുര്‍പ്രീത് സിങ് എന്ന ഗോള്‍ഡി ധില്ലന്റെ നേതൃത്വത്തിലുള്ള ഭീകര സംഘ ടനയിലെ അംഗങ്ങൾ ആണിവർ.
കൗണ്ടര്‍ ഇന്റലിജന്‍സ് ഫിറോസ്പൂര്‍, സ്‌റ്റേറ്റ് സ്‌പെഷ്യല്‍ ഓപ്പറേറ്റിംഗ് സെല്‍ എന്നിവ സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഭീകരര്‍ പിടിയിലായതെന്ന് പൊലീസ് ഡയറക്ടര്‍ ജനറല്‍ ഗൗരവ് യാദവ് പറഞ്ഞു. അറസ്റ്റിലായത് ഫത്തേഗഡ് സാഹിബ് ജില്ലയിലെ ജഗ്ഗ സിംഗ്, മഞ്ജീന്ദര്‍ സിംഗ് എന്നിവരാണെന്ന് പൊലീസ് സൂചിപ്പിച്ചു.
ഇവര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നും, നിരവധി മയക്കുമരുന്ന് കേസുകളില്‍ ഉള്‍പ്പെട്ടവരാണെന്നും പൊലീസ് വ്യക്തമാക്കി. ഗോള്‍ഡി ബ്രാര്‍ – ലോറന്‍സ് ബിഷ്‌ണോയി സംഘത്തിലെ പ്രധാനികളില്‍ ഒരാളായ ഗോള്‍ഡി ധില്ലന്റെ തലയ്ക്ക് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ടെന്ന് ഗൗരവ് യാദവ് പറഞ്ഞു.
ഈ മൊഡ്യൂള്‍ തകര്‍ത്തതോടെ, മേഖലയിലെ സമാധാനവും ഐക്യവും തകര്‍ക്കാനുള്ള പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ഐഎസ്‌ഐയുടെ പദ്ധതികള്‍ പഞ്ചാബ് പൊലീസ് തകര്‍ത്തുവെന്നും യാദവ് പറഞ്ഞു. നിലവില്‍ പാകിസ്ഥാന്റെ ഐഎസ്‌ഐയുടെ നിര്‍ദ്ദേശപ്രകാരമാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നതെന്നും. ഗോള്‍ഡി ധില്ലണ്‍ സംസ്ഥാനത്തെ പ്രമുഖ നേതാക്കളെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയെന്നും പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി ഗൗരവ് യാദവ് പറഞ്ഞു.
ഭീകര സംഘടനയിലെ രണ്ടുപേരെ പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്തു… സ്‌ഫോടക വസ്തുക്കളും ആര്‍ഡിഎക്‌സും പിടിച്ചെടുത്തു
ഭീകര സംഘടനയിലെ രണ്ടുപേരെ പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്തു. 2.8 കിലോഗ്രാം ഇംപ്രൊവൈസ്ഡ് സ്‌ഫോടക വസ്തു (ഐഇഡി), 1.6 കിലോഗ്രാം ആര്‍ഡിഎക്‌സ്, റിമോട്ട് കണ്‍ട്രോള്‍ തുടങ്ങിയ ഇവരില്‍ നിന്നും പൊലീസ് കണ്ടെടുത്തു. ജര്‍മ്മനി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഗുര്‍പ്രീത് സിങ് എന്ന ഗോള്‍ഡി ധില്ലന്റെ നേതൃത്വത്തിലുള്ള ഭീകര സംഘ ടനയിലെ അംഗങ്ങൾ ആണിവർ.
കൗണ്ടര്‍ ഇന്റലിജന്‍സ് ഫിറോസ്പൂര്‍, സ്‌റ്റേറ്റ് സ്‌പെഷ്യല്‍ ഓപ്പറേറ്റിംഗ് സെല്‍ എന്നിവ സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഭീകരര്‍ പിടിയിലായതെന്ന് പൊലീസ് ഡയറക്ടര്‍ ജനറല്‍ ഗൗരവ് യാദവ് പറഞ്ഞു. അറസ്റ്റിലായത് ഫത്തേഗഡ് സാഹിബ് ജില്ലയിലെ ജഗ്ഗ സിംഗ്, മഞ്ജീന്ദര്‍ സിംഗ് എന്നിവരാണെന്ന് പൊലീസ് സൂചിപ്പിച്ചു.
ഇവര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നും, നിരവധി മയക്കുമരുന്ന് കേസുകളില്‍ ഉള്‍പ്പെട്ടവരാണെന്നും പൊലീസ് വ്യക്തമാക്കി. ഗോള്‍ഡി ബ്രാര്‍ – ലോറന്‍സ് ബിഷ്‌ണോയി സംഘത്തിലെ പ്രധാനികളില്‍ ഒരാളായ ഗോള്‍ഡി ധില്ലന്റെ തലയ്ക്ക് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ടെന്ന് ഗൗരവ് യാദവ് പറഞ്ഞു.
ഈ മൊഡ്യൂള്‍ തകര്‍ത്തതോടെ, മേഖലയിലെ സമാധാനവും ഐക്യവും തകര്‍ക്കാനുള്ള പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ഐഎസ്‌ഐയുടെ പദ്ധതികള്‍ പഞ്ചാബ് പൊലീസ് തകര്‍ത്തുവെന്നും യാദവ് പറഞ്ഞു. നിലവില്‍ പാകിസ്ഥാന്റെ ഐഎസ്‌ഐയുടെ നിര്‍ദ്ദേശപ്രകാരമാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നതെന്നും. ഗോള്‍ഡി ധില്ലണ്‍ സംസ്ഥാനത്തെ പ്രമുഖ നേതാക്കളെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയെന്നും പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി ഗൗരവ് യാദവ് പറഞ്ഞു.
ഗുരുവായൂർ ക്ഷേത്രത്തിൽ മാധ്യമവിലക്ക്
തൃശൂര്‍. ഗുരുവായൂർ ക്ഷേത്രത്തിൽ മാധ്യമങ്ങൾക്ക് വിലക്ക്. ക്ഷേത്രത്തിലെ നടപ്പന്തലിൽ ദൃശ്യങ്ങൾ ചിത്രീകരിക്കുന്നതിനാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. ക്ഷേത്ര പരിസരത്ത് കയറി ദൃശ്യങ്ങൾ പകർത്തി എന്ന പരാതി വന്നാൽ നടപടി സ്വീകരിക്കുമെന്ന് ദേവസ്വം. ഗുരുവായൂർ ക്ഷേത്ര പരിസരത്തേക്ക് മാധ്യമങ്ങളെ പ്രവേശിപ്പിച്ചില്ല. ഹൈക്കോടതി നിർദ്ദേശത്തെ തുടർന്നാണ് നടപടിയെന്ന് ഗുരുവായൂർ ദേവസ്വത്തിന്റെ വിശദീകരണം. ജസ്ന സലീം നടപ്പന്തലിൽ റീസിൽസ് ചിത്രീകരിച്ചതിനെതിരെ പോലീസ് കേസെടുത്തിരുന്നു
ചരക്ക് ലോറിയിടിച്ചു ബൈക്ക് യാത്രികനായ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
തൃശൂർ .പെരുമ്പിലാവിൽ ചരക്ക് ലോറിയിടിച്ചു ബൈക്ക് യാത്രികനായ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം.
പെരുമ്പിലാവ് അംബേദ്‌കർ നഗർ സ്വദേശി വിജുവിന്റെ മകൻ 17 വയസ്സുള്ള ഗൗതം ആണ് മരിച്ചത്..
ഇടിച്ച ലോറി നിർത്താതെ പോയി
ശുക്രന്റെ സഞ്ചാരഗതി മാറി, രാശിഫലം ഇങ്ങനെ, നേട്ടം കൊയ്യുന്നവര്‍ ആരൊക്കെ, ശ്രദ്ധിക്കേണ്ടത് ഇവര്‍
ഈ മാസത്തില്‍ ശുക്രന്റെ സഞ്ചാരഗതി മാറി. ഇത് ചില രാശിക്കാരുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് കാരണമാകും. അതേസമയം ശുക്രന്‍ ദുര്‍ബലരായവരുടെ ജീവിതത്തില്‍ ചില പ്രശ്‌നങ്ങളും പ്രതിസന്ധികളും ഇക്കാലയളവില്‍ ഉണ്ടായേക്കും.ഇത് വിലയിരുത്താം
ശുക്രന്‍ ഏപ്രില്‍ 13-ന് രാവിലെ 5.45ന് മീനം രാശിയില്‍ നേര്‍ഗതിയിലായി. വ്യാഴത്തിന്റെ ആധിപത്യത്തിലുള്ള രാശിയാണ് മീനം. ജനുവരി 28നാണ് ശുക്രന്‍ മീനത്തിലെത്തിയത്. മാര്‍ച്ച് രണ്ടിനാണ് മീനം രാശിയില്‍ ശുക്രന്‍ വക്രഗതിയിലായത്. ശുക്രന്റെ നേര്‍ഗതിയില്‍ എത്തുന്നതോടെ ഒരു വ്യക്തിയുടെ ജീവിതത്തിലെ ബിസിനസ്, കരിയര്‍, വിവാഹം, പ്രണയം എന്നിങ്ങനെ പല മേഖലകളും മാറ്റങ്ങള്‍ക്ക് വേദിയാകും.
മേടം
മേടം രാശിയില്‍ ജനിച്ചവര്‍ക്ക് ജാതകത്തിലെ രണ്ടാം, ഏഴാം ഭാവങ്ങളെ നിയന്ത്രിക്കുന്ന ശുക്രന്‍ പന്ത്രണ്ടാം ഭാവത്തില്‍ നേര്‍ഗതിയിലാകുന്നു. ശുക്രന്‍ ഉച്ച രാശിയില്‍ ആയതിനാല്‍ ഈ കാലയളവില്‍ ഇവര്‍ക്ക് അനുകൂല ഫലങ്ങള്‍ പ്രതീക്ഷിക്കാം. എന്നാല്‍ വീട്ടുചെലവുകള്‍ കൂടിയേക്കും. വിദേശ രാജ്യങ്ങളുമായോ അകലെയുള്ള പ്രദേശങ്ങളുമായോ ബന്ധമുള്ളവര്‍ക്ക്, സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാകാം. മീനം രാശിയിലെ ശുക്രന്റെ നേരിട്ടുള്ള സഞ്ചാരം വിനോദയാത്രകള്‍ പോകാനുള്ള അവസരം നല്‍കും.
ഇടവം
ഇടവം രാശിക്കാര്‍ക്ക് ശുക്രന്‍ അവരുടെ ലഗ്നാധിപനും ആറാം രാശിയുടെ അധിപനുമാണ്. ശുക്രന്‍ നേര്‍ഗതിയിലാകുന്നത് ഇവരുടെ പതിനൊന്നാം ഭാവത്തിലാണ്. ഇടവം രാശിക്കാര്‍ക്ക് ഈ മാറ്റം അനുകൂലമാണ്. സാമ്പത്തിക നേട്ടങ്ങള്‍, സമ്പത്ത് നേടാനുള്ള യോഗം, ഐശ്വര്യം എന്നിവ വന്നുചേരും. തൊഴില്‍രംഗത്ത് വിജയവും പുരോഗതിയും കൈവരും. മത്സരപ്പരീക്ഷകളില്‍ വിജയിക്കും. സുഹൃത്തുക്കളുടെ പിന്തുണ കൈവരും.
മിഥുനം
മിഥുനം രാശിയുടെ അഞ്ച്, പന്ത്രണ്ട് ഭാവങ്ങളുടെ അധിപനാണ് ശുക്രന്‍. പത്താം ഭാവത്തിലാണ് ശുക്രന്‍ നേര്‍ഗതിയിലാകുന്നത്. പത്താം ഭാവത്തിലെ ശുക്രന്‍ ഗുണഫലങ്ങള്‍ നല്‍കാനിടയില്ലെങ്കിലും ഉച്ചരാശിയില്‍ ആയതിനാല്‍ ചില നേട്ടങ്ങള്‍ പ്രതീക്ഷിക്കാം. വീട്ടില്‍ നിന്നും ദൂരയോ വിദേശത്തോ ജോലികള്‍ ചെയ്യുന്നവര്‍ക്ക് നേട്ടത്തിന്റെ സമയമാണ്. ചിലര്‍ക്ക് തൊഴില്‍പ്രതിസന്ധികള്‍ ഉണ്ടാകാം. ഒപ്പം ജോലി ചെയ്യുന്ന ആളോട് പ്രണയമുണ്ടെങ്കില്‍ അനുകൂലഫലം ഉണ്ടാകും.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ശുക്രന്‍ നാല്, പതിനൊന്ന് ഭാവങ്ങളുടെ അധിപനാണ്. ഭാഗ്യഭാവമായ ഒമ്പതാം ഭാവത്തിലാണ് ശുക്രന്‍ നേര്‍ഗതിയിലാകുന്നത്. ഇതിലൂടെ വളരെ അനുകൂലമായ ഫലങ്ങള്‍ ലഭിക്കും. ഭരണ, അധികാര സ്ഥാനങ്ങളില്‍ ഉള്ളവര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാകും. ഭൂമി, സ്വത്ത്, വാഹനം എന്നീ മേഖലകളില്‍ ലാഭം ഉണ്ടാകും. ലാഭം വര്‍ധിക്കും. കുടുംബാംഗങ്ങളുടെ പിന്തുണ ലഭിക്കും. ആത്മീയമായ ഗുണങ്ങള്‍ ഉണ്ടാകും. തീര്‍ത്ഥയാത്രകള്‍ പോകാനും മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കാനും സാധിക്കും.
ചിങ്ങം
ചിങ്ങം രാശിക്കാരുടെ മൂന്ന്, പത്ത് ഭാവങ്ങളുടെ അധിപനാണ് ശുക്രന്‍. ഇവരുടെ എട്ടാം ഭാവത്തിലാണ് ശുക്രന്‍ നേര്‍ഗതിയിലെത്തുന്നത്. സമ്മിശ്രഫലങ്ങളാണ് ഈ മാറ്റത്തിലൂടെ ചിങ്ങം രാശിക്കാര്‍ക്ക് ലഭിക്കുക. തൊഴില്‍ ജീവിതത്തില്‍ വെല്ലുവിളികള്‍ക്ക് സാധ്യതയുണ്ട്. പക്ഷേ വെല്ലുവിളികളെ മറിടകടന്ന് വിജയം നേടാനാകും. ജോലിസംബന്ധമായ യാത്രകള്‍ ഗുണകരമാകും. ആകസ്മികമായി സന്തോഷവാര്‍ത്തകള്‍ ലഭിക്കും. അവിചാരിത സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കും. ജീവിതസൗകര്യങ്ങളും ഐശ്വര്യവും വര്‍ധിക്കും.
കന്നി
കന്നി രാശിക്കാരുടെ രണ്ട്, ഒമ്പത് ഭാവങ്ങളുടെ അധിപനാണ് ശുക്രന്‍. ഇവരുടെ ഏഴാം ഭാവത്തിലാണ് ശുക്രന്‍ നേര്‍ഗതിയിലാകുന്നത്. ഇത് ഗുണകരമാകില്ലെങ്കിലും ഉച്ചരാശിയില്‍ ആയതിനാല്‍ ശുക്രന്‍ ദോഷഫലങ്ങള്‍ കുറയ്ക്കും. ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകും . യാത്രയ്ക്കിടയില്‍ വെല്ലുവിളികള്‍ ഉണ്ടാകും. പങ്കാളിയുമായി വഴക്കുകള്‍ ഉണ്ടാകാം. ദൈനംദിന കാര്യങ്ങളില്‍ തടസ്സങ്ങള്‍ വരാം.
തുലാം
തുലാം രാശിക്കാരുടെ ലഗ്നാധിപനും എട്ടാം ഭാവത്തിന്റെ അധിപനുമായ ശുക്രന്‍ ആറാം ഭാവത്തില്‍ നേര്‍ഗതിയിലാകുന്നു. ആറാം ഭാവത്തില്‍ ശുക്രന്‍ നേട്ടങ്ങള്‍ നല്‍കണമെന്നില്ല. ശത്രുക്കള്‍ വര്‍ധിച്ചേക്കും. പ്രശ്‌നങ്ങള്‍ പരമാവധി ഒഴിവാക്കണം. ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാം. പക്ഷേ അതിനെ മറികടക്കാന്‍ സാധിക്കും. സ്ത്രീകളുമായി വഴക്കിന് പോകുന്നത് ഒഴിവാക്കണം.
വൃശ്ചികം
വൃശ്ചികം രാശിയുടെ ഏഴ്, പന്ത്രണ്ട് ഭാവങ്ങളുടെ അധിപനാണ് ശുക്രന്‍. ഇവരുടെ അഞ്ചാം ഭാവത്തിലാണ് ശുക്രന്‍ നേര്‍ഗതിയിലാകുന്നത്. അഞ്ചാം ഭാവത്തില്‍ ശുക്രന്‍ നേട്ടങ്ങള്‍ നല്‍കും. ബിസിനസ്, ജോലി, തൊഴില്‍കാര്യങ്ങള്‍ എന്നീ മേഖലകളില്‍ പോസിറ്റീവായ മാറ്റങ്ങള്‍ ഉണ്ടാകും. ദൂരസ്ഥലങ്ങളില്‍ നിന്നും സന്തോഷവാര്‍ത്തകള്‍ തേടിയെത്തും. ദാമ്പത്യത്തിലെ പ്രശ്‌നങ്ങള്‍ തീരും. കുട്ടികളുമായി ബന്ധപ്പെട്ട ആശങ്കകള്‍ അവസാനിക്കും.
ധനു
ധനു രാശിക്കാര്‍ക്ക് കുംഭം അവരുടെ ആറ്, പതിനൊന്ന് ഭാവങ്ങളുടെ അധിപനാണ്. ഇവരുടെ നാലാം ഭാവത്തിലാണ് ശുക്രന്‍ നേര്‍ഗതിയിലാകുന്നത്. ഇത് അനുകൂലമാണ്. ജോലിയിലെ പ്രശ്‌നങ്ങള്‍ അവസാനിക്കും. അനാവശ്യമായി കുറ്റപ്പെടുത്തിയിരുന്ന ആളുകള്‍ സ്വയം തിരുത്തും. വീട്ടിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും. പല ആഗ്രഹങ്ങളും സത്യമാകും. സ്ഥലം, പ്രോപ്പര്‍ട്ടി, വാഹനം എന്നിവയുമായി ബന്ധപ്പെട്ട മേഖലകളില്‍ നേട്ടം പ്രതീക്ഷിക്കാം. സാമ്പത്തികസ്ഥിതി മെച്ചപ്പെടും.
മകരം
മകരം രാശിയുടെ അഞ്ച്, പത്ത് ഭാവങ്ങളുടെ അധിപനായ ശുക്രന്‍ മൂന്നാം ഭാവത്തില്‍ നേര്‍ഗതിയില്‍ എത്തിയിരിക്കുകയാണ്. ഇത് നല്ല മാറ്റമാണ്. തൊഴില്‍ജീവിതത്തില്‍ നല്ല മാറ്റങ്ങള്‍ കാണാനാകും. യാത്രയുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്യുന്നവര്‍ക്ക് നേട്ടങ്ങള്‍ പ്രതീക്ഷിക്കാം. ജോലിയില്‍ മികച്ച പ്രകടനം കാഴ്ചവെക്കും. ദാമ്പത്യവും പ്രണയജീവിതവും കൂടുതല്‍ സന്തോഷകരമാകും. സുഹൃത്തുക്കളുടെയും കുടുംബത്തിന്റെയും പിന്തുണ ലഭിക്കും. സന്തോഷവാര്‍ത്തകള്‍ കേള്‍ക്കാനാകും.
കുംഭം
കുംഭം രാശിക്കാര്‍ക്ക് ശുക്രന്‍ അവരുടെ നാല്, ഒമ്പത് ഭാവങ്ങളുടെ അധിപനാണ്. രണ്ടാം ഭാവത്തിലാണ് ശുക്രന്‍ നേര്‍ഗതിയില്‍ ആയിരിക്കുന്നത്. ഇത് അനുകൂലമാണ്. ജോലിക്കാര്യങ്ങളില്‍ ഭാഗ്യം ഉണ്ടാകും. സഹപ്രവര്‍ത്തകരുടെ സഹകരണവും പിന്തുണയും ലഭിക്കും. ഭൂമി, സ്വത്ത്, കുടുംബം, സാമ്പത്തികം എന്നീ മേഖലകളില്‍ അനുകൂലഫലങ്ങള്‍ കാണാം.
മീനം
മീനം രാശിക്കാരുടെ മൂന്ന്, എട്ട് ഭാവങ്ങളുടെ അധിപനായ ശുക്രന്‍ ലഗ്നഭാവത്തിലാണ് നേര്‍ഗതിയില്‍ എത്തിയിരിക്കുന്നത്. ഇതിലൂടെ അനുകൂലഫലങ്ങള്‍ ജീവിതത്തില്‍ ഉണ്ടാകും. ആത്മവിശ്വാസം വര്‍ധിക്കും.ജോലിസംബന്ധമായ തടസ്സങ്ങള്‍ നീങ്ങും. അപ്രതീക്ഷിത നേട്ടങ്ങള്‍ ലഭിക്കും. സാമ്പത്തികമായും ഗുണങ്ങള്‍ ഉണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് വളരെ നല്ല സമയമാണ്. സുഖദാമ്പത്യം, ആഡംബര ജീവിതം എന്നിവയ്‌ക്കെല്ലാം യോഗമുണ്ടാകും.
കണ്ണനെ കണികാണാൻ… ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിഷുക്കണി ദര്‍ശനം നടത്തി ആയിരങ്ങള്‍
തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിഷുക്കണി ദര്‍ശനം നടത്തി ആയിരങ്ങള്‍. ഇന്ന് പുലര്‍ച്ചെ 2.45നാണ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിഷുക്കണി ദര്‍ശനം ആരംഭിച്ചത്. വിഷുക്കണി ദര്‍ശനം അവസാനിച്ച 3.45 വരെയുള്ള ഒരു മണിക്കൂര്‍ നേരത്ത് ആയിരങ്ങളാണ് കണ്ണനെ കണ്ട് ദര്‍ശന സായൂജ്യം നേടിയത്.
ഞായറാഴ്ച രാത്രി തൃപ്പുകയ്ക്ക് ശേഷം കീഴ്ശാന്തിമാരാണ് കണിയലങ്കരിച്ചത്. ഓട്ടുരുളിയില്‍ ഉണക്കലരി, വെള്ളരി, കണിക്കൊന്ന, മുല്ലപ്പൂ, ചക്ക, മാങ്ങ, വാല്‍ക്കണ്ണാടി, ഗ്രന്ഥം, അലക്കിയ മുണ്ട്, സ്വര്‍ണം, നാണ്യം എന്നിവ കൊണ്ടാണ് കണി ഒരുക്കിയത്. അലങ്കാരത്തോടെയുള്ള ശ്രീകൃഷ്ണന്റെ സ്വര്‍ണത്തിടമ്പ് പൊന്‍പീഠത്തിലാണ് ഒരുക്കിയത്. ശ്രീകോവിലിന് പുറത്ത് നമസ്‌കാര മണ്ഡപത്തിലും കണി ഒരുക്കിയിട്ടുണ്ട്. പുലര്‍ച്ചെ മേല്‍ശാന്തി കണ്ണനെ കണി കാണിച്ച് ഭക്തര്‍ക്ക് വിഷുക്കൈനീട്ടം നല്‍കി.
വിഷു നാളില്‍ കാളന്‍, എരിശേരി, വറുത്തുപ്പേരി, ഇടിച്ചു പിഴിഞ്ഞ പായസം തുടങ്ങിയ വിഭവങ്ങളോടെയാണ് ദേവന് നമസ്‌കാര സദ്യ. വിഷു സദ്യ ഉണ്ണാനും ഗുരുവായൂരില്‍ ആയിരങ്ങള്‍ എത്തും. രാവിലെയും വൈകീട്ടും പെരുവനം സതീശന്‍ മാരാരുടെ മേളത്തോടെ കാഴ്ച ശീവേലി, സന്ധ്യയ്ക്ക് താമരയൂര്‍ അനീഷ് നമ്പീശന്‍, പേരാമംഗലം ശ്രീക്കുട്ടന്‍ മാരാര്‍ എന്നിവരുടെ തായമ്പക, രാത്രി വിളക്കെഴുന്നള്ളിപ്പ് എന്നിവയുമുണ്ടാകും.






































