Home News National വാഹനാപകടത്തില്‍ മരിച്ചയാളുടെ കുടുംബത്തിന് 82.86 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്

വാഹനാപകടത്തില്‍ മരിച്ചയാളുടെ കുടുംബത്തിന് 82.86 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്

Advertisement

ന്യൂഡല്‍ഹി: പത്ത് വര്‍ഷം മുന്‍പുണ്ടായ വാഹനാപകടത്തില്‍ മരിച്ച ഡല്‍ഹി ഫയര്‍ സര്‍വീസ് ജീവനക്കാരന്റെ കുടുംബത്തിന് 82.86 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ മോട്ടോര്‍ ആക്സിഡന്റ് ക്ലെയിംസ് ട്രിബ്യൂണല്‍ ഉത്തരവിട്ടു. 2016 ഫെബ്രുവരി 27-ന് ഹരിയാനയിലെ ഭിവാനിയില്‍ നടന്ന അപകടത്തില്‍ കൊല്ലപ്പെട്ട വിനീത് സെഹ്രാവത്തിന്റെ (34) കുടുംബത്തിനാണ് തുക ലഭിക്കുക.
ഹരിയാന റോഡ്‌വേയ്സ് ബസ് വിനീത് സഞ്ചരിച്ചിരുന്ന ബൈക്കില്‍ ഇടിച്ചായിരുന്നു അപകടം. ബസ് ഡ്രൈവറുടെ അശ്രദ്ധവും അമിതവേഗതയിലുള്ളതുമായ ഡ്രൈവിംഗാണ് അപകടത്തിന് കാരണമായതെന്ന് പ്രിസൈഡിംഗ് ഓഫീസര്‍ റിച്ച മഞ്ചാന്ദ നിരീക്ഷിച്ചു. ദൃക്‌സാക്ഷികളുടെ മൊഴിയും ക്രിമിനല്‍ കേസ് റെക്കോര്‍ഡുകളും പരിശോധിച്ച ശേഷമാണ് ട്രിബ്യൂണല്‍ വിധി പുറപ്പെടുവിച്ചത്.
വിനീത് ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്നുവെന്നതും അദ്ദേഹത്തിന്റെ പ്രായവും കണക്കിലെടുത്ത്, ഭാവി വരുമാന സാധ്യതകള്‍ കൂടി പരിഗണിച്ചാണ് നഷ്ടപരിഹാര തുക നിശ്ചയിച്ചത്. അപകടസമയത്ത് ബസിന് ഇന്‍ഷുറന്‍സ് പരിരക്ഷ ഉണ്ടായിരുന്നതിനാല്‍, ഇന്‍ഷുറന്‍സ് കമ്പനി ഈ തുക കുടുംബത്തിന് കൈമാറണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.

Advertisement