ന്യൂഡെൽഹി. ഇൻഡിഗോ പ്രതിസന്ധി തുടരുന്നു. ഇന്നും പല വിമാനത്താവളങ്ങളിലും സർവീസുകൾ റദ്ദാക്കി. പ്രശ്നം പരിഹരിക്കാൻ സർവീസുകൾ വെട്ടിച്ചുരുക്കാനാണ് മാനേജ്മെൻറ് തീരുമാനം. പ്രതിദിനം 2300 സർവീസുകൾ നടത്തിയിരുന്നിടത്ത് ഇനി മുതൽ
1800 സർവീസുകൾ നടത്താനാണ് ആലോചന. പൈലറ്റുമാരുടെ കുറവ് കാരണം
അനുവദിച്ച സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കുന്ന നടപടി ഒഴിവാക്കാനാണ് ഡിജിസിഎയുടെ
നിർദേശ പ്രകാരമുള്ള നടപടി. കഴിഞ്ഞ നവംബർ മുതൽ അയ്യായിരത്തോളം സർവീസുകളാണ്
ഇൻഡിഗോ റദ്ദാക്കിയത്. ഇൻഡിഗോക്ക് അനുവദിച്ചിരുന്ന സർവീസുകളിൽ പത്ത് ശതമാനം
ആകാസ, സ്പൈസ് ജെറ്റ് വിമാന കമ്പനിക്കൾക്ക് നൽകാനാണ് വ്യോമയാന മന്ത്രാലയ തീരുമാനം.
അതിനിടെ പ്രതിസന്ധി യാത്രക്കാരെ മാത്രമല്ല, സമ്പദ് വ്യവസ്ഥയെയും ബാധിക്കുമെന്ന് ഡൽഹി
ഹൈക്കോടതി വ്യക്തമാക്കി. കൂട്ട റദ്ദാക്കലുമായി ബന്ധപ്പെട്ട വിശദ വിവരങ്ങൾ കൈമാറാൻ
സിഇഒയെ ഡിജിസിയെ വീണ്ടും വിളിപ്പിച്ചിട്ടുണ്ട്.






































