രാജ്യത്തെ വ്യോമയാന ഗതാഗതം താറുമാറായി

Advertisement

ഡൽഹി. തുടർച്ചയായ അഞ്ചാം ദിവസവും ഇൻഡിഗോ  വിമാന സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കിയതോടെ
രാജ്യത്തെ വ്യോമയാന ഗതാഗതം താറുമാറായി.
ഇന്ന് മാത്രം ആയിരത്തിലധികം സർവീസുകളാണ് പ്രധാന വിമാനത്താവളങ്ങളിൽ നിന്ന്
ഇൻഡിഗോ റദ്ദാക്കിയത്. പ്രതിസന്ധി മുതലെടുത്ത് ടിക്കറ്റ് നിരക്ക് കുത്തനെ
ഉയർത്തിയതോടെ , വിമാന കമ്പനികൾക്ക് നിരക്ക് പരിധി നിശ്ചയിച്ച്
വ്യോമയാന മന്ത്രാലയം ഉത്തരവിറക്കി.

രാജ്യത്തെ വിമാന യാത്രികരുടെ ദുരിതം അവസാനിക്കുന്നില്ല.
ഇൻഡിഗോ സർവീസുകൾ റദ്ദാക്കിയതറിയാതെ വിമാനത്താവളങ്ങളിൽ എത്തിയ
ആയിരങ്ങൾ ഇന്നും വലഞ്ഞു. ബെംഗളൂരു, ഡൽഹി, ഹൈദരാബാദ്, മുംബൈ അടക്കം പ്രധാന
വിമാനത്താവളങ്ങളിൽ ഉൾപ്പടെ ആയിരത്തോളം സർവീസുകളാണ് റദ്ദാക്കിയത്.
ഇത് മുതലെടുത്ത് എയർ ഇന്ത്യ അടക്കമുള്ള വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി.
ഡൽഹി തിരുവനന്തപുരം യാത്രയ്ക്ക് 80000 രൂപ വരെയും, ഡൽഹി കൊച്ചി യാത്രക്ക് 70000 വരെയും
ഈടാക്കിയിരുന്നു. കാര്യങ്ങൾ കൈവിട്ടതോടെ, വ്യോമയാന മന്ത്രാലയം പ്രശ്നത്തിൽ ഇടപെട്ടു.
വിലവർദ്ധനവ് നിയന്ത്രിക്കാൻ  വിമാന ടിക്കറ്റ് നിരക്കുകൾക്ക് പരിധി ഏർപ്പെടുത്തി.
500 കിലോമീറ്റർ വരെ പരമാവധി 7500 രൂപയാണ് ഇനി കമ്പനികൾക്ക് ഈടാക്കാനാകുക. 
500-1000കിലോമീറ്റർ ദൂരത്തിനു 12000, 1000- 1500 കിലോമീറ്ററിന് 15000,
1500ന് മുകളിൽ പരമാവധി 18000 രൂപ എന്നിങ്ങനെയാണ് പുതിയ പരിധി.
ബിസിനസ് ക്ലാസിന് പരിധി ബാധകമല്ല.
കൂടാതെ, റദ്ദാക്കിയ വിമാനങ്ങളിലെ എല്ലാ യാത്രക്കാർക്കുമുള്ള റീഫണ്ട് നാളെ
രാത്രി 8 മണിക്ക് മുൻപ് മടക്കി നൽകാനും ഇൻഡിഗോക്ക് നിർദേശം നൽകി.
പ്രശ്നം പ്രധാനമന്ത്രിയെയും വ്യോമയാന മന്ത്രാലയം ധരിപ്പിച്ചു.
പുതിയ പൈലറ്റ് ഡ്യൂട്ടി വിശ്രമ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ ഇളവ് വേണമെന്ന ഇൻഡിഗോയുടെ
ആവശ്യം പരിഗണിച്ച്  ഫെബ്രുവരി
10 വരെ സർക്കാർ താൽക്കാലിക ഇളവ് നൽകുകയും ചെയ്തു.
രാജ്യത്ത് ഒരു കമ്പനിക്ക് മാത്രം ആധിപത്യം ലഭിക്കുമ്പോൾ ഉണ്ടാകുന്ന പ്രശ്നമാണിതെന്നും,
സർക്കാർ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
അടുത്ത രണ്ട് മൂന്ന് ദിവസങ്ങൾക്കുള്ളിൽ കാര്യങ്ങൾ സാധാരണ
നിലയിലാകുമെന്നാണ് ഇൻഡിഗോയുടെ വിശദീകരണം.
യാത്രക്കാരുടെ ദുരിതം ലഘൂകരിക്കുന്നതിന് റെയിൽവേ പ്രത്യേക ട്രെയിൻ സർവീസുകൾ തുടങ്ങുകയും
തിരക്കേറിയ റൂട്ടുകളിൽ അധിക കോച്ചുകൾ ചേർക്കുകയും ചെയ്തു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here