ന്യൂഡെല്‍ഹി.ബില്ലുകളിൽ തീരുമാനം എടുക്കാൻ രാഷ്ട്രപതിക്ക് മേൽ സമയപരിധി നിശ്ചയിക്കാന്‍ സുപ്രീംകോടതിക്ക് കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് ബി ആർ ഗവായ്.ഒരു കേസിലും കേന്ദ്രസര്‍ക്കാരില്‍ നിന്ന് സമ്മര്‍ദം നേരിടേണ്ടി വന്നിട്ടില്ലെന്നും വിരമിക്കല്‍ ദിനം ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.വിരമിക്കലിനു ശേഷം ഒരു ഔദ്യോഗ പദവിയും വഹിക്കില്ലെന്നും ബി ആർ ഗവായ് അറിയിച്ചു.
ചീഫ് ജസ്റ്റിസ് പദവിയിലെ അവസാന ദിനമാണ് വിവിധ വിഷയങ്ങളിൽ ബി ആർ ഗവായി നിലപാടുകൾ വ്യക്തമാക്കിയത്.ഭരണ ഘടനയില്‍ ഇല്ലാത്ത വ്യവസ്ഥകള്‍ ഉള്‍പ്പെടുത്താന്‍ സാധിക്കില്ലെന്നാണ് രാഷ്ട്രപതിയുടെ റഫന്‍സുമായി ബന്ധപ്പെട്ട ചോദ്യത്തോട് ചീഫ് ജസ്റ്റിസിന്റെ മറുപടി. ബില്ലുകള്‍ അംഗീകരിക്കാന്‍ സമയപരിധി നിശ്ചയിക്കാൻ സാധിക്കില്ല. എന്നാല്‍ കാലതാമസമുണ്ടായാല്‍ കോടതിയെ സമീപിക്കാമെന്നും ഗവായ് വ്യക്തമാക്കി.
കൊളീജിയത്തിൽ സമവായമില്ലാത്തത് കൊണ്ടാണ് കൂടുതൽ വനിതാ ജഡ്ജിമാർ സുപ്രീംകോടതിയിൽ ഇല്ലാത്തത് എന്നും ഗവായ് വിമർശിച്ചു.
വിദ്വേഷ പ്രസംഗങ്ങൾക്കെതിരെ നിയമം ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തനിക് നേരെ സുപ്രീംകോടതിയിൽ ഉണ്ടായ ഷൂ ഏറും ഗവായി ഓർത്തെടുത്തു .വിരമിച്ചതിനുശേഷം ഒരു നിയമനവും സ്വീകരിക്കില്ലെന്ന കാര്യവും ആവര്‍ത്തിച്ചു. ഗോത്ര വിഭാഗങ്ങള്‍ക്കുവേണ്ടി സമയം ചെലവഴിക്കുമെന്നും ചീഫ് ജസ്റ്റിസ് ബി ആർ ഗവായി വ്യക്തമാക്കി. ജസ്റ്റിസ് സൂര്യകാന്ത് നാളെ സുപ്രീം കോടതിയുടെ 53ാം ചീഫ് ജസ്റ്റിസ് ആയി ചുമതലയേൽക്കും.


































