നേതാവ് ഉമർ മുഹമ്മദ്‌ തന്നെ ,കാറിൽ ഉണ്ടായിരുന്നത് 70 കിലോയോളം അമോണിയം നൈട്രേറ്റ്

Advertisement

ന്യൂഡൽഹി .വൈറ്റ് കോളർ ഭീകര സംഘത്തിന്റെ നേതാവ് ഉമർ മുഹമ്മദ്‌ എന്ന് ഏജൻസികൾ.

ഡോ. മുസമ്മിൽ അറസ്റ്റിൽ ആയതിന് പിന്നാലെ ഉമ്മർ മുങ്ങിയതായും പോലീസ്.
ഉമർ അൽ ഫലഹ് സർവകലാശാലയിൽ എത്തിയത് ഒന്നര വർഷം മുൻപ്.
തിങ്കളാഴ്ച വീട്ടിൽ എത്തും എന്ന് ഉമർ അറിയിച്ചിരുന്നതായി കുടുംബം.

കാറിൽ ഉണ്ടായിരുന്നത് 70 കിലോയോളം അമോണിയം നൈട്രേറ്റ്.
സ്ഫോടനം നടത്തിയത് ഡിറ്റനേറ്ററോ, ടൈമറോ ഉപയോഗിച്ച് എന്ന് സൂചന.
തീ കെടുത്താൻ വെള്ളം ഉപയോഗിച്ചത്, രാസ പരിശോധനയ്ക്ക് വെല്ലുവിളി.

കാറിൽ IED ഉണ്ടായിരുന്ന തിന് ഇതുവരെയും തെളിവ് ലഭിച്ചില്ല.
വയറുകളോ, ടൈമർ ഉപകരണങ്ങളോ, ഡിറ്റണേറ്ററോ, ബാറ്ററികളോ,ലോഹ ചീളു കളോ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

IED ഉപയോഗിച്ചതിനുള്ള സാധ്യത തള്ളിക്കളയാൻ ആകില്ലെന്ന് പോലീസ്.
സ്ഫോടന സ്ഥലത്ത് വീണ്ടും പരിശോധന നടത്തും
40 എക്സിബിറ്റുകൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു.

പരിശോധനയിൽ രണ്ട് വെടിയുണ്ടകൾ കണ്ടെത്തി.

Advertisement