ന്യൂഡെല്‍ഹി. സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരായ വിവാദ പ്രസ്താവനയിൽ നിഷികാന്ത് ദുബെക്കെതിരെ ക്രിമിനല്‍ കോടതിയലക്ഷ്യ നടപടി വേണം എന്ന് ആവശ്യപ്പെട്ടു അറ്റോര്‍ണി ജനറലിന് കത്ത്. വീണ്ടും വിവാദ പരാമർശവുമായി ബിജെപി എംപി നിഷികാന്ത് ദുബെ.മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ എസ് വൈ ഖുറൈഷിക്കെതിരെയാണ് പരാമർശം.എസ് വൈ ഖുറൈഷി,മുസ്ലീം കമ്മീഷണർ’ എന്ന് നിഷിക്കാന്ത് ദുബെ.
രാജ്യത്ത് നടക്കുന്ന എല്ലാ മതപരമായ സംഘർഷങ്ങളുടെയും ഉത്തരവാദി സുപ്രീംകോടതി ചീഫ് ജസ്റ്റിസായിരിക്കുമെന്ന വിവാദ പ്രസ്താവനയില്‍ ബിജെപി എംപി നിഷികാന്ത് ദുബെക്കെതിരെ പ്രതിഷേധം ശക്തമാവുകയാണ്.
ദുബെക്കെതിരെ ക്രിമിനൽ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നാവശ്യപ്പട്ട് സുപ്രീംകോടതി അഡ്വക്കേറ്റ് ഓണ്‍ റെക്കോര്‍ഡ് അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കട്ടരമണിക്ക് കത്ത് അയച്ചു.
അഭിഭാഷകനായ അനസ് തന്‍വീറാണ് കത്ത് അയച്ചത്. നിഷി കാന്ത് ദു ബെ യുടെ പരാമർശം,കോടതിയലക്ഷ്യത്തിന്റെ പരിധിയില്‍ വരുന്നതാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു.
ചീഫ് ജസ്റ്റിസിനെതിരായ പ്രസ്താവനയിൽ വിവാദം തുടരുന്നതിനിടെ,മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ എസ് വൈ ഖുറൈഷിക്കെതിരെ മോശം പരാമർശവുമായി ദുബെ രംഗത്ത് വന്നു.
വഖഫ് നിയമം മുസ്ലീങ്ങളുടെ ഭൂമി തട്ടിയെടുക്കാനുള്ള സർക്കാരിന്റെ ദുഷ്ട പദ്ധതിയെന്ന് സമൂഹ മാധ്യമത്തിലൂടെ ഖുറൈഷി നടത്തിയ വിമർശനത്തിനാണ് ദു ബെ യുടെ പ്രതികരണം. ഖുറൈഷിയുടെ കാലത്ത് ജാർഖണ്ഡിലെ സന്താൽ പർഗാനയിൽ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ വോട്ടർപട്ടികയിൽ ചേർത്തെന്നു
ദുബെ ആരോപിച്ചു.
ഖുറേഷി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ആയല്ല, മുസ്ലിം കമ്മീഷണർ ആണെന്ന് ദുബെ എക്‌സിൽ പ്രതികരിച്ചു.