ജമ്മു കാശ്മീരിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത് യുപിയിൽ നിന്നുള്ള തീർഥാടകർ

388
Advertisement

ന്യൂ ഡെൽഹി :
ജമ്മു കാശ്മീരിലെ റീസിയിൽ ഇന്നലെ നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത് യുപിയിൽ നിന്നുള്ള തീർഥാടകരെന്ന് പോലീസ്. ഇവരെ പൂർണമായി തിരിച്ചറിഞ്ഞിട്ടില്ല. വാഹനത്തിന്റെ ഡ്രൈവറടക്കം നാല് പേർ വെടിയേറ്റാണ് മരിച്ചത്

ഭീകരർക്കായി തെരച്ചിൽ തുടരുകയാണ്. മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞാ സമയത്താണ് ഭീകരാക്രമണം നടന്നത്. സംഭവത്തെ കുറിച്ച് പ്രധാനമന്ത്രി വിവരങ്ങൾ തേടിയതായും കർശന നടപടിക്ക് നിർദേശം നൽകിയെന്നും ജമ്മു കാശ്മീർ ലഫ്. ഗവർണർ അറിയിച്ചു

ഇന്നലെ വൈകിട്ടാണ് തീർഥാടകർ സഞ്ചരിച്ച ബസിന് നേരെ ഭീകരർ വെടിയുതിർത്തത്. നിയന്ത്രണം വിട്ട ബസ് മലയിടുക്കിലേക്ക് മറിയുകയും ചെയ്തു. 10 പേർ അപകടത്തിൽ മരിച്ചു. ഇതിൽ നാല് പേർ വെടിയേറ്റാണ് കൊല്ലപ്പെട്ടത്. 33 പേർക്ക് പരുക്കേറ്റു.

Advertisement