ശാസ്താംകോട്ട: ഉറൂസ് നടക്കുന്ന മയ്യത്തുംകര പള്ളിക്ക് സമീപം പാതയോരത്തേക്ക് പിക്കപ്പ് വാൻ ഇടിച്ചു കയറി 5 പേർക്ക് പരിക്കേറ്റു.തമിഴ്നാട് സ്വദേശിനി രാജകുമാരി (45),ചക്കുവള്ളി
പോരുവഴി സ്വദേശികളായ അൽത്താഫ് (16),നഹീം(17),സിദ്ധിഖ് (52),ഇദ്ദേഹത്തിൻ്റെ ഭാര്യ സീനത്ത് (49) എന്നിവർക്കാണ് പരിക്കേറ്റത്.ഇതിൽ രാജകുമാരിയുടെ നില അതീവ ഗുരുതരമാണ്.ഇവരടക്കം 3 പേർ ഭരണിക്കാവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
നിസാര പരിക്കേറ്റ അൽത്താഫ്,നഹീം എന്നിവർ ആശുപത്രി വിട്ടു. വൈകിട്ട് 4.30 ഓടെയാണ് അപകടം നടന്നത്.ഭരണിക്കാവ് ഭാഗത്തു നിന്നും ചക്കുവള്ളിയിലേക്ക് പോവുകയായിരുന്ന പിക്കപ്പ് വാൻ ദിശതെറ്റി കിഴക്ക് ഭാഗത്തെ താത്ക്കാലിക കടകളിലേക്ക് പാഞ്ഞ് കയറുകയായിരുന്നു.ഇവിടെ കച്ചവടം നടത്തിയിരുന്ന തമിഴ്നാട് സ്വദേശികളായ സ്ത്രീകൾക്കും പ്രദേശവാസികൾക്കുമാണ് പരിക്കേറ്റത്.താത്ക്കാലിക സ്റ്റാളുകളിൽ വിൽപ്പനയ്ക്ക് വച്ചിരുന്ന സാധനങ്ങളും റോഡരികിൽ ഇരുന്ന സ്കൂട്ടറുകളും തകർന്നു.ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നാണ് കരുതുന്നത്.ശൂരനാട് പോലീസ് സ്ഥലത്ത് എത്തി വാഹനവും ഡ്രൈവറേയും സ്റ്റേഷനിലേക്ക് മാറ്റി.



































