Home News Local നാല് വർഷം കഴിഞ്ഞിട്ടും അംഗൻവാടിക്ക് കെട്ടിടം നൽകിയില്ല;വാഗ്ദാനം നല്‍കി വഞ്ചിച്ചതായി നാട്ടുകാർ

നാല് വർഷം കഴിഞ്ഞിട്ടും അംഗൻവാടിക്ക് കെട്ടിടം നൽകിയില്ല;വാഗ്ദാനം നല്‍കി വഞ്ചിച്ചതായി നാട്ടുകാർ

Advertisement

ശാസ്താംകോട്ട: അംഗൻവാടിക്ക് പുതിയ കെട്ടിടം നൽകാമെന്ന രാഷ്ട്രീയനേതാക്കളുടെ വാഗ്ദാനം പാഴായി.ശാസ്താംകോട്ട ഗ്രാമ പഞ്ചായത്ത് മൂന്നാം വാർഡിലെ പതിനാലാം നമ്പർ അംഗൻവാടിയിലെ കുട്ടികളാണ് വാഗ്ദാനത്തിൽ വഞ്ചിതരായത്.40 വർഷമായി പ്രവർത്തിച്ച് കൊണ്ടിരുന്ന അംഗൻവാടി കെട്ടിടം അൺഫിറ്റ് ‘ ആയതിനാലാണ് പുതിയ ഹെടെക്ക് അംഗനവാടി കെട്ടിടം പണിയുവാൻ ഫണ്ടിനായി നാട്ടുകാരും പഞ്ചായത്ത് അധികൃതരും ജനപ്രതിനിധികളെ സമീപിച്ചത്.ഉടനടി ഫണ്ട് ലഭ്യമാക്കാമെന്ന ഉറപ്പിൽ പഴയ അംഗൻവാടി കെട്ടിടം ഗ്രാമ പഞ്ചായത്ത് അധികൃതർ പൊളിച്ച് കളയുകയും ചെയ്തു.എന്നാൽ കെട്ടിടം പൊളിച്ച് മാറ്റിയിട്ട് നാല് വർഷം പിന്നിട്ടിട്ടും വാഗ്ദാനം പാലിച്ചിട്ടില്ല.ഇതോടെ മൂന്നാം വാർഡിലെ അംഗൻവാടിയുടെ പ്രവർത്തനം അരക്കിലോ മീറ്റർ ദൂരെയുള്ള ഒമ്പതാം വാർഡിലെ വാടക കെട്ടിടത്തിലേക്ക് മാറ്റിയിരിക്കുകയാണ്.

നിലവിൽ അംഗൻവാടി നിന്ന സ്ഥലം കാട് മൂടി ഇഴജന്തുക്കളുടെ താവളമായി മാറിയിരിക്കയാണ്.വേനൽക്കാലത്തും സുലഭമായി ശുദ്ധജലം ലഭിച്ചു കൊണ്ടിരുന്ന കിണർ സംരക്ഷണമില്ലാതെ കാട് മൂടി നശിച്ച് കൊണ്ടിരിക്കുന്നു.ബാലവാടിയായി തുടങ്ങിയ അംഗൻവാടി വർഷങ്ങളായി നല്ല നിലയിൽ പ്രവർത്തിച്ച് വന്നിരുന്നു.എന്നാൽ കെട്ടിടം പൊളിച്ച് മാറ്റിയതോടെ കുട്ടികളുടെ വരവും കുറഞ്ഞു.ഇപ്പോൾ പ്രവർത്തിക്കുന്ന വാടക കെട്ടിടത്തിന് 4000 രൂപയാണ് പ്രതിമാസ വാടക.ഇതിൽ ഡിപ്പാർട്ട്മെന്റിൽ നിന്നും ഗ്രാമ പഞ്ചായത്തിന്റെ വകയും ചേർത്ത് ആകെ 2980 രൂപ ലഭിക്കും.ബാക്കി 1020 രൂപ ജീവിക്കാർ,തങ്ങൾക്ക് ലഭിക്കുന്ന തുഛമായ ശമ്പളത്തിൽ നിന്നുമാണ് നൽകുന്നത്.

Advertisement