Home News Local ബഡ്ജറ്റില്‍ ചവറയ്ക്ക് കൈനിറയെ ലഭിച്ചതായി ഡോ.സുജിത് വിജയന്‍പിള്ള എംഎല്‍എ

ബഡ്ജറ്റില്‍ ചവറയ്ക്ക് കൈനിറയെ ലഭിച്ചതായി ഡോ.സുജിത് വിജയന്‍പിള്ള എംഎല്‍എ

Advertisement

ചവറ. കെ.എം.എം.എല്‍ നോട് ചേര്‍ന്ന് റെയര്‍ എര്‍ത്ത് കോറിഡോര്‍.
42000 കോടിയുടെ നിക്ഷേപവും 50000 പേര്‍ക്ക് തൊഴിലവസരവും സൃഷ്ടിക്കും ഭൂമി ഏറ്റെടുക്കലിനും പരിഹാരമാകും

പ്രതിരോധമേഖലയ്ക്ക് ആവശ്യമായ തോറിയം, സ്കാന്‍ഡിയം തുടങ്ങിയ റെയര്‍ എര്‍ത്ത് മൂലകങ്ങള്‍ ചവറ ഉള്‍പ്പെടെയുളള തീരങ്ങളില്‍ സുലഭം. സി.റ്റി സ്കാന്‍ ഉള്‍പ്പെടെയുളള ഉപകരണങ്ങളുടെ നിര്‍മ്മാണത്തിന് ഇവ അത്യന്താപേക്ഷിതമാണ്. ചവറയേയും കൊച്ചിയേയും തമ്മില്‍ ബന്ധിപ്പിക്കുന്ന  റെയര്‍ എര്‍ത്ത് കോറിഡോറിന് ഒരു കേന്ദ്രം ചവറ കെ.എം.എം.എല്‍ നോട് ചേര്‍ന്ന് സ്ഥാപിക്കും. അതോടെ രാജ്യത്തെ ഏറ്റവും വലിയ പെര്‍മനന്‍റ് മാഗ്നറ്റ് ഹബ്ബായി ചവറ മാറും. 
ഇതുവഴി 42000 കോടിയുടെ നിക്ഷേപവും 50000 പേര്‍ക്ക് തൊഴിലവസരവും സൃഷ്ടിക്കാന്‍ കഴിയുമെന്നും ചിറ്റൂര്‍, കളരി ഭൂമി ഇതിനായി ഏറ്റെടുക്കേണ്ടിവരുമെന്നും ബഡ്ജറ്റില്‍ ഈ പദ്ധതികള്‍ ഉള്‍പ്പെട്ടത് ചവറയ്ക്ക് ലഭിച്ച പ്രത്യേക പരിഗണനയാണെന്നും ഡോ. സുജിത് വിജയന്‍പിളള എംഎല്‍എ പറഞ്ഞു.

കൂടാതെ കെ.എം.എം.എല്‍, കെല്‍ട്രോണ്‍, എന്‍.എഫ്.റ്റി.ഡി.സി എന്നീ സ്ഥാപനങ്ങളെ പങ്കാളികളാക്കികൊണ്ട് റെയര്‍ എര്‍ത്ത് ആന്‍റ് ക്രിട്ടിക്കല്‍ മിനറല്‍സ് മിഷന്‍ രൂപീകരിക്കുന്നതിന് 100 കോടി രൂപയും മാരിടൈം അക്കാദമിയുടെ അടിസ്ഥാന സൗകര്യവികസനത്തിനായി 5.50കോടി രൂപയും (മാരിടൈം അക്കാദമി സിയാല്‍ മോഡലില്‍ വികസിപ്പിക്കുന്നതിന് 100 കോടി രൂപ യുടെ നിക്ഷേപം ടെന്‍റര്‍ മുഖേന ലഭിച്ചിട്ടുണ്ട്. മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചാലുടന്‍ പദ്ധതി യാഥാര്‍ത്ഥ്യമാകും) അഷ്ടമുടിക്കായലിന് ചുറ്റും സൈക്കിള്‍ട്രാക്ക് വികസിപ്പിക്കാന്‍ 10 കോടിയും നീക്കിവച്ചിട്ടുണ്ടെന്ന് ധനകാര്യവകുപ്പ് മന്ത്രി ബഡ്ജറ്റ് വായനയില്‍ പറഞ്ഞു.
ചവറ മണ്ഡലത്തിന് അനുവദിച്ച ഓഷ്യനേറിയം സ്ഥാപിക്കുന്നതിന് കഴിഞ്ഞ വര്‍ഷം 10 കോടി രൂപ ഭരണാനുമതി ലഭിച്ചിരുന്നു. 300 കോടി രൂപ ചെലവ് വരുന്ന ഈ പദ്ധതിയ്ക്ക് 10കോടി രൂപ വീണ്ടും വകയിരുത്തിയിട്ടുണ്ട്. സിയാല്‍ മോഡലില്‍ പൊതുസ്വകാര്യപങ്കാളിത്തത്തോടെയാണ് നടപ്പാക്കുക.

ഇതിനുപുറമേ 20% തുക വകയിരുത്തിയ മറ്റ് പദ്ധതികള്‍

ചവറ ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസ് കെട്ടിടം (125ലക്ഷം), നീണ്ടകര പഴയ എന്‍.എച്ച്. ബിറ്റ് റോഡുകള്‍, വെറ്റമുക്ക് പഴയ എന്‍.എച്ച് (170ലക്ഷം), ചവറ സൊസൈറ്റിമുക്ക് – മേനാമ്പളളി കടവ് റോഡ് / മുക്കടമുക്ക് കരാറ്റേല്‍ കടവ് റോഡ് (75ലക്ഷം)

ഗ്രാമീണറോഡുകള്‍ക്ക് 9.66 കോടി രൂപയും വകയിരുത്തി.കൊല്ലം കോര്‍പ്പറേഷന്‍ ഡിവിഷന്‍ 2 കറങ്ങയില്‍ ജംഗ്ഷന്‍ റോഡ് (90ലക്ഷം)

തെക്കുംഭാഗം – ചാവണ്ടി ഇറക്കം റോഡ് (60ലക്ഷം), വിളയില്‍ കിഴക്കുമുതല്‍ മുകളില്‍വിള ഇറക്കം വരെയുളള റോഡ് (50ലക്ഷം)

നീണ്ടകര താലൂക്ക് ആശുപത്രി കോംപൗണ്ടില്‍ പ്രത്യേക റോഡ്, ഫുട്പാത്ത്, ലൈറ്റ്, പാര്‍ക്ക് (125ലക്ഷം)

തേവലക്കര വാര്‍ഡ് 19 കളേളഴത്ത്-കോട്ടൂര്‍ റോഡ്, സ്നേഹ ആഡിറ്റോറിയം സിദ്ധവൈദ്യശാല സ്ട്രാറ്റ്ഫോഡ് സ്കൂള്‍ – കോട്ടൂര്‍ മുക്ക് – മുകളത്തറ റോഡ് (75 ലക്ഷം), തേവലക്കര ഷാപ്പ്മുക്ക് – ആറാട്ടുകുളം വരെ റോഡ്, ആലയില്‍കളത്തട്ട് റോഡ്- ലൈഫ് മിഷന്‍ വീടുകള്‍ വരെയുളള റോഡ് (70ലക്ഷം), തേവലക്കര പി.എച്ച്.സി ജംഗ്ഷന്‍ – കോണിമുക്ക് – നെല്‍പ്പറമ്പ് റോഡ് (60ലക്ഷം), തേവലക്കര വാര്‍ഡ് 19 കുഴംകുളം- ചോലയില്‍പാടം ഓടയും കവറിംഗ് സ്ലാബും (60ലക്ഷം)

പന്മന പോസ്റ്റാഫീസിന് പടിഞ്ഞാറുവശം – വടക്കോട്ട് മിന്നാംതോട്ടില്‍ക്ഷേത്രം – എവണ്‍ ലൈബ്രറി റോഡ് (106 ലക്ഷം), പന്മന, പോരൂക്കര (വാര്‍ഡ് 22) പൊന്‍വയല്‍ ആഡിറ്റോറിയത്തിന് പടിഞ്ഞാറുവശം മുതല്‍ വാണിയത്ത്മുക്ക് പാലത്തറ റോഡ് (50ലക്ഷം), വാര്‍ഡ് 6 കുറ്റിവട്ടം മീന്‍ചന്തമുതല്‍ പുതിയവീട്ടില്‍ കിഴക്കുവശം വരെ ഓട, മേക്കാട് വാര്‍ഡില്‍ വണ്ടിത്തറമുക്ക് – വയലിന്‍റെ മധ്യഭാഗത്ത് കൂടെയുളള റോഡ് (70ലക്ഷം)

ചവറ ഗ്രാമപഞ്ചായത്തിലെ എസ്.ബി.റ്റിയ്ക്ക് പടിഞ്ഞാറോട്ടുളള റോഡ്, മുകുന്ദപുരം- അമ്മവീട് തെക്ക് – പുത്തേഴത്ത് റോഡ് (80ലക്ഷം), ചവറ കൈതവനമുക്ക് – പുത്തന്‍കാവ് റോഡ്, മുകുന്ദപുരം – പുത്തേഴ്ത്ത് കിഴക്കുവശം മുതല്‍ അമ്മവീട് ജംഗ്ഷന്‍ വരെ (70ലക്ഷം)

എന്നിവയാണ് ബഡ്ജറ്റിലെ പ്രധാനപ്പെട്ട പദ്ധതികള്‍

Advertisement