പടിഞ്ഞാറെ കല്ലട:ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പടിഞ്ഞാറെ കല്ലട ഗ്രാമപഞ്ചായത്തിൽ വീണ്ടും എൽഡിഎഫ് അധികാരത്തിലേക്ക്.15 വാർഡുകൾ ഉൾപ്പെടുന്ന ഇവിടെ 6 സീറ്റുകൾ സിപിഎമ്മും ഒരു സീറ്റ് സിപിഐയും നേടി.5 സീറ്റുകൾ യുഡിഎഫും 2 സീറ്റുകൾ ബിജെപിയും ഒരു സീറ്റ് യുഡിഎഫ് വിമതനും കരസ്ഥമാക്കി.എൽഡിഎഫിൻ്റെ കൈവശമുണ്ടായിരുന്ന ആറാം വാർഡിലാണ് യുഡിഎഫ് വിമതനായ കലാധരൻപിള്ള വിജയിച്ചത്.3 തവണ തുടർച്ചയായി വിജയിച്ച നടുവിലക്കര 9-ാം വാർഡിലെ സിപിഐ അംഗം സുധീർ പരാജയപ്പെട്ടത് എൽഡിഎഫിന് തിരിച്ചടിയായി.ബിജെപിയിലെ സുരേഷാണ് അട്ടിമറി വിജയം നേടിയത്.


































