സ്പെയിനിൽ കടലിൽ കുളിക്കാനിറങ്ങി കാണാതായ കൊല്ലം സ്വദേശിയായ യുവശാസ്ത്രജ്ഞൻ മരിച്ചു

Advertisement

.

കൊല്ലം.സ്പെയിനിൽ കടലിൽ കുളിക്കാനിറങ്ങി കാണാതായ കൊല്ലം സ്വദേശിയായ യുവശാസ്ത്രജ്ഞൻ മരിച്ചു. തട്ടാമല ഒരുമ നഗർ 137 വലിയഴികത്തു വീട്ടിൽ സുധാകരൻ -ബിന്ദു ദമ്പതികളുടെ മകൻ ജ്യോതിഷാണ് (28) മരിച്ചത്. ഇക്കഴിഞ്ഞ രണ്ടിനായിരുന്നു സംഭവം കഴിഞ്ഞ ദിവസമാണ് മരണവിവരം വീട്ടുകാർക്ക് ലഭിച്ചത്. മൃതദേഹം നാട്ടിലെത്തിക്കാൻ അടിയന്തര സർക്കാർ ഇടപെടൽ നടത്തണമെന്നാണ് കുടുംബത്തിൻ്റെ ആവശ്യം.

ജർമ്മനിയിൽ ഡവലപ്മെൻറ് ബയോളജിയിൽ ഗവേഷണ വിദ്യാർഥിയായ ജ്യോതിഷ്
നവംബർ രണ്ടിനാണ് ഒടുവിൽ കുടുംബവുമായി സംസാരിച്ചത്. സുഹൃത്തുക്കളുമൊത്ത് സ്പെയിനിൽ വിനോദ യാത്രയ്ക്ക് എത്തിയതായിരുന്നു ജ്യോതിഷ്, സ്പെയിനിൽ അഗ്നിപർവ്വതം സ്ഥിതി ചെയ്യുന്ന ലാസ് പാമാസ് ദ്വീപിലെ കടലിൽ കുളിക്കവെയാണ് ജ്യോതിഷിനെ കാണാതായത്.
ജ്യോതിഷിനോടൊപ്പമുണ്ടായിരുന്ന റൊമാനിയൻ പൗരനെയും കാണാതായിരുന്നു. സംഘത്തിൽ ഉണ്ടായിരുന്ന അപകടത്തിൽ നിന്ന് രക്ഷപ്പെട്ട ജർമ്മൻ പൗരനാണ് വിവരം പോലീസിൽ അറിയിച്ചത്.

പക്ഷേ ജോതിഷ് തന്നെയോണോ മരിച്ചതെന്ന് ഉറപ്പിക്കാൻ വീണ്ടും സമയം എടുത്തു.
കഴിഞ്ഞ ദിവസമാണ് കുടുംബം ജ്യോതിഷ് മരിച്ചതായുള്ള വിവരം സ്ഥിരീകരിച്ചത്.ജ്യോതിഷിൻ്റെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാൻ കേന്ദ്ര സർക്കാർ ഇടപെടണമെന്നാണ് കുടുംബത്തിൻ്റെ ആവശ്യം.

എം പിമാരായ എൻ.കെ.പ്രേമചന്ദ്രൻ, ശശി തരൂർ തുടങ്ങിയവർ മൃതദേഹം നാട്ടിലെത്തിക്കാൻ ഇടപെട്ടിട്ടുണ്ടെങ്കിലും സ്പെയിനിൽ നിന്നുള്ള മറുപടി വൈകുന്നതിലെ ആശങ്കയിലാണ് കുടുംബo.

Advertisement