ശാസ്താംകോട്ട:ട്രെയിനിൽ ഭിന്നശേഷിക്കാരനായ യാത്രക്കാരന് നേരെ അതിക്രമം നടന്നത് ശുചിമുറിവാതിലില്‍ നിന്നു പുറത്തിറങ്ങാന്‍ വഴിചോദിച്ചതിന് . ഭിന്നശേഷിക്കാരനെ ക്രൂരമായി മർദ്ദിച്ച ശേഷം അക്രമി രക്ഷപ്പെട്ടു.ബാംഗ്ലൂരിൽ നിന്ന് കന്യാകുമാരിയിലേക്ക് പോകുകയായിരുന്ന ഐലൻ്റ് എക്സ്പ്രസ്സിൽ തിങ്കൾ രാവിലെ 10.30 ഓടെയാണ് സംഭവം നടന്നത്.ആലപ്പുഴ താമരക്കുളം വല്ല്യത്ത് നാസർ (49)ന് നേരെയാണ് അതിക്രമം ഉണ്ടായത്.ഭിന്നശേഷിക്കാരുടെ കംപാർട്ട്മെൻ്റിൽ വച്ച് കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷൻ കഴിഞ്ഞപ്പോഴാണ് അക്രമം നടന്നത്.അക്രമി ട്രെയിനിൽ നിന്ന് ചാടി രക്ഷപ്പെട്ടു.നാസർ ശുചിമുറിയിൽ കയറിയ ശേഷം പുറത്തേക്കിറങ്ങുമ്പോൾ വാതിൽ അടഞ്ഞ് നിന്ന യുവാവിനോട് വഴി തരണമെന്ന് ആവശ്യപ്പെട്ടെങ്കിലും യുവാവ് തയ്യാറായില്ല.ക്ഷുഭിതനായ ഇയ്യാൾ അസഭ്യം പറഞ്ഞ് കൊണ്ട് മർദ്ദിക്കുകയായിരുന്നു.നാസറിൻ്റെ മുഖത്താണ് പരിക്കേറ്റത്.ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ നിർത്തുന്ന വേളയിൽ അക്രമി ട്രെയിനിൽ നിന്ന് പുറത്തേക്ക് ചാടുകയായിരുന്നു.എന്നാൽ ഇയ്യാൾ പ്ലാറ്റ്ഫോമിൽ വീണങ്കിലും അവിടെ നിന്ന് ഓടി രക്ഷപ്പെട്ടു.തുടർന്ന് ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ നാസർ സ്റ്റേഷൻ മാസ്റ്ററെ വിവരം അറിയിച്ച ശേഷം താലൂക്ക് ആശുപത്രിയിൽ എത്തി ചികിത്സ തേടി.ശാസ്താംകോട്ട പോലീസിലും പരാതി നൽകി.ഞായറാഴ്ച രാത്രിയിൽ വർക്കലയിൽ ഓടുന്ന ട്രെയിനിൽ നിന്നും മദ്യപൻ യുവതിയെ പുറത്തേക്ക് തള്ളിയിട്ടതിനെ തുടർന്ന് ഗുരുതര പരിക്കേറ്റിരുന്നു.മറ്റൊരു യുവതി തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.ട്രെയിനുകളിലെ സുരക്ഷ സംബന്ധിച്ച് വലിയ ആശങ്കയാണ് ഉയരുന്നത്.
Home News Breaking News ഭിന്നശേഷിവിഭാഗക്കാരനായ യാത്രക്കാരനെ മര്‍ദ്ദിച്ചത് ശുചിമുറിവാതിലില്‍ നിന്നു പുറത്തിറങ്ങാന്‍ വഴിചോദിച്ചതിന്






































