കൊല്ലം. കൊട്ടിയത്ത് ആംബുലൻസ് ഡ്രൈവറെ മർദ്ദിച്ച സംഭവത്തിൽ പോലീസിൻ്റെ വിചിത്ര എഫ് ഐ ആർ തള്ളി ആംബുലൻസ് ഡ്രൈവർ ബിപിൻ.
വാച്ച് മോഷ്ണമല്ല നടന്നത്. രോഗിയുമായി പോയ ആംബുലൻസ് തടഞ്ഞ് നിർത്തി അക്രമിക്കുകയാണ് ചെയ്തതെന്ന് ആംബുലൻസ് ഡ്രൈവർ ബിപിൻ. സംഭവം നടന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും പ്രതികളെ പിടികൂടാതെ പോലീസ് .
അത്യാസന നിലയിലുള്ള രോഗിയുമായി ആശുപത്രിയിലേക്ക് പോയ ആംബുലൻസ് തടഞ്ഞു നിർത്തി ഡ്രൈവറെയും അക്രമിക്കുകയും ആംബുലൻസ് തകർക്കുകയും ചെയ്ത സംഭവത്തിലാണ് പോലീസിൻ്റെ വിചിത്ര എഫ് ഐ ആർ.ഡ്രൈവറെ ആക്രമിക്കുന്ന ദൃശ്യങ്ങൾ സഹിതം പരാതി നൽകിയെങ്കിലും വാച്ച് മോഷ്ടിക്കാൻ പ്രതികൾ ശ്രമിച്ചുവെന്ന് മാത്രമാണ് കൊട്ടിയം പോലീസിൻ്റെ FlR
എന്നാൽ പോലീസിന്റ എഫ് ഐ ആർ തള്ളുകയാണ് ആംബുലൻസ് ഡ്രൈവർ ബിപിൻ . തന്നെ അക്രമിക്കുകയും രോഗിയെ ആശുപത്രിയിൽ എത്തിക്കാനും വൈകുകയും ചെയ്തുവെന്ന് ആംബുലൻസ് ഡ്രൈവർ പറഞ്ഞു.
സ്ഥലത്ത് ഭീകരാന്തരീക്ഷരം സൃഷ്ടിച്ച പ്രതികളെ നാട്ടുകാർ ഇടപെട്ടാണ് പിന്തിരിപ്പിച്ചത്.പ്രതികൾ കൊട്ടിയം സ്വദേശികൾ ആണെന്ന് തിരിച്ചറിഞ്ഞിട്ടും പോലീസ് അറസ്റ്റ് ചെയ്യാൻ വൈകുന്നതിൽ ആംബുലൻസ് ഡ്രൈവർ മാർ പ്രതിഷേധം രേഖപ്പെടുത്തുന്നു.
പ്രതികളുടെ ഉന്നത രാഷ്ട്രീയ സ്വാധീനമാണ് പോലീസിൻ്റെ നിസംഗതയയ്ക്ക് കാരണമെന്നാണ് ആരോപണം






































