രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ കുടുംബ കോടതി ശാസ്താംകോട്ടയിൽ ഉദ്ഘാടനം ചെയ്തു

Advertisement

ശാസ്താംകോട്ട. രാജ്യത്തെ ആദ്യത്തെ മോഡൽ ഡിജിറ്റൽ കുടുംബ കോടതി ശാസ്താംകോട്ടയിൽ പ്രവർത്തനം ആരംഭിച്ചു.കോടതിയുടെ ഉദ്ഘാടനം ജില്ലയുടെ ചുമതല വഹിക്കുന്ന ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സതീഷ് നൈനാൻ നിർവഹിച്ചു.ധനകാര്യ വകുപ്പു മന്ത്രി കെ.എൻ ബാലഗോപാൽ സമ്മേളനം ഉദ്ഘാടനം ചെയ്തു.

കോവൂർ കുഞ്ഞുമോൻ എംഎൽഎ അധ്യക്ഷത വഹിച്ചു.സംസ്ഥാന വയോജന കമ്മീഷൻ ചെയർമാൻ കെ.സോമപ്രസാദ്,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഗോപൻ,ജില്ലാ കളക്ടർ ദേവീദാസ്,ശാസ്താംകോട്ട സിവിൽ ജഡ്ജ്മാരായ രേഷ്മാ രാജൻ,കാവ്യ എസ്.എസ്,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.സുന്ദരേശൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ.ഗീത,ബ്ലോക്ക് പഞ്ചായത്ത് അംഗം തുണ്ടിൽ നൗഷാദ്,പഞ്ചായത്ത് അംഗം ആർ.ഹരികുമാർ,അഡ്വ.തെങ്ങമം ശശി,അഡ്വ.ഡൊമനിക് ബാസിൽ,ബാർ അസോസിയേഷൻ പ്രസിഡൻ്റ് അഡ്വ.വി.സുനിൽകുമാർ,സെക്രട്ടറി ആര്യജ കലേശ്,ആർ.ശ്രീകുമാർ, അഡ്വ സുധികുമാർ എന്നിവർ പ്രസംഗിച്ചു.കൊല്ലം ജില്ലാ പ്രിൻസിപ്പൽ ജഡ്ജി എൻ.വി രാജു സ്വാഗതവും ശാസ്താംകോട്ട മോഡൽ ഡിജിറ്റൽ ഫാമിലി കോടതി ജഡ്ജ് സഞ്ജു നന്ദിയും പറഞ്ഞു.തുടക്കത്തിൽ കൊല്ലത്താണ് ഫയലിങ് നടത്തുന്നത്.

പൂർണമായും പേപ്പർലസ് സംവിധാത്തിലായിരിക്കും കോടതിയുടെ പ്രവർത്തനം.24 മണിക്കൂറും പ്രവർത്തിക്കുമെന്നതിനാൽ ഏത് സമയത്തും കേസുകൾ ഫയൽ ചെയ്യുന്നതിനും വിവരങ്ങൾ അറിയാനുമുള്ള സംവിധാനവും ഉണ്ടായിരിക്കും.സാധാരണ കുടുംബ കോടതികളിൽ 36 ജീവനക്കാർ വേണ്ടിടത്ത് ഡിജിറ്റൽ കോടതിയിൽ 9 ജീവനക്കാർ മാത്രമേ ആവശ്യമായി വരുന്നുള്ളു.ചവറ കുടുംബ കോടതിയിൽ കുന്നത്തൂർ താലൂക്കിൽ നിന്നും നിലവിലുള്ള 2000 കേസുകൾ ശാസ്താംകോട്ടയിലേക്ക് മാറ്റും.ഇതിനൊപ്പം കൊട്ടാരക്കര താലൂക്കിലെ പുത്തൂർ,പവിത്രേശ്വരം വില്ലേജുകളിലെയും കൊല്ലം താലൂക്കിലെ മൺറോതുരുത്ത്, ഈസ്റ്റ് കല്ലട എന്നിവിടങ്ങളിലെ കേസുകളും ഇവിടേക്ക് മാറ്റപ്പെടും.ഇതോടെ മൂവായിരത്തിലധികം കേസുകൾ എത്തുമെന്നാണ് കരുതുതുന്നത്.രാജ്യത്തെ ആദ്യത്തെ മോഡൽ ഡിജിറ്റൽ കുടുംബ കോടതിയുടെ പ്രവർത്തനം സുപ്രീം കോടതിയും ഹൈക്കോടതിയും ദിവസവും നേരിട്ട് വിലയിരുത്തും.

Advertisement