ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ
കൊടിക്കുന്നിൽ സുരേഷ് എം.പിക്ക് സ്വീകരണം നൽകി

Advertisement

ശാസ്താംകോട്ട:ഏറനാട് എക്സ്പ്രസിനു ഉൾപ്പെടെ പതിനേഴു ട്രെയിനുകൾക്ക് ശാസ്താംകോട്ടയിൽ സ്റ്റോപ്പ് അനുവദിക്കുകയും സ്റ്റേഷന്റെ സമഗ്ര വികസനത്തിന് നേതൃത്വം കൊടുക്കുകയും ചെയ്യുന്ന കൊടിക്കുന്നിൽ സുരേഷ് എം.പിക്ക്
സ്വീകരണം നൽകി.പാസഞ്ചേഴ്സ് അസോസിയേഷൻ്റെ നേതൃത്വത്തിലാണ് സ്വീകരണം നൽകിയത്.റെയിൽവേ സ്റ്റേഷന്റെ സമഗ്ര വികസനത്തിനായി  ഏഴു കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾക്ക് റെയിൽവേ ബോർഡിന്റെ അംഗീകാരം ലഭ്യമാക്കി.സ്റ്റേഷന്റെ ആധുനികവൽക്കരണം, പ്ലാറ്റ്ഫോമുകളുടെ നവീകരണം,പ്ലാറ്റ്ഫോം ഷെൽട്ടറുകളുടെ അറ്റകുറ്റപ്പണിയും വിപുലീകരണവും, ശൗചാലയങ്ങളുടെ നിർമ്മാണം, കാത്തിരിപ്പുകേന്ദ്രം, പഴയ സ്റ്റേഷൻ കെട്ടിടത്തിന്റെ പുനരുദ്ധാരണം,ഡിജിറ്റൽ അനൗൺസ്മെന്റ്,കോച്ച് പൊസിഷൻ ഡിസ്പ്ലേ യൂണിറ്റ്, കേറ്ററിംഗ് സ്റ്റാളുകൾ, ആവശ്യത്തിന് ഇരിപ്പിടങ്ങൾ,കുടിവെള്ള സംവിധാനം,മാലിന്യ നിർമാർജ്ജനത്തിനുള്ള ഉപാധികൾ,ഫൂട്ട് ഓവർ ബ്രിഡ്ജിന്റെ നവീകരണം,ലിഫ്റ്റ്, ദിശ ബോർഡുകൾ,പ്ലാറ്റ്ഫോമുകളിൽ ലൈറ്റും ഫാനും അടക്കമുള്ള ക്രമീകരണങ്ങൾ എന്നിവ പദ്ധതിയുടെ ഭാഗമായി ഉണ്ടാകും.പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ വിശദമായ പദ്ധതി രേഖ പൂർത്തിയാക്കുന്നതോടുകൂടി മൂന്നുമാസത്തിനുള്ളിൽ ടെൻഡർ നടപടികളിലേക്ക് റെയിൽവേ കടക്കും.സജീവ് പരിശവിള അധ്യക്ഷത വഹിച്ചു.ഡിസിസി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ്, വൈ.ഷാജഹാൻ, വർഗീസ് തരകൻ,സുധീർ ജേക്കബ്,കല്ലട ഗിരിഷ്,അഡ്വ.രഘുകുമാർ, സി.കെ രവീന്ദ്രൻ, ദിനകർ കോട്ടക്കുഴി, അഡ്വ.നൗഷാദ്, വർഗീസ് തരകൻ , ലാലി ബാബു, ബി. സേതുലക്ഷ്മി,രവി മൈനാഗപള്ളി, ജയജയപ്രകാശ് കെ.ജെ, ജയമോഹൻ, ഷിബു ഇബ്രഹിം, ഷിബു ജോസഫ്, സദാശിവൻപിള്ള, പ്രസാദ് ജെ, ജോസ് ആൻ്റണി,നിഷാദ്, ഡോ.ബിജു, ദിലീപ് എന്നിവർ പ്രസംഗിച്ചു.

Advertisement