ശൂരനാട്:മദ്യപാനം ചോദ്യം ചെയ്തതിനെ തുടർന്ന് 82 വയസ്സുള്ള അമ്മയെ വാക്കത്തികൊണ്ട് വെട്ടി പരിക്കേൽപ്പിച്ച മകനെ റിമാൻ്റ് ചെയ്തു.ശൂരനാട് വടക്ക് വലിയവിള വീട്ടിൽ പൊന്നമ്മയെയാണ് മകൻ പൊന്നൂസ് പാപ്പച്ചൻ (63) ആക്രമിച്ചത്.കഴിഞ്ഞ ദിവസം വൈകുന്നേരം 5.30ഓടെയാണ് സംഭവം.പൊന്നമ്മ തന്റെ അനുജത്തിയുമായി വീടിന്റെ സിറ്റൗട്ടിൽ സംസാരിച്ചിരിക്കുകയായിരുന്നു.ഈ സമയം വീട്ടിലെത്തിയ മകൻ അമ്മയോട് വീട്ടിൽ നിന്ന് ഇറങ്ങിപ്പോകണമെന്ന് ആവശ്യപ്പെട്ട് തർക്കമുണ്ടാക്കി.മദ്യപാനം ചോദ്യം ചെയ്തതിലുള്ള ദേഷ്യമാണ് ഇതിനുള്ള കാരണം.തുടർന്ന് കയ്യിൽ കരുതിയിരുന്ന വാക്കത്തി ഉപയോഗിച്ച് കൊന്നു കളയുമെന്ന് ആക്രോശിച്ചുകൊണ്ട് കഴുത്തിന് വെട്ടുകയായിരുന്നു.ഒഴിഞ്ഞുമാറിയതു കൊണ്ടാണ് ഗുരുതരമായ പരിക്കുകൾ ഇല്ലാതെ പൊന്നമ്മ രക്ഷപ്പെട്ടത്. വിവരമറിഞ്ഞെത്തിയ ശൂരനാട് എസ്എച്ച്ഒ ജോസഫ് ലിയോൺ,എസ്.ഐ മാരായ ദീപു പിള്ള, ബിൻസ് രാജ്, ഗോപൻ, സതീശൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.






































