ഇന്ത്യയോടുള്ള വെല്ലുവിളി നേരിടാൻ അടിയന്തരാവസ്ഥ അനിവാര്യമായിരുന്നു, ആർ ചന്ദ്രശേഖരൻ

31
Advertisement

പടിഞ്ഞാറേകല്ലട. ജയപ്രകാശ് നാരായണന്റെ നേതൃത്വത്തില്‍ അമേരിക്കയുടെ സമ്പൂര്‍ണ്ണ പിന്തുണയോടെ നടത്താനിരുന്ന വലിയ അട്ടിമറിയെയാണ് അടിയന്തരാവസ്ഥയിലൂടെ ഇന്ദിരാഗാന്ധി നേരിട്ടത്.

‘1972 ലെ ഇന്ത്യാ പാക്ക് യുദ്ധത്തിലെ വിജയവും, ഇതേ തുടര്‍ന്നുള്ള ബംഗ്‌ളാദേശ് രൂപീകരണവും ഇന്ദിരാഗാന്ധിയെ പ്രശസ്തിയുടെ പരകോടിയില്‍ എത്തിച്ച കാലമായിരുന്നു അത്. 1971 ലെ ഇന്‍ഡ്യാ സോവിയറ്റ് യൂണിയന്‍ കരാര്‍ നിലവില്‍ വന്നതോടെ എന്ത് വിലകൊടുത്തും ഇന്ദിരാഗാന്ധിയെ അധികാരത്തില്‍ നിന്നും പുറം തള്ളണമെന്ന് അമേരിക്കയും, അമേരിക്കന്‍ ചാര സംഘടനയായ സി ഐ ഐ യും തിരുമാനിച്ചു. 1974 ല്‍ ഇന്ത്യ വിജയകരമായി രാജസ്ഥാനിലെ പൊഖ്‌റാനില്‍ നടത്തിയ ആണവ പരീക്ഷണം അമേരിക്കയെ അക്ഷരാര്‍ത്ഥത്തില്‍ ചൊടിപ്പിച്ചിരുന്നു. പൊഖ്‌റാന്‍ ആണവ പരീക്ഷണത്തിന് പിന്നിലും സോവിയേറ്റ് യൂണിയന്റെ കൈ അമേരിക്ക സംശയിച്ചിരുന്നു. അമേരിക്കയുടെ ഇന്ത്യന്‍ നയം എന്ന ത് ഇന്ദിരാഗാന്ധിയെയും കോണ്‍ഗ്രസിനെയും അധികാരത്തില്‍ നിന്നും പുറംതള്ളുക എന്ന ഏക അജണ്ടയില്‍ കേന്ദ്രീകരിച്ചാണ്അമേരിക്ക അക്കാലത്ത്് പ്രവര്‍ത്തിച്ചിരുന്ന ത്. ദേശീയ അടിയന്തിരാവസ്ഥ പ്രഖ്യാപ തന്നയായിരിന്നു ഇന്ത്യയുടെ ഭദ്രതയും അഖണ്ഡതയും കാത്തു സൂക്ഷിക്കാൻ ഇന്ദിരയുടെ മുന്നിലുള്ള ഏക പോംവഴി.
INTUC പടിഞ്ഞാറെ കല്ലട മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച തൊഴിലാളി സംഗമവും SSLC .+2 മെരിറ്റ് അവാർഡ് വിതരണവും ആദരിക്കൽ ചടങ്ങും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരിന്നു അദ്ദേഹം നൂറുകണക്കിന് ആളുകൾ പങ്കെടുത്ത യോഗത്തിൽ INTUC മണ്ഡലം പ്രസിഡന്റ് N ശിവാനന്ദൻ അധ്യക്ഷത വഹിച്ചു. INTUC ജില്ലാ പ്രസിഡന്റ് എ.കെ ഹഫീസ് മുഖ്യപ്രഭാഷണം നടത്തി
INTUC സംസ്ഥാന നിർവ്വാഹകസമിതി അംഗങ്ങളായ തുണ്ടിൽ നൗഷാദ് . V വേണുഗോപാല കുറുപ്പ് , കോൺഗ്രസ്സ് ബ്ളോക്ക് പ്രസിഡന്റ് വൈ. ഷാജഹാൻ, DCC സെക്രട്ടറി ബി.ത്രി ദീപ് കുമാർ നേതാക്കളായ സുരേഷ് ചന്ദ്രൻ , രാജപ്പൻ പിള്ള, ജയചന്ദ്രൻ പിള്ള, സുബ്രമണ്യൻ, റജില, വിപിൻ. കലാധരൻ പിളള, നിയാസ്, മോഹനകുമാരൻ കിരൺ, ഫിലിപ്പ് കൂട്ടി എനിവർ സംസാരിച്ചു.

Advertisement