ശാസ്താംകോട്ട. ‘ജംഗ്ഷനിൽ ഇലക്ട്രിക് പോസ്റ്റ് മാറ്റി സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് ജംഗ്ഷൻ കേന്ദ്രീകരിച്ചു കേബിളുകളും, അനുബന്ധ സാധനങ്ങളും വ്യാപാര സ്ഥാപനങ്ങളുടെ മുന്നിൽ, അപകടകര മായ രീതിയിൽ അലക്ഷ്യമായി കിടക്കുന്നു. നിരവധി കാൽനട യാത്രകരും, സ്കൂൾ കുട്ടികളും കേബിളിലിൽ കാൽ കുരുങ്ങി വീഴുന്ന സാഹചര്യം ഉണ്ടായി, ഭരണിക്കാവ് റോഡിൽ മാർക്കറ്റിനു സമീപം വലിയ കുഴി എടുത്തു യാതൊരു സുരക്ഷ മാനദണ്ഡവും പാലിക്കാതെ വിട്ടിരിക്കയാണ്. വാഹനങ്ങളും, സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പെട അപകടത്തിൽ ആകുന്ന സാഹചര്യം ഉണ്ടാകുന്നു. നിരവധി തവണ ബന്ധപ്പെട്ട ഇലെക്ട്രിസിറ്റി ഉദ്യോഗസ്ഥരെ അറിയിച്ചെങ്കിലും അവരുടെ ഭാഗത്തു നിന്നും തികഞ്ഞ അനാസ്ഥ ഉണ്ടാകുന്നുവെന്നാണ് ആക്ഷേപം. ഉടൻ പരിഹാരം ഉണ്ടായില്ലങ്കിൽ റോഡ് ഉപരോധം ഉൾപ്പെടെയുള്ള സമരമാർഗവുമായി മുന്നോട്ടു പോകേണ്ടിവരുമെന്നും നാട്ടുകാർ പറഞ്ഞു.