ശാസ്താംകോട്ട:സംസ്ഥാന സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും പെൻഷൻകാർക്കുമായുള്ള മെഡിസപ്പ് പദ്ധതി സർക്കാർ വിഹിതം ഉൾപ്പെടുത്തി കാര്യക്ഷമാക്കണമെന്ന് കെജിഈയു സംസ്ഥാന ജോയിൻ്റ് സെക്രട്ടറി ശ്യാംദേവ് ശ്രാവണം ആവശ്യപ്പെട്ടു.മറ്റു സംസ്ഥാനങ്ങളിൽ സർക്കാർ വിഹിതം നൽകി പദ്ധതി നടപ്പിലാക്കുമ്പോൾ കേരളത്തിലെ ജീവനക്കാരുടെ ആരോഗ്യ സുരക്ഷയ്ക്ക് ബാധ്യതയുള്ള സംസ്ഥാന സർക്കാർ നയാ പൈസ പോലും
മെഡിസെപിനായി നൽകുന്നില്ല.പങ്കാളിത്ത പെൻഷൻ ജീവനക്കാരെ കേന്ദ്രത്തിന് തീറെഴുതി കൊടുത്തു.അയ്യഞ്ചാണ്ട് കൂടുമ്പോളുള്ള
ശമ്പള പരിഷ്കരണം അട്ടിമറിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു.നാളിതുവരെയും
ശമ്പള കമ്മീഷനെ നിയമിച്ചിട്ടില്ല.ആറ് ഗഡു 18 ശതമാനം ക്ഷാമബത്ത കുടിശികയാണ്.ജീവനക്കാർക്ക് അവകാശപ്പെട്ട ഒരു ലക്ഷം കോടി രൂപയുടെ വിവിധങ്ങളായ ആനുകൂല്യങ്ങളാണ് സർക്കാർ പിടിച്ച് വെച്ചിരിക്കുന്നതെന്നും ശ്യാംദേവ് ശ്രാവണം പ്രസ്താവനയിൽ അറിയിച്ചു.