കപ്പല്‍ മുങ്ങി അടിയുന്ന കണ്ടയിനര്‍ ഭാഗങ്ങള്‍ ഏറെ സാഹസപ്പെട്ട് നീക്കുന്നതിന് കാരണം ഇതാണ്

1431
Advertisement

കൊല്ലം. കൊച്ചിയിൽ ചരക്കുകപ്പൽ മുങ്ങിയതിനെത്തുടർന്ന് ചവറ-നീണ്ടകര തീരത്തടിഞ്ഞ കണ്ടെയ്‌നറുകൾ നീക്കി. കപ്പൽ കമ്പനി നി യോഗിച്ച മറൈൻ എമർജൻസി റെസ്പോൺസ് ടീമിൻ്റെ നിർദേശപ്രകാരം തിരുവനന്തപുരം ആസ്ഥാനമായുള്ള ഡീപ് വേവ് ഷിപ്പിങ് ആൻ ഡ് ഇൻഫ്രാസ്ട്രക്‌ചർ പ്രൈവറ്റ് ലിമിറ്റഡ് കമ്പ നിയാണിത് നീക്കം ചെയ്യുന്നത്. ഡയറക്‌ടർ ശാസ്താംകോട്ട പടിഞ്ഞാറേക ല്ലട സ്വദേശി ഡോ.സനൽ ഭാസ്ക്കറിൻ്റെ നേതൃത്വത്തിലാണ് കണ്ടെയ്‌നറുകൾ നീക്കിയത്. ചവറ ഐആർഇഎൽ മുതൽ നീണ്ടകര പോർട്ട് വരെയുള്ള 14 കണ്ടെയ്‌നറുകളാണു സുരക്ഷിതമായി പരിചയസമ്പന്നരായ തൊഴി ലാളികളുടെ നേതൃത്വത്തിൽ ഹൈടെക് ഉപക രണങ്ങൾ ഉപയോഗിച്ച് കടലിൽ നിന്ന് കൊല്ലം പോർട്ടിലേക്ക് മാറ്റിയത്.

നീണ്ടകര ഹാർബർ, ശിവ ഹോട്ടൽ, പരിമണം ക്ഷേത്രം, നീണ്ടകര ഫൗണ്ടേഷൻ ആശുപത്രി, കരിത്തുറ എന്നിവി ടങ്ങളിലാണ് കണ്ടെയ്‌നറുകൾ തീരത്തടിഞ്ഞ ത്. മിക്ക കണ്ടെയ്‌നറുകളും ഒഴിഞ്ഞതായിരു ന്നു. തുറക്കാത്ത കണ്ടയ്നറുകള്‍ പരിശോധനക്ക് വിധേയമാക്കിവരുന്നു. കണ്ടയിനറിന്‍റെ ഒരുഭാഗവും കടലില്‍ അവശേഷിക്കാത്തവിധം നീക്കം ചെയ്യുമെന്ന് കമ്പനി ഡയറക്ടര്‍ സനല്‍ഭാസ്കര്‍ പറഞ്ഞു.

ലോഹഭാഗങ്ങള്‍ കടലില്‍ കിടക്കുന്നത് മല്‍സ്യത്തൊഴിലാളികള്‍ക്ക് വലനഷ്ടമുണ്ടാക്കുമെന്നതിനാല്‍ വന്‍ഭീഷണിയായതിനാല്‍ ഏറെ ബുദ്ധിമുട്ടിയും ഇവ കണ്ടെത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ശക്‌തമായ തിരമാലയിൽപെട്ട കണ്ടെയ്നറുകൾ കടൽഭിത്തിയിൽ ഇടിച്ചു തകർന്ന സ്‌ഥിതിയിലായിരുന്നു.

Advertisement