തീരെ സ്മാർട്ടല്ല ശൂരനാട് തെക്ക് സ്മാർട്ട് വില്ലേജ് ഓഫീസ്

71
Advertisement

ശാസ്താംകോട്ട:കെട്ടിലും മട്ടിലുമെല്ലാം ശൂരനാട് തെക്ക് വില്ലേജ് ഓഫീസ് സ്മാർട്ട് ആണെങ്കിലും അകത്തെ സൗകര്യങ്ങൾ തീരെ സ്മാർട്ടല്ലെന്ന് ആക്ഷേപം.അടുത്തിടെയാണ് റവന്യൂ വകുപ്പ് മന്ത്രി കെ.രാജൻ പതാരം ടൗണിനോട് ചേർന്ന് നിർമ്മാണം പൂർത്തിയാക്കിയ വില്ലേജ് ഓഫീസ് ഉദ്ഘാടനം ചെയ്ത് നാടിന് സമർപ്പിച്ചത്.എന്നാൽ കരം അടയ്ക്കൽ ഉൾപ്പെടെ വിവിധ ആവശ്യങ്ങൾക്ക് ഓഫീസിലെത്തുന്നവർക്ക് ആധുനിക സംവിധാനങ്ങളുടെ അഭാവം മൂലം വലയുകയാണത്രേ.സ്കൂൾ-കോളേജ് ഉൾപ്പെടെ അഡ്മിഷൻ കാലമായിട്ടും വില്ലേജ് ഓഫീസർ ഇല്ലാത്തതും പ്രശ്നമായിട്ടുണ്ട്.ഇതിനാൽ അഡ്മിഷൻ ആവശ്യങ്ങൾ ഉൾപ്പെടെ വില്ലേജ് ഓഫീസർ നേരിട്ട് നൽകേണ്ട വിവിധ സർട്ടിഫിക്കറ്റുകൾക്കായി വിദ്യാർത്ഥികളും രക്ഷിതാക്കളും ഓഫീസ് കയറിയിറങ്ങുകയാണ്.കരം അടയ്ക്കുന്നവർക്ക് പ്രിൻ്റ് നൽകാനുള്ള സൗകര്യവും ഇവിടെയില്ല.പ്രിൻ്റർ തകരാറിലായിട്ട് നാളേറെയായിട്ടും നന്നാക്കാൻ നടപടിയില്ല.ഇതിനാൽ കരം അടയ്ക്കുന്നവർക്ക് അവരുടെ ഫോണിലേക്ക് പി.ഡി.എഫ് ഫയൽ ആയാണ് രസീത് നൽകുന്നത് പുറത്ത് ഓൺലൈൻ സെൻ്ററുകളിൽ പോയി പ്രിൻ്റ് എടുത്തു കൊള്ളാനുള്ള ഉപദേശവും ജീവനക്കാർ നൽകാറുണ്ടത്രേ.ഇൻവെട്ടറും പ്രവർത്തനരഹിതമാണ്.ഇതിനാൽ വൈദ്യുതി മുടങ്ങിയാൽ ഓഫീസിൻ്റെ പ്രവർത്തനു തന്നെ മുടങ്ങുന്ന അവസ്ഥയാണുള്ളത്.

Advertisement