കൊല്ലം ജില്ലയില്‍ പകർച്ചവ്യാധി കേസുകൾ കൂടുന്നു

1027
Advertisement

കൊല്ലം.ജില്ലയില്‍ പകർച്ചവ്യാധി കേസുകൾ കൂടുന്നു. രണ്ടാഴ്ചക്കിടെ പകർച്ചവ്യാധികൾ ബാധിച്ച് ചികിത്സ തേടിയത് 7473 പേർ .115 പേർക്ക് ഡെങ്കിപ്പനിയും 6 പേർക്ക് എലിപ്പനിയും 68 പേർക്ക് ചിക്കൻപോക്സും സ്ഥിരീകരിച്ചു. 4 പേർ മലേറിയ്ക്കും 48 പേർ ഹെപ്പറ്റൈറ്റിസ് രോഗത്തിനും സർക്കാർ ചികിത്സ തേടി.

തുടർച്ചയായിയുള്ള മഴയ്ക്ക് പിന്നാലെ കൊല്ലത്ത് പകർച്ചവ്യാധി കേസുകൾ വർധിക്കുന്നതായിയാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. വിവിധ പകർച്ചവ്യാധി രോഗങ്ങൾ ബാധിച്ച് കൊല്ലത്ത് കഴിഞ്ഞ രണ്ടാഴ്ചയ്ക്ക് ഇടെ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയത് 7473 പേരാണ്. പനി ബാധിച്ചാണ് കൂടുതൽ പേരും ചികിത്സ തേടിയതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
സർക്കാർ ആശുപത്രികളിലെ കണക്കു പ്രകാരം 115 പേർ ഡെങ്കിപ്പനിയ്ക്കും, 6 പേർ എലിപ്പനിയ്ക്കും 68 പേർ ചിക്കൻപോക്സിനും ചികിത്സ തേടി.

4 പേർ മലേറിയ്ക്കും 48 പേർ ഹെപ്പറ്റൈറ്റിസ് രോഗത്തിനും സർക്കാർ ചികിത്സ തേടിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികളിലെ കണക്ക് കൂടി വരുമ്പോൾ ഇത് ഇതിലും ഉയരുo. അസുഖ ലക്ഷണം ഉള്ളവർ സ്വയം ചികിത്സ ഒഴിവാക്കി ആശുപത്രികളിൽ എത്തണമെന്നും നിർദ്ദേശം ഉണ്ട്.

Advertisement