മരിച്ചാൽ മൃതദേഹം മറവ് ചെയ്യാൻ ആറടി മണ്ണിനു വേണ്ടി ഞങ്ങൾ എവിടേക്കു പോകണം സാർ?

2567
Advertisement

ശാസ്താംകോട്ട:മരിച്ചാൽ മൃതദേഹം മറവ് ചെയ്യാൻ ആറടി മണ്ണിനു വേണ്ടി ഞങ്ങൾ എവിടേക്കു പോകണം സാർ..പടിഞ്ഞാറെ കല്ലട മാകൂട്ടം ഉന്നതിയിൽ പരാതികൾ കേൾക്കാൻ എത്തിയ ജില്ലാ പോലീസ് അധികാരികളോട് മൂന്നും നാലും സെൻ്റ് ഭൂമിയിൽ കുടുംബമായി കഴിയുന്ന ഇവിടുത്തുകാരുടെ പ്രധാന ചോദ്യം ഇതായിരുന്നു.ഇവരുടേത് അടക്കമുള്ള പ്രശ്നങ്ങൾ പ്രശ്നങ്ങൾ പരിഹരിക്കാൻ പടിഞ്ഞാറേ കല്ലട ഗ്രാമപഞ്ചായത്ത് ശാസ്താംകോട്ട കായലിൽ നിന്നും നിയമപരമായി ദൂരപരിധിയുള്ള സ്ഥലത്ത് ആധുനിക രീതിയിലുള്ള ശ്മശാനത്തിൻ്റെ നിർമ്മാണം ആരംഭിച്ചിരുന്നു.എന്നാൽ നിർമ്മാണം പകുതിയായപ്പോൾ ശാസ്ത്രീയമായി രൂപപ്പെടുത്തിയ ഗ്യാസ്
ശ്മശാനത്തിൻ്റെ തുടർപ്രവർത്തികൾ അധികൃതർ ഇടപെട്ട് നിർത്തിവെയ്പിക്കുകയായിരുന്നു. മരിച്ചാൽ കായൽ തീരത്ത് കുഴിച്ചിടുന്ന നിരവധി ശ്മശാനങ്ങൾ ഉള്ളപ്പോഴാണ് അധികൃതരുടെ ഇത്തരം കടുംപിടുത്തം.പഞ്ചായത്ത് പ്രസിഡന്റ് ഡോ.സി.ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു.കൊല്ലം റൂറൽ അഡിഷണൽ പോലീസ് സുപ്രണ്ട് സതീഷ്കുമാർ പരാതികൾ സ്വീകരിച്ച് ഉദ്ഘാടനം ചെയ്തു.ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ ഉഷാലയം ശിവരാജൻ,ഡിവൈഎസ്പി ജലീൽ തോട്ടത്തിൽ,എസ്.ഐമാരായ കെ എച്ച്
ഷാനവാസ്,സുനിൽ കുമാർ,ശരത്,സി.കെ.ഗോപി,സന്തോഷ്‌.എസ്,സമുദായ സംഘടന നേതാക്കൾ, വിവിധ രാഷ്ട്രീയ പാർട്ടി – പട്ടികജാതി നേതാക്കൾ,ഉന്നതി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.

Advertisement