കുന്നിക്കോട് തെരുവു നായുടെ കടിയേറ് കുട്ടിക്ക് പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ നൽകിയതിൽ വീഴ്ച സംഭവിച്ചെന്ന് ബന്ധുക്കളുടെ ആരോപണം. പ്രതിരോധ കുത്തിവയ്പ്പ് എടുത്തത് ശരിയായ രീതിയിൽ അല്ലെന്ന് കുട്ടിയ്ക്കൊപ്പം ആശുപത്രിയിലെത്തിയ ബന്ധു . അതേസമയം ആശുപത്രിയിൽ ചികിത്സയിലുള്ള കുട്ടിയുടെ നില ഗുരുതരമായ് തുടരുകയാണ്.
ഏപ്രിൽ 8 ന് തെരുവ് നായയുടെ കടിയേറ്റ കുട്ടിയെ ആദ്യം എത്തിച്ചത് കുന്നിക്കോട്ടെ കുടുംബാരോഗ്യ കേന്ദ്രത്തിൽ. മുറിവിന്റെ ആഴം കൂടിയതിനാൽ ഐഡിആർവി നൽകിയ ശേഷം ഇമ്മ്യൂണോഗ്ലോബിൻ വാക്സിൻ നൽകാൻനേരെ പുനലൂർ താലൂക്ക് ആശുപത്രിയിലെത്തിച്ചു. എന്നാൽ ഈ മരുന്ന് കൃത്യമായ് കുട്ടിയുടെ കയ്യിലെത്തിയില്ലെന്ന് കുട്ടിയെ ആശുപത്രിയിലെത്തിച്ച ബന്ധു
ഈ മരുന്ന് കുത്തിവെയ്ക്കുന്നതിൽ അതീവ ശ്രദ്ധ ആവശ്യമാണെന്നും വീഴ്ച സംഭവിച്ചാൽ സ്ഥിതി ഗുരുതരമാകാമെന്നും ആരോഗ്യ പ്രവർത്തകരും പറയുന്നു
മൃഗങ്ങളുടെ ആക്രമണമേറ്റ് ചികിത്സ തേടിയെത്തുന്നവരെ മരുന്നു ലഭ്യമായിരുന്നിട്ടും മെഡിക്കൽ കോളജിലേക്കയക്കുന്നത് പതിവാണെന്ന് നേരത്തെയും ആരോപണമുയർന്നിരുന്നു. മെഡിക്കൽ കോളജിൽ നിന്ന് തിരികെ പുനലൂരിലേക്ക് തന്നെ രോഗിയെ മടക്കി അയച്ച സംഭവവുമുണ്ട്. അതേസമയം തിരുവനന്തപുരം എസ് എ റ്റി
ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഏഴു വയസ്സുകാരിയുടെ നില ഗുരുതരമായി തുടരുകയാണ്
Home News Breaking News കുന്നിക്കോട് തെരുവു നായുടെ കടിയേറ്റ കുട്ടിക്ക് പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ നൽകിയതിൽ വീഴ്ച സംഭവിച്ചെന്ന്...