കൊല്ലം.ആനയും ആരവവും ആനന്ദാതിരേകം പകർന്ന ആഘോഷക്കാഴ്ച കാത്തിരുന്ന പൂരപ്രേമികളുടെയും ജനങ്ങളുടെയും മനം നിറച്ച് കൊല്ലം പൂരം പെയ്തിറങ്ങി. തെക്കൻ ജില്ലക്കാർക്ക് പൂരത്തിന്റെ ആവേശം പകർന്ന് കൊല്ലം പൂരം
ആശ്രാമം മൈതാനത്തെ ആവേശക്കൊടുമുടിയിലെത്തിച്ച് താമരക്കുളം മഹാഗണപതിയും പുതിയകാവ് ദേവിയും മുഖാമുഖം അണിനിരന്ന കുടമാറ്റം വൈകീട്ട് ഏഴരയോടെയാണ് ആരംഭിച്ചത്. 11 ആനകള്‍ വീതം അണിനിരന്ന കുടമാറ്റം രണ്ട് മണിക്കൂര്‍ നീണ്ടു.
ദേവസ്വം മന്ത്രി വി എൻ വാസവൻ കുടമാറ്റം ഉദ്ഘാഘാടനം ചെയ്‌തു. മുത്തുക്കുടകളും വർണക്കുടകളും മാറിമാറി ഉയർന്നു. ഇരുവിഭാഗങ്ങളും മേളത്തിനൊത്ത് വ്യത്യസ്‌തവർണങ്ങളിലുള്ള കുടകളുയർത്തി കാണികളെ ആവേശം കൊള്ളിച്ചു. സപ്തവർണ ലയവിന്യാസത്തിന്റെ കുടമാറ്റം. ആനപ്പുറത്ത് കലാരൂപങ്ങൾ.
ആനയും ആരവവും നിറഞ്ഞ ആഘോഷക്കാഴ്ച കാത്തിരുന്ന പൂരപ്രേമികളുടെയും ജനങ്ങളുടെയും മനം നിറച്ച് കൊല്ലം പൂരം പെയ്തിറങ്ങി.
കൊട്ടിക്കയറുന്ന പാണ്ടിമേളം.
കാഴ്ചയിൽ അലിഞ്ഞ് ജനക്കൂട്ടം സ്വയം മറന്നു നിൽക്കുന്നു.നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാരുടെ മുകളിൽ വെഞ്ചാമരവും ആലവട്ടവും വീശുന്ന കാഴ്‌ച കാണികൾക്ക് ഹരമായി.
ക്ഷേത്ര സന്നിധിയിലും ആശ്രാമം മൈതാനത്തും നടന്ന കുടമാറ്റം തിങ്ങിനിറഞ്ഞ ആയിരങ്ങളെ പൂരലഹരിയിലാക്കി. ഒന്നര മണിക്കൂറോളം നീണ്ട കുടമാറ്റം കൊടിയിറക്കി ഉപചാരം ചൊല്ലി പിരിഞ്ഞു