കണ്ണനല്ലൂരിൽ വയോധികയെ ആക്രമിച്ച യുവാവിനെ റിമാൻ്റ് ചെയ്തു

Advertisement

കൊല്ലം:
വയോധിയെ അക്രമിച്ച സംഭവത്തിൽ യുവാവിനെ കണ്ണനല്ലൂർ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണനല്ലൂർ മുട്ടയ്ക്കാവ് മുളവറക്കുന്നിൽ കിഴങ്ങു വിള തെക്കതിൽ വീട്ടിൽ 37 വയസുള്ള ഷാനവാസിനെയാണ് കണ്ണനല്ലൂർ പോലീസ് കസ്റ്റഡിയിലെടുത്തത്. ഷാനവാസിന്റെ അയൽവാസിയായ വയോധിക അടുത്തിടെ വീട്ടിൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ചിരുന്നു. ഇതിൽ ഒരു ക്യാമറ വീടിന്റെ മുൻവശത്തുള്ള റോഡിലെ ദൃശ്യങ്ങൾ പതിയുന്ന രീതിയിലാണ് സ്ഥാപിച്ചിട്ടുള്ളത്. തങ്ങളുടെ പുരയിടത്തിലേക്ക് ആരെങ്കിലും അതിക്രമിച്ച്കയറുന്നുണ്ടോ എന്ന് അറിയുന്നതിനായാണ്ഈ ക്യാമറ സ്ഥാപിച്ചിട്ടുള്ളത്. ക്യാമറഎന്തിനാണ് റോഡിലേക്ക് തിരിച്ച് വച്ചിട്ടുള്ളത് എന്ന് ചോദിച്ചുകൊണ്ട് ക്യാമറ തല്ലിത്തകർത്തു. ശബദം കേട്ട് വീടിന് പുറത്തിറങ്ങിയ വയോധിക എന്താണ് പ്രശ്നം എന്ന് ചോദിച്ചു.ഇതിൽ പ്രകോപിതനായ ഇയാൾ വയോധികയെ അസഭ്യം പറയുകയും കഴുത്തിന് കുത്തിപ്പിടിച്ച തള്ളി താഴയിടുകയും ചെയ്തു. നിലവിളികേട്ട്ഓടിയെത്തിയ വയോധികയുടെ ഭർത്താവിനെയും ഇയാൾ ക്രൂരമായി മർദ്ദിച്ചു. നാട്ടുകാർ വിവരുറിയിച്ചതിനെത്തുടർന്ന് കണ്ണനല്ലൂർ പോലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിലെടുക്കുകയായിരുന്നു. ഷാനവാസ് മദ്യപിക്കാൻ പോകുന്നതും വരുന്നതും കാണുന്നതിന് വേണ്ടിയാണ് ക്യാമറ സ്ഥാപിച്ചത് എന്ന് ആരോപിച്ചു കൊണ്ടായിരുന്നു ആക്രമണം. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്തു. കണ്ണനല്ലൂർ സി ഐ എസ്. ശ്രീകുമാറിന്റെ നിർദ്ദേശപ്രകാരം എസ് ഐ മാരായ ജിബിൻ, ഹരിസോമൻ , സി പി ഒ മാരായ അത്തിഫ് , ഷാനവാസ്, ഹുസൈൻ, ഷാനവാസ് എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

Advertisement