തിരുവനന്തപുരം. മരം മുറി മാത്രമല്ല; മറ്റു പലതിലും സംശയം. എസ്.പി സുജിത് ദാസിന്റെ സസ്പന്‍ഷന്‍ സംബന്ധിച്ച് മലപ്പുറം എസ്.പി ഓഫീസില്‍ നിന്ന് ഡി.ജി.പി വിവരങ്ങള്‍ ശേഖരിച്ചു. സുജിത് ദാസ് എസ്.പി ആയിരുന്ന കാലത്തെ വിശദാംശങ്ങളാണ് ശേഖരിച്ചത്. സുജിത് ദാസ് പുറത്തിറക്കിയ സര്‍ക്കുലറുകള്‍,ഉത്തരവുകള്‍,നടപടികള്‍ ഡി.ജി.പി പരിശോധിച്ചു. സുജിത് ദാസിന്റെ യാത്രാ രേഖകളും ഇന്റലിജന്‍സ് മുഖേന വരുത്തിച്ചു. സുജിത് ദാസിന് ഒപ്പം നിന്ന ഉദ്യോഗസ്ഥരുടെ പശ്ചാത്തലവും പരിശോധിച്ചു. ഇവരില്‍ പലരും നിലവില്‍ മണ്ണ്-ക്വാറി ബന്ധത്തിന്റെ പേരില്‍ നടപടി നേരിടുന്നവരാണെന്ന് കണ്ടെത്തിയിട്ടുണ്ട്.സ്വര്‍ണം കടത്തു സംഘവുമായുള്ള ഇടപാടുകള്‍ സംബന്ധിച്ചും സംശയം ഉയര്‍ന്നിട്ടുണ്ട്. ലഭിച്ച വിവരങ്ങള്‍ ഡി.ജി.പി റിപ്പോർട്ടായി മുഖ്യമന്ത്രിക്ക് കൈമാറി. ഇതിന് പിന്നാലെയാണ് സസ്പന്‍ഡ് ചെയ്തു കൊണ്ടുള്ള നടപടി.
ഒരുന്നത് പൊലീസ് ഉദ്യോഗസ്ഥന്‍ ഇത്രയധികം ക്രിമിനല്‍ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടെങ്കില്‍ അത് ഇന്‍റലിജന്‍സ് വിഭാഗം അറിയില്ലേ എന്ന ചോദ്യവും ബാക്കിയാണ്.






































