Home News Kerala കാമുകിക്കൊപ്പം കഴിയുന്നതിനായി ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ത്ത ഭര്‍ത്താവ് പിടിയില്‍

കാമുകിക്കൊപ്പം കഴിയുന്നതിനായി ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ത്ത ഭര്‍ത്താവ് പിടിയില്‍

Advertisement

മുംബൈ: കാമുകിക്കൊപ്പം കഴിയുന്നതിനായി ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ത്ത ഭര്‍ത്താവ് പിടിയില്‍. മുംബൈയിലെ പവായിലാണ് സംഭവം. യുവതിയുടെ മരണത്തിന് ഒന്നര വര്‍ഷത്തിനു ശേഷമാണ് ഭര്‍ത്താവ് പിടിയിലാകുന്നത്. ഇയാള്‍ക്കൊപ്പം മൂന്ന് പേര്‍ കൂടി പിടിയിലായിട്ടുണ്ട്. മൂന്ന് തവണ ഇയാള്‍ ഭാര്യയെ കൊല്ലാന്‍ ശ്രമിച്ചിരുന്നതായി പൊലീസ് പറഞ്ഞു.

40 വയസ്സുള്ള സഖാറാം ചൗധരി, കൂട്ടാളികളായ ശങ്കര്‍ ഡാംഗി, ബാബു ഗയ്രി, ദിനേശ് ഗയ്രി എന്നിവരെയാണ് മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്. ഭാര്യ നാരംഗി ചൗധരിയെ (?ഗീത ചൗധരി- 35) കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ക്കുന്നതിന് 6.7 ലക്ഷം രൂപ നല്‍കിയാണ് സഖാറാം വാടകക്കൊലയാളികളെ നിയമിച്ചത്. നാരംഗിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം സീലിംഗ് ഫാനില്‍ കെട്ടിത്തൂക്കുകയായിരുന്നു.

ചാണ്ടിവാലിയിലെ സംഘര്‍ഷ് നഗറില്‍ താമസിക്കുന്ന സഖാറാം ഹാര്‍ഡ്വെയര്‍ ഷോപ്പ് ഉടമയാണ്. ഇവര്‍ക്ക് 12 ഉം 5 ഉം വയസ്സുള്ള രണ്ട് കുട്ടികളുണ്ട്. 2024 ഒക്ടോബര്‍ 14 നാണ് സാക്കിനാകയിലെ സംഘര്‍ഷ് നഗറിലെ വീട്ടിലെ അടുക്കളയില്‍ സീലിംഗ് ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ നാരംഗിയുടെ മൃതദേഹം കണ്ടെത്തിയത്. പ്രാഥമിക വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ ആത്മഹത്യയാണെന്ന് സംശയിച്ച് പൊലീസ് അപകട മരണ റിപ്പോര്‍ട്ട് (എഡിആര്‍) രജിസ്റ്റര്‍ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.

മൃതദേഹം പോസ്റ്റ്മോര്‍ട്ടം പരിശോധനയ്ക്ക് അയച്ചെങ്കിലും മരണത്തിന്റെ കൃത്യമായ കാരണം വ്യക്തമായിരുന്നില്ല. ആത്മഹത്യയാണെന്ന് ഉറപ്പിച്ചതോടെ നാരംഗിയുടെ പിതാവ് മൃതദേഹം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്യണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തി. രണ്ടാമത്തെ പോസ്റ്റ്‌മോര്‍ട്ടത്തിലാണ് നാരം?ഗിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയത്. തുടരന്വേഷണത്തില്‍ സഖാറാമാണ് സൂത്രധാരനെന്നും മറ്റൊരു സ്ത്രീക്കൊപ്പം ജീവിക്കാനായി യുവതിയെ കൊലപ്പെടുത്തുകയായിരുന്നുവെന്നും വ്യക്തമായി.

LEAVE A REPLY

Please enter your comment!
Please enter your name here