തിരുവനന്തപുരം .മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീപ്പിടിത്തത്തിൽ DME ക്ക് റിപ്പോർട്ട് കൈമാറി വിവിധവകുപ്പ് മേധാവികളാണ് റിപ്പോർട്ട് കൈമാറിയത്. തീപിടുത്തമുണ്ടായ അന്നും പിറ്റേന്നുമായി മൾട്ടി സ്പെഷ്യാലിറ്റി വിഭാഗത്തിലെ സർക്കിൽ,ട്രോമ ഐസിയുകളിൽ റിപ്പോർട്ട് ചെയ്ത മരണങ്ങൾ സംബന്ധിച്ചുള്ള റിപ്പോർട്ടാണ് കൈമാറിയത്.
ആശുപത്രിക്ക് വീഴ്ച്ച സംഭവിച്ചിട്ടില്ലെന്ന് വിശദീകരണം. പോസ്റ്റുമോർടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ എന്ന് റിപ്പോർട്ടിൽ. അതെസമയം സംഭവത്തിൽ ആശുപത്രിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ബന്ധുക്കൾ. തീപ്പിടുത്തതിന്റെ പിറ്റേന്ന് രാവിലെ മരിച്ച നെയ്യാറ്റിൻകര സ്വദേശി സനീഷിന്റെ ബന്ധുക്കളാണ് പരാതിയുമായി രംഗത്തെത്തിയത്.






























