അങ്കമാലി.അനിശ്ചിതത്വത്തിലായിരുന്ന അങ്കമാലി-ശബരി റെയിൽവേ പദ്ധതിക്ക് ഒടുവിൽ ഗ്രീൻ സിഗ്നൽ. പദ്ധതിയുടെ മരവിപ്പിക്കൽ നടപടി പിൻവലിച്ചതായും, ഊർജിത നടപടികളുമായി മുന്നോട്ടു പോകുന്നതായും കേന്ദ്രം ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. പദ്ധതിയുടെ ആകെ ചെലവായ 3800 കോടി രൂപ റെയിൽവേയും സംസ്ഥാന സർക്കാരും തുല്യമായി വഹിക്കുമെന്നും കേന്ദ്രം കോടതിയിൽ അറിയിച്ചു.
also read:
1900 കോടി കിഫ്ബി വഴിയാണ് സംസ്ഥാന സർക്കാർ കണ്ടെത്തുന്നത്. എറണാകുളം കോട്ടയം ഇടുക്കി ജില്ലകളിലായി 305 ഹെക്ടറിലധികം ഭൂമി ഏറ്റെടുക്കാനുള്ള നടപടിക്ക് സംസ്ഥാന സർക്കാർ ഭരണാനുമതി നൽകിയതായും കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഇതോടെ, കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഒരുമിച്ച് പദ്ധതി പൂർത്തിയാക്കണമെന്ന് കോടതി നിർദ്ദേശിച്ചു. പദ്ധതി യാഥാർഥ്യമാകുന്നത് വൈകുന്നത് ചോദ്യം ചെയ്തുള്ള പൊതുതാൽപര്യ ഹരജിയിലെ നടപടികൾ കോടതി അവസാനിപ്പിച്ചു.


































